Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകോട്ടകളിളകിയില്ല

കോട്ടകളിളകിയില്ല

text_fields
bookmark_border
കോട്ടകളിളകിയില്ല
cancel
camera_alt

അണ്ടര്‍ 14 പെൺകുട്ടികളുടെ

ബാൾ ത്രോയിൽ സ്വർണം നേടുന്ന തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് അരുമാനൂരിലെ

എസ്.എസ്. അശ്വിനി

തേഞ്ഞിപ്പലം: നാല് ദിവസമായി കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടന്നുവന്ന 64ാമത് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് സമാപനമായപ്പോൾ ജൂനിയർ വിഭാഗത്തിൽ പാലക്കാട് ജില്ലയും സീനിയറിൽ കോട്ടയം ജില്ലയും കിരീടം നിലനിർത്തി. 24 വീതം സ്വർണവും വെള്ളിയും 20 വെങ്കലവും നേടി 482 പോയേൻറാടെയാണ് പാലക്കാടിെൻറ തേരോട്ടം. 26 സ്വർണം, 16 വെള്ളി, 22 വെങ്കലം എന്നിവ സ്വന്തമാക്കി കോഴിക്കോട് (441) രണ്ടാമതെത്തിയപ്പോൾ എറണാകുളം (19 സ്വർണം, 24 വെള്ളി, 18 വെങ്കലം) 375.5 പോയേൻറാടെ മൂന്നാം സ്ഥാനക്കാരായി.

പത്ത് സ്വർണവും 14 വെള്ളിയും എട്ട് വെങ്കലവുമടക്കം 206 പോയൻറാണ് സീനിയർ മീറ്റിൽ ജേതാക്കളായ കോട്ടയത്തിെൻറ സമ്പാദ്യം. എറണാകുളം 11 സ്വർണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവും നേടി 174 പോയേൻറാടെ രണ്ടാമതായി. മൂന്നാം സ്ഥാനത്തെത്തിയ പാലക്കാടിന് ആറ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ 103 പോയൻറാണുള്ളത്. സീനിയർ പുരുഷന്മാരിൽ 112 പോയേൻറാടെ എറണാകുളമാണ് മുന്നിൽ. വനിതകളിൽ 178 പോയൻറ് വാരിക്കൂട്ടിയാണ് കോട്ടയം സീനിയർ ഓവറോൾ കിരീടം പിടിച്ചത്.

അവസാനദിനമായ വ്യാഴാഴ്ച രണ്ട് റെക്കോഡുകൾ പിറന്നു. അണ്ടർ 18 ബോയ്സ് 110 മീറ്റർ ഹർഡ്ൽസ് മലപ്പുറത്തിെൻറ വി. മുഹമ്മദ് ഹനാൻ 13.97 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 2014ൽ തൃശൂരിെൻറ മെയ്മോൻ പൗലോസ് സ്ഥാപിച്ച 13.98 സെക്കൻഡിനേക്കാൾ മികച്ച സമയം. അണ്ടർ 14 ഗേൾസ് ട്ര‍യാത്ത്ലണിൽ കോട്ടയത്തിെൻറ അൽഫോൺസ ട്രീസ ടെറിൻ 1715 പോയേൻറാടെ ഒന്നാമതെത്തി. 2019ൽ 1545 പോയൻറ് നേടിയ തൃശൂരിെൻറ ജാനിസ് ട്രീസ റെഗിയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്.

കായിക കേരളത്തിന് പ്രചോദനം; ഇനി ദക്ഷിണ മേഖല ജൂനിയർ മീറ്റ്

തേഞ്ഞിപ്പലം: കോവിഡ് 19 മഹാമാരി കാരണം ഒരു വർഷത്തിലധികമായി നിശ്ചലമായിക്കിടക്കുന്ന അത്ലറ്റിക് ട്രാക്കുകൾക്ക് ഉണർവേകുന്നതാണ് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ വിജയം.

കോവിഡ് വൈറസ് ഇനിയുമൊഴിയാത്ത സാഹചര്യത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള കായിക കേരളത്തിെൻറ ആശങ്കക്കാണ് വിരാമമായിരിക്കുന്നത്. രണ്ടായിരത്തോളം അത്ലറ്റുകൾ പങ്കെടുത്ത മീറ്റ് കുറ്റമറ്റ രീതിയിൽ ഏറെ ഭംഗിയായി നടത്താൻ കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന് കഴിഞ്ഞു. സ്കൂൾ മീറ്റ് ഉപേക്ഷിച്ചത് കാരണം പ്രതിസന്ധിയിലായിരുന്നു താരങ്ങൾ. ഈ ചാമ്പ്യൻഷിപ്പിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതും അനുഗ്രഹമാണ്. കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കും മഡ് ട്രാക്കും ഉപയോഗപ്പെടുത്തി നാല് ദിവസം കൊണ്ട് സീനിയർ, ജൂനിയർ മീറ്റുകൾ തീർക്കുകയായിരുന്നു. ഇതാദ്യമായാണ് രണ്ട് മീറ്റും ഒരുമിച്ച് നടത്തുന്നത്.

പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചാമ്പ്യൻഷിപ്. എവിടെയും ആൾക്കൂട്ടമുണ്ടായില്ല.

ഫെബ്രുവരി 26 മുതൽ 28 വരെ ദേശീയ ദക്ഷിണ മേഖല അത്ലറ്റിക് ചാമ്പ്യൻഷിപ് ഇതേ ട്രാക്കിൽ നടക്കുമ്പോൾ സംസ്ഥാന മീറ്റിെൻറ വിജയം വലിയ ഊർജമേകുകയാണെന്ന് അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala state atheletic meet
News Summary - The forts were not shaken
Next Story