Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightആരുടെ...

ആരുടെ റിപ്പബ്ലിക് ?

text_fields
bookmark_border
ആരുടെ റിപ്പബ്ലിക് ?
cancel

‘‘നിയമവിരുദ്ധ പ്രവർത്തനം തടയൽ (യു.എ.പി.എ) നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെ ടുന്നവർ വർഷങ്ങളോളം തടവിൽ കഴിയേണ്ടിവരുമെന്ന് പലരും ഇനിയും മനസ്സിലാക്കിയിട് ടില്ല. ഏതു കൊടും ക്രിമിനലിനും ഒന്നോ രേണ്ടാ വർഷത്തെ ക്ലിപ്തമായ ശിക്ഷയാണു ലഭിക്കു ന്നതെങ്കിൽ രാഷ്ട്രീയ ഏമാന്മാരുടെ ആജ്ഞ ശിരസാവഹിക്കാൻ െപാലീസ് തീരുമാനിച്ചാൽ പി ന്നെ നിരപരാധിയെ തെളിവുണ്ടെന്നു വാദിച്ച് വർഷങ്ങളോളം ജയിലിലിടാൻ ഇവിടെ വകുപ്പുണ ്ട്.

അറസ്റ്റിനെക്കുറിച്ച ആശങ്ക ജയിലിലെ പ്രയാസം മാത്രം ഒാർത്തല്ല. എെൻറ ശരീരത്ത ിെൻറ ഭാഗമായിക്കഴിഞ്ഞ ലാപ്ടോപ്പിൽനിന്ന് അതെന്നെ അടർത്തിമാറ്റും. ജീവിതത്തിെ ൻറ ഭാഗമായ ലൈബ്രറിയിൽനിന്നെന്നെ അകറ്റും. നിരവധി പ്രസാധകർക്കു വാക്കുകൊടുത്ത പുസ് തകങ്ങളുടെ പാതിയെഴുതിയ കൈയെഴുത്തുപ്രതികൾ, പല തലങ്ങളിൽ പൂർത്തിയാകാനിരിക്കുന ്ന ഗവേഷണ പ്രബന്ധങ്ങൾ, എെൻറ പ്രഫഷനൽ മികവിൽ സ്വന്തം ഭാവി പണയപ്പെടുത്തിയ സ്വന്തം വി ദ്യാർഥികൾ, എെൻറ പേരിൽ നിരവധി വിഭവശേഖരണത്തിന് നിക്ഷേപം മുടക്കുകയും ഭരണസമി തിയിൽ ഇൗയിടെ എന്നെ ഉൾപ്പെടുത്തുകയും ചെയ്ത ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ് മെൻറ്, അസംഖ്യം സുഹൃദ്ജനങ്ങൾ, ഭർത്താവിെൻറ ദുർവിധിയോട് വിലപേശി തളർന്ന ബാബാ സാെഹബ് അംബേദ്കറുടെ പേരമകളായ എെൻറ ഭാര്യ, കഴിഞ്ഞ ആഗസ്റ്റ് മുതൽ അച്ഛന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ മിഴിച്ചിരിക്കുന്ന രണ്ടു പെൺമക്കൾ... ഇതൊക്കെ ഒാർത്താണ് എെൻറ വേവലാതി.’’

ഇൗ നിലവിളി ഒരു ഇന്ത്യൻ പൗരേൻറതാണ്. ആൾ സാധാരണക്കാരനല്ല. അഹ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽനിന്ന് ഉയർന്ന മാർക്കു വാങ്ങി ജയിച്ച പെട്രോനെറ്റ് എന്ന പൊതുമേഖല സ്ഥാപനത്തിെൻറ മുൻ മാനേജിങ് ഡയറക്ടർ. വിദ്യാഭ്യാസത്തോടുള്ള താൽപര്യം കാരണം മാനേജ്മെൻറ് വൃത്തി ഉപേക്ഷിച്ച് ആദ്യം ഖരഗ്പുർ െഎ.െഎ.ടിയിലും പിന്നീട് ഇപ്പോൾ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിലും അധ്യാപകനായി ചേർന്നയാൾ. ദശക്കണക്കിന് ഗ്രന്ഥങ്ങളും നൂറുകണക്കിന് ഗവേഷണപഠനങ്ങളും പ്രസിദ്ധീകരിച്ച, ഒരു ദശാബ്ദത്തിലേറെയായി ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി’യിൽ ‘മാർജിൻ സ്പീക്’ കോളമെഴുത്തുകാരൻ, രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള ദലിത് ബുദ്ധിജീവി -ഇതൊക്കെയാണ് ആനന്ദ് െതൽതുംബ്ഡെ.

‘അർബൻ നക്സൽ’
ഇൗ അവസാന വിശേഷണമാണ് തെൽതുംബ്ഡെക്ക് കെണിയായിരിക്കുന്നത്. ഇതോടെ ‘അർബൻ നക്സൽ’ എന്ന മുദ്രയിൽ മാവോവാദികൾക്ക് വിദേശഫണ്ട് തരപ്പെടുത്തുന്ന ഇടനിലക്കാരൻ എന്ന ആരോപണം വരെ കെട്ടിയേൽപിച്ച് അദ്ദേഹത്തെ ഭീമ കൊറേഗാവ് കേസിൽ പ്രതിചേർത്ത് ജയിലിലടക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. പുണെ പൊലീസ് കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ജനുവരി 14 ന് നിരസിച്ചു. എന്നാൽ, നാല് ആഴ്ചത്തേക്ക് അറസ്റ്റ് വിലക്കിയ പരമോന്നത കോടതി വിചാരണ കോടതിയിൽനിന്ന് ഇതിനകം ജാമ്യം തേടാൻ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ ബോംബെ ഹൈകോടതി ആവശ്യം തള്ളിയപ്പോഴാണ് തെൽതുംബ്ഡെ സുപ്രീംകോടതിയിലെത്തിയത്. ഇത്രനാൾ നീതിപീഠത്തിനു മുന്നിൽ പൊലീസിെൻറ കൽപിത കഥകൾ വ്യാജമെന്നു തെളിയിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ ആരെയും ശല്യപ്പെടുത്തിയില്ലെന്നും എന്നാൽ പ്രതീക്ഷകൾ അസ്തമിക്കുന്നുവെന്നു തോന്നുന്ന ഇൗ ഘട്ടത്തിൽ തനിക്കുവേണ്ടി പ്രത്യക്ഷ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നില്ലെങ്കിൽ അറസ്റ്റിൽനിന്നു രക്ഷയുണ്ടാവില്ലെന്നു വിലപിച്ച് രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെ മുന്നിൽ കൈനീട്ടുകയാണ് അദ്ദേഹം.

‘‘ദരിദ്രരിൽ ദരിദ്രമായ കുടുംബത്തിൽനിന്നു വരുന്ന ഞാൻ രാജ്യത്തെ മികച്ച വിദ്യാലയങ്ങളിൽനിന്ന് അക്കാദമിക മികവിൽ വിജയിച്ചു. അഹ്മദാബാദ് െഎ.െഎ.എമ്മിൽനിന്ന് പഠിച്ചിറങ്ങിയ എനിക്കു ചുറ്റുമുള്ള സാമൂഹിക പ്രതിസന്ധികൾക്കുനേരെ കണ്ണടച്ച് ആഡംബരജീവിതം നയിക്കാമായിരുന്നു. എന്നാൽ, കുടുംബത്തിനു നിലനിന്നുപോകാനുള്ള ഭേദപ്പെട്ട ജോലി സ്വീകരിച്ച് മിച്ചസമയം സാമൂഹികനീതിക്കുവേണ്ടി ആവുന്ന ബൗദ്ധികസംഭാവനകൾ വല്ലതും ചെയ്യാനായിരുന്നു തീരുമാനം. സ്കൂൾ, കോളജ് തലം തൊേട്ട ഇൗയൊരു സാമൂഹികപ്രവർത്തന താൽപര്യം ഉള്ളിലുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ജനറൽ സെക്രട്ടറിയായ കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഒാഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (സി.പി.ഡി.ആർ), പ്രസീഡിയം അംഗമായ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയുള്ള അഖിലേന്ത്യ സമിതി (എ.െഎ.എഫ്.ആർ.ടി.ഇ) എന്നിവയുമായി ബന്ധപ്പെടുന്നത് അങ്ങനെയാണ്. എെൻറ വാല്യം കണക്കിനുള്ള എഴുത്തുകളിലോ നിസ്വാർഥമായ ആക്ടിവിസത്തിലോ നിയമവിരുദ്ധമായി തരിമ്പും കണ്ടെത്താനാവില്ല. എെൻറ നാലു പതിറ്റാണ്ടു കാലത്തെ അക്കാദമിക, കോർപറേറ്റ് കരിയറിലൊരിടത്തും ഒരു ദോഷവും ആർക്കും ചൂണ്ടിക്കാട്ടാനാവില്ല. അതിനാൽ, പ്രഫഷനൽ ജീവിതത്തിലൂടെ നിരവധി സംഭാവനകൾ ഞാൻ അർപ്പിച്ച ഇൗ രാജ്യം ഒരു ക്രിമിനൽ ആക്ഷേപവുമായി എെൻറ നേരെ തിരിയുമെന്നു പേക്കിനാവിൽപോലും കണ്ടതായിരുന്നില്ല.’’

ബ്രിട്ടീഷ് സേനയിലെ ദലിതുകളും കീഴ്ജാതിക്കാരും മറാത്തയിെല പേഷ്വാമാർക്കെതിരെ 1818ൽ നേടിയ സമരവിജയത്തിെൻറ 200ാം വാർഷികാഘോഷം ബി.ജെ.പിയുടെ വർഗീയ, ജാതിവിരുദ്ധ നയങ്ങൾക്കെതിരായ ബഹുജനപ്രതിഷേധമാക്കി മാറ്റാനുള്ള തീരുമാനം സുപ്രീംകോടതി മുൻ ജഡ്ജി പി.ബി. സാവന്തും ബോംബെ ഹൈകോടതി മുൻ ജഡ്ജി ബി.ജി കോൽസെ പാട്ടീലും മുൻകൈയെടുത്താണ് നടത്തിയത്. ഇൗ പരിപാടിയിലേക്ക് ക്ഷണമുണ്ടായെങ്കിലും അക്കാദമിക തിരക്കുകൾ കാരണം സംബന്ധിക്കാനാവുമായിരുന്നില്ല.

എങ്കിലും സമ്മേളനത്തിെൻറ കോ കൺവീനറായി പേരുവെക്കാനുള്ള അപേക്ഷ തെൽതുംബ്ഡെ സ്വീകരിച്ചു. എന്നാൽ, എൽഗാർ പരിഷത്തിെൻറ ലഘുലേഖ വാട്സ്ആപ്പിൽ കണ്ടപ്പോൾ പേഷ്വാമാരുടെ ബ്രാഹ്മണഭരണത്തിനെതിരായ മഹറുകളുടെ ഭീമ കൊറേഗാവ് യുദ്ധവും രക്തസാക്ഷ്യവും ആഘോഷപൂർവം കൊണ്ടാടുന്ന പരിപാടിയോട് ചില വിയോജിപ്പുകളുണ്ടായിരുന്നു. അതിനെ മർദിതരുടെ മർദകവിരുദ്ധ പ്രക്ഷോഭമെന്ന് ഒറ്റയടിക്ക് തീർപ്പാക്കുന്നതിനെ എതിർത്ത് ‘ദ വയർ’ ഒാൺലൈൻ പത്രത്തിൽ അദ്ദേഹം എഴുതിയപ്പോൾ ദലിതരിൽനിന്ന് വൻ പ്രതിഷേധമുണ്ടായി. എന്നിരിക്കെ ദലിതുകളെ ഗവൺമെൻറിനെതിരെ തിരിച്ചുവിട്ടു എന്ന് തനിക്കെതിരെ ചാർജ് ചെ യ്യുന്നതെങ്ങനെ എന്നാണ് തെൽതുംബ്ഡെയുടെ ചോദ്യം. 250 സംഘടനകൾ ഒന്നിച്ചുചേർന്ന പരിപാടിയിൽ ഇത്രകാലവും ദലിതരുമായി ചേർന്നുപോകാത്ത മറാത്തകളുമുണ്ടായിരുന്നു. ബ്രാഹ്മണമുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ സംവരണത്തിനും മറ്റ് അവകാശങ്ങൾക്കുമായി ഇറങ്ങിത്തിരിച്ച മറാത്തകൾ ദലിതുകളുമായി കൂടിച്ചേർന്ന് ‘പേഷ്വാമാരെ കുഴിച്ചുമൂടുക’ എന്ന മുദ്രാവാക്യം മുഴക്കിയതും സമ്മേളനത്തിനൊടുവിൽ ഇനിയൊരിക്കലും ബി.ജെ.പിക്കെതിരെ വോട്ടുചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്തതുമാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. അതിനവർ സമസ്ത ഹിന്ദുത്വ അഖാഡിയെയും ശിവ ഛത്രപതി പരിഷത്തിനെയും കൂട്ടുപിടിച്ച് കരുനീക്കി ഭീമ കൊറേഗാവിൽ സംഘർഷത്തിന് തിരികൊളുത്തി. എന്നാൽ, സംഭവസ്ഥലത്തുതന്നെയില്ലാതെ, ബന്ധുവിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ പോയ തെൽതുംബ്ഡെയെ പൊലീസ് പ്രതിയാക്കി. ഒാരോ നാളും പുതിയ ആരോപണങ്ങളൊന്നൊന്നായി പൊലീസ് എഴുതിച്ചേർക്കുകയായിരുന്നു. ലോകമെങ്ങും പിന്നാക്കവിഭാഗങ്ങളുടെ ചിന്തകളെ തീപിടിപ്പിക്കുകയും അക്കാദമികലോകത്തിെൻറ ആദരം നേടുകയും ചെയ്ത് പ്രശസ്തനായ ബുദ്ധിജീവി, രാജ്യവിരുദ്ധ പ്രവർത്തനത്തിെൻറ പ്രതിക്കൂട്ടിൽ നമ്മുടെ സാദാ പൊലീസിനെയും അവരുടെ കേസുകൾക്കുമേൽ വ്യവഹാരം നടത്തേണ്ട കോടതിയെയും നേര് ബോധ്യപ്പെടുത്താനാവാതെ കുഴങ്ങുകയാണ്.

Victoria
ന്യൂഡൽഹിയിൽ ഹിന്ദുസേന വിക്ടോറിയ രാജ്ഞിയുടെ ചരമവാർഷികം ആഘോഷിക്കുന്നു

ഹിന്ദുസേനയുടെ ബ്രിട്ടീഷ് ഭക്തി
രാജ്യദ്രോഹത്തിെൻറ ചാപ്പകുത്തിൽനിന്നു രക്ഷ നേടാൻ പരമോന്നത കോടതി തെൽതുംബ്ഡെക്ക് നാലാഴ്ച സമയം നൽകി ഒരാഴ്ച പിന്നിടുേമ്പാഴതാ ഡൽഹിയിലെ സമരത്തെരുവായ ജന്തർമന്തറിൽ ഒരു ആഘോഷപരിപാടി. ‘ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു സഹായിച്ച ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി തിരുമനസ്സിെൻറ 118ാം സമാധി വാർഷികം’ കൊണ്ടാടി അന്ന് ഹിന്ദുസേന. ‘1857ൽ മുസ്ലിം അധിനിവേശ ഭീകരരിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് നൂറുകണക്കിന് പുത്രികാരാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഇന്ത്യയെ സുശക്ത രാജ്യമാക്കിയതിനുള്ള ഉപകാരസ്മരണ’യാണത്രെ ഹിന്ദുസേന സംഘടിപ്പിച്ചത്. മുമ്പ് േഡാണൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രാർഥനയജ്ഞം സംഘടിപ്പിച്ചും ട്രംപ് തിരുമേനിയുടെ ജയന്തിക്ക് ഏഴു കിലോ കേക്കു മുറിച്ചും പേരെടുത്ത സംഘ്പരിവാർ പടയാണിത്. അവസാന മുഗൾ രാജാവായിരുന്ന ബഹാദൂർഷാ സഫറിനെ യുദ്ധത്തിൽ തോൽപിച്ച് മ്യാന്മറിലേക്ക് നാടുകടത്തി രാജ്യത്തെ രക്ഷപ്പെടുത്തിയ വിക്ടോറിയ റാണിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടെൻറ കാരുണ്യമാണ് ഇന്ത്യക്ക് പാർലമെൻറ് മുതൽ െറയിൽവേയും തപാലും വരെയുള്ള ഇന്നനുഭവിക്കുന്ന സൗഭാഗ്യമെന്നാണ് ഹിന്ദുസേനയുടെ വാഴ്ത്ത്. പറയുന്നത് സംഘ്പരിവാർ പടയണികളായതുകൊണ്ട് ചരിത്രപരമായ സത്യസന്ധതയൊന്നും അന്വേഷിക്കാൻ തുനിയേണ്ട.

ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും മതവികാരം ഇളക്കിവിട്ടുള്ള സൈന്യത്തിലെ രീതികൾക്കെതിരായി 1857 മേയ് 10ന് മീറത്തിൽ പൊട്ടിപ്പുറപ്പെട്ട ശിപായി ലഹളയെന്ന പേരിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മതഭേദമെന്യേയുള്ള പങ്കാളിത്തമാണുണ്ടായിരുന്നതെന്ന് അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തിയുടെ തീട്ടൂരത്തിൽപോലും തുറന്നെഴുതിയ സത്യമാണ്. കാൺപുരിലെ നാനാ സാഹബും ഝാൻസിയിലെ ലക്ഷ്മിബായിയും അവധിലെ ബീഗം ഹസ്രത്ത് മഹലും ബറേലിയിലെ ഖാൻ ബഹാദൂർ ഖാനുമൊക്കെ, അവസാന മുഗൾ രാജാവ് ബഹാദൂർ ഷാ സഫറിെൻറ ബാനറിനു കീഴിലാണ് പൊരുതിയത്.

രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നു ദില്ലി ചലോ പ്രക്ഷോഭ റാലി സംഘടിപ്പിച്ചെത്തിയവർക്കും അവർ നേതാവായി കണ്ട ബഹാദൂർ ഷാ സഫറിനുമൊക്കെ ഒന്നേയുണ്ടായിരുന്നുള്ളൂ ആഗ്രഹം: ബ്രിട്ടീഷ് അധിനിവേശകരെ കെട്ടുകെട്ടിക്കുക. മതഭേദമില്ലാതെ ദേശസ്നേഹികൾ തോളോടുതോൾ ചേർന്ന ആ മഹാധർമസമരത്തെയാണ് തലകീഴായി കെട്ടിത്തൂക്കി ബ്രിട്ടെൻറ സ്വാതന്ത്ര്യദാനമായി ഹിന്ദുസേന വാഴ്ത്തുന്നത്. സ്വതന്ത്ര ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായതിെൻറ അറുപത്തൊമ്പതാം വാർഷികാഘോഷത്തിനുള്ള റിഹേഴ്സൽ നടന്നുവരുന്ന തലസ്ഥാനത്തു രാജ്യം കട്ടുമുടിച്ച അധിനിവേശക്കാരുടെ അടിയന്തരം സംഘടിപ്പിക്കുന്നത് ദേശസ്നേഹത്തിെൻറ അപ്പസ്തോലികവൃത്തിയായി വാഴ്ത്തപ്പെടുകയും നാടിനും നാട്ടാർക്കും വേണ്ടി നേരു ചൊല്ലുന്നത് കൽതുറുങ്കിലേക്കുള്ള കുരുക്കായി മാറുകയും ചെയ്യുന്ന സത്യാനന്തര കാലത്തെ ഇന്ത്യ എങ്ങോട്ടാണെന്ന ആധിക്ക് ബഹാദൂർ ഷാ സഫറിെൻറ സമാശ്വാസപ്രാർഥന തന്നെ ശരണം: ഇന്ത്യയെ ദൈവം രക്ഷിക്കെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlerepublicmalayalam newsAnand teltumbde
News Summary - Whose Republic ? - Article
Next Story