ഭരണവിരുദ്ധ വികാരം മറികടക്കാൻ ബി.ജെ.പി പുതുമുഖങ്ങളെ ഇറക്കും
text_fieldsഭോപാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ മന്ത്രിമാർ ഉൾപ്പെടെ 80ഒാളം എം.എൽ.എമാരെ മാറ്റിനിർത്താൻ ബി.ജെ.പി ആലോചിക്കുന്നു. ഇവർക്കു പകരം പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് പാർട്ടി തന്ത്രം. 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് സർവേ ഫലം. പുതുമുഖങ്ങളെ രംഗത്തിറക്കിയാൽ ജയിച്ചുകയറാം എന്നാണ് ബി.െജ.പി കണക്കുകൂട്ടൽ. ചില എം.എൽ.എമാർക്കെതിരെ ജനവികാരം ശക്തമാണെന്ന് പാർട്ടി നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിങ്ങിെൻറ ജൻ ആശിർവാദ് യാത്രക്കിടെ തീരെ പ്രവർത്തിക്കാത്ത എം.എൽ.എമാർക്കെതിരെ പരാതി ലഭിച്ചിരുന്നു.
2013ലെ തെരഞ്ഞെടുപ്പിൽ 230 അംഗ സഭയിൽ 165 സീറ്റിലാണ് ബി.െജ.പി ജയിച്ചത്. 25 ശതമാനം ടിക്കറ്റുകൾ പുതുമുഖങ്ങൾക്കാണ് നൽകിയത്. ഇവരിൽ മിക്കവരും ജയിച്ചു. കോൺഗ്രസിന് 58 മണ്ഡലങ്ങളിൽ മാത്രമാണ് കരകയറാനായത്. നവംബർ 28നാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്. ഡിസംബർ 11ന് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.