Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവേണമെങ്കിൽ...

വേണമെങ്കിൽ അർബുദത്തിന് തോൽക്കാം...

text_fields
bookmark_border
വേണമെങ്കിൽ അർബുദത്തിന് തോൽക്കാം...
cancel

അർബുദത്തിനുള്ള മരുന്നിെൻറ പേരാണ് നന്ദു മഹാദേവ... 
പാദത്തിലെ പെരുവിരലിന് നീളംകൂടിയാൽ അവർ അത്യധികം ഉത്സാഹശാലികളായിരിക്കും എന്നാണത്രേ യവന വിശ്വാസം. നന്ദു മഹാദേവയുടെ വലതുകാലിലെ പെരുവിരലിന് നല്ല നീളമാണ്. യവനദേവന്മാരുടെയത്രയും സുന്ദരമായ കാലുകൾ...
കൂട്ടുകാരോടൊപ്പം ആ സുന്ദര കാൽപാദങ്ങളുമായി ഈ നാടുമുഴുവൻ ഓടിനടന്നൊരു പയ്യൻ, ഇഷ്ടപ്പെട്ടവർക്കൊപ്പം എത്ര ദൂരവും നടക്കുന്നത് അവന് ഏറെ ഇഷ്ടമായിരുന്നു. കുറേയേറെ നടന്നിട്ടും നീളമുള്ള അവെൻറ പെരുവിരലുകൾ തളർന്നില്ല. ഒടുവിൽ െദെവംതന്നെ ഒരു തീരുമാനം അങ്ങെടുത്തു. സുന്ദരമായ അവെൻറ ഇടതുകാൽ അങ്ങ് മുറിച്ച് വാങ്ങിച്ചു. അർബുദത്തിെൻറ രൂപത്തിൽ തെൻറ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനെത്തിയ മഹാമാരിയോട് കലഹിച്ചും പരിഭവിച്ചും ജീവിതം ഇല്ലാതാക്കാൻ അവന് മനസ്സില്ലായിരുന്നു. കാലില്ലാത്ത സങ്കടം ഒരു പഴന്തുണി നനച്ചാറ്റി തുടച്ചെടുത്ത് ദൂരെക്കളഞ്ഞ് അർബുദത്തോട് പോടാ പുല്ലേ എന്ന് ഉറക്കെപ്പറഞ്ഞ് അവനിങ്ങ് എഴുന്നേറ്റുവന്നു. തെൻറ കാലിനെ കട്ടുകൊണ്ടുപോയ അർബുദത്തെ വെല്ലുവിളിച്ച് ഒരു ഒന്നൊന്നര ഫേസ്ബുക്ക് പോസ്റ്റ് അങ്ങിട്ടു. കേരളത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്ത ഈ വാക്കുകൾ ഇന്ന് അണയാത്ത ഒരു ദീപമാണ്. പതിനായിരങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വിലപ്പെട്ട നിധിയാണ് ഈ വാക്കുകൾ. ലോകത്തിൽതന്നെ അനേകായിരം സംഭവത്തിൽ ഒന്നു മാത്രമായിരിക്കാം. പക്ഷേ, ഏതോ ഒരു ദൈവിക സ്പർശം ഈ വാക്കുകൾ വായിച്ചവരെ തലോടിയിട്ടുണ്ട്. സ്നേഹത്തിെൻറയും പ്രതീക്ഷയുടെയും നനവുറ്റ വാക്കുകൾെകാണ്ട് ഇവൻ ജീവിതത്തിെൻറ തീരത്തേക്ക് തിരികെ പിടിച്ചുകൊണ്ടുവന്നവർ നിരവധിയാണ്. പലതിനുമുള്ള ഒരു മറുമരുന്നാണ് ഇന്ന് നന്ദു മഹാദേവ. 

നന്ദുവിന് ഇന്നസെൻറിനെ അറിയാം. ആ തമാശകളും ഇഷ്ടമാണ്. പക്ഷേ, ഇന്നച്ചെൻറ ‘കാൻസർ വാർഡിലെ ചിരി’യെക്കുറിച്ചറിയില്ല. അർബുദം ബാധിച്ച് മരിച്ച ലോകമറിയുന്ന സാമൂഹിക പ്രവർത്തകൻ അലി ബനാത്തിനെയും അവനറിയില്ല. പക്ഷേ, ഇവരെയൊക്കെ കൂട്ടിയിണക്കുന്ന കണ്ണികൾ എവിടെയൊക്കെയോ അദൃശ്യമായി പ്രവർത്തിക്കുന്നു. അവിടെയാണ് നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് അർബുദ രോഗികളിൽനിന്ന് നന്ദുവിനെ വേറിട്ടു നിർത്തുന്നതും. അവെൻറ ജീവിതത്തെയും സ്വപ്നങ്ങളെയും കുറിച്ച്. തിരുവനന്തപുരം ആറ്റിങ്ങൽ ചാത്തൻപാറ സ്വദേശി നന്ദു മഹാദേവയെന്ന 24കാരൻ സ്വന്തം വേദനകളോട് സമരസപ്പെട്ട് പലർക്കും ആശ്വാസനദിയായി ഒഴുകുകയാണ്. ഈ യുവാവ് പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ വേണ്ടി തലമുണ്ഡനം ചെയ്തും പ്രാർഥനയിലുമായി കാത്തിരിക്കുന്നത് നിരവധി പേരാണ്.

വേദനയെ പ്രണയിച്ച് തുടങ്ങുന്നു
2017ലെ സായാഹ്നത്തിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടത്തേ കാൽമുട്ടിെൻറ മടക്കിൽ ശക്തമായ വേദന. കളിഭ്രാന്തിനിടെ ഇടക്ക് അതേ സ്ഥാനത്ത് ഉണ്ടാവാറുള്ള വേദനയെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രസംകൊല്ലിയായ വേദനയെ ശപിച്ച് വീട്ടിലേക്ക് വേച്ചുവേച്ച് നടന്ന നന്ദുവിന് അമ്മ രേഖ പതിവായി ചെയ്യാറുള്ളതുപോലെ കാലിൽ തൈലം പുരട്ടിക്കൊടുത്തു. പതിവ് വേദനക്കു പുറമെ ഞരമ്പോ മറ്റോ ഉളുക്കിയതാണെന്നും രാവിലെ ആവുമ്പോഴേക്കും മാറുമെന്നുമുള്ള അമ്മയുടെ നിത്യവാക്കുകൾ അന്ന് ഫലിച്ചില്ല. രാവിലെ എഴുന്നേറ്റപ്പോൾ എല്ല് തുളച്ചുകയറുന്നത് പോലെയുള്ള വേദന. ഉടൻ തൊട്ടടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം പരിശോധിച്ച ശേഷം ഇത് സാധാരണ നീർക്കെട്ടാണെന്നും അത് മാറുമെന്നും മറുപടി. സർ, നല്ല വേദനയുണ്ട് ഒന്ന് എക്സ്റേ എടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെ, പോയി കുറിച്ചുതന്ന മരുന്ന് പുരട്ടൂ എന്ന് അമ്മയെയും നന്ദുവിനെയും വഴക്കുപറഞ്ഞ് മടക്കി അയച്ചു. ഡോക്ടർ പറഞ്ഞതുപോലെ ആ മരുന്ന് അൽപം ആശ്വാസം തന്നു. 

പക്ഷേ, മാസങ്ങൾക്കുശേഷം അന്ന് ക്രിക്കറ്റ് കളിക്കിടെ വന്ന വേദന പൂർവാധികം ശക്തിയിൽ എല്ലിനെ വരിഞ്ഞുമുറുക്കുന്നു. കാലിെൻറ മടക്കിനുള്ളിൽ തടിപ്പും വന്നുതുടങ്ങി. തുടർന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് അവിടെനിന്ന് ആർ.സി.സിയിലേക്ക് റഫർ ചെയ്യുന്നത്. ഇതിനിടക്ക് ബാത്ത്റൂമിൽ തെന്നിവീണ് അസുഖം ബാധിച്ച കാലിനേറ്റ പൊട്ടലിെൻറ വേദനയും അസഹ്യമായിരുന്നു. 

പ്രാർഥനകൾക്ക് നടുവിൽ
റിസൽട്ട് ലഭിക്കുന്നതുവരെ പ്രാർഥനകളും ആശ്വാസവാക്കുകൾക്കും നടുവിലായിരുന്നു നന്ദു. കരഞ്ഞുകലഞ്ഞിയ കണ്ണുമായി അച്ഛനും അമ്മയും സഹോദരന്മാരും അനിയത്തിയും മറ്റു ബന്ധുക്കളും എന്ത് പറയണമെന്നറിയാതെ പരസ്പരം മിണ്ടുന്നില്ല. പക്ഷേ, അത്തരം സങ്കടക്കടലുകളെയും കണ്ണീരിനെയും ആ സമയത്ത് വെറുത്ത ഒരു വ്യക്തി നന്ദു മാത്രമായിരുന്നു. അവെൻറ ദൃഢനിശ്ചയത്തിൽ ഡോക്ടർക്കുപോലും അത്ഭുതമായിരുന്നു. വേദനകളും സങ്കടങ്ങളും നിറഞ്ഞ ആർ.സി.സിയുടെ ഒാരോ മുക്കിലും മൂലയിലും പ്രായഭേദമന്യെ അസുഖക്കാർ. കുട്ടികൾ, പ്രായമായവർ ഉൾപ്പെടെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ. നന്ദുവിന് അങ്ങനെ കാൻസർ വാർഡിലെ തെൻറ കട്ടിലിൽ ചടഞ്ഞിരിക്കാൻ മനസ്സുവന്നില്ല. ഇടക്ക് എല്ലാ വാർഡുകളും സഞ്ചരിച്ച് താൻ കിടന്നിരുന്ന ഹാളിലും പരിസരങ്ങളിലുമുള്ള മറ്റു രോഗികളുമായി സംസാരിച്ച് തെൻറ വേദനകൾ മറന്ന് അവരുടെ ദുഃഖത്തിൽ പങ്കുചേരാൻ തുടങ്ങി. തന്നെക്കാൾ വലിയ വേദനകളാണ് അവരിൽ പലരും അനുഭവിക്കുന്നതെന്ന സത്യം അവൻ തിരിച്ചറിഞ്ഞിരുന്നു.

ജീവനാണോ കാലാണോ വലുത്
2018 ഏപ്രിൽ മാസം നന്ദുവിന് മറക്കാൻ കഴിയാത്തതാണ്. ദിവസംതോറും എല്ലുതുളക്കുന്ന വേദനയാൽ പിടയുന്ന നന്ദുവിനോട് ഡോ. ശ്രീജിത്ത് സ്നേഹത്തോടെ ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ. കാൽമുട്ടിെൻറ എല്ലിനെ ബാധിച്ച അർബുദത്തിെൻറ പിടയുന്ന വേദനയിൽനിന്ന് മോക്ഷം നേടാൻ നിനക്കു മുന്നിൽ രണ്ട് ഒാപ്ഷനുണ്ട്. അർബുദം ബാധിച്ച കാല് അരക്കുതാഴെ മുറിക്കാം, അതല്ല വേദന സഹിച്ച് കാല് അങ്ങനെ തന്നെ പരമാവധി ചികിത്സിച്ച് നിലനിർത്താം. ഇതിൽ ജീവനാണോ കാലാണോ വേണ്ടതെന്ന് നിനക്ക് തിരഞ്ഞെടുക്കാം. പൊതുവെ മെലിഞ്ഞ് നീണ്ട ശരീരപ്രകൃതമുള്ള നന്ദുവിെൻറ കാലുകൾ ദിവസങ്ങൾ കഴിയുംതോറും വീർത്ത് തടിച്ചുവന്നുകൊണ്ടിരുന്നു. മാസങ്ങളായി ഈ വേദന സഹിക്കുന്നു. ഡോക്ടറുടെ ചോദ്യത്തിന് നന്ദു നന്നായി ആലോചിച്ചതിനുശേഷം ആത്മവിശ്വാസത്തോടെ തന്നെ മറുപടി പറഞ്ഞു. സർ എനിക്ക് ഈ ഭൂമി കാണാൻ കാല് വേണ്ട, ജീവൻ മതിയെന്ന്.

nandhu

മേയ് ഒന്നാം തീയതി 24 വർഷം തന്നെ താങ്ങിയ ഇടതുകാൽ മുറിച്ചുമാറ്റി. തുടക്കത്തിൽ ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടെങ്കിലും അവൻ പതുക്കെ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. അന്ന് കാൽമുട്ട് വേദനയെ തുടർന്ന് ചികിത്സിക്കാൻ പോയപ്പോൾ എക്സ്റേ എടുത്ത് വിശദ പരിശോധന നടത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ തന്നെ വഴക്കുപറയാതെ ആ ഡോക്ടർ തെൻറ വാക്കുകൾ ചെവിക്കൊണ്ടിരുന്നെങ്കിൽ, ഒരു പക്ഷേ... നന്ദുവും അമ്മയും വാക്കുകൾ മുഴുമിപ്പിച്ചില്ല.

ലോകം ഏറ്റെടുത്ത ഫേസ്ബുക്ക് പോസ്റ്റ്
നന്ദുവിെൻറ ഫേസ്ബുക്ക് പോസ്റ്റാണ് ഈയിടെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായത്. തെൻറ അസുഖവിവരമറിഞ്ഞ് ഒരുപാട് പേർ വിളിക്കുന്നുണ്ട്, മെസേജ് അയക്കുന്നുണ്ട്. പക്ഷേ, തുടക്കത്തിൽ ആരോടും മറുപടി പറയാൻ ആരോഗ്യം അനുവദിച്ചിരുന്നില്ല. ഈ പ്രയാസം പരിഹരിക്കാനും തന്നെപ്പോലെ സമാന ദുഃഖം അനുഭവിക്കുന്നവർക്ക് ആശ്വാസം കൊടുക്കാനുമാണ് ഫേസ്ബുക്ക് പോസ്റ്റിടാൻ തീരുമാനിച്ചതെന്ന് നന്ദു പറയുന്നു. പോസ്റ്റ് ഇതിനകംതന്നെ 12,000 പേർ ഷെയർ ചെയ്തിട്ടുണ്ട്. ദിവസേന നൂറിലധികം ഫോൺകാളുകൾ, മെസേജുകൾ. അർബുദമാണെന്ന് തുറന്നുപറയാൻ മടിക്കുന്ന പലർക്കും ആശ്വാസമായിട്ടുണ്ട്. ആരോഗ്യപ്രശ്നം ഉള്ളതിനാൽ പല കാളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ പറ്റിയില്ലെന്ന വിഷമവും നന്ദു പങ്കുവെച്ചു. 50ലധികം പേരെങ്കിലും വീട്ടിൽ ദിവസേന നന്ദുവിനെ കാണാൻ എത്തുന്നുണ്ട്.
അനുകമ്പയും സഹതാപവും വേണ്ടേവേണ്ട

‘‘ജീവിതം ഒന്നേയുള്ളൂ. അത് സന്തോഷത്തോടെ ജീവിച്ചുതന്നെ തീര്‍ക്കണം. അസുഖമെന്ന് കരുതി വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുകയൊന്നും വേണ്ട. മരണം വരെ, ആരോഗ്യം അനുവദിക്കും വരെ ജീവിക്കണം. അപ്പോഴാണ് ജീവിതത്തെയോർത്ത് സംതൃപ്തി തോന്നുക. കാൻസർ ബാധിച്ചുവെന്നറിയുമ്പോൾ തന്നെ പാതി മരിക്കുന്നവരാണ് കൂടുതലും പേർ. അസുഖം വന്നെന്ന് അറിഞ്ഞാൽ ആളുകൾ നടത്തുന്ന സഹതാപ തരംഗം, അത് മാനസികമായി തളർത്തുന്ന ഘടകമാണ്. നമ്മൾ കാൻസറിനെ കുറിച്ച് കൂടുതലറിയാൻ ഗൂഗ്ൾ സെർച് ചെയ്താൽ ആദ്യം കാണുക കാൻസർ വന്ന് മരണപ്പെട്ട പ്രശസ്തരുടെ ലിസ്റ്റുകളാണ്. പലരും പറഞ്ഞ് പേടിപ്പിച്ച് പലരെയും ധരിപ്പിച്ചുവെച്ചതും അത്തരം ഭയാനക കാര്യങ്ങളാണ്. ഇതിന് പകരം ശരിയായി ചികിത്സിച്ചാൽ ആശ്വാസം ലഭിക്കുമെന്നുള്ള സത്യം പലരും മറച്ചുപിടിക്കുന്നു. അങ്ങനെയുള്ള ഇമേജാണ് സിനിമയിൽ ഉൾപ്പെടെ പലരും സൃഷ്ടിച്ചുവെച്ചത്. അതാണ് പലരെയും തളർത്തുന്നത്. കാൻസർ എന്നത് അസുഖമല്ല. ഒരവസ്ഥയാണ്. ടെൻഷനാണ് ഇത്തരക്കാരിൽ പലരുടെയും ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും തളർത്തുന്നത്. അസുഖം ബാധിച്ച കുട്ടികളിൽ ബഹുഭൂരിഭാഗവും രക്ഷപ്പെടാറുണ്ട്. കാരണം, അവർക്ക് ഇത് എന്താണെന്നോ അതിെൻറ ടെൻഷനോ അറിയില്ല. അതിനാൽ ടെൻഷനുമില്ല’’ -നന്ദുവിെൻറ വാക്കുകളിൽ പ്രതീക്ഷയുടെ നിലാവെട്ടം മിന്നിമറയുന്നു.

താങ്ങായി കുടുംബവും സുഹൃത്തുക്കളും
അച്ഛൻ ഹരി, അമ്മ, രണ്ടു സഹോദരന്മാർ, സഹോദരി എന്നിവരടങ്ങിയതാണ് കുടുംബം. സഹോദരി പ്ലസ് വൺ വിദ്യാർഥിനിയായ സായികൃഷ്ണ കേരള കബഡി ടീമിെൻറ ക്യാപ്റ്റനായിരുന്നു. ബി.ബി.എ പഠനത്തിനിടെ സ്വന്തമായി അച്ഛനുമൊത്ത് ഹോട്ടലുകളിലേക്കുള്ള ഭക്ഷണവിഭവങ്ങൾ തയാറാക്കുന്ന ജോലിയായിരുന്നു. അസുഖം ഭേദപ്പെട്ടതിനുശേഷം കട നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നും തുടർപഠനം നടത്തണമെന്നുമുള്ള മറുപടിയിൽ മുഖത്ത് പ്രത്യാശയുടെ വെള്ളിവെളിച്ചം മിന്നിമറയുന്നു. ആറു കീമോ നിലവിൽ കഴിഞ്ഞു. ഇനി 12 എണ്ണം ബാക്കിയുണ്ട്.

ഒത്തിരി പണം ഇല്ലെങ്കിലും സഹപാഠികൾ, ഏപ്പോഴും കൂടെയുള്ള കൂട്ടുകാർ, സഹൃദയർ ഇവർ നൽകുന്ന പണമാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രച്ചസിെൻറ സഹായത്തോടെ പതുക്കെ നടക്കാൻ ശ്രമിക്കുന്നു. മുറിവ് ഉണങ്ങിയ ശേഷം കൃത്രിമകാല് വെക്കണമെന്നുണ്ട്. പക്ഷേ, അതിെൻറ ഭാരിച്ച പണച്ചെലവ് താങ്ങാവുന്നതിനെക്കാളും അപ്പുറമായതിനാൽ അതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് നന്ദു പറയുന്നു. കാല് ഇല്ലെന്നത് ശരീരം ഇപ്പോഴും ഉൾക്കൊള്ളാത്തത് തന്നെ പ്രയാസപ്പെടുത്തുന്നുണ്ട്. മരുന്നുകൾക്കും പരിശോധനകൾക്കും അപ്പുറം ആർ.സി.സിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം ഒരുപാട് പ്രചോദനം തന്നിട്ടുണ്ട്. സ്വന്തമായി കൂട്ടായ്മ രൂപവത്കരിച്ച് അർബുദത്തിനെതിരെ പൊരുതാനാണ് ഭാവിയിൽ പദ്ധതി. വരും, ഞാൻ തിരിച്ച് വരും, ഇത് തളർന്നുറങ്ങാനുള്ള സമയമല്ല... ഒരു കാല് മാത്രമാണ് നഷ്ടപ്പെട്ടത്. എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല...
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlecancermalayalam newsCancer SurvivorNandhu Mahadeva
News Summary - Whether Cancer to Fail -Article
Next Story