Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവക്കം അബ്ദുൽ ഖാദർ:...

വക്കം അബ്ദുൽ ഖാദർ: രക്തസാക്ഷിത്വത്തിന്‍റെ 77ാം ആണ്ട്

text_fields
bookmark_border
വക്കം അബ്ദുൽ ഖാദർ: രക്തസാക്ഷിത്വത്തിന്‍റെ 77ാം ആണ്ട്
cancel
camera_alt????? ??????? ????

സെപ്റ്റംബർ 10- മാതൃരാജ്യത്തിെൻറ മോചനത്തിനു ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടി ധീരരക്തസാക്ഷിത്വം വരിച്ച കേരള ഭഗത് സിങ് എന്ന വക്കം അബ്ദുൽ ഖാദറിെൻറ ഒാർമദിനം. 1943ൽ ഇതേദിവസം മദ്രാസ് സെൻറ് ജോർജ് കോട്ടയിലെ െസൻട്രൽ ജയിലിലായിരുന്നു ആ രക്തസാക്ഷിത്വം.

''ഭാരത് മാതാ കീ ജയ്, ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയെട്ട'' എന്ന് മുദ്രാവാക്യം വിളിച്ച് ബ്രിട്ടീഷ് സാമ്രാജ്യമൊരുക്കിയ കൊലക്കയർ സ്വയം വരിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം ദേശീയ പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ അർപ്പിച്ച വ്യക്തികളെ പലതരത്തിലും രാജ്യം ആദരിക്കുകയും രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകങ്ങൾ നിർമിക്കുകയും ചെയ്തപ്പോൾ വേണ്ടത്ര ഇടംകിട്ടാതെപോയ വ്യക്തിയാണ് അബ്ദുൽ ഖാദർ.

1917 മേയ് 25നായിരുന്നു ജനനം. പിതാവ് വാവാകുഞ്ഞ്. മാതാവ് ഉമ്മസൽമ. കടത്തുകാരനായിരുന്ന വാവാകുഞ്ഞിെൻറ നാലാമത്തെ പുത്രനായിരുന്നു അബ്ദുൽ ഖാദർ. വക്കം റൈട്ടർവിള എൽ.പി സ്കൂൾ, നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സ്കൂൾ പഠനകാലത്ത് തന്നെ സമരങ്ങളിൽ സജീവമായി. അക്കാലത്ത് നെടുങ്ങണ്ടയിലെ (ആറ്റിങ്ങൽ) യോഗത്തിൽ പെങ്കടുക്കാനെത്തിയ പട്ടം താണുപിള്ളയെ ഗുണ്ടാസംഘം കൈയേറ്റംചെയ്ത് യോഗം അലേങ്കാലപ്പെടുത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. അതിനെതിരെ നെടുങ്ങണ്ട സ്കൂളിലെ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രകടനം നടത്തിയപ്പോൾ നേതൃത്വം അബ്ദുൽ ഖാദറായിരുന്നു. ആ നാടിെൻറ ചരിത്രത്തിലെ ആദ്യ വിദ്യാർഥി പ്രക്ഷോഭമായിരുന്നു അന്ന് അരങ്ങേറിയത്.

പിന്നീട് ഖാദർ 1938ൽ 22ാം വയസ്സിൽ മേലഷ്യയിലേക്കു കപ്പൽ കയറി. 1942ൽ ബാേങ്കാക്കിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിെൻറ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ ആർമി വിഭാഗം രൂപവത്കരിച്ചപ്പോൾ ആത്മഹത്യ സ്ക്വാഡിൽ ചേർന്നു. പെനാങ്ങിൽവെച്ച് പരിശീലനം നേടി.

ആ ബാച്ചിൽ അദ്ദേഹമുൾപ്പെടെ 33 അംഗങ്ങളാണുണ്ടായിരുന്നത്. 13 പേരും മലയാളികളായിരുന്നു. തുടർന്ന് അബ്ദുൽ ഖാദർ ഉൾപ്പെടെ 20 സ്ക്വാഡ് അംഗങ്ങളെയും കടൽമാർഗവും കരമാർഗവും ഇന്ത്യയിലേക്ക് അയച്ചു. കടൽമാർഗം പുറപ്പെട്ട ഖാദറും സംഘവും ഒമ്പതാം ദിവസം കേരളതീരത്തിനടുത്തെത്തി.

പരിശോധനയിൽ ഇവർ കോസ്റ്റൽ പട്രോളിങ് സർവിസ് സംഘത്തിെൻറ പിടിയിലായി. സംഘത്തിലെ അഞ്ചുപേരെയും താനൂരിൽനിന്ന് കോഴിക്കോട് നടക്കാവ് സ്റ്റേഷനിലേക്കും പിന്നീട് മദ്രാസ് സെൻറ് ജോർജ് കോട്ടയിലെ സെൻട്രൽ ജയിലിലേക്കും കൊണ്ടുപോയി ഇരുട്ടറയിൽ അടച്ചു.

വിചാരണ അതിവേഗം പൂർത്തിയാക്കി വക്കം ഖാദർ, അനന്തൻ നായർ, ബർധാൻ, ബോണി ഫെയ്സ്, ഫൗജാസിങ് എന്നിവർക്ക് വധശിക്ഷ വിധിച്ചു. 1943 സെപ്റ്റംബർ പത്തിന് പുലർച്ച ശിക്ഷ നടപ്പാക്കാനും ഉത്തരവിട്ടു. അനിതരസാധാരണമായ ധീരതയോടെ 26 വയസ്സുമാത്രമുണ്ടായിരുന്ന ആ ദേശാഭിമാനി തൂക്കുകയർ കഴുത്തിലണിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vakkom abdul khadar77th year of martyrdom
Next Story