Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമല: ഇൗശ്വരന്മാർ...

ശബരിമല: ഇൗശ്വരന്മാർ കോപിക്കുന്നതെന്തിന്?

text_fields
bookmark_border
ശബരിമല: ഇൗശ്വരന്മാർ കോപിക്കുന്നതെന്തിന്?
cancel

ഇന്ത്യയുടെ ആധുനിക സാമൂഹിക വിപ്ലവ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹവും അതിനുശേഷമുണ്ടായ ക്ഷേത്ര പ്രവേശന വിളംബരവും. ജാതി രാക്ഷസീയതക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. ഗാന്ധിജിയും നാരായണഗുരുവും പെരിയോറും ടി.കെ. മാധവനുമുൾപ്പെടെ അനേകം മഹാത്മാക്കൾ നേതൃത്വം കൊടുത്ത ആ സമരം കേരളത്തിൽ മാത്രമല്ല രാജ്യമാകെ ഉണ്ടാകേണ്ടിയിരുന്ന സാമൂഹിക മാറ്റത്തിനു വേണ്ടിയുള്ള കാഹളധ്വനിയായി മാറി. അധികാര രാഷ്ട്രീയ തന്ത്രങ്ങൾക്കുപരിയായി അന്നത്തെ പ്രധാന കക്ഷികളായ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഇൗ സമരത്തിെൻറ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നുവെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ട്. സവർണരുടെ പാർട്ടിയായി അറിയപ്പെട്ടിരുന്ന കോൺഗ്രസിന് കേരളത്തിൽ ഒരു ബഹുജന അടിത്തറയുണ്ടായത് വൈക്കം സത്യഗ്രഹ വിജയത്തിനുശേഷമാണ് എന്നും പറയേണ്ടതുണ്ട്.

വൈക്കം സത്യഗ്രഹം പ്രധാനമായും മനുഷ്യാവകാശ ലംഘനത്തിലൂന്നിയതായിരുന്നു. അതുകഴിഞ്ഞിട്ട് 82 വർഷങ്ങളായെങ്കിലും, 2018ൽ മറ്റൊരു ക്ഷേത്രാരാധനയുടെ മറവിൽ നടക്കുന്ന നീചമായ മനുഷ്യാവകാശലംഘനം നമ്മെ അമ്പരപ്പിക്കുന്നു. മുപ്പതുകളിലും മറ്റും നടന്ന സാമൂഹിക മാറ്റങ്ങളിൽനിന്നും നാെമ്പടുത്ത പ്രതീക്ഷകൾ അസ്തമിക്കുകയാണോ എന്ന ഭയം ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ കാണുേമ്പാൾ തോന്നിപ്പോവുകയാണ്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഉപരിയായി ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിലെ പരമോന്നത കോടതിയോട് നന്ദിപറയുന്നതോടൊപ്പം സാമൂഹിക മാറ്റങ്ങൾക്ക് വിഘാതം നിൽക്കുന്ന ശബ്ദങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും മുെമ്പാന്നും കിട്ടാത്തതരത്തിലുള്ള പ്രധാന്യം ലഭിക്കുന്നത് എന്തുകൊണ്ടാണെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.

sabarimala-kerala news

സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളും സാംസ്കാരികമായ ഒരു അന്ധകാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അതിനെതിരെ നിൽക്കേണ്ടുന്ന സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നെട്ടല്ല് ഒടിഞ്ഞുപോയിരിക്കുന്നു എന്ന വസ്തുത നാം കാണാതിരുന്നുകൂടാ. മതേതരമായ ഒരു പുത്തൻ പരിപ്രേക്ഷ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുന്നിെല്ലന്ന് മാത്രമല്ല മതവാദികളുടെ ബിംബങ്ങളെ (ഉദാ: രാമായണ മാസാചരണം) തന്നെ വളരെ വികലമായി അനുകരിക്കേണ്ട ദുരവസ്ഥയും വന്നുചേർന്നിരിക്കുകയാണ്. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിലേക്ക് ആർത്തവ പ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനത്തിനെച്ചൊല്ലിയുള്ള തർക്കത്തിെൻറ തുടക്കം പുരോഗമനാശയങ്ങളുടെ ഇൗറ്റില്ലമായ കേരളത്തിലല്ല; മഹാരാഷ്ട്രയിൽ ഒരുസംഘം സ്ത്രീകൾ ശനി ശിഖനാപുർ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രവേശന നിഷേധെത്ത എതിർത്തതോടെയാണെന്ന് നാം ഒാർക്കേണ്ടതാണ്.

ദലിതുകളുടെയും സ്ത്രീകളുടെയും പ്രവേശനത്തെ ചൊല്ലിയുള്ള തർക്കം ശബരിമല മാത്രമല്ല, ഇതുപോലെ ജാതി-പുരുഷ മേധാവിത്വപരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്ന എല്ലാ ആരാധനാലയങ്ങൾക്കും ബാധകമാണെന്നും ആ ആചാരങ്ങൾ ഭരണഘടനയിലെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണെന്നും മഹാരാഷ്ട്രയിലെ ഒരുസംഘം സ്ത്രീകളാണ് ആദ്യമായി ഇത്ര ശക്തമായി ഉന്നയിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ എന്തുകൊണ്ട് അടിസ്ഥാനപരമായി ഒരു സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തെ അർഹമായ രീതിയിൽ അനുസന്ധാനം ചെയ്തിെല്ലന്ന ചോദ്യം ബാക്കിനിൽക്കുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നടത്തുന്ന പരിഷ്കരണ ശ്രമങ്ങളെ കാണാതിരിക്കുന്നില്ല എന്നുകൂടി പറഞ്ഞുകൊള്ളെട്ട.

Sabarimala-kerala news

ശബരിമല ക്ഷേത്രത്തിലേക്ക് 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനത്തെ സ്ത്രീപുരുഷ ഭേദമന്യേ എല്ലാ ഭക്തരുടെയും െഎശ്വര്യത്തെ കാംക്ഷിക്കുന്ന ഇൗശ്വരന്മാർ എന്തിന് അപ്രീതിപ്പെടണം. ഇൗശ്വേരച്ഛയുടെയും ആചാരങ്ങളുടെയും വ്യാഖ്യാനങ്ങൾ നിശ്ചയിക്കാൻ ചിലർക്കുള്ളതുപോലെ എല്ലാവർക്കും അവകാശമുണ്ടെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്തുകൊണ്ട് ബോധ്യമാകുന്നില്ല. അയ്യപ്പൻ ഒരു നൈതിക ബ്രഹ്മചാരിയാണെന്ന് വിശ്വസിക്കുന്നതുപോലെ അങ്ങനെയല്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ എങ്ങനെ അവഗണിക്കാനാകും? ഹിന്ദൂയിസത്തിലെ പണ്ഡിതർ ചൂണ്ടിക്കാണിക്കുന്ന കാതലായ ബഹുസ്വരതയുടെ നിരാകരണത്തിൽ മാത്രമേ ഒരു ന്യൂനപക്ഷത്തിെൻറ ആചാരമായ കാർക്കശ്യം കൊെണ്ടത്തിക്കുകയുള്ളൂ. സ്ത്രീകളോടും ദലിതുകളോടുമുള്ള സമീപനം മനുസ്മൃതി അനുശാസനങ്ങളുടെ അടിസ്ഥാനത്തിൽ കാണുന്നത് തന്നെയാണ് ഇവിടുത്തെ കാതലായ പ്രശ്നം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ സ്ത്രീയെന്നോ ദലിതനെന്നോ പുരുഷനെന്നോ വിവേചനമില്ലാതെ സാമൂഹികപരമായ തുല്യതയെന്ന ആശയത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. തുല്യതയെന്ന മാനദണ്ഡത്തിന് പ്രസക്തിയില്ലാത്ത ഏത് മതം ആയിക്കൊള്ളെട്ട അതിെൻറ ആവശ്യകതയെന്താണ്? സാമൂഹികപരമായ അത്തരം നീതികേടുകളെ സാധൂകരിക്കപ്പെടുന്ന ഏതു ദൈവദർശനമാണെങ്കിലും അതിെൻറയും ആവശ്യമെന്താണ്?

പൊതുകിണറുകളിൽനിന്ന് ജലമെടുത്തു പാനംചെയ്യാനുള്ള അവകാശംപോലും അവർണർക്ക് ഇല്ലായിരുന്നു. ഇന്നും ഇതൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇൗ മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകളോടും ഇതേ മേധാവിത്വപരമായ സമീപനമാണ് പൊതുേവ ഇന്ത്യൻ സമൂഹത്തിൽ കണ്ടുവരുന്നത്. ആർത്തവ പ്രായത്തിലുള്ള സ്ത്രീകളുടെ ആരാധനാലയത്തിലേക്കുള്ള പ്രവേശനം മിത്തോളജിയുടെയോ പാരമ്പര്യത്തിേൻറയോ ആചാരങ്ങളുടെയോ മറ്റെെന്തങ്കിലും കാര്യങ്ങളുടേയോ അടിസ്ഥാനത്തിലാണ് സാധൂകരണമെങ്കിൽ അതിന് ആധുനിക ജനാധിപത്യ രാജ്യത്തിൽ ഒരു സ്ഥാനവുമില്ല. ശ്രീ അയ്യപ്പനിലോ മറ്റേതെങ്കിലും ദൈവ സങ്കൽപങ്ങളിലോ ലിംഗപരമായ അസമത്വങ്ങൾക്ക് സാധൂകരണം തേടുന്നതിൽ അർഥമില്ല. കാരണം, പാരമ്പര്യമായാലും ആചാരങ്ങളായാലും അവ ഉണ്ടാക്കിയത് ഒരു കാലത്ത് ശക്തരായിരുന്ന സവർണ മേധാവികളാണ്. വൈക്കം ക്ഷേത്രപ്രവേശനത്തിൽനിന്ന് അവർണരെ മാറ്റിനിർത്താൻ പാരമ്പര്യത്തിെൻറ വക്താക്കൾ അന്ന് പറഞ്ഞിരുന്നതും ഇന്ന് ശബരിമലയുടെ ആചാരസംരക്ഷകർ കൊട്ടിഘോഷിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ്.

sabarimala-malayalam news

1936 നവംബർ 12ാം തീയതി പുറത്തിറക്കിയ ‘ക്ഷേത്ര പ്രവേശന വിളംബര’ത്തിലെ വാചകങ്ങൾ പാരമ്പര്യത്തിെൻറ വക്താക്കൾ വീണ്ടും വായിക്കേണ്ടതാണ്. 12 ദിവസങ്ങൾക്കുശേഷം ചിത്തിര തിരുനാൾ മഹാരാജാവ് വെള്ളം ചേർത്ത മറ്റൊരു വിളംബരം കൂടിയിറക്കി. ജന്മംകൊണ്ട് അശ്പൃശ്യ അഹിന്ദുക്കളെയും ‘ചില നേരങ്ങളിൽ’ സ്ത്രീകളെയും ക്ഷേത്രപ്രവേശത്തിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്. സാമൂഹികമാറ്റത്തെ വെല്ലുവിളിച്ചുകൊണ്ട് മനുസ്മൃതിയുടെ വക്താക്കൾ പിടി വീണ്ടും മുറുക്കുകയായിരുന്നു. സവർണ പുരുഷ മേധാവിത്വം 2000 വർഷമായി പടുത്തുയർത്തിയ സംവിധാനങ്ങൾ മാറ്റിയെടുക്കാൻ 1950ൽ ഭരണഘടന പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. ക്ഷേത്രപ്രവേശനത്തിെൻറ കാര്യത്തിൽ ഡോ. അംബേദ്കർ ഗാന്ധിജിയുമായി വിയോജിച്ചതിെൻറയും അടിസ്ഥാനം മനുസ്മൃതിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഇപ്പോൾ നിയന്ത്രണമേതുമില്ലാത്ത സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധിയുണ്ടായെങ്കിലും മതത്തെ ആചാരബന്ധിതമായി നിർത്തണമെന്ന വാശിയോടെ ചിലർ രംഗത്തിറങ്ങിയിരിക്കുകയാണ്. സുപ്രീംകോടതി വിധി ഒരു ചരിത്രപ്രധാനമായ വിധിയാണ്. ഇന്ത്യ ഭരണഘടനാപരമായ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും മതങ്ങളും അതോടൊപ്പമുള്ള ആചാരങ്ങളും എല്ലാംതന്നെ ഭരണഘടനാനുസൃതമായി മാത്രമേ കാണാനാവുകയുള്ളൂ എന്നും അടിവരയിട്ടിരിക്കുകയാണ് സുപ്രീംകോടതി. മതങ്ങൾ കാലാനുസൃതമായി മാറേണ്ടിയിരിക്കുന്നു. 1956ൽ പാർലമെൻറിൽ ഹിന്ദു കോഡ് ബിൽ പാസാക്കിയപ്പോഴും തെരുവിൽ പല നാടകങ്ങളും നടന്നുവെങ്കിലും അവസാനം എന്തുണ്ടായെന്നും നാം ഒാർക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women entryopen forumSupremcourt verdictOPNIONSabarimala News
News Summary - Sabarimala issue-Opnion
Next Story