Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോണ്‍ഗ്രസിലെ തര്‍ക്കം...

കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ന്നില്ല; തീരുമാനം ഉന്നത സമിതിക്ക്

text_fields
bookmark_border
കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ന്നില്ല; തീരുമാനം ഉന്നത സമിതിക്ക്
cancel

ന്യൂഡല്‍ഹി: ആരോപണം നേരിടുന്നവരെയും നിരന്തര സ്ഥാനാര്‍ഥികളെയും മാറ്റിനിര്‍ത്തുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസിന്‍െറ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് വിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസം മാറ്റിയെടുക്കാന്‍ നടത്തിയ മാരത്തണ്‍ ശ്രമങ്ങള്‍ക്കൊടുവിലാണ് ഹൈകമാന്‍ഡ് ഈ തീരുമാനമെടുത്തത്.
മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു, കെ.സി. ജോസഫ്, സിറ്റിങ് എം.എല്‍.എ ബെന്നി ബഹനാന്‍ എന്നിങ്ങനെ സുധീരന്‍െറ ഉടക്കില്‍ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായവരുടെ മണ്ഡലങ്ങളിലേക്ക് മൂന്നില്‍ കുറയാത്ത പേരുകളുള്‍പ്പെട്ട പാനല്‍ സ്ക്രീനിങ് കമ്മിറ്റി മുന്നോട്ടുവെക്കും. ഇവയടക്കം തര്‍ക്കം നിലനില്‍ക്കുന്ന രണ്ടു ഡസനോളം മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ പാനല്‍ വെക്കുന്നുണ്ട്.

വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഇടപെട്ടിട്ടും പോംവഴി തെളിയാതെ വന്ന വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കേട്ടു. ഉമ്മന്‍ ചാണ്ടി, സുധീരന്‍, മധ്യസ്ഥ റോളിലുള്ള രമേശ് ചെന്നിത്തല എന്നിവരെ വേവ്വേറെ വിളിച്ചുവരുത്തിയാണ് സോണിയ നിലപാട് ചോദിച്ചറിഞ്ഞത്. ഇരുവരും വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശ ന്യായം നിരത്തുകയാണ് ചെയ്തത്.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പുസമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക അന്തിമമായി രൂപപ്പെടുത്തുന്നതിനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രണ്ടുവട്ടം സമ്മേളിച്ച സ്ക്രീനിങ് കമ്മിറ്റിയുടെ ചര്‍ച്ച ബാക്കിയാണ്. അതു പൂര്‍ത്തിയാകുന്ന മുറക്കുമാത്രമാണ് ഉന്നതസമിതി യോഗം നടക്കുക. ഘടകകക്ഷികളുമായുള്ള തര്‍ക്കവും പരിഹരിക്കാതെ കിടക്കുന്നു.

സോണിയ, രാഹുല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ. ആന്‍റണി, ഗുലാംനബി ആസാദ്, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെട്ടതാണ് കേന്ദ്ര തെരഞ്ഞെടുപ്പുസമിതി. ഈ സമിതിയിലേക്ക് കരടുപട്ടിക എത്തുന്നതിനു മുമ്പുതന്നെ ഹൈകമാന്‍ഡിന് വിഷയത്തില്‍ ഇടപെടേണ്ടി വന്നത് അസാധാരണമാണ്.

ഇതിനിടെ, സുധീരന്‍െറ എതിര്‍പ്പുതള്ളി പാറശ്ശാലയില്‍ സിറ്റിങ് എം.എല്‍.എ എ.ടി. ജോര്‍ജിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സ്ക്രീനിങ് കമ്മിറ്റി ധാരണയിലത്തെിയിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്ളെങ്കില്‍ സ്വന്തംനിലക്ക് മത്സരിക്കാനും മടിക്കില്ളെന്ന സന്ദേശം ജോര്‍ജ് മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറിയതിനത്തെുടര്‍ന്നാണിത്. ജോര്‍ജിന്‍െറ നാടാര്‍ സമുദായ ബന്ധങ്ങള്‍, ജയസാധ്യത എന്നിവയാണ് കമ്മിറ്റിയെ സമ്മര്‍ദത്തിലാക്കിയത്. സുധീരനും ഒടുവില്‍ അയഞ്ഞു. പാറശ്ശാലയില്‍ എ.ടി. ജോര്‍ജ് ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍ കോങ്ങാട്ട് സ്വാമിനാഥന്‍െറ പേരുവെട്ടി പന്തളം സുധാകരനെ സ്ഥാനാര്‍ഥിയാക്കി. കോഴിക്കോട് നോര്‍ത്-പി.എം. സുരേഷ്ബാബു, ചിറയിന്‍കീഴ്-കെ. അജിത്കുമാര്‍, റാന്നി-മറിയാമ്മ ചെറിയാന്‍ എന്നിവരുടെ കാര്യത്തിലും തീരുമാനമായി.

കോണ്‍ഗ്രസ് പട്ടിക വൈകും
കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകും. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ തയാറാക്കുന്ന ജോലി തീര്‍ന്നിട്ടില്ല. വെള്ളിയാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന നേതാക്കള്‍ നേരത്തെ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ഈ ഉറപ്പ് അവര്‍ പ്രകടിപ്പിക്കുന്നില്ല. സ്ക്രീനിങ് കമ്മിറ്റിക്ക് ഇനിയും യോഗം ചേരേണ്ടിയിരിക്കുന്നു. അതുകൊണ്ട് വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പു സമിതി യോഗം ഉച്ചതിരിഞ്ഞ് മൂന്നിലേക്ക് നീട്ടണമെന്ന് സംസ്ഥാന നേതാക്കള്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച നടത്താമെന്ന പ്രതീക്ഷയിലാണെന്ന് രാത്രി സ്ക്രീനിങ് കമ്മിറ്റി യോഗത്തിനു ശേഷം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഘടകകക്ഷികളുമായി ഡല്‍ഹിയില്‍ നിന്ന് ബന്ധപ്പെടാനുള്ള ശ്രമം പൂര്‍ത്തിയായിട്ടില്ല. അവരുമായി ധാരണയുണ്ടാക്കുന്ന മുറക്കാണ് കോണ്‍ഗ്രസിന്‍െറ സീറ്റു നിര്‍ണയം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress seat
Next Story