അവരുടെ പുരസ്കാരങ്ങൾ ഏറെ പ്രിയപ്പെട്ടത് -സകരിയ്യ
text_fieldsമലപ്പുറത്തിെൻറ രക്തത്തിലലിഞ്ഞ ഫുട്ബാൾ പ്രണയത്തെ വരച്ചു കാട്ടുന്നതിനപ്പുറം കൃത്യമായ ചില രാഷ്ട്രീയ ഇ ടപെടലുകൾ നടത്തിയ ചിത്രം കൂടിയാണ് ‘സുഡാനി ഫ്രം നൈജീരിയ’. ലളിതമായ കഥ അതിലളിതമായ ആഖ്യാനത്തിലൂടെ പ്രേക്ഷകന് പക ർന്നുനൽകിയ ‘സുഡാനി ഫ്രം നൈജീരിയ’ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അഞ്ച് അവാർഡുകൾ നേടി.
ബുധനാഴ് ച ഉച്ചക്ക് തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി ബാലൻ അവാർഡ് പ്രഖ്യാപിക്കുേമ്പാൾ ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു സംവിധായകൻ സകരിയ്യ.
ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകൻ , മികച്ച നടൻ (സൗബിൻ ഷാഹിർ), മികച്ച തിരക്ക ഥ (മുഹ്സിൻ പരാരി, സകരിയ്യ), മികച്ച സ്വഭാവ നടിമാർ (സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ) എന്നീ അവാർഡുകളാണ് ‘സുഡാനി ഫ ്രം നൈജീരിയ’ നേടിയത്. അവാർഡ് നേട്ടത്തിെൻറ സന്തോഷങ്ങൾ ‘മാധ്യമം’ ഒാൺലൈനുമായി സംസാരിക്കുന്നു.
പ്രേക്ഷകർ മനസ്സാലെ പുരസ്കാരം നൽകിയ സിനിമയാണ് ‘സുഡാനി ഫ്രം ൈനജീരിയ’. ഇപ്പോൾ മികച്ച നവാഗത സംവ ിധായകനുള്ളതടക്കം അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, എന്തുപറയുന്നു?
അംഗീകരിക്കപ്പെട്ടത ിൽ സന്തോഷം. അംഗീകരിക്കപ്പെട്ടില്ലെങ്കിലും വിഷമമുണ്ടാകുമായിരുന്നില്ല. പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന തരത്തിൽ ഒരു സിനിമ ഒരുക്കാൻ കഴിഞ്ഞു എന്നതിലാണ് ചാരിതാർഥ്യം. അവാർഡ് ലഭിച്ചു എന്നത് എന്നെ ആഹ്ളാദിപ്പിക്കുന്നില്ല. സന്തോഷിപ്പിക്കുന്നേയുള്ളൂ. യാത്ര, സിനിമാമേളകൾ അവയൊക്കെയാണ് കൂടുതൽ
ആഹ്ളാദം പകരുന്നത്.
സൗബിൻ ഷാഹിറിന് മികച്ച നടനുള്ള പുരസ്കാരത്തിന് വഴിയൊരുക്കിയിരിക്കുന്നു. അർഹിച്ച നേട്ടമെന്നാണ് പൊതുവിലയിരുത്തൽ. സൗബിനെ കുറിച്ച്?
മലയാള സിനിമയിൽ കാലുറപ്പിക്കാൻ അർഹതയുള്ള നടനാണ് സൗബിൻ ഷാഹിർ. ‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമ ഇറങ്ങിയതോടെയാണ് സൗബിൻ എന്ന നടെൻറ അസാധ്യമായ അഭിനയ പാടവം നമ്മൾ കാണുന്നത്. ‘സുഡാനി ഫ്രം ൈനജീരിയ’ ചിത്രീകരിക്കുന്നതിനിടെ സൗബിൻ പലപ്പോഴും ചില ഷോട്ടുകൾ പിറ്റേന്ന് എടുത്താൽപോരെ എന്ന് ചോദിക്കുമായിരുന്നു. പിന്നീടാണ് കാര്യം മനസ്സിലായത്, ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാതെ പെർഫോം ചെയ്യാൻ സൗബിൻ തയാറായിരുന്നില്ല. അതൊരു പൊസിറ്റീവായ കാര്യമാണ്.
ഇത്തവണ മികച്ച നടന്മാരായി അവാർഡ് പങ്കിട്ട ജയസൂര്യയും സൗബിൻ ഷാഹിറും നേട്ടം കൊയ്തത് ഫുട്ബാൾ പശ്ചാത്തലമായ സിനിമയിൽനിന്ന് കൂടിയാണ് എന്നത് വെറും യാദൃശ്ചികതയായി കാണാമോ?
ഫുട്ബാളിന് മാനവികമായ ഒരു തലത്തോടൊപ്പം ൈവകാരികമായ തലം കൂടിയുണ്ട്. ആ കാരണങ്ങൾ ഇൗ രണ്ട് സിനിമയെയും പുരസ്കാര നേട്ടത്തിന് സഹായിച്ചിട്ടുണ്ട് എന്നാണ് എെൻറ വ്യക്തിപരമായ അഭിപ്രായം. മലപ്പുറം എന്തല്ല, എന്താണ് എന്നതോ പറയാനല്ല ഞാൻ ശ്രമിച്ചത്. നമുക്ക് ചുറ്റിലും സംഭവിക്കുന്ന കഥ പറയുകയായിരുന്നു. ‘മലപ്പുറത്തിെൻറ വാർപ്പു മാതൃകകളെ പൊളിച്ചടുക്കൽ’ എന്ന വിശേഷണമൊക്കെ അതിെൻറ ഒരു ഭാഗമായി വരുന്നു എന്നേയുള്ളൂ.
സരസു ചേച്ചിക്കും സാവിത്രി ചേച്ചിക്കും നിങ്ങളാഗ്രഹിച്ച അംഗീകാരമെത്തിയിരിക്കുന്നു. എന്തു തോന്നുന്നു?
ആ രണ്ട് ‘ഉമ്മമാർക്കും’ അവാർഡ് ലഭിച്ചതിലാണ് അതിയായ സന്തോഷം. എെൻറ അവാർഡിനെക്കാളും എനിക്ക് പ്രിയങ്കരമാവുന്നത് അവരുടെ അവാർഡുകളാണ്. അവർ സിനിമയിലും അംഗീകരിക്കപ്പെടണമെന്നത് ഞങ്ങളുടെ സിനിമാ ടീമിെൻറ ഒരാഗ്രഹമായിരുന്നു.
അതിെൻറ എക്ൈസറ്റ്മെൻറ് നന്നായി ഉണ്ട്. അതുകൊണ്ടാണ് ഞാൻ അവരെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്നത് (സംസാരത്തിനിടെ ഇടക്കിടക്ക് ആ സന്തോഷം സകരിയ്യ പങ്കുവെച്ചിരുന്നു). അരനൂറ്റാണ്ടിെൻറ അഭിനയ പാരമ്പര്യമുള്ളവരാണവർ. ‘സുഡാനി ഫ്രം നൈജീരിയ’യിൽ അഭിനയിച്ചതുകൊണ്ടു മാത്രമല്ല അവർ അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിച്ചത്. അവരത് അർഹിക്കുന്നതുകൊണ്ടാണ്.
നാടകത്തിലൂടെ നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ അംഗീകാരത്തിന് ‘സുഡാനി ഫ്രം നൈജീരിയ’ കാരണമായതിൽ ഞങ്ങളുടെ ക്യാമ്പംഗങ്ങൾക്ക് സന്തോഷമുണ്ട്.
അവാർഡ് പ്രതീക്ഷിച്ചിരുന്നോ?
സംവിധാനത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. എത്രയോ സീനിയറായ സംവിധായകർ ഉൾപ്പെടുന്ന ലിസ്റ്റായിരുന്നു ഇൗ ഗണത്തിലുണ്ടായിരുന്നത്. പ്രത്യേക ജൂറി പരാമർശം വരെയൊക്കെയേ കരുതിയിരുന്നുള്ളൂ. അവാർഡിനായി ഒപ്പം മത്സരിച്ച ഒട്ടു മിക്ക സിനിമകളും കണ്ടിട്ടില്ല. അതുകൊണ്ട് അവയെ കുറിച്ച് അഭിപ്രായം പറയാനാവില്ല. ഇത്തരം ചലച്ചിത്ര മേളകൾക്കും അവാർഡിനുമായി സിനിമ അയക്കാൻ എന്നെ നിർബന്ധിച്ചിരുന്നത് കെ.ടി.സി അബ്ദുല്ലക്കയായിരുന്നു. അദ്ദേഹം ഇന്നില്ല. ഇൗ പുരസ്കാര വേളയിൽ അദ്ദേഹത്തെ സ്മരിക്കാതിരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.