Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസർവകക്ഷി യോഗം:...

സർവകക്ഷി യോഗം: പ്രധാനമന്ത്രി വിട്ടുനിന്നു, പ്രതിഷേധിച്ച് പ്രതിപക്ഷം

text_fields
bookmark_border
സർവകക്ഷി യോഗം: പ്രധാനമന്ത്രി വിട്ടുനിന്നു,  പ്രതിഷേധിച്ച് പ്രതിപക്ഷം
cancel

ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറിെൻറ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നു. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്ങും പിയൂഷ് ഗോയലും സർക്കാറിനെ പ്രതിനിധാനംചെയ്ത യോഗത്തിൽ സംസാരിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ഇറങ്ങിപ്പോയി. പ്രധാനമന്ത്രി യോഗത്തിൽ പെങ്കടുക്കുമെന്നാണ് തങ്ങൾ കരുതിയതെന്നും അദ്ദേഹത്തോട് പലതും പങ്കുവെക്കാനുണ്ടായിരുെന്നന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി പിൻവലിക്കുമെന്ന് പറഞ്ഞ കാർഷിക നിയമങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ചോദിക്കാനുണ്ടായിരുന്നു. ഇതേ നിയമങ്ങൾ മറ്റൊരു രൂപത്തിൽ സർക്കാർ വീണ്ടും കൊണ്ടുവരുമെന്ന് ആശങ്കയുണ്ടെന്നും ഖാർഗെ പറഞ്ഞു. എന്നാൽ, യോഗത്തിൽനിന്ന് വിട്ടുനിന്നതിലൂടെ പ്രധാനമന്ത്രി പാർലമെൻററി കീഴ്വഴക്കം ഒന്നും ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടു.

സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പെങ്കടുക്കണമെന്ന കീഴ്വഴക്കമില്ലെന്ന് അദ്ദേഹം തുടർന്നു. ലഖിംപുർഖേരിയിൽ കർഷകരെ വണ്ടി കയറ്റിക്കൊന്ന സംഭവത്തിൽ കർഷകർ പ്രതിക്കൂട്ടിൽ നിർത്തുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് എല്ലാ കക്ഷിനേതാക്കളും ആവശ്യപ്പെട്ടു. സമരത്തിനിടെ മരണപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ധന വില വർധനയും ചൈനയുമായുള്ള സംഘർഷവും കോൺഗ്രസ് ഉന്നയിച്ചു. പ്രതിപക്ഷ കക്ഷി നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, അധിർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ, ടി.ആർ ബാലു, തിരുച്ചി ശിവ, രാംഗോപാൽ യാദവ്, വിനയ് റാവത്ത്, സതീഷ് ചന്ദ്ര മിശ്ര, പ്രസന്ന ആചാര്യ, ഫാറൂഖ് അബ്ദുല്ല, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ പെങ്കടുത്തു.

മൂന്ന് വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ചത്തെ പാർലമെൻറ് നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അവതരിപ്പിക്കും. സഭയിൽ ഹാജർ ഉറപ്പാക്കാൻ ബി.ജെ.പിയും കോൺഗ്രസും എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiallparty meeting
News Summary - All-Party Meeting The Prime Minister did not attend
Next Story