Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചങ്ങലകൾ പൊട്ടിച്ച്...

ചങ്ങലകൾ പൊട്ടിച്ച് പുറത്തുവരണം

text_fields
bookmark_border
woman-candidates
cancel

തെരഞ്ഞെടുപ്പിെൻറ ചൂട് മൂർധന്യത്തിലെത്തിയ സാഹചര്യത്തിൽ അബദ്ധങ്ങൾ പിണഞ്ഞവർ അ ത് മറയ്ക്കാനും പ്രതീക്ഷിച്ച ശ്രദ്ധ ലഭിക്കാതിരുന്നവർ അത് എങ്ങനെയെങ്കിലും പിടിച്ച ുപറ്റാനുമുള്ള ശ്രമങ്ങൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ അതിെൻ റ ഏറ്റവും ഹീനമായ ചില ഉദാഹരണങ്ങൾ ഉരുത്തിരിഞ്ഞുവന്നത് സ്ത്രീസ്ഥാനാർഥിയെ അവഹേളി ക്കുകവഴി തന്നെ. ജാതി, മതം, വർഗം, ലിംഗപദവി എന്നിങ്ങനെയുള്ള (ഹെജിമോണിക്കൽ)വശങ്ങളൊന ്നും മനസ്സിലാക്കാതെയും പഠിക്കാതെയും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുന്നേറ ാൻ സാധിക്കില്ല എന്ന് ജനം തെളിയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. കാരണം, ജാതിക്കും സ്ത്രീത്വത്തിനുമെതിരെയുള്ള ജൽപനങ്ങൾ തകർത്തെതിർക്കുന്ന ശബ്ദങ്ങൾ ഇൗയിടെ സമൂഹ ത്തിൽ ഉറക്കെത്തന്നെ കേൾക്കാനുണ്ട്. യു.ഡി.എഫിെൻറ ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിന െതിരെ ഉയർന്ന അശ്ലീലപ്രയോഗങ്ങൾക്കെതിരെയുള്ള കനത്ത പ്രതികരണം അതിെൻറ ഉത്തമ ഉദ ാഹരണമാണ്.

സ്ത്രീ വിരുദ്ധത പ്രകടം
താരതമ്യേന നല്ലവനായ ഒരു നേതാവിനു പോലും ഇങ് ങനെ അശ്ലീലച്ചുവയുള്ള വർത്തമാനം പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രകടമായ പരിഹാസത്തിെൻറ ബോഡി ലാൻഗ്വേജ്വഴി പരസ്യമായി പറയാൻ കഴിയുന്നുവെങ്കിൽ, പാർട്ടിയിൽ എങ്ങനെയാണ് ലിംഗസമത്വം സാധ്യമാകുക! എന്തിനാണ് എൽ.ഡി.എഫ് കൺവീനർ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മറുഭാഗത്തുള്ള സ്ത്രീയെ ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചാൽതന്നെ ഈ പാർട്ടിക്കകത്ത് കൊടികുത്തിവാഴുന്ന സ്ത്രീവിരുദ്ധത കാണാം. കൂടാതെ, തെരഞ്ഞെടുപ്പിനു മുെമ്പങ്കിലും ഔചിത്യപൂർവം നടത്തേണ്ടുന്നചിലതരം െതരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റു പാർട്ടികൾക്കു വന്ന വീഴ്ചകളും കാണാൻകഴിയും.

ഈ വീഴ്ചകളെക്കുറിച്ചുള്ള തിരിച്ചറിവ് കിട്ടിത്തുടങ്ങിയതിെൻറ ലക്ഷണങ്ങളും കാണാം. അതായത് സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ വന്ന വീഴ്ച തന്നെ പ്രധാനം. പുരോഗമനപ്രസ്ഥാനമെന്നനിലക്ക് എന്തുകൊണ്ട് എൽ.ഡി.എഫ് കൂടുതൽ സ്ത്രീസ്ഥാനാർഥികളെ നിർത്തിയില്ല, എന്തുകൊണ്ട് ഒരു കീഴാളസ്ത്രീയെ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിത്വം തെളിയിച്ച സ്ത്രീയെ സ്ഥാനാർഥിയായി വെച്ചില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഇപ്പോൾ കേരളസമൂഹത്തിലുണ്ട്. ഇതിന് ഉത്തരമില്ലാത്തതുകൊണ്ട്, മറ്റുള്ളവർ നിർത്തിയ സ്ത്രീസ്ഥാനാർഥികളെ അവഹേളിക്കുകയെന്ന തന്ത്രം തീർത്തും തരംതാണതു തന്നെ.

ശ്രീമതി ടീച്ചറെയും വീണ ജോർജിനെയും ജനങ്ങൾക്ക് പാർട്ടിയുടെ കൈയാളുകൾ എന്നതിൽകവിഞ്ഞ് ഒരു പ്രത്യേകതയും കാണാനാവാത്തവരാണ്. അവർ സ്ത്രീസ്ഥാനാർഥികളാണെന്ന പ്രത്യേകതപോലും ആരും ഓർക്കില്ല; അത്രക്കുണ്ടല്ലോ അവരുടെ വ്യക്തിത്വവൈഭവങ്ങൾ! മുതിർന്ന ഒരു പാർട്ടിപ്രവർത്തകയായ സവർണകുലീനതതുളുമ്പുന്ന ഒരു സ്ത്രീ എന്ന നിലക്ക് ഒരാൾ നിൽക്കുന്നുവെങ്കിൽ, മറ്റെയാൾ ടി.വി സ്റ്റാറായ യുവതിയായ സുന്ദരിതന്നെ എന്നും കരുതിയിരിക്കും. ഇത് ശ്രീധരൻപിള്ള പ്രിയങ്ക ഗാന്ധിയെ നോക്കിക്കാണുംപോലെയുള്ള ഒന്നുതന്നെ. അയാൾ അത് പറയുന്നു എന്നു മാത്രം.

സ്വന്തം പാർട്ടിയിൽ അങ്ങനത്തെ ആരുമില്ലല്ലോ നിർത്താൻ എന്ന ഖേദമാവാം ഉള്ളിൽ. സ്ത്രീകളുടെ യോഗ്യത, സ്ഥാനാർഥിയാവാനുള്ളത് എന്നത് മാത്രമല്ല, യുവതിയായിരിക്കുന്നു എന്നതിനുള്ള പ്രായം വരെ നിശ്ചയിക്കുന്നത് ഞങ്ങളാണ് എന്ന പുരുഷേച്ഛ, ഏതുപാർട്ടിയിലും ഉള്ള ഒരു വൃത്തികെട്ട പ്രതിഭാസമാണ്. എന്നാൽ ഇപ്പോൾ കോൺഗ്രസ് കാണിച്ച തെരഞ്ഞെടുപ്പ്തന്ത്രം പുരോഗമനപരവും പ്രത്യാശജനകവുമെന്ന നിലക്ക് അഭിനന്ദനീയമാണ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായ ദലിത്സ്ത്രീയെ സ്ഥാനാർഥിയാക്കുക വഴി അവർ ആ സ്ത്രീ വ്യക്തിത്വം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. അത് കാലഘട്ടത്തിെൻറ ആവശ്യമായ ഒരു തെരഞ്ഞെടുപ്പാണ്. നാടിനെ മുന്നോട്ടു നടത്തുന്ന ഒരു ആശയത്തിെൻറ തെരഞ്ഞെടുപ്പാണ്. സാമൂഹികബോധമുള്ള ഒരാൾക്കും അതിനെ ഒരുതരത്തിലും അവമതിക്കാനാവില്ല.

തെരഞ്ഞെടുപ്പുകാലത്ത് രാഷ്്ട്രീയപ്പാർട്ടികൾ രാഷ്്ട്രീയമല്ല, മറിച്ച് ആത്മപ്രശംസയും ജനപ്രീണനവും പരപുച്ഛവുമാണ് നടത്തുന്നത് എന്ന അവസ്ഥ മാറേണ്ടതുണ്ട്. ഇത് പരാമർശിക്കാനുള്ള ഉത്തമ ഉദാഹരണമാണ് സ്ത്രീസ്ഥാനാർഥികളെ അപമാനിച്ച് സംസാരിക്കൽ. ഒരു പുരുഷ സ്ഥാനാർഥിയെപ്പോലും ബലാത്സംഗക്കാരൻ എന്നുപറഞ്ഞ് അധിക്ഷേപിച്ചു കേട്ടിട്ടില്ല തെരഞ്ഞെടുപ്പുകാലത്തുപോലും മറുപാർട്ടികൾ. പക്ഷേ, ഒരുസ്ത്രീ വന്നാൽ പ്രധാനമായും തുടങ്ങിവെക്കുന്നത് അവളുടെ പ്രായം, നിറം, ശരീരം, ചാരിത്ര്യം തുടങ്ങിയവയുടെ മേലെയുള്ള പരാമർശങ്ങളാണ് എന്നുകാണാം. ഇതിനെതിരെയുള്ള ഇപ്പോഴത്തെ ജനപക്ഷ-സ്ത്രീപക്ഷ പ്രതികരണം പിന്നീടുള്ള വീണ്ടുവിചാരത്തിനു വഴിവെക്കേണ്ടതാണ് കേരളത്തിലെ കക്ഷി രാഷ്്ട്രീയപാർട്ടികളിൽ.

സ്ത്രീകളെ പകുതിയുടെ അവകാശം മാനിച്ച് തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളാക്കുകയെന്നതുകൂടാതെ ഏതു സ്ത്രീയെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി പാർട്ടികൾ തെരഞ്ഞെടുക്കുന്നതെന്നതും പ്രധാന കാര്യമാണ്. സ്ത്രീപക്ഷം പറയുമ്പോൾ തന്നെ, പുരുഷാധിപത്യവ്യവസ്ഥയുടെയും ജാതീയതയുടെയും രാഷ്്ട്രീയാന്ധതയുടെയും അടിമകളായ സ്ത്രീകളുണ്ടെന്ന യാഥാർഥ്യം സഹതാപത്തോടെയെങ്കിലും കാണാതെവയ്യ. അങ്ങനെ എല്ലാവിധത്തിലുമുള്ള അധികാരവ്യവസ്ഥയുടെ കൂടെ അനങ്ങാതെ നിൽക്കുന്ന സ്ത്രീകളെയാണ് അധികവും പാർട്ടികളിൽ കാണുന്നത്.

പ്രശസ്ത മാർക്സിസ്റ്റ് ഫെമിനിസ്റ്റ് തത്ത്വചിന്തകയായ റോസാ ലുക്സ് ഉംബെർഗ് പറഞ്ഞപോലെ ചലിക്കാതെയുള്ളവർ ചങ്ങലകളുണ്ടെന്നറിയില്ലല്ലോ. ഇവർക്ക് ചങ്ങലകൾ എന്തെന്ന് തിരിച്ചറിവുണ്ടാകാനും ചങ്ങലകൾ പൊട്ടിച്ച് പുറത്തുകടന്ന് പുരുഷനോടൊപ്പം നിൽക്കാനുംവേണ്ടിയാണ് സ്ത്രീപക്ഷരാഷ്്ട്രീയം എല്ലാ രാഷ്്ട്രീയപ്പാർട്ടികളിലും ചർച്ചചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത്. അതിന് മുൻകൈയെടുക്കേണ്ടത് പാർട്ടികൾക്കുള്ളിലെ സ്ത്രീകൾതന്നെയാണ്. പുറത്തുനിൽക്കുന്ന റാഡിക്കൽ സ്ത്രീപക്ഷ രാഷ്്ട്രീയക്കാർ ചെയ്യുന്നതിനെക്കാൾ ഗംഭീരമായ വ്യവസ്ഥയോടെ ഇത് ചെയ്യാൻ കഴിയുക അവർക്കാണ്. അതുതന്നെയാണ് ജർമനിയിൽ റോസാ ലക്സംബർഗും റഷ്യയിൽ അലക്സാൻഡ്ര കൊള്ളൻഡായിയുമൊക്കെ ശ്രമിച്ചതും.

നീതി, ന്യായം, സത്യം: ഒന്നും വേണ്ടേ?
പാർട്ടിയിൽ മെംബറായാൽ ഏതു കുഴപ്പക്കാരെയും രക്ഷിക്കും എന്ന രീതി രാഷ്്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. നേരും നെറിയുമില്ലാതെ തെറ്റുചെയ്ത് പാർട്ടി ആസ്ഥാനങ്ങളിൽ പോയി കരഞ്ഞു കാലുപിടിച്ചാൽ ആർക്കും ഗുണങ്ങളുണ്ടാകും എന്നാണെങ്കിൽ നീതി, ന്യായം, സത്യം എന്നിവയൊന്നുമില്ലാത്ത രാഷ്്ട്രീയമാണോ പാർട്ടികൾ കൊണ്ടുനടക്കുന്നതെന്ന് പൊതുജനം ചിന്തിക്കുകതന്നെ ചെയ്യും. പുരോഗമന തത്ത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉദ്ഘോഷിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിെൻറ സാമൂഹിക സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ ഇത്തരം വീഴ്ചകൾക്ക് ഇടമൊരുക്കിക്കൊടുക്കുന്നത് കേരളത്തിലെ ഒരു രാഷ്്ട്രീയപ്രശ്നമായി തിരിച്ചറിയേണ്ടത് ആദ്യം ആ പാർട്ടി തന്നെയാണ്.

സമൂഹത്തിലിറങ്ങി നടന്ന പ്രവർത്തനപരിചയമോ രാഷ്്ട്രീയബോധമോ ഇല്ലാതെ, സ്വന്തം പേരും ചിത്രവും പൊതുജനമധ്യത്തിൽ വിളമ്പിക്കാണാൻ വേണ്ടിമാത്രം പാർട്ടികളുടെ ചുവടുപിടിച്ച് മേലനങ്ങാതെ നിന്ന് പുലമ്പുന്ന പലരെയും പാർട്ടി പാലൂട്ടി വളർത്തുന്നുണ്ട് കേരളത്തിൽ. തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമല്ല, പല സാഹിത്യ-സാംസ്കാരിക പരിപാടികളുടെ പേരിലും പാർട്ടി പ്രമോട്ട് ചെയ്യുന്ന ഇത്തരം സ്ത്രീ-പുരുഷന്മാർ ബാധ്യതയാകാതെ എന്നും ശ്രദ്ധിച്ചില്ലെങ്കിൽ, പാല് കൊടുത്തു വളർത്തിയ പാമ്പു തന്നെ വിഷമായിത്തീരുന്ന അവസ്ഥ പാർട്ടിക്കുണ്ടാകും.

വർഷങ്ങളോളം ആത്മാർഥമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വങ്ങളുടെ മുകളിൽപ്പോലും അവരറിയാതെതന്നെ ഈ വിഷം തെറിച്ചുവീണ് മലീമസമാക്കുന്നത് ഇപ്പോൾത്തന്നെ കാണുന്ന പ്രതിഭാസമാണ്. തെരഞ്ഞെടുപ്പുകാലങ്ങളിലും മറ്റുപൊതുമുന്നേറ്റങ്ങളിലും ജനമനസ്സിനെ പിടിച്ചുകുലുക്കിയ ഇടതുപ്രസ്ഥാന വിപ്ലവഗാനങ്ങളും നാടകങ്ങളും കേരളചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നിരിക്കെ, പി.കെ. മേദിനിയുടെയും കെ.ആർ. ഗൗരിയമ്മയുടെയും ശക്തമായ സ്വരങ്ങൾ കേട്ടിരുന്ന ഒരു പാർട്ടി, എന്തുകൊണ്ട് ഉശിരുള്ള ഒരു സ്ത്രീത്വത്തെയെങ്കിലും തെരഞ്ഞെടുക്കുന്നില്ല സ്ഥാനാർഥിയാക്കാൻ എന്ന് ചോദിക്കേണ്ട അവസ്ഥ ഇപ്രാവശ്യത്തെ ലോക്സഭ ഇലക്ഷനിൽ അവർതന്നെ ഉണ്ടാക്കി എന്നതാണ് യാഥാർഥ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlewoman-candidatesloksabaha Election
News Summary - woman-candidates in Election -Malayalam Article
Next Story