Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഹിന്ദുക്കൾക്ക്...

ഹിന്ദുക്കൾക്ക് മൊത്തക്കച്ചവടക്കാരില്ല

text_fields
bookmark_border
ഹിന്ദുക്കൾക്ക് മൊത്തക്കച്ചവടക്കാരില്ല
cancel

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ കത്തിനിൽക്കേ ഇടതുമുന്നണി സർക്കാറിന് ആശ്വാസംപകരുന്നതായിരുന്നു എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ രംഗത്തിറങ്ങുന്നവർ ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വേണ്ടിവന്നാൽ സർക്കാറിന് പിന്തുണയുമായി സമരക്കാർക്കെതിരെ തെരുവിലിറങ്ങുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞദിവസം തുറന്നടിച്ചു. വിധിക്കെതിരെ ആദ്യംമുതൽ സമരരംഗത്തുള്ള എൻ.എസ്.എസ് നിലപാടിനെയും ദേവസ്വം ബോർഡിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയടക്കമുള്ള വിഷയങ്ങളിൽ ‘മാധ്യമം’ ലേഖകനുമായി വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു...

●ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗത്തിെൻറ അഭിപ്രായം എന്താണ്?
• കോടതിവിധിയുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായ നിലപാടാണ് എസ്.എൻ.ഡി.പി യോഗത്തിനുള്ളത്. വിധിവന്ന് തൊട്ടുപിന്നാലെ മുഖപത്രമായ ‘യോഗനാദ’ത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. ആചാരങ്ങൾ അനുഷ്ഠിക്കാനുള്ളതാണ്. നിയമങ്ങൾ അനുസരിക്കാനും. കോടതിവിധിയിൽ യോഗത്തിന് ദുഃഖമുണ്ട്. എന്നാലും, പരമോന്നത നീതിപീഠത്തിെൻറ വിധിയെ അംഗീകരിക്കുന്നു. യോഗം വിശ്വാസികളുടെ പക്ഷത്താണ്. എന്നാൽ, വിശ്വാസികളിൽതന്നെ ഒരു വിഭാഗം വിശ്വാസത്തെ ചൂഷണം ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ യോഗം നോക്കിനിൽക്കില്ല. ശക്തമായി എതിർക്കും.

●കോടതിവിധി വിശ്വാസത്തിലുള്ള കൈകടത്തലാണെന്ന് കരുതുന്നുണ്ടോ?
• വിശ്വാസത്തിൽ കൈകടത്തലുണ്ട്. വിശ്വാസകാര്യങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. ശബരിമലയെ സംബന്ധിച്ച് കോടതി കണക്കിലെടുക്കേണ്ട സംഗതികളൊന്നും ഉണ്ടായിട്ടില്ല. സ്ത്രീപ്രവേശനം നിരോധിച്ചത് ഹൈകോടതിയാണ്. സുപ്രീംകോടതി അത് പുനഃസ്ഥാപിച്ചു. ആ നിലക്ക് വിധിയിൽ തെറ്റില്ല. എങ്കിലും നിലവിലെ വിശ്വാസം സ്ത്രീകൾ കയറരുത് എന്നാണ്. അത് സംരക്ഷിക്കപ്പെടേണ്ടതാണ്.

●േകാടതിവിധിയിൽ സംഘടന അഭിപ്രായം പറയാൻ വൈകിയെന്ന ആക്ഷേപമുണ്ട്?
• ഒട്ടും വൈകിയിട്ടില്ല. ‘യോഗനാദം’ എഡിറ്റോറിയലിൽ അന്നുതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. വിധിയിൽ ദുഃഖമുണ്ടെങ്കിലും തെരുവിൽ സമരത്തിന് ഞങ്ങളില്ല. നിയമം നിയമത്തിെൻറ വഴിക്ക് നീങ്ങെട്ട.

●എസ്.എൻ.ഡി.പി അടക്കമുള്ള സംഘടനകളിലെ നിരവധി പേർ നിലവിൽ സമരരംഗത്തുണ്ട്. ഇവരെ എങ്ങനെ തിരുത്തും?
• എസ്.എൻ.ഡി.പിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുണ്ട്. അവരെ വിലക്കാനാവില്ല. തെറ്റിദ്ധരിച്ച് സമരത്തിൽ പെങ്കടുക്കുന്നവരും ഉണ്ട്. അവരെ ശക്തമായി ബോധവത്കരിക്കും. ഇൗഴവ മെമ്മോറിയൽ അടക്കമുള്ള ചരിത്രം അറിഞ്ഞാൽ ഒരാളും സമരത്തിന് പോകില്ല. വെള്ളിയാഴ്ച ഇതിനായി വിശദയോഗം ചേരുന്നുണ്ട്.

●മുസ്ലിം, ക്രിസ്ത്യൻ സംഘടനകൾ അടക്കം നിലവിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗം ഇതിനെ എങ്ങനെ കാണുന്നു?
• കെ.എം. മാണി പറയുന്നു ശബരിമല സ്ത്രീപ്രവേശനത്തിൽ എൻ.എസ്.എസിനോട് യോജിക്കുന്നു എന്ന്. ഹിന്ദു വിഷയത്തിൽ മാണി അഭിപ്രായം പറയുന്നത് എന്തിനാണ്? ബിഷപ് ഫ്രാേങ്കാ വിഷയത്തിൽ ഇവിടത്തെ ഏതെങ്കിലും ഹൈന്ദവ സംഘടനകൾ അഭിപ്രായം പറഞ്ഞോ? കുഞ്ഞാലിക്കുട്ടിക്കടക്കം ഇതിൽ രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളത്. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമം. മത, സമുദായ സംഘടനകളുടെ പിന്തുണക്കു പിന്നിൽ ന്യൂനപക്ഷ രാഷ്ട്രീയമുണ്ട്.

മുസ്ലിംപള്ളികളിൽ സ്ത്രീകളെ കയറ്റേണ്ടിവരും എന്ന ആധിയാണ് ചില മുസ്ലിംസംഘടനകളെ സമരക്കാരെ പിന്തുണക്കാൻ പ്രേരിപ്പിക്കുന്നത്. പൊതുവെ വർഗീയം എന്ന് കരുതിയിരുന്ന മതസംഘടനകൾ വരെ ഇൗ വിവാദത്തിൽ പെടാതെ ഒഴിഞ്ഞുനിൽക്കാനുള്ള മാന്യത കാണിച്ചു. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം? ഇൗ പിന്തുണ വർഗീയ വിദ്വേഷം വളർത്താനേ ഉപകരിക്കൂ. ഹിന്ദുവായ മരുമകളെ മാമോദീസ മുക്കി ക്രിസ്ത്യാനിയാക്കിയ പി.സി. ജോർജാണ് പറയുന്നത്, ശബരിമലയിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്ന്. വിരോധാഭാസമല്ലേ ഇത്?!

●വിധി വന്നശേഷം മുഖ്യമന്ത്രി ചർച്ചക്കു വിളിച്ചത് പന്തളം രാജകുടുംബെത്തയും തന്ത്രി കുടുംബത്തെയും മാത്രമാണ്?
• സർക്കാർ ചെയ്തത് ശരിയല്ല. എല്ലാ ഹൈന്ദവ സംഘടനകളെയും ചർച്ചക്കു വിളിക്കണമായിരുന്നു. സർക്കാർ തന്നെ ചിലർക്ക് പ്രമാണിത്തം കൽപിച്ചുകൊടുക്കുന്നു എന്നതിന് തെളിവാണിത്. സർക്കാർ ഇരന്നു വാങ്ങിയതാണ് ഇൗ അവസ്ഥ. കിരീടമില്ലാത്ത പന്തളം രാജാവിനെ ഭരണത്തിെൻറ കിരീടമുള്ള പിണറായിയാണ് ചർച്ചക്കു വിളിച്ചത്. രാജകുടുംബത്തിെൻറയും തന്ത്രികുടുംബത്തിെൻറയും തലച്ചോർ ചങ്ങനാശ്ശേരിയിൽ പണയംവെച്ചിരിക്കുകയാണ്. അവർ ചർച്ചക്കു പോകാതിരുന്നത് അങ്ങേയറ്റം തെറ്റാണ്. വലുതും ചെറുതുമായ നിരവധി ൈഹന്ദവ സംഘടനകൾ കേരളത്തിലുണ്ട്. അവരെയെല്ലാം വിളിച്ചുകൂട്ടി മുഖ്യമന്ത്രി ചർച്ച നടത്തണം.

●വിധിക്കെതിരെ ശക്തമായി സമരരംഗത്തുള്ളത് എൻ.എസ്.എസ് ആണ്. അതാണോ ഇത്ര ശക്തമായ പ്രതിഷേധം?
• ഹിന്ദുക്കളുടെ ഹോൾസെയിൽ ഡീലർഷിപ്പൊന്നും ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. സുപ്രീംകോടതി വിധി വന്നയുടനെ ചാടി സമരത്തിനിറങ്ങി സമരത്തിെൻറ നേതൃത്വം എൻ.എസ്.എസ് അങ്ങ് ഏറ്റെടുത്തു. അവർ തമ്പ്രാന്മാരും ഞങ്ങൾ അടിയാന്മാരും എന്ന ചിന്തയാണ് ഇപ്പോഴും അവരെ മഥിക്കുന്നത്. ഒരു കൂടിയാലോചനയും ഉണ്ടായില്ല. അവര് തെളിക്കുേമ്പാൾ ഞങ്ങൾ പിന്നാലെ ചെല്ലണം എന്നാണോ കരുതുന്നത്? എൻ.എസ്.എസ് കോടതിവിധിയെ വിലപേശലിനായി ഉപയോഗിക്കുന്നു. അവരുടെ രഹസ്യ അജണ്ടകൾ ഇതിനു പിന്നിലുണ്ട്. അവർ വർഗീയത കളിക്കുന്നുണ്ട്. സർക്കാർ അത് തിരിച്ചറിയണം.

●സാമ്പത്തിക സംവരണം, ദേവസ്വം ബോർഡ് നിയമനം എന്നിവയിൽ ഇടതു സർക്കാർ കഴിവതും സഹായിച്ചിട്ടും അവർ സർക്കാറിനെ തിരിഞ്ഞുകുത്തുകയാണല്ലോ?
• എൻ.എസ്.എസിനെ ഇത്രമേൽ വഴിവിട്ട് സഹായിച്ച ഒരു സർക്കാർ ഉണ്ടായിട്ടില്ല. ദേവസ്വം ബോർഡിലൊക്കെ അവർ പറയുന്നതുപോലെയാണ് കാര്യങ്ങൾ നടക്കുന്നത്. സർക്കാർ അർഹിച്ച ശിക്ഷയാണ് അവർക്കിപ്പോൾ കിട്ടിയത്. ഇത്രയേറെ സർക്കാർ വിരുദ്ധരായിട്ടും ഇടതുപക്ഷം എത്ര മൃദുസമീപനമാണ് അവരോട് കാണിക്കുന്നത്. ഞങ്ങൾ ഒക്കെ എന്തെങ്കിലും പറഞ്ഞാൽ മുട്ടവടിക്ക് പുറം അടിച്ചു പൊളിക്കും. എൻ.എസ്.എസിന് മയിൽപീലിക്ക് അടിയും. ഇൗഴവരുടെ ദൈവമായ ഗുരുദേവ നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്.എൻ.ഡി.പിക്കെതിരെ 2000 യോഗങ്ങളാണ് സി.പി.എം സംഘടിപ്പിച്ചത്. സി.പി.എം നിലവിൽ സവർണ ലോബിയുടെ നിയന്ത്രണത്തിലാണ്. പിന്നാക്കക്കാരെൻറ േവാട്ടും മുന്നാക്കക്കാരെൻറ ഭരണവുമാണ് ഇപ്പോൾ നടക്കുന്നത്. കോടിയേരിയെങ്കിലും എൻ.എസ്.എസിനെതിരെ ശക്തമായി പ്രതികരിക്കാൻ തയാറാകണം. ഇവിടെ ജനാധിപത്യമാണോ മതാധിപത്യമാണോ നടക്കുന്നതെന്ന് വ്യക്തമാക്കണം.

●കോൺഗ്രസ്, ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയപാർട്ടികളും സമരരംഗത്തുണ്ടല്ലോ?
• രാഷ്ട്രീയ പാർട്ടികൾക്ക് ഇതൊരവസരമാണ്. അത് അവർ പരമാവധി വിനിയോഗിക്കും. ബി.ജെ.പി ഇൗ അവസരം രാഷ്ട്രീയമായി നന്നായി ഉപയോഗപ്പെടുത്തി. അവർക്ക് രാഷ്ട്രീയനേട്ടം ഉണ്ടായി. അവർ വിഷയത്തെ വർഗീയവത്കരിക്കുന്നതിലും നന്നായി വിജയിച്ചു. കോൺഗ്രസിന് ഇത് വലിയ ഗുണം ഒന്നും ചെയ്യില്ല.

●ബി.ഡി.ജെ.എസിൽ ഭൂരിഭാഗവും എസ്.എൻ.ഡി.പി പ്രവർത്തകരാണ്. അവർ ബി.ജെ.പി നയിക്കുന്ന സമരങ്ങളിൽ പെങ്കടുക്കുന്നുമുണ്ട്. ആ നിലക്ക് യോഗത്തിെൻറ സമരവിരുദ്ധ നിലപാട് വിജയിക്കുമോ?
• ബി.ഡി.ജെ.എസിെൻറയല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിലപാടുകളോട് ഞങ്ങൾക്ക് വിയോജിപ്പില്ല. വിയോജിപ്പിെൻറ ഇടയിലെ യോജിപ്പാണ് ഞങ്ങൾ തേടുന്നത്. എസ്.എൻ.ഡി.പി നിലപാട് ഒന്ന്. പാർട്ടി നിലപാട് ഒന്ന്. രണ്ട് വിരുദ്ധ ശക്തികൾ ഒന്നിച്ചുപോകുന്നു എന്ന് കരുതിയാൽ മതി.

●ദേവസ്വം ബോർഡ് ഭരണസമിതിയെക്കുറിച്ച് എന്താണ് അഭിപ്രായം?
• തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് വൻ അഴിമതിക്കാരനാണെന്ന് പൊതു അഭിപ്രായം ഉയർന്നിട്ടുണ്ട്. ദേവസ്വം ബോർഡ് ഭരണസമിതി രാജിവെക്കണം. പരമോന്നത കോടതി വിധിച്ച ഒരു വിധി എണ്ണയൊഴിച്ചുകത്തിച്ചതിൽ പ്രസിഡൻറിന് നല്ല പങ്കുണ്ട്. എൻ.എസ്.എസിെൻറ കുഴലൂത്തുകാരനാണ് പത്മകുമാർ. പാർട്ടി മെംബർ ആയിട്ടുപോലും വിഷയത്തിൽ ആദ്യം പാർട്ടിവിരുദ്ധ നിലപാടാണ് അയാൾ സ്വീകരിച്ചത്. ഭരണസമിതി പിരിച്ചുവിട്ട് പുതിയത് രൂപവത്കരിക്കുന്നതാകും സർക്കാറിന് നല്ലത്.

●മൈക്രോഫിനാൻസ് കേസ് ഭയന്നിട്ട് സർക്കാറിനെ പ്രീതിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് യോഗം പ്രസിഡൻറ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ?
• മൈക്രോഫിനാൻസ്, ശാശ്വതികാനന്ദ കേസുകളിൽ എന്നെ ഒരു ചുക്കും ചെയ്യാനാവില്ല. പിണറായിയല്ല, ആരു വന്നാലും ശരി. മൈക്രോഫിനാൻസിലെ അഞ്ചു കോടി പലിശസഹിതം തിരിച്ചടച്ചു. ഇടതുപക്ഷത്തെ പിന്തുണച്ചാൽ പറയും കമ്യൂണിസ്റ്റ് വക്താവാണെന്ന്. മണിയാശാനുമായി കൊരുത്തപ്പോൾ പറഞ്ഞു കമ്യൂണിസ്റ്റ് ശത്രു എന്ന്. പ്രശ്നാധിഷ്ഠിതമാണ്
എെൻറ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappally natesansabarimala women entryMalayalam Interview
News Summary - Vellappally Natesan Sabarimala Women Entry -Malayalam Interview
Next Story