Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപുതിയ സമരമുഖം...

പുതിയ സമരമുഖം തുറന്ന് വയനാട്

text_fields
bookmark_border
wayanad-protest
cancel

ദേശീയപാത 766. ഇതേചൊല്ലി സുപ്രീംകോടതി പരാമർശവും സർക്കാർ നിലപാടുകളും വനം-പരിസ് ഥിതി മന്ത്രാലയത്തിെൻറ കടുംപിടിത്തവും വിവാദച്ചുഴിയിലാണ്. െപാതുവെ ജീവിതം വഴിമുട്ടിയ വയനാട് ഇപ്പോൾ ഈ പാതയിൽ പൂർണമായി കുരുക്കു വീഴുമെന്ന ആശങ്കക്ക് നടുവിലാണ്. ഒരു പതിറ്റാണ്ടിലേറെയായി രാക്കുരുക്ക് അനുഭവിക്കുന്ന ജനങ്ങൾ, സർക്കാറുകൾക്ക് മുന്നിൽ കേണ്, കാത്തിരിക്കുന്ന സാഹചര്യത്തിൽനിന്നു മാറി ശക്തമായ പ്രതിഷേധത്തിന് തീ കൊളുത്തിയിരിക്കുന്നു. ദിനേന ആയിരങ്ങൾ അണിനിരക്കുന്ന സമരഭൂമിയായി സുൽത്താൻ ബത്തേരി നഗരം മാറി. വിവിധ യുവജനസംഘടന നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരം എട്ടു ദിവസം പിന്നിടുന്നു. പിന്തുണയുമായി വയനാടൻ ജനത മാത്രമല്ല, കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും കർഷകരും ജനപ്രതിനിധികളും ബത്തേരിയിലെത്തുന്നു.

കർഷകരും വിദ്യാർഥികളുമടക്കം പതിനായിരങ്ങൾ സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട്, സ്വാതന്ത്ര്യാനന്തരം ഇങ്ങനെ സമരം നടത്തുന്നത് അപൂർവസംഭവമാണ്. വന്യമൃഗ ശല്യമടക്കം രൂക്ഷമായി അനുഭവിക്കുന്ന സാധാരണ ജനങ്ങൾ ബത്തേരി വഴി കർണാടകയിലേക്കുള്ള ദേശീയപാത സമ്പൂർണമായി അടച്ചുപൂട്ടാൻ പോകുന്നു എന്ന ആശങ്കയിലാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, പാർട്ടികളും സംഘടനകളും മതസ്ഥാപനങ്ങളും എല്ലാവരും ഒരേ ശബ്ദത്തിൽ സമരമുഖത്താണ്. കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിെൻറ ആശങ്ക വീണ്ടും പഠിക്കാൻ പ്രേത്യകസമിതിയെ നിയോഗിച്ചതാണ് ഒടുവിലത്തെ വിവരം. ദേശീയപാതയിലെ യാത്രനിരോധം വയനാടിെൻറ മാത്രം വിഷയമല്ല, മലബാറിെൻറ മൊത്തം വികസന പ്രശ്നമായി മാറുകയാണ്.

രാക്കുരുക്കിൽ തുടങ്ങി ഇപ്പോൾ വീണ്ടും
ദേശീയ പാത 212 പുനർനാമകരണം ചെയ്തതാണ് എൻ.എച്ച് 766. കോഴിക്കോട്- വയനാട് വഴി കർണാടകയിൽ മൈസൂരു കടന്ന് കൊെല്ലഗലിൽ എത്തുന്ന പാതയാണിത്. ദൂരം 272 കി.മീ. കേരളത്തിൽ 117 കി.മീറ്ററും കർണാടകയിൽ 155 കി.മീറ്ററും. ഇൗ റോഡിൽ ബന്ദിപ്പൂർ വനമേഖലയിൽ 19.4 കി.മീ. രാത്രിയാത്ര വിലക്ക് നിലവിലുണ്ട്. പകൽ നേരവും വാഹനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉൾപ്പെടെ കേസിലെ കക്ഷികളോട് സുപ്രീംകോടതി കഴിഞ്ഞ മാസം അഭിപ്രായം ആരാഞ്ഞതോടെയാണ് വയനാട് ഇളകിമറിയാൻ തുടങ്ങിയത്. എൻ.എച്ച് 766 എൻ.എച്ച് 948ലാണ് എത്തുന്നത്. ബംഗളൂരു- കോയമ്പത്തൂർ പാതയാണിത്.

2009 ജൂൺ 14ന് വന്യജീവി സംരക്ഷണം ചൂണ്ടിക്കാട്ടി വനംവകുപ്പിെൻറ ആവശ്യം പരിഗണിച്ച് കർണാടക ചാമരാജ്നഗർ ജില്ല കലക്ടർ കേരള അതിർത്തിവരെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെയാണിത്. കേരളം പ്രതിഷേധം അറിയിച്ചപ്പോൾ കർണാടക സർക്കാർ ഇത് റദ്ദാക്കിെയങ്കിലും പരിസ്ഥിതി സംഘടനകൾ നിരോധനത്തിന് അനുകൂലമായി രംഗത്തു വന്നു. അവർ കോടതിയെ സമീപിച്ചു. ഗതാഗത നിയന്ത്രണം തുടരാൻ ഹൈകോടതി നൽകിയ ഉത്തരവ് ഇന്നും തുടരുകയാണ്. ഇതിനെതിരായ അപ്പീൽ ഹരജിയാണ് സുപ്രീംകോടതിയിലുള്ളത്.

മാനന്തവാടി വഴി കുട്ട, ഗോണികുപ്പ, മൈസൂരു ബദൽ പാതയുള്ളതിനാൽ 19.4 കി.മീറ്ററിൽ പൂർണമായി ഗതാഗത നിയന്ത്രണം വരുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ, മറ്റൊരു പ്രധാന പാത മാനന്തവാടി- ബാവലി -മൈസൂരു വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ കർണാടക അടച്ചിട്ടത് ഒന്നര പതിറ്റാണ്ടോളമായി തുടരുന്നു. മാനന്തവാടി- കുട്ട- ഗോണികുപ്പ- മൈസുർ പാതയും വന്യജീവി സങ്കേതങ്ങൾ കടന്നാണ് പോകുന്നത്. ഭാവിയിൽ ഇതേ കാരണത്താൽ ‘ബദൽ പാത’യും തടസ്സപ്പെടുമെന്ന ന്യായമായ ആശങ്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചത്.

രാഹുലിെൻറ മണ്ഡലത്തിൽ കത്തുന്ന സമരം
ദേശീയപാത സമരം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കു മുന്നിൽ ചോദ്യചിഹ്നം തന്നെ. മുഖ്യമന്ത്രിയും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറും ഇതിൽ ഇടപെട്ടു കഴിഞ്ഞു. യാത്ര നിരോധനവും വന്യജീവികളുടെ സംരക്ഷണവും മേൽപാലം, ബദൽപാത തുടങ്ങിയ പോംവഴികളും ഇതിനു മുമ്പും കേന്ദ്രസംഘങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും വീണ്ടും സമിതിയെ നിയോഗിക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി എം.പിയുടെ മണ്ഡലത്തിലാണ് പ്രക്ഷോഭം കത്തിയാളുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഇവിടെ നിന്ന് എം.പിയായ ശേഷവും രാഹുൽ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്. വയനാടിെൻറ പൊതുവികാരം കേന്ദ്രെത്ത അറിയിക്കാൻ കേരള സർക്കാറുമായി ഒന്നിച്ചു പ്രവർത്തിക്കുെമന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മറ്റൊരു സ്ഥലത്തും ഇല്ലാത്ത കുരുക്കാണ് ദേശീയ പാത 766െൻറ കാര്യത്തിൽ ഉണ്ടായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സുപ്രീംകോടതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്നതിനൊപ്പം ജനകീയ സമരത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പുപറയുന്നു.

വിദ്യാർഥികൾ, വ്യാപാരികൾ, സഞ്ചാരികൾ, തൊഴിലാളികൾ വലയും
നിരോധന നീക്കത്തിെൻറ ഞെട്ടലിൽ നിന്നാണ് പ്രതിഷേധവും പ്രതിരോധവും ഉയരുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ ഉന്നതപഠനത്തിന് കർണാടകയിൽ ഉണ്ട്. വിൽപനക്കുള്ള വാഹനങ്ങൾ, അരി, പച്ചക്കറി, കോഴി തുടങ്ങി നിരവധി സാധനങ്ങൾ കടന്നുവരുന്ന റോഡാണിത്. ഈ വഴിയിൽ പൂട്ട് വീഴുന്നത് കർണാടകയിലെ വ്യാപാരി സമൂഹത്തിന് ചിന്തിക്കാനാവില്ല. വിനോദസഞ്ചാരികൾ ഒഴുകുന്ന പ്രധാന പാതയാണിത്.

കർണാടകയിൽ നിന്ന് പതിറ്റാണ്ടുകളായി നിരവധി കൂലിതൊഴിലാളികളും കർഷകരും ആശ്രയിക്കുന്ന വയനാട്ടിലേക്കുള്ള സഞ്ചാരപഥം മുടങ്ങുകയോ? അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഗുണ്ടൽപേട്ടയിലെ മദൂരിൽ നിന്ന് കേരള അതിർത്തിയിലെ മൂലനഹള്ളി വെര രാത്രി യാത്ര നിരോധനം തന്നെ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. അതു കൂടാെതയാണ് ഇൗ പാത തന്നെ ഇല്ലാതാക്കാൻ നീക്കം നടക്കുന്നത്. കേരളത്തിൽ നിന്നുള്ള ഇഞ്ചികർഷകരടക്കം നിരവധി പേർ കർണാടക മണ്ണിനെ ആശ്രയിച്ച് ജീവിതം പച്ച പിടിപ്പിച്ചിട്ടുണ്ട്. ജനങ്ങളിൽ പടർന്ന ആശങ്കയിൽ നിന്നാണ് എൻ.എച്ച് 766 ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ രൂപം കൊണ്ടത്.

വന്യജീവി സംരക്ഷണം വേണം; പാതയും ആവശ്യം
കടുവ, ആന,പുലി, മാൻ, കരടി, മയിൽ തുടങ്ങി അനേകം വന്യജീവികളുടെ ജീവന് വാഹനയോട്ടം ഭീഷണയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്. വനം -വന്യജീവി നിയമത്തിലെ വ്യവസ്ഥകളാണ് പ്രയോഗിച്ചത്. സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അന്തർസംസ്ഥാന പാത പൂർണമായും അടച്ചിടുന്നത് ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. വന്യജീവികളുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻവർധന ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഇതു ഭീഷണിയാണെന്ന യാഥാർഥ്യം നിലനിൽക്കുന്നു. വിദേശരാജ്യങ്ങളിൽ പലയിടത്തും ഇതിന് നിയന്ത്രണ മാർഗങ്ങൾ ഉണ്ട്. ഇവിടെ വന്യമൃഗങ്ങളും മനുഷ്യരും സുരക്ഷിതരല്ല എന്ന സാഹചര്യമാണ്. വയനാട് വന്യജീവി സങ്കേതം, കർണാടകയുടെ ബന്ദിപ്പുർ, നാഗർഹോള, തമിഴ്നാടിെൻറ മുതുമല ദേശീയ -ടൈഗർ പാർക്കുകൾ ഇവയെല്ലാം ചേർന്ന വനമേഖലയാണിത്. ദേശീയപാത പ്രശ്നത്തിൽ തൽസ്ഥിതി തുടരണമന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിലപാട്.

കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാട് നിർണായകം
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ദേശീയപാത യാത്രാ നിരോധന കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾ നിർണായകമാണ്. നിരോധനം നീക്കാനും പ്രായോഗികമായ ബദലിനും ശക്തമായ ഇടപെടൽ ആവശ്യമാണ്. കടകവിരുദ്ധമായ നിലപാടുകൾ ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കണെമന്ന അഭിപ്രായം ശക്തമാണ്. ദേശീയപാതയിൽ സമ്പൂർണ യാത്രാ നിരോധനം രാജ്യത്തുതന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. കേസിൽ സംസ്ഥാന സർക്കാറിെൻറ ജാഗ്രതയും നിലപാടും ജനങ്ങൾ ഉറ്റുനോക്കുന്നണ്ട്. വനം-പരിസ്ഥിതി നിയമങ്ങൾ ജനവിരുദ്ധമാകരുതെന്ന അഭിപ്രായവും ശക്തമാണ്.

അണമുറിയാതെ പ്രതിഷേധം
സുൽത്താൻ ബത്തേരിയിൽ യുവജനസംഘടന നേതാക്കൾ നടത്തിവരുന്ന നിരാഹര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ 25 മുതൽ ആയിരങ്ങൾ എത്തുന്നു. സമരം നടക്കുന്ന സ്വത്രന്ത മൈതാനം രാവും പകലും സജീവമാണ്. ഉറങ്ങാതെ സമരം തുടരുകയാണ്. എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ നൽകുന്നു. വയനാട് ഇതിന് മുെമ്പാന്നും സാക്ഷ്യംവഹിക്കാത്ത സമരാവേശമാണിത്. ബത്തേരിയിൽ നിന്ന് പുറത്തേക്കും സമരവേദികൾ ഉയരുന്നുണ്ട്. എന്താണ് പരിഹാരം? എന്നു വരും ഒരു തീരുമാനം? ജനങ്ങൾ കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Openforum NewsWayanad Travel BanWayanad people Protest
News Summary - Wayanad Travel Ban Issued Wayanad Protest -openforum News
Next Story