ഗോടബയയുടെ രണ്ടാമൂഴം
text_fieldsഇടവേളക്കു ശേഷം വീണ്ടും രാജപക്സ കുടുംബത്തിന് ജനം നൽകിയ മാൻഡേറ്റിെൻറ ആഘോഷമാണ് ലങ്കയുടെ തെരുവുകളിലിപ ്പോൾ. മനുഷ്യാവകാശ ലംഘനത്തിെൻറ നീണ്ട ചരിത്രവും വംശീയത കുത്തിപ്പൊക്കിയുണ്ടാക്കിയ വിഭജനത്തിെൻറ മുറിവു കളും തുറിച്ചുനോക്കുേമ്പാഴും, രാജപക്സ സഹോദരൻമാരായ ഗോടബയയും മഹിന്ദയും മുന്നിലും ബാസിലും ചമലും പിന്നിലും ന ിന്ന് സ്വന്തമാക്കിയ ഗംഭീര വിജയം ദ്വീപുരാജ്യം സമ്പൂർണ കുടുംബ വാഴ്ചയിലേക്കെന്ന സൂചനയാണ് നൽകുന്നത്. മാസ ങ്ങൾക്ക് മുമ്പ് രാജ്യത്തെ നടുക്കിയ ഇൗസ്റ്റർ ദിന ഭീകരാക്രമണത്തിെൻറ ചുവടുപിടിച്ച് രാജ്യസുരക്ഷയും ഭീകര തയും ആയുധമാക്കി വിജയം ചുെട്ടടുത്തവർ ഒരിക്കലൂടെ പഴയ ‘പട്ടാള ഭരണ’ത്തിലേക്കാകുമോ ലങ്കയുടെ മനസ്സും രാഷ്ട്രീ യവും എത്തിക്കുക? വിശകലനങ്ങൾ മാത്രമല്ല, ആധിയും പെരുകുകയാണ്.
‘ടെർമിനേറ്റർ’ ഗോടബയ
ശ്രീലങ്കയുടെ ചര ിത്രത്തിൽ ഏറെയായി രാജപക്സ കുടുംബം മാറ്റിനിർത്താനാവാത്ത സാന്നിധ്യമാണ്. 1947 മുതൽ രണ്ടു പതിറ്റാണ്ടോളം പാർലമ െൻറ് അംഗമാകുകയും ധനനായകെ മന്ത്രിസഭയിൽ കാബിനറ്റ് പദവി വഹിക്കുകയും ചെയ്ത ഡി.എ രാജപക്സയെന്ന പിതാവിൽനിന്നാ ണ് തുടക്കം. ഒമ്പത് ആൺമക്കളിൽ നാലു പേരും പിതാവിനോളമോ അതിലും മികച്ചോ ലങ്കയുടെ രാഷ്ട്രീയത്തിൽ ചുവടുറപ്പി ച്ചവർ. 2005ൽ ആദ്യമായി അധികാരം പിടിച്ച് തുടർച്ചയായ 10 വർഷം രാജ്യം ഭരിച്ച മഹിന്ദയാണ് പ്രായം കൊണ്ടല്ലെങ്കിലും ‘കാ രണവർ’. ഇത്തവണയും പ്രസിഡൻറ് പദത്തിലേക്ക് കണ്ണുവെച്ചിരുന്നുവെങ്കിലും മുൻ പ്രസിഡൻറ് സിരിസേന അംഗീകാരം നൽകിയ ഭരണഘടന ഭേദഗതി വഴി മുടക്കി. മൂന്നാം തവണ പ്രസിഡൻറാകാൻ സാധ്യമല്ലെന്നായി. അതോടെയാണ് മഹിന്ദയുടെ സംഭവ ബഹുലമായ മുൻഭരണത്തിലെ വിശ്വസ്തനും പ്രതിരോധ സെക്രട്ടറിയുമായി രാജ്യത്തെ വിറപ്പിച്ച ഗോടബയക്ക് നറുക്ക് വീഴുന്നത്. അവസരം എങ്ങനെ വോട്ടാക്കാമെന്ന് ഇൗ ‘ടെക്നോക്രാറ്റിക് റിേഫാമർ’ക്ക് തെളിവെള്ളം പോലെ ലളിതം.
കഴിഞ്ഞ ഇൗസ്റ്റർ ദിനത്തിൽ നിരവധി ചർച്ചുകളിലും ഹോട്ടലുകളിലും ഒന്നിച്ചുണ്ടായ ഭീകരാക്രമണമാണ് ഗോടബയക്കും രാജപക്സ കുടുംബത്തിനും വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഫലം തളികയിൽ വെച്ചുനൽകുന്നത്. 269 പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത, ലങ്കയുടെ മനസ്സിനെ മുറിപ്പെടുത്തിയ െഎ.എസ് ആക്രമണം മുൻകൂട്ടി കാണാനാവാത്ത സർക്കാറിനെ ജനം ഒറ്റക്കെട്ടായി പ്രതിസ്ഥാനത്ത് നിർത്തിയപ്പോൾ കുറ്റം സമ്മതിച്ച് വിട്ടുനിൽക്കുകയല്ലാതെ സിരിസേനക്കു മാർഗമുണ്ടായിരുന്നില്ല. ഇനിയൊരങ്കത്തിനില്ലെന്ന് അതോടെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 2014ലെ തെരഞ്ഞെടുപ്പിൽ ജനം മഹിന്ദയെ മാറ്റിനിർത്തി പകരം തെരഞ്ഞെടുത്ത െഎക്യ സർക്കാറിൽ ഒട്ടും െഎക്യമില്ലാതെ വരികയും തമ്മിലടിച്ച് ഭരണം നടക്കാതെ വരികയും ചെയ്തത് കാര്യങ്ങൾ എളുപ്പമാക്കി.
ഭീകരതയെ ചെറുക്കാനും അപകടത്തിലായ രാജ്യ സുരക്ഷ തിരിച്ചുപിടിക്കാനും ഒരു ‘സ്ട്രോങ്മാൻ’ എന്ന മുദ്രാവാക്യവുമായാണ് ഗോടബയ എത്തുന്നത്. ഭീകരാക്രമണം അരക്ഷിതമാക്കിയ സാധാരണക്കാരൻ പഴയ എൽ.ടി.ടി.ഇ കാലത്തെ പ്രതിരോധ സെക്രട്ടറിയെ വീരപുരുഷനായി മുന്നിൽനിർത്തി. ഗോടബയക്കു വേണ്ടി കാമ്പയിൻ മാനേജർമാർ കൃത്യമായ പദ്ധതികളോടെ അരങ്ങത്തും അണിയത്തും സമര സജ്ജരായി. അന്ന് ഏറെ അനുഭവിച്ച തമിഴരും ന്യൂനപക്ഷമായ മുസ്ലിംകളുമുൾപെടെ േഗാട്ടബയയുടെ രണ്ടാം വരവ് ഭയന്നെങ്കിലും 70 ശതമാനത്തിലേറെ വരുന്ന സിംഹള ബുദ്ധർ കൂട്ടമായി അദ്ദേഹത്തിനൊപ്പം നിന്നു. തെരുവുകളിലും പ്രചാരണ സംവിധാനങ്ങളിലും ഒറ്റയാൾ പോരാട്ടത്തിെൻറ കാഹളം മുഴങ്ങിയപ്പോൾ 17ന് ഫലം വരുംമുേമ്പ വിജയിയെ ജനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
ചാവേറുകളെ അതിജീവിച്ചു; കുരുതികളുടെ തമ്പുരാനായി
2005ൽ സഹോദരൻ മഹിന്ദ രാജപക്സ തെരഞ്ഞെടുപ്പ് ജയിക്കുേമ്പാൾ യു.എസിൽ ഉയർന്ന ഉദ്യോഗവുമായി കഴിഞ്ഞുവരികയായിരുന്നു ഗോടബയ. പുതിയ ഭരണത്തിൽ പ്രതിരോധ സെക്രട്ടറിയെന്ന സ്വപ്ന പദവി ലഭിച്ചതോടെ ഉരുക്കു മുഷ്ടി കൊണ്ട് തമിഴ് ഇൗലം പ്രശ്നം തീർക്കാമെന്ന് കണക്കുകൂട്ടി. പദ്ധതികൾ അണിയറയിൽ വിരിഞ്ഞുവരുന്നതിനിടെ 2006 ഡിസംബറിലായിരുന്നു ചാവേറാക്രമണം. കഷ്ടിച്ച് രക്ഷപ്പെട്ട ഗോടബയ പിന്നീടുള്ള രണ്ടു വർഷങ്ങളിൽ വടക്കൻ ലങ്കയിൽ ചെയ്തു കൂട്ടിയതിലേറെയും അരുതാത്തതായിരുന്നു. സർക്കാർ വൃത്തങ്ങളെ വിശ്വസിച്ചാൽ 40,000 പേർ അരുംകൊല ചെയ്യപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേർ മരിച്ചുവെന്ന് അനൗദ്യോഗിക കണക്കുകൾ. അതിലേറെ പേരെ കാണാതായി. ‘ഡെത്ത് സ്ക്വാഡുകളെ’ന്ന പേരിൽ േഗാട്ടബയ നേരിട്ടു നേതൃത്വം വഹിച്ച രഹസ്യ സംഘങ്ങൾ വെള്ള വാനുകളിൽ മഫ്ടിയിലെത്തിയായിരുന്നു കുട്ടികളെ വരെ വരെ പാതിരാത്രികളിൽ തട്ടിക്കൊണ്ടുപോയത്. മഹാഭൂരിപക്ഷവും പിന്നീട് പുറംലോകം കണ്ടില്ല.
ലൈംഗിക അവയവങ്ങളുൾപെടെ ഛേദിച്ചും അരുംകൊല ചെയ്തും ഛിന്നമാക്കിയ മൃതദേഹം മുതലകൾക്ക് ഭക്ഷണമായി നൽകിയും ഒരു ജനതയുടെ പ്രതിഷേധ സ്വരങ്ങൾ ഇല്ലാതാക്കി. വേലുപ്പിള്ളി പ്രഭാകരനെ െകാലപ്പെടുത്തിയതോടെ എൽ.ടി.ടി.ഇ എന്ന സംഘടന നയിച്ച സമരം അവസാനിച്ചുവെങ്കിലും തമിഴ് വേട്ട അവസാനിച്ചില്ല. ലസന്ത വിക്രമതുംഗെ എന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിന് യു.എസിലുള്ള മകൾ അവിടെ നൽകിയ കേസ് ഇപ്പോഴും വേട്ടയാടുന്നുണ്ട്. ജാഫ്നയിലും പരിസരങ്ങളിലും അന്ന് നടന്ന മഹാക്രൂരതകളുടെ ഞെട്ടിക്കുന്ന ഒാർമ മായാതെ നിൽക്കുന്ന തമിഴ് ജനതക്ക് കാലമെത്ര പോയാലും ആ കില്ലർ മെഷീനോട് എങ്ങനെ പൊറുക്കാനാവും? അധികാരമേറിയ ഉടൻ, ഇതുമായി ബന്ധപ്പെട്ട യു.എൻ അന്വേഷണങ്ങളെ അസാധുവാക്കുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയതിനാൽ നീതി ഉടനെങ്ങും പുലരുമെന്ന വിശ്വാസവും അവർക്കുണ്ടാകില്ല. എന്നാലും, വോട്ടു ചെയ്തവരെ മാത്രമല്ല, പ്രതിപക്ഷത്തേയും ചേർത്തു പിടിച്ചാകും തെൻറ ഭരണമെന്ന് ഭംഗിവാക്കായെങ്കിലും ഗോടബയ പറഞ്ഞതിൽ ആശ്വസിക്കുന്നുണ്ടാകും, അവർ.
കള്ളം പറഞ്ഞ കാമ്പയിനുകൾ
ഇൗസ്റ്റർ ആക്രമണത്തോടെ രാജ്യത്ത് രൂപപ്പെട്ട മറയില്ലാത്ത ഇസ്ലാം ഭീതിയായിരുന്നു പുതിയ പ്രസിഡൻറിെൻറ പ്രധാന പ്രചാരണ ആയുധം. പരസ്യമായി മുസ്ലിം വിരുദ്ധതയും അപരവത്കരണവും ആഘോഷിച്ച തെരഞ്ഞെടുപ്പ് കാമ്പയിനുകൾക്കിടെ എങ്ങനെയും എതിരാളിയെ അരികുവത്കരിക്കാൻ ഗോടബയയുടെ എസ്.എൽ.പി.പി അണികൾ രംഗത്തിറങ്ങി. ശ്രീലങ്ക മുസ്ലിം കൗൺസിൽ എന്ന സംഘടനയുടെ വൈസ് പ്രസിഡൻറ് ഹിൽമി അഹ്മദും മറ്റു പലരും നിരന്തര ഭീഷണിയെ തുടർന്ന് നാടുവിടേണ്ടിവന്നു. എണ്ണമറ്റ മുസ്ലിം വ്യാപാര കേന്ദ്രങ്ങൾ, വീടുകൾ, മസ്ജിദുകൾ എന്നിവ ചുട്ടരിക്കപ്പെട്ടു. തെരുവുകളിൽ ആക്രമണം പെരുകി. മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങുേമ്പാൾ തല മറക്കരുതെന്ന് ഉത്തരവിറങ്ങി.
ബോഡു ബാല സേനയെന്ന തീവ്ര സിംഹള സംഘടന നേതൃത്വം നൽകിയ ആക്രമണങ്ങൾക്ക് ഉൗർജം നൽകിയത് ഗോടബയയും തെൻറ പാർട്ടിയുമായിരുന്നുവെന്ന ആരോപണം നിഷേധിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടാകില്ല. 2014ൽ രാജ്യത്തെ ഉലച്ച വർഗീയ കലാപങ്ങൾക്കു പിന്നിലും ഇതേ സംഘടന തന്നെയായിരുന്നു പ്രതിസ്ഥാനത്ത്. ഗോടബയ ഭരണത്തിൽ മറ്റൊരു റോഹിങ്ക്യ ആവർത്തിക്കുമോ എന്ന ഭീതിയാണിപ്പോൾ മുസ്ലിംകളെ പൊതുവായി വേട്ടയാടുന്നത്. 2.2 കോടി ജനസംഖ്യയുള്ള രാജ്യത്ത് 10 ശതമാനം വരുന്ന മുസ്ലിംകൾക്കെതിരായ ഏതുതരം കാമ്പയിനും വോട്ടാക്കാനാകുമെന്ന കണക്കുകൂട്ടലിെൻറ വിജയം കൂടിയായിരുന്നു ഇൗ തെരഞ്ഞെടുപ്പ്.
ഇന്ത്യയോടു സമദൂരം, ചൈനയോടു ശരിദൂരം
നേരത്തെ സഹോദരൻ മഹിന്ദ അധികാരമേറിയ 10 വർഷങ്ങളിലായിരുന്നു ശ്രീലങ്ക സമ്പൂർണമായി ചൈനക്ക് അടിയറവു പറഞ്ഞത്. ആഭ്യന്തര യുദ്ധം തകർത്ത രാജ്യത്തിെൻറ അടിസ്ഥാന മേഖല പുനരുജ്ജീവിപ്പിക്കാൻ സഹായമെന്ന പേരിൽ എത്തിയ ചൈന പിന്നീട് പതിയെ പിടിമുറുക്കുന്നതായിരുന്നു കാഴ്ച. ശതകോടികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ചൈന വികസിപ്പിച്ച ഹംപനോട്ട തുറമുഖവും പരിസരത്തെ 15,000 ഏക്കർ ഭൂമിയും 99 വർഷത്തെ ലീസിന് അവർ ‘കൊണ്ടുപോയി’. സാമ്പത്തിക രംഗത്ത് ചൈന തീരുമാനിക്കുന്നതിൽ കവിഞ്ഞ് ശ്രീലങ്കയിൽ നടക്കില്ലെന്നായി. കരാറുകളിൽ പലതും രാജപക്സ കുടുംബത്തിനായതുകൊണ്ട് കാര്യങ്ങൾ പലതും ജനമറിഞ്ഞില്ലെന്നു മാത്രം. ഇടക്ക്, കൊളംബോ തുറമുഖ പരിസരത്ത് ചൈനയുടെ അന്തർവാഹിനികളും യുദ്ധക്കപ്പലുകളും വിന്യസിച്ച് ശക്തിപ്രകടനവും സജീവം.
ഗോടബയ മാത്രം
1949ൽ ജനിച്ച് 1971ൽ സൈന്യത്തിലെത്തി 21 വർഷം കഴിഞ്ഞ് ഡെപ്യൂട്ടി കമാൻഡൻറായി വിരമിച്ച ഗോടബയയുടെ കടുത്ത നിലപാടുകൾ ഭരണവും രാജ്യത്തെയും എവിടെയെത്തിക്കുമെന്നാണ് ശ്രീലങ്ക കാതോർക്കുന്നത്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സ എത്തുമെന്ന് ഏകദേശം ഉറപ്പാണ്. മറ്റു സഹോദരങ്ങളായ ബാസിൽ രാജപക്സ (തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ബാസിലായിരുന്നു) ഉയർന്ന പദവിയിലെത്തുമെന്നുറപ്പ്. കുടുംബത്തിൽനിന്ന് രണ്ടു പേർ കൂടി ഇത്തവണ പാർലമെൻറിലുണ്ട്. ഇവർ കൂടി അധികാരത്തിെൻറ ഉന്നത പദവികളിലിരുന്നാൽ രാജ്യത്ത് കുടുംബ വാഴ്ചയല്ലാതെ മറ്റെന്താണ് വരാൻ പോകുന്നത്.
നിരവധി കേസുകൾ ഗോടബയക്കു മുകളിൽ വാളായി തൂങ്ങിനിൽക്കുന്നുണ്ട്. പലതിലും കോടതി പരിരക്ഷ നൽകുന്നുണ്ടെങ്കിലും യു.എസിലുൾപെടെയുള്ളവ നിലനിൽക്കും. ഇരട്ട പൗരനായ അദ്ദേഹം അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും രേഖകളിൽ നേരെ വിപരീതമായതിനാൽ അവിടുത്തെ കേസിൽ നടപടികൾ നേരിടേണ്ടിവന്നേക്കും. അഴിമതിക്കേസുകളും ഗോടബയയെ തുറിച്ചുനോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.