Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജാതീയതയുടെ അടയാളം ...

ജാതീയതയുടെ അടയാളം പറിച്ചെറിഞ്ഞ കല്ലുമാല സമരം

text_fields
bookmark_border
ജാതീയതയുടെ അടയാളം  പറിച്ചെറിഞ്ഞ കല്ലുമാല സമരം
cancel
Listen to this Article

ജാതി തിരിച്ചറിയാൻ പ്രത്യേകം വേഷഭൂഷാദികൾ നിലനിന്ന ഒരു കാലമുണ്ടായിരുന്നു. പുലയർ തുടങ്ങിയ അധഃസ്ഥിത വിഭാഗത്തിൽപെട്ട സ്ത്രീകൾ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കാൻ നിർബന്ധിതരായിരുന്നു. ജാതീയതയുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിനായിരുന്നു ഈ രീതി. ഇതിനെതിരെ 1915ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ സമരമാണ് കല്ലുമാല സമരം.

കഴുത്തിൽ കല്ലുമാല അണിയുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അയ്യൻകാളി ഉൾപ്പെടെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ ആഹ്വാനം. ഇതിനുപിന്നാലെ ധാരാളം പുലയ സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ചു. എന്നാൽ ഇത് സവർണരെ ചൊടിപ്പിച്ചു. പുലയ സ്ത്രീകൾ കല്ലുമാല ഒഴിവാക്കിയത് ധിക്കാരമാണെന്ന് ആക്രോശിച്ച് അവർ സമരക്കാരെ ആക്രമിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷം വ്യാപകമായി.

ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണർക്കെതിരെ പെരിനാട് കലാപവും നടന്നു. തുടർന്ന് കൊല്ലം ജില്ലയിലെ പീരങ്കിമൈതാനിയിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് പുലയ സ്ത്രീകളാണ് സമ്മേളനത്തിൽ പങ്കുചേർന്നത്. ജാതീയതയുടെ അടയാളമായ കല്ലുമാലകൾ അവർ പൊട്ടിച്ചെറിയുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kallumala strike
News Summary - The Kallumala strike that uprooted the symbol of casteism
Next Story