Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസമയ ചരിത്രത്തിലെ...

സമയ ചരിത്രത്തിലെ നാഴികക്കല്ല്

text_fields
bookmark_border
സമയ ചരിത്രത്തിലെ നാഴികക്കല്ല്
cancel

സംഭവങ്ങളാണല്ലോ സമയത്തിന് ചരിത്രമുണ്ടാക്കുന്നത്. സ്റ്റീഫൻ ഹോക്കിങ് എന്ന തലമുതിർന്ന ഭൗതികജ്ഞെൻറ നിര്യാണം അത്തരമൊരു സംഭവമാണ്. ‘സമയത്തിെൻറ ചരിത്രം’ എഴുതിയ പ്രതിഭയാണ് കാലപ്രവാഹത്തിൽ ആണ്ടുപോയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പല രീതികളിൽ സവിശേഷമായിരുന്നു ആ ജീവിതം. സ്ഥലവും കാലവും ആപേക്ഷികമാണ് എന്ന് െഎൻസ്റ്റൈൻ സിദ്ധാന്തിച്ചേതാടെ ന്യൂട്ടൻ വരച്ചുവെച്ച പ്രപഞ്ചചിത്രം അസാധുവായി. ലോകത്തെ പ്രമുഖ മതങ്ങളിൽ പറയുന്നതായി വ്യാഖ്യാനിച്ചുപോന്ന ഉൽപത്തിക്കഥ നിലനിൽക്കില്ലെന്ന് വന്നു. എങ്കിൽപിന്നെ മെച്ചമായി മറ്റെന്തുണ്ട് എന്ന് കാണിക്കാൻ പറ്റാതെയുമായി. സ്ഥിരസ്ഥിതി പ്രപഞ്ചം, വികസിക്കുന്ന പ്രപഞ്ചം, സ്പന്ദിക്കുന്ന പ്രപഞ്ചം, പ്രപഞ്ചസമൂഹ പ്രപഞ്ചം എന്നിങ്ങനെ വിവിധ മാതൃകകൾ നിർദേശിക്കപ്പെട്ടു. ഇവയിൽ രണ്ടാമത്തേതിനെ, െഎൻസ്റ്റൈൻ സ്ഥാപിച്ച ചിട്ടയിൽ വ്യാഖ്യാനിച്ചു നിലനിർത്തുകയാണ് ഹോക്കിങ് ചെയ്തത്. തമോഗർത്തങ്ങളുടെ കണ്ടുപിടിത്തം മുതൽ  പ്രപഞ്ചത്തിലെ പശ്ചാത്തല ഉൗർജംവരെ ഇതിന് സഹായകമായി. പേക്ഷ, രണ്ടു കാര്യങ്ങൾ അപ്പോഴും ഒത്തില്ല. ഒന്ന്, പ്രപഞ്ചവികാസത്തിെൻറ തുടക്കമെങ്ങനെ എന്നും ആദ്യ നിമിഷങ്ങളിൽ സംഭവിച്ചതെന്ത് എന്നും നിർണിതമാകില്ല. രണ്ട്, വളരെ വലുതും സങ്കീർണവുമായ പ്രപഞ്ചത്തിനു പിന്നിൽ സങ്കീർണമായ ആസൂത്രണം (Ground design) ഉണ്ടെന്ന് നിശ്ചിതമായി എങ്കിലും ആസൂത്രകനെപ്പറ്റി ഒന്നും പറയാനായില്ല. 

ഇൗ രണ്ടു കാര്യങ്ങളും വെല്ലുവിളികളായി ഇനിയുള്ളവർക്ക് വിട്ടുനൽകിയിരിക്കുന്നു- പ്രപഞ്ച ചരിത്രത്തിെൻറ ആദ്യ നിമിഷങ്ങളിൽ സംഭവിച്ചതെന്തെന്ന് സൂക്ഷ്മമായി അറിയുക, സൂത്രധാരനെ കണ്ടെത്തുക.
ഭൗതികത്തിന്,  പ്രേത്യകിച്ചും പ്രപഞ്ചവിജ്ഞാനീയത്തിന് സയൻസിെൻറ ലോകത്ത് രാജപദവി നേടിയെടുത്തത് ഇദ്ദേഹമാണ്. സമയചരിത്രത്തിൽ ഇങ്ങനെ പറയുന്നു:  ‘‘ജീവശാസ്ത്രത്തിലെ നിയമങ്ങളെയെല്ലാം രസതന്ത്രത്തിൽനിന്ന് നിഷ്പാദിപ്പിക്കാം. രസതന്ത്രത്തിലെ നിയമങ്ങളെയെല്ലാം ഭൗതികശാസ്ത്ര നിയമങ്ങളിൽനിന്ന് നിർദ്ധാരണം ചെയ്യാം.’’ ലോകശ്രദ്ധ ഭൗതികത്തിലേക്ക് പൊതുവെയും  പ്രപഞ്ചവിജ്ഞാനീയത്തിലേക്ക് വിശേഷിച്ചും വിളിച്ചുനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. 

സയൻസ്, അതുണ്ടായ കാലംമുതൽക്കേ മതവുമായി സമരത്തിലായിരുന്നുവല്ലോ, പടിഞ്ഞാറൻ നാടുകളിൽ. അതേ സമയം, വിശ്വാസസമൂഹങ്ങൾ സയൻസിെൻറ ഭൗതിക നേട്ടങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇൗ സ്നേഹവിദ്വേഷ ബന്ധത്തിൽ അധിഷ്ഠിതമാണ് പടിഞ്ഞാറൻ തത്ത്വചിന്തയുടെ ജ്ഞാനവ്യവസ്ഥ. ആ വ്യവസ്ഥയുടെ തുടർച്ചക്കാരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. അതിനാലാണ് നിലവിലുള്ള ഭൗതികശാസ്ത്രത്തിന് പരിമിതികളുണ്ടെന്ന് ഒരിക്കലും സമ്മതിക്കാൻ കൂട്ടാക്കാതിരുന്നത്. ആ സ്വപ്രത്യയസ്ഥൈര്യം പ്രശംസനീയമെന്നും പറയാം. 

ഭൗതികത്തിന് അദ്ദേഹം നൽകിയ സേവനത്തിെൻറ മറ്റൊരു മുഖമാണ് പൊതുജനങ്ങൾക്കായി രചിച്ച പുസ്തകങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും. ഇനിയെത്രയോ കാലംകൂടി ജ്ഞാനാന്വേഷികെള പ്രചോദിപ്പിക്കാൻ ഇൗ സൃഷ്ടികൾക്ക് കഴിയും എന്നു നിശ്ചയം.

ഇച്ഛാശക്തിയുടെ കാര്യത്തിൽ ഇദ്ദേഹത്തെ പിന്നിലാക്കാൻ കഴിഞ്ഞ വേറൊരാൾ എെൻറ ഒർമയിലില്ല. കർേമന്ദ്രിയങ്ങളിൽ 99 ശതമാനവും പ്രവർത്തനരഹിതമായിട്ടും തെൻറ മസ്തിഷ്കത്തിലെ പ്രകാശം (അതും അസാമാന്യമായ നർമബോധമുൾപ്പെടെ) വെറും രണ്ടു വിരൽത്തുമ്പുകളിലൂടെ പ്രസരിപ്പിക്കാൻ സാധിക്കുകയെന്നത് അസാമാന്യ വൈഭവം തന്നെ. ശരീരത്തിന് എന്തെങ്കിലും ചെറിയ കോറുകേടു വരുേമ്പാഴേക്ക് വിധിയെ പഴിച്ചും നിരാശരായും തോൽവി സ്വയം വരിക്കുന്നവരാണല്ലോ സാധാരണക്കാരായ നാമെല്ലാം. ഒന്നരക്കൊല്ലത്തിലേറെ ഇനി ആയുസ്സില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാൾ പതിറ്റാണ്ടുകൾ അക്ഷീണം ജോലി ചെയ്ത് ജീവിച്ചത്  ഏതൊരു സഹനശേഷിയും ഇച്ഛാശക്തിയും കാരണമാണോ അത് ലോകത്തെ എട്ടാമത്തെ മഹാത്ഭുതം തന്നെ! ഇൗ ഭൂമിയിൽ ജന്മനാ ശാരീരികമായി വെല്ലുവിളികളോ ശേഷിവിനാശകങ്ങളായ രോഗങ്ങളോ ഒന്നും ഇല്ലാതാക്കാൻ ജീവശാസ്ത്രത്തിന് കഴിയുംവരെ കോടിക്കണക്കിനാളുകളെ പ്രതീക്ഷകളിലേക്ക് നയിക്കാൻ ഇൗ മഹനീയ ജീവിതത്തിന് സാധിക്കും. 

എല്ലാ പുരോഗതികളെയും മറികടന്ന് സർവത്ര മലിനമാകുന്ന ഭൂമി രണ്ടുമൂന്നു പതിറ്റാണ്ടിനകം ജീവന് നിലനിൽക്കാനാവാതെ ആയിപ്പോകുമെന്ന കഥകൂടി നമ്മെ ഒാർമിപ്പിച്ചാണ് സ്റ്റീഫൻ ഹോക്കിങ് വിടപറഞ്ഞത്. ടെക്നോളജിയുടെ നീതിനിരപേക്ഷമായ മുട്ടാപ്പോക്കിന് ധാർമികമായ പരിഹാരം അഭികാമ്യമാണെന്ന് പറയാൻ, പക്ഷേ, ദക്കാർത്തെയുടെ പ്രകൃതിവിച്ഛിന്നാസ്തിത്വ ബോധം അപ്പോഴും അദ്ദേഹത്തെ അനുവദിച്ചില്ല. മറ്റേതെങ്കിലും ഗ്രഹത്തിൽ കുടിയേറാൻ നിർദേശിച്ചത് അതിലെ യുക്തിരാഹിത്യം തിരിച്ചറിഞ്ഞുള്ള ഉൾച്ചിരിയോടെയാവും എന്ന് കരുതാനാണ് എനിക്കിഷ്ടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsStephen Hawkings
News Summary - Stephen Hawkings - Article
Next Story