Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇനി രാഹുൽ കാലം

ഇനി രാഹുൽ കാലം

text_fields
bookmark_border
rahul-gandhi
cancel

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. ദിവസങ്ങളായി യു.ഡി.എഫ് പ്രവർത്തകർ കാത്തിരിപ്പിന്‍റെ മുൾമുനയിലായിരുന്നു. എൽ.ഡി.എ ഫും ഇൗ അനിശ്ചിതത്വം സംസ്ഥാന തലത്തിൽ അനുഭവിച്ചു. ഇടതുപക്ഷ നേതാക്കൾ ദേശീയതലത്തിലും രാഹുൽ മൽസരിക്കുന്നതിെ ൻറ പ്രാധാന്യവും തിരിച്ചടിയും പലവട്ടം വിലയിരുത്തി. രാഹുൽ വന്നാലുള്ള ഇഫക്ട് മൂന്ന് ജില്ലകളിൽ പരന്നുകിടക്ക ുന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ മാത്രം തളച്ചിടാനാവില്ലെന്നകാര്യം സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. അ തുകൊണ്ടാണവർ രാഹുലിനെ തോൽപിക്കുമെന്നുവരെ പ്രസ്താവന നടത്തിയത്.

രാഹുലിെൻറ വരവ് തടയാൻ നോക്കിയത് . ഇട തു-പ്രതിപക്ഷ ഐക്യം തകർക്കുമെന്ന മുന്നറിയിപ്പ് പ്രതിധ്വനികൾ ഉയർത്തി. കക്ഷി രാഷ്്ട്രീയത്തിെൻറ ആദ്യാക്ഷര ം അറിയുന്നവർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് രാഹുൽ വരുമെന്ന് ഉറപ്പിച്ചിരുന്നു. ശനിയാഴ്ച പ്രത്യേ കിച്ചൊരു കാരണവുമില്ലാതെ എ.െഎ.സി.സി ജനറൽ െസക്രട്ടി ഉമ്മൻ ചാണ്ടിയാണ് വയനാട്ടിൽ രാഹുൽ മൽസരിക്കുമെന്ന കാര്യം പ്രഖ്യാപിച്ചത്. അത് യാദൃശ്ചികമല്ല. വയനാട് എ ഗ്രൂപ്പ് യുദ്ധം ചെയ്ത് നേടിയ സീറ്റാണ്. പല തടസ്സങ്ങളും തട്ടിമാറ്റി ആ സീറ്റ് ടി. സിദ്ദീഖിനു തന്നെ നൽകിയത്  ഉമ്മൻ ചാണ്ടിയുടെ കരുനീക്കങ്ങളായിരുന്നു. ആ ഉമ്മൻ ചാണ്ടിയെകൊണ്ടു തന്നെ വയനാട് സീറ്റിൽ നിന്നുളള പിൻമാറ്റം തന്ത്രപരമായി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കമാൻഡ്. മുകളിൽ നിന്ന് പറഞ്ഞു- ഉമ്മൻചാണ്ടി അത് പുറത്തുപറഞ്ഞുവെന്ന് മാത്രം.

Oommen-Chandy-and-Siddhiq

ടി. സിദ്ദീഖിന് പിന്നെ കാത്തു നിൽക്കാൻ കഴിയില്ല. മൽസരരംഗത്തുനിന്നുള്ള പിൻമാറ്റം ഉടൻ പ്രഖ്യാപിച്ച് അദ്ദേഹം അച്ചടക്കമുള്ള ഡി.സി.സി പ്രസിഡൻറായി. ഉമ്മൻ ചാണ്ടിക്കു പിന്നാലെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശും രാഹുലിെൻറ വരവ് സ്ഥിരീകരിച്ചതും വെറുതെ പറഞ്ഞതല്ല. അതോടെ തെരെഞ്ഞടുപ്പ് ഉൽസവത്തിെൻറ കാര്യപരിപാടിയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എവിടെ മൽസരിക്കുമെന്ന് വ്യക്തമായി. അപ്പോഴും ഡൽഹിയിലിരുന്ന് പി.സി. ചാക്കോയും മറ്റും ആശങ്ക പ്രകടിപ്പിച്ചതിെൻറ കാരണം അഞ്ജാതമാണ്. രാഹുൽ വരുന്ന വഴി പകൽ പോലെ തെളിഞ്ഞിട്ടും ഒൗദ്യോഗിക പ്രഖ്യാപനത്തിൽ എല്ലാം തകിടം മറിയുമെന്ന് ചിലർകണക്കു കൂട്ടി.

മണ്ഡലം പിറന്ന്, 2009ലെ ആദ്യതെരഞ്ഞടുപ്പിൽ എം.െഎ.ഷാനവാസ് 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിൽ എത്തിയത്. 2014ൽ ഷാനവാസ് വീണ്ടും വിജയം കൊയ്തു. ഭൂരിപക്ഷം 20,870. എല്ലാ എതിർപ്പുകളെയും വകഞ്ഞു മാറ്റി വന്ന ഷാനവാസിെന വോട്ടർമാർ കൈവിട്ടില്ല. നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നു. ആരോഗ്യനിലയും മോശമായിരുന്നു. 2009നേക്കാൾ വിലയുള്ള ആ വിജയത്തെ കുറിച്ച് ഷാനവാസ് പലപ്പോഴും പറയാറുണ്ടായിരുന്നു. ‘‘ദൈവം കാത്തു’’ ‘‘ജനങ്ങൾ കൈവിട്ടില്ല’’ എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.

MI-Shanavas-and-K-Muraleedharan
എം.ഐ ഷാനവാസ്, കെ. മുരളീധരൻ

2009ൽ കെ. മുരളീധരൻ എൻ.സി.പിക്കു വേണ്ടി വയനാട്ടിൽ ഒറ്റക്ക് െപാരുതി നേടിയത് 99,363 വോട്ടുകളായിരുന്നു. ആ മൽസരത്തിൽ ബി.ജെ.പിക്ക് കിട്ടിയത് 31,687 വോട്ടുകളാണെങ്കിൽ 2014ൽ എൻ.ഡി.എ ഗ്രാഫുയർത്തി- 80,752 വോട്ടുകൾ അവരുടെ പെട്ടിയിൽ വീണു.

ഇത്തവണയും രാഹുലിനെ പിന്തുടരുന്ന ബി.ജെ.പി വയനാട്ടിൽ ഒരു ശക്തനെ തന്നെ ഇറക്കാൻ പാടുപെടുകയാണ്. കേന്ദ്ര നേതൃത്വത്തിെൻറ ആവശ്യമാണ് അത്. അതുകൊണ്ടാണ് അമേത്തിയിൽ മൽസരിക്കുന്ന സ്മൃതി ഇറാനി തന്നെ വയനാട്ടിൽ ഇറങ്ങണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടത്. തുഷാർ വെള്ളാപ്പള്ളിയോട് സീറ്റ് വിട്ടുനൽകാൻ ബി.െജ.പി നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

രാഹുൽ സ്ഥാനാർഥിയായപ്പോൾ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഒരു തലവരയായി അത് മാറുകയാണ്. സി.പി.െഎയും സി.പി.എമ്മും രാഹുൽ ഇഫക്ടിനെ മറികടക്കാനുള്ള പ്രചാരണ യുദ്ധത്തെകുറിച്ചാണ് തലപുകയ്ക്കുന്നത്. വയനാട്ടിലെ ഫലം അല്ല മറ്റു മണ്ഡലങ്ങളിലെ ഫലമാണ് ചിന്താവിഷയം.

kodiyeri

രാഹുലിെൻറ മൽസരം വയനാട് മണ്ഡലത്തെ മാത്രമല്ല കേരളത്തിലെ മറ്റു 19 മണ്ഡലങ്ങളിലും ചർച്ചയാവുെമന്നും യു.ഡി.എഫ് അത് ഉപയോഗപ്പെടുത്തുമെന്നും അറിയാനുള്ള ഘ്രാണ ശേഷി സി.പി.എമ്മിനുണ്ട്. രാഹുലിനെ വയനാട്ടിൽ നിന്ന് പിന്നോട്ട് വലിക്കാനുള്ള നീക്കം പാളിയത്, ദേശീയ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് വേളയിലും ശേഷവും ഇടതുകക്ഷികൾക്കു മുന്നിലെ പ്രധാന കടമ്പയാണ്.

കേരളത്തിൽ ഇടതുമുന്നണിയെ നേർക്കുനേർ നേരിട്ട രാഹുലിെനയും കോൺഗ്രസിനെയും ഇനി എങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഇടതുകക്ഷികൾ വിലയിരുത്തുക. ബി.ജെ.പിയെ പിടിച്ചു കെട്ടാൻ എന്താണ് മറ്റു മാർഗം.? മമതയും മായാവതിയും അഖിലേഷും ചന്ദ്രശേഖർ റാവുവും ചന്ദ്രബാബു നായിഡുവും എല്ലാം ചേർന്ന അവിയൽ മുന്നണി വേണോ അതോ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വേണമോ എന്ന ചോദ്യവും ഇടതുപക്ഷത്തിനു മുന്നിൽ കീറാമുട്ടിയായി കിടപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarticlemalayalam newsWayanad SeatLok Sabha Electon 2019Rahul Gandhi
News Summary - Rahul Days In Kerala - Article
Next Story