Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകമാൻഡോകളുടെ നിഴലിൽ...

കമാൻഡോകളുടെ നിഴലിൽ അമിത് ഷാ

text_fields
bookmark_border
കമാൻഡോകളുടെ നിഴലിൽ അമിത് ഷാ
cancel

തൃശൂർ: യോഗം നിശ്ചയിച്ച 4.30 ആയിട്ടും വിദ്യാർഥികോർണറിലെ വേദിയും സമ്മേളന നഗരിയും ഉണ ർന്നില്ല. ഉച്ചതിരിഞ്ഞിട്ടും പടിഞ്ഞാട്ട് താഴ്ന്നുകൊണ്ടിരുന്ന സൂര്യൻ പ്രതാപത്തിൽ തന്നെയായിരുന്നു. ബാരിക്കേഡുകൾ വെച്ച് വേർതിരിച്ച സമ്മേളന നഗരിയുടെ മുൻ നിരയിൽ മാ ധ്യമ പ്രവർത്തകർ. രണ്ടാം നിരയിൽ തണൽപറ്റി സ്ത്രീകൾ അടക്കം ഏതാനും പേർ. തെക്കേഗോപു ര നടക്ക് സമീപം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാഷണം അടക്കമുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്ര പ്രദർശനം. അതിനും അധികമാളുകളെ ആകർഷിക്കാനാ യില്ല. അൽപം കഴിഞ്ഞപ്പോൾ അതും നിർത്തി.

അതിനിടെ, പാർട്ടി നേതാക്കളിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് വിവരം ലഭിച്ചു-‘ആൾ(അമിത് ഷാ) എത്താൻ 5.30 കഴിയും. കർണാടകയിലാ ഇപ്പോൾ’. അധികം താമസിയാതെ സമ്മേളന നഗരിയിലേക്ക് പ്രവർത്തക പ്രവാഹം. മണികണ്ഠനാൽ വഴി പ്രവർത്തകരെയും വഹിച്ച ബസുകളും ടെേമ്പാകളും പൂരപ്പറമ്പിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. 4.45ന് എൻ.ഡി.എ. ജില്ല ചെയർമാനും ബി.ജെ.പി ജില്ല പ്രസിഡൻറുമായ എ. നാഗേഷ് വേദിയിൽ എത്തി. അൽപം കഴിഞ്ഞപ്പോൾ എൻ.ഡി.എ നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, കെ.വി. സദാനന്ദൻ, മുൻ എസ്.പി പി.എൻ. ഉണ്ണിരാജൻ... തുടങ്ങിയവർ എത്തി. സദസ്സിൽ കയറി ഇരിക്കണമെന്ന് പ്രവർത്തകരോട് നാഗേഷിെൻറ ആവർത്തിച്ച അഭ്യർഥന.

അധികം താമസിയാതെ അമിത് ഷാ വേദിയിൽ എത്തിച്ചേരുമെന്ന പ്രഖ്യാപനം സദസ്സിൽ ഇളക്കങ്ങളുണ്ടാക്കി. ശബരിമല പ്രശ്നം നിരത്തിയും മുഖ്യമന്ത്രിയെ വിമർശിച്ചുമുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശിെൻറ ആമുഖ പ്രഭാഷണം കത്തിക്കയറുന്നതിനിടെ സന്ദേശം എത്തി; മുഖ്യാതിഥി എത്തുന്നു. വിവരം പ്രഖ്യാപിക്കപ്പെട്ടതോടെ സദസ്സിൽ നിന്ന് ആരവം.

5.40 ഓടെ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ അമിത് ഷായുടെ രംഗപ്രവേശം. വേദിയിൽ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിക്കൊപ്പം വെള്ള പൈജാമയും കുർത്തയും പച്ച ജാക്കറ്റുമണിഞ്ഞ് അമിത് ഷാ വേദിയിൽ. അഖിലേന്ത്യ അധ്യക്ഷനായി രമേശ് വഴി മാറി. സദസ്സിൽ മുദ്രാവാക്യം വിളികൾ. വേദിയുടെ വശത്ത് സുരക്ഷ കമാൻഡോ. അമിത് ഷാ പ്രസംഗ പീഠത്തിന്നരികിലേക്ക്. പിന്നിൽ പ്രേത്യക സംരക്ഷണ സേനാംഗം.

ഞാൻ പറയുന്നത് ഏറ്റു പറയുക-അമിത് ഷാ ആവശ്യപ്പെട്ടു. ‘ഭാരത് മാതാ കീ’. സദസ്സിെൻറ പ്രതികരണം പോരാ എന്ന് തോന്നിയപ്പോൾ അദ്ദേഹം പ്രതികരിച്ചു: ‘എന്താ തൃശൂർക്കാർക്ക് ഇത്രയേ ശബ്ദമുള്ളൂ. കൈകൾ ഉയർത്തി, മുഷ്ടി ചുരുട്ടി ഉച്ചത്തിൽ പ്രതികരിക്കൂ-‘ഭാരത് മാതാ കീ’. ഇത്തവണ സദസ്സ് അത്യുച്ചത്തിൽ ജയ് മുഴക്കി. പിന്നീട് മോദി സർക്കാർ കേരളത്തിന് അനുവദിച്ച കോടികളുടെ ഫണ്ടുകളെ കുറിച്ചും വികസനത്തെ കുറിച്ചും എണ്ണിയെണ്ണി പറഞ്ഞു. അനുവദിച്ച കോടികൾ സംസ്ഥാന സർക്കാർ ഫലപ്രദമായി വിനിയോഗിച്ചില്ലെന്ന കുറ്റപ്പെടുത്തൽ.

സംസ്ഥാന സർക്കാറിെൻറ കഴിവില്ലായ്മ കൊണ്ടാണ് നിരവധി ജീവൻ പൊലിഞ്ഞ പ്രളയമുണ്ടായതെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ ഓർമപ്പെടുത്തൽ. തുടർന്ന് സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിയോട് ഒരു ചോദ്യം-‘താങ്കളുടെ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കാനാവുമോ?’ തുടർന്ന് മുഖ്യ ആയുധമായ ശബരിമലയിലേക്ക്. ഈ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ബി.ജെ.പി പാറപോലെ ഉറച്ചു നിൽക്കുമെന്ന ഉറപ്പ.്


എൻ.ഡി.എ പ്രകടന പത്രികയിൽ ശബരിമല വിഷയത്തിൽ നൽകിയ പ്രഖ്യാപനത്തിെൻറ ഓർമപ്പെടുത്തൽ. രാജ്യസുരക്ഷക്കാണ് മോദി ഏറ്റവും പ്രധാന്യം നൽകിയിരിക്കുന്നതെന്ന് പറഞ്ഞ് പുൽവാമ ആക്രമണത്തിെൻറയും അനുബന്ധ കാര്യങ്ങളുടെയും വിശദീകരണം. പ്രസംഗം തീർക്കും മുമ്പ് സ്ഥാനാർഥി സുരേഷ് ഗോപിയെ വിളിച്ച് അടുത്തു നിർത്തി. തുടർന്ന് മോദിയെ വീണ്ടും അധികാരത്തിലേറ്റാൻ, ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ, രാജ്യ സുരക്ഷ ഉറപ്പുവരുത്താൻ, പാകിസ്ഥാന് മറുപടി നൽകാൻ എൻ.ഡി.എ സ്ഥാനാർഥിയെ ജയിപ്പിക്കുമെന്ന് സദസ്സിനെക്കൊണ്ട് എണ്ണിയെണ്ണി സമ്മതിപ്പിക്കൽ. ഹെലികോപ്ടറിെൻറ സമയമായതിനാൽ സുരേഷ് ഗോപിയുടെ പ്രസംഗം കേൾക്കാൻ നിൽക്കുന്നില്ലെന്ന് പറഞ്ഞ് മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsamith shahmalayalam news
News Summary - Amithshah again in Kerala-Kerala News
Next Story