Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightഅഫ്ഗാനികൾക്കു...

അഫ്ഗാനികൾക്കു വേണ്ടത് ഒരിറ്റ് സമാധാനമാണ്

text_fields
bookmark_border
അഫ്ഗാനികൾക്കു വേണ്ടത് ഒരിറ്റ് സമാധാനമാണ്
cancel

യൂറോപ്യൻ മാധ്യമപ്രവർത്തകർ നൽകുന്ന വിശേഷങ്ങളും നിഗമനങ്ങളുമാണ് അഫ്ഗാനിസ്താെൻറ വർത്തമാനങ്ങളായി ലോകം കേൾക്കുന്നത്. അവിടത്തെ ജനങ്ങളുടെ വീക്ഷണവും പ്രതീക്ഷകളും മുൻവിധികളും പക്ഷംചേരാതെ പറയുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ഘട്ടത്തിൽ മേഖലയുടെ മനസ്സറിയുന്ന മാധ്യമപ്രവർത്തകരുടെ ശബ്ദത്തിന് മുെമ്പന്നത്തേക്കാളേറെ പ്രസക്തിയുണ്ട്. റേഡിയോ  ഫ്രീ യൂറോപ്/ റേഡിയോ ലിബർട്ടിയുടെ പഷ്തൂൺ ഭാഷാ വിഭാഗമായ 'റേഡിയോ മശാലി'െൻറ മാനേജിങ് എഡിറ്റർ ദാവൂദ് ഘട്ടക് അഫ്ഗാനിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് 'മാധ്യമ'വുമായി സംസാരിക്കുന്നു. ഭീകരവാദത്തിനെതിരായ അഭിപ്രായ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുന്ന മാധ്യമമാണ് റേഡിയോ മശാൽ. പാക്, അഫ്ഗാൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഘട്ടക് നൽകിയ അഭിമുഖത്തിെൻറ പ്രധാന ഭാഗങ്ങൾ.

താലിബാെൻറ തിരിച്ചുവരവിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

താലിബാെൻറ മുന്നേറ്റം ലോകത്തെ മാത്രമല്ല, അവരെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അധികാരം കൈക്കലാക്കിയെന്നിരിക്കിലും അതിനെ സ്ഥാപിച്ചെടുക്കാനുള്ള പെടാപ്പാടിലാണ് അവരിപ്പോൾ. പുറമേ നിന്നുള്ളതിനേക്കാൾ വെല്ലുവിളികൾ നേരിടാനുള്ളത് താലിബാന് ഉള്ളിൽ നിന്നുതന്നെയാണ്. അധികാരം പങ്കുവെക്കുന്ന കാര്യത്തിൽ അവർ എങ്ങനെ തീർപ്പിലെത്തുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും.

അതിശക്തരായ അധിനിവേശ സേനയുടെ സാന്നിധ്യത്തിനിടയിലും ഭരണം പിടിച്ച താലിബാെൻറ അടുത്ത നീക്കമെന്താവും? അവർക്ക് എവിടെനിന്നാണ് പിൻബലം ലഭിക്കുന്നത്?

കരുത്ത് തെളിയിക്കുന്നതിൽ തന്നെയാവും അവർ ശ്രദ്ധയൂന്നുക. യുദ്ധകാല അനുനയവും അച്ചടക്കവും തുടർന്നാൽ പുറംശക്തികൾക്കൊന്നുംതന്നെ അവരെ പുറന്തള്ളാൻ കഴിയില്ല. ഇത് അവരുടെ യഥാർഥ പരീക്ഷണ ഘട്ടമാണ്. അവർക്കു പിന്നിൽ ആരുമില്ല. നിങ്ങൾ പാകിസ്താനെയാണ് ഉദ്ദേശിച്ചതെങ്കിൽ എന്തെങ്കിലും തരത്തിലെ സൈനിക സഹായം പാകിസ്താൻ നൽകുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല.

ഏവരും ആവശ്യപ്പെടുന്നതുപോലെ എല്ലാവരെയും ഉൾക്കൊണ്ടുള്ള ഒരു സർക്കാർ രൂപവത്കരിക്കാൻ താലിബാൻ തയാറാകുമോ? അതോ, അരാജകത്വവും ചോരക്കളികളും തുടരുമോ? പ്രത്യേകിച്ച് നിരവധി പേരുടെ ജീവനെടുത്ത കാബൂൾ വിമാനത്താവള സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ?

ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ (ഐ.എസ്-കെ)യുടെ സാന്നിധ്യം രാജ്യത്തുണ്ടെന്നതിനാൽ ഇത്തരം അരക്ഷിതാവസ്ഥയും അതിക്രമങ്ങളും വരുംനാളുകളിലും തുടരാനാണ് സാധ്യത. ഹാമിദ് കർസായി, അബ്ദുല്ല അബ്ദുല്ല തുടങ്ങിയ കുറച്ച് നേതാക്കളെ സർക്കാറിൽ ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്. എന്നുവെച്ച് പ്രധാന സ്ഥാനങ്ങളൊന്നുമായിരിക്കില്ല, നാമമാത്ര പദവികളാണ് അവർക്ക് നൽകപ്പെടുക.

താലിബാൻ ശരിക്കും മാറിയിട്ടുണ്ടോ? അവരുടെ ഭരണരീതിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?

മാറ്റങ്ങളില്ലാതില്ല. അവരിപ്പോൾ സ്ത്രീകളെ തല്ലുന്നില്ല. പുരുഷൻമാരെ പ്രാർഥന നിർവഹിക്കാനും നീണ്ട താടി വെക്കുവാനും നിർബന്ധിക്കുന്നുമില്ല. സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. പക്ഷേ, അധികാരം പൂർണമായി സ്ഥാപിച്ചശേഷവും ഇതൊക്കെ തുടരുമോ എന്നതാണ് വലിയ ചോദ്യം. എനിക്ക് അക്കാര്യത്തിൽ പ്രത്യാശയില്ല.

താലിബാെൻറ രണ്ടാം വരവിനെ അഫ്ഗാനിലെ ജനസാമാന്യം എങ്ങനെയാണ് കാണുന്നത്? ആഗോള മാധ്യമങ്ങൾ പങ്കുവെക്കുന്നത് അവിടത്തെ നേരവസ്ഥകൾ തന്നെയാണോ?

അവർ ഒരൽപം സമാധാനത്തിനു വേണ്ടി എന്തുമാത്രം ആഗ്രഹിക്കുന്നുവെന്നറിയാമോ? നാലു പതിറ്റാണ്ടായി തുടരുന്ന യുദ്ധങ്ങൾക്കിടയിലാണ് അവരുടെ ജീവിതം. ജോലി, സുരക്ഷ, സമാധാനത്തോടെയുള്ള ജീവിതം... ശരാശരി അഫ്ഗാനികളുടെ മനസ്സിൽ അതു മാത്രമാണ്. മറ്റെന്തിനേക്കാളും അവർ പ്രാധാന്യം നൽകുന്നത് അതിനെല്ലാമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanUSAafghanistan#radio mashaal
News Summary - The Afghans want some peace
Next Story