മറക്കില്ല, ആ വെള്ളിയാഴ്ച
text_fieldsഅന്നൊരു വെള്ളിയാഴ്ചയായിരുന്നു. എൽഎൽ.ബി പഠനം കഴിഞ്ഞ് ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഞാൻ എറണാകുളം ലോ കോളജിൽ എൽഎൽ.എമ്മിന് പഠിക്കുന്നു. കോളജ് ഹോസ്റ്റലിലാണ് താമസം. ശനിയും ഞായറും കോടതിയില്ലാത്തതിനാൽ വെള്ളിയാഴ്ചകളിൽ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് പോകും. സമയം രണ്ട് മണിയോടടുക്കുന്നു. അന്നും വീട്ടിൽ പോകാനുള്ള ഒരുക്കത്തിൽ ഹോസ്റ്റലിൽ നിൽക്കുേമ്പാഴാണ് മഹാരാജാസ് കോളജിൽ സംഘർഷമുണ്ടായതും എസ്.എഫ്.െഎക്കാരായ വിദ്യാർഥികൾ ആശുപത്രിയിലായതും അറിയുന്നത്.
അവരെ കാണാനായി നേരെ ജനറൽ ആശുപത്രിയിലേക്ക് തിരിച്ചു. കൊളംബോ ഹോട്ടലിന് പിന്നിലെ റോഡിലൂടെ ആശുപത്രി കോമ്പൗണ്ടിലേക്ക് കടന്നപ്പോൾ എതിരെ ഒരുകൂട്ടം വിദ്യാർഥികൾ ഒാടിവരുന്നു. ലാത്തിച്ചാർജ് നടക്കുകയാണ്. ബ്രിേട്ടാക്ക് കുത്തേറ്റു എന്ന് ഒാടുന്നതിനിടെ അവർ വിളിച്ചുപറയുന്നുണ്ട്. കോടതിയിൽനിന്ന് വന്ന അതേ വേഷത്തിലായിരുന്നു ഞാൻ. എന്നെ പൊലീസ് ശ്രദ്ധിച്ചില്ല. അതിനാൽ എനിക്ക് ബ്രിേട്ടാക്ക് അടുത്തേക്ക് എത്താനായി. മൂന്ന് കുത്തേറ്റ് വീണ ബ്രിേട്ടാ രക്തം വാർന്ന് കിടക്കുകയായിരുന്നു. ലാത്തിച്ചാർജിനിടെ ബ്രിേട്ടായെ രക്ഷിക്കാൻ ആർക്കും സമയം കിട്ടിയില്ല.
ഞാൻ ഉടൻ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരനെയും ആശുപത്രി ജീവനക്കാരനെയും കൂട്ടി ഉടൻ ബ്രിേട്ടായെ കാഷ്വൽറ്റിയിൽ എത്തിച്ചു. ആ സമയത്ത് ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ ബ്രിേട്ടായുടെ ജീവൻ അപകടത്തിലായേനെ. ചോരയിൽ കുതിർന്ന എെൻറ വസ്ത്രങ്ങൾ കണ്ട് സ്ഥലത്തുണ്ടായിരുന്ന പലരും കുത്തേറ്റത് എനിക്കാണെന്ന് ധരിച്ചു. വിദഗ്ധ ചികിത്സക്ക് ബ്രിേട്ടായെ അന്നുതന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി അതിഗുരുതരമാണ്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ആ രാത്രി മുഴുവൻ ഞങ്ങൾ സുഹൃത്തുക്കൾ ഉത്കണ്ഠയുടെ ഭാരം നിറഞ്ഞ മനസ്സുമായി ആശുപത്രിമുറിക്ക് പുറത്ത് കാത്തുനിന്നു.
സംഘടനാപ്രവർത്തനത്തിൽനിന്ന് അവധിയെടുത്തിരുന്ന ബ്രിേട്ടാ പരീക്ഷയുടെ തയാറെടുപ്പുമായി ബന്ധപ്പെട്ടാണ് അന്ന് ലോ കോളജിൽ വന്നത്. മഹാരാജാസിലെ സംഘർഷവുമായി ബ്രിേട്ടാക്ക് ഒരുബന്ധവുമുണ്ടായിരുന്നില്ല. വിദ്യാർഥികൾ ആശുപത്രിയിലേക്കാണെന്നറിഞ്ഞപ്പോൾ അവൻ അവിടേക്ക് ഒാടുകയായിരുന്നു. വിദഗ്ധ ചികിത്സയിലുടെ ബ്രിേട്ടായുടെ ജീവൻ രക്ഷിക്കാനായി. അവസാനകാലം വരെയും ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. ദുബൈയിലെ മലയാളി വ്യവസായിയുടെ സഹായത്തോടെ അടുത്തിടെയാണ് മോേട്ടാർ ഘടിപ്പിച്ച വീൽചെയർ സംഘടിപ്പിച്ചുകൊടുത്തത്. ഏതാനും മാസം മുമ്പ് ചാലക്കുടിയിൽ ബ്രിേട്ടായുടെ സഹോദരീപുത്രിയുടെ വിവാഹം ഉണ്ടായിരുന്നു. അവിടെ കാണാമെന്ന് എന്നെ മുൻകൂട്ടി അറിയിച്ചിരുന്നു. ഞാൻ അവിടെ എത്തിയെങ്കിലും ബ്രിേട്ടാ വന്നില്ല. വട്ടവടയിൽ അഭിമന്യുവിെൻറ വീട്ടിൽ പോയിരിക്കുകയായിരുന്നു. അവന് ഹൃദ്രോഗത്തിെൻറ ലക്ഷണമുള്ളതായി എനിക്ക് അറിയില്ലായിരുന്നു.
വിദ്യാർഥി സംഘടനകാലം തൊട്ടുള്ള ബന്ധമാണ് ഞാനും ബ്രിേട്ടായും തമ്മിൽ. പിന്നീടത് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധമായി വളർന്നു. എസ്.എഫ്.െഎയുടെ ജില്ല ഭാരവാഹിത്വത്തിൽനിന്ന് ഞാൻ ഒഴിഞ്ഞപ്പോൾ പകരം എത്തിയത് ബ്രിേട്ടായാണ്. നിയമവിദ്യാർഥിയായ ബ്രിേട്ടായെ പരീക്ഷയെഴുതാൻ ഞങ്ങൾ നിർബന്ധിച്ച് സംഘടനപ്രവർത്തനത്തിൽനിന്ന് അവധി എടുപ്പിക്കുകയായിരുന്നു. അരക്ക് കീഴ്പ്പോട്ട് തളർന്നിട്ടും നിശ്ചയദാർഢ്യവും സാമൂഹിക പ്രതിബദ്ധതയുമാണ് ബ്രിേട്ടായെ താങ്ങിനിർത്തിയത്. അവശതകൾക്കിടയിലും ബ്രിേട്ടാ ഒാടിനടന്നു. വീൽചെയറിൽ കേരളത്തിലെ കലാലയ മുറ്റങ്ങളിലും സാംസ്കാരിക കൂട്ടായ്മകളിലും അവനെത്തി. നോവൽ എഴുതാൻ അനുഭവങ്ങൾ തേടി പഴയ അംബാസഡർ കാറിൽ വടക്കേ ഇന്ത്യയിലുടനീളം സഞ്ചരിച്ചു. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.