പരിക്ക് കളിമുടക്കിയ താരത്തിന് 10 കോടി ഇൻഷുറൻസ്
text_fieldsമെൽബൺ: കളിക്കിടെ പരിക്കേറ്റ് കരിയർ അവസാനിപ്പിക്കേണ്ടി വന്ന താരത്തിന് ഇൻഷുറൻസ് തുകയായി 14 ലക്ഷം ഡോളർ (10.30 കോടി രൂപ) നൽകാൻ ഉത്തരവ്. ആസ്ട്രേലിയൻ ഫുട്ബാൾ ലീഗ് താരമായിരുന്ന ഷോൺ സ്മിത്തിനാണ് പരിക്ക് കാരണം നേരത്തെ കരിയർ ഉപേക്ഷിക്കേണ്ടി വന്നതിന് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. എഫ്.എല്ലിൽ 1987-1998 കാലത്ത് മെൽബൺ, നോർത് മെൽബൺ ടീമുകളുടെ താരമായിരുന്ന ഷോൺ സ്മിത്തിന് തുടർച്ചയായ പരിക്കിനെ തുടർന്ന് 31ാം വയസ്സിൽ തന്നെ കരിയർ അവസാനിപ്പിക്കേണ്ടി വന്നു.
ഒന്നിലേറെ തവണ തലക്ക് പരിക്കേറ്റത് അകാലത്തിൽ കളി അവസാനിപ്പിക്കാൻ കാരണമാവുകയും, പിന്നീടുള്ള ജീവിതത്തിനും തിരിച്ചടിയായി. 25 വർഷം മുമ്പ് വ്യക്തിഗത ഇൻഷുറൻസ് എടുത്തിരുന്നതിനാൽ ഇൻഷുറൻസ് കമ്പനിയെ സമീപിക്കുകയായിരുന്നു. കളിക്കിടെയുള്ള പരിക്കിന് നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഇൻഷുർ ചെയ്യപ്പെട്ട ആൾക്ക് 'സമ്പൂർണമായും, ശ്വാശ്വതമായും നാശനഷ്ടമുണ്ടായി' എന്ന ഗണത്തിൽ പെടുത്തിയാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്. സ്മിത്തിെൻറ പോരാട്ട വിജയം കായിക ലോകത്തിന് പുതുപാഠമാണ്. വ്യക്തിഗത ഇൻഷുറൻസിലൂടെ ജീവിതം സംരക്ഷിക്കപ്പെടാമെന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.