Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്മീരിലെ വലിയ...

കശ്മീരിലെ വലിയ പിഴ

text_fields
bookmark_border
pulwama-attack
cancel

2500ൽപരം വരുന്ന സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനിടയിലേക്ക്, മുട്ടിനു മുട്ടിനു സൈനിക ർ കാവലുള്ള ദേശീയപാതയിലേക്ക്, വലിയ തോതിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ, ഒറ ്റക്കൊരു 22കാരൻ ഇടിച്ചുകയറി നടത്തിയ സ്ഫോടനം സൃഷ്ടിച്ച വലിയ നടുക്കത്തിെൻറയും ദു രൂഹ സംശയങ്ങളുടെയും നടുവിലാണ് രാജ്യം. പാർലമെൻറ് സമ്മേളനം പിരിഞ്ഞ് ലോക്സഭ തെരഞ്ഞ െടുപ്പ് തീയതി പ്രഖ്യാപനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുന്ന സമയമാണ് ഭീകരാക്രമ ണത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സർക്കാറും സൈനിക, രഹസ്യാന്വേഷണ സജ്ജീകരണങ്ങ ളും പ്രതിക്കൂട്ടിലാണ്. ഇത്തരമൊരു സ്ഫോടനത്തിന് രണ്ടു കാര്യങ്ങൾ കൂടിയേ തീരൂ: വ്യക്ത മായ ആസൂത്രണം വേണം. അക്ഷന്തവ്യമായ നോട്ടപ്പിഴവ് സംഭവിക്കണം. രണ്ടിനുമിടയിൽ പൊലിഞ ്ഞത് 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനാണ്.

അതിനു പിന്നിലെ ശക്തികൾ മാപ്പർഹിക്കുന്നില്ല. ചാവേർ ജയ്ശെ മുഹമ്മദുകാരനാണെന്ന് സർക്കാർ ഉറപ്പിച്ചു. അവർ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതും ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കിയ വിഡിയോയുമാണ് തെളിവ്. മറിച്ച്, നമ്മുടെ അന്വേഷണ നടപടികളിലൂടെ കണ്ടെത്തിയതല്ല. ആ ഭീകരസംഘടനയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ലോകം ഒറ്റപ്പെടുത്താൻ തീവ്ര നയതന്ത്ര ശ്രമങ്ങൾ തീവ്രം. പാകിസ്താനെ പാഠം പഠിപ്പിക്കാൻ പോർവിളി; പടയൊരുക്കം. എന്നാൽ, വ്യക്തമായ തെളിവുകളൊന്നുമില്ലാത്ത ആരോപണമാണ് ഇന്ത്യ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്വന്തം പങ്ക് അനായാസം പാകിസ്താൻ നിഷേധിക്കുന്നു. മുൻകാലത്ത് സംഭവിച്ചപോലെ ദിവസങ്ങൾ കഴിയുേമ്പാൾ കോലാഹലം അടങ്ങുമോ, അതല്ല തിരിച്ചടിയുണ്ടെങ്കിൽ ഏതുവിധത്തിലാവും എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് തീവ്രദേശീയത ഇളക്കിവിടാനുള്ള അവസരം ബി.ജെ.പി പാഴാക്കാൻ ഇടയില്ലെന്നാണ്, കർഫ്യൂ ഏർപ്പെടുത്തേണ്ടിവന്ന ജമ്മു സാഹചര്യങ്ങൾ പറഞ്ഞുതരുന്നത്.

ഇതത്രയും ഇപ്പോഴത്തെ സാഹചര്യമാണ്. പക്ഷേ, കശ്മീർ നിത്യം ചോരയൊലിപ്പിക്കുന്നതിന് സമാധാനം പറയേണ്ടത് ആരാണ്? അധിനിവേശത്തിെൻറയും കൊലയുടെയും താഴ്വരയാണ് ഇന്ന് കശ്മീർ. താഴ്വരയെ അടക്കിവാഴുന്നത് ഭരണകൂടത്തോടുള്ള വിശ്വാസരാഹിത്യമാണ്. നാടിനോടുള്ള കൂറും മമതയും വെടിഞ്ഞ്, സ്വന്തം രാജ്യത്തെ ശത്രുവായിക്കണ്ട്, ഭീകരസംഘടനകളിലേക്കും തീവ്രചിന്താഗതിയിലേക്കും കശ്മീരി യുവാക്കൾ ആകർഷിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതിെൻറ ഉത്തരവാദിത്തം ആർക്കാണ്? അടിച്ചമർത്തലിെൻറയും വർഗീയ രാഷ്ട്രീയത്തിെൻറയും നയം അഞ്ചു വർഷമായി നടപ്പാക്കുന്ന മോദിസർക്കാർ കശ്മീരിനെ വല്ലാത്ത ദുരവസ്ഥയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിട്ടും കശ്മീർ നയം ഒരു ദുരന്തമായി തുടരുന്ന കുറ്റത്തിൽനിന്ന് ദീർഘകാലം ഭരിച്ച കോൺഗ്രസിനോ കശ്മീരിലെ മുഖ്യധാരാ പാർട്ടികൾക്കോ ഒഴിഞ്ഞുമാറാനാവില്ല. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ കശ്മീരികൾക്കിടയിൽ വർധിച്ച വിശ്വാസരാഹിത്യം അങ്ങേയറ്റം ആശങ്കജനകമാണ്. കശ്മീരിനെ വീണ്ടെടുക്കാൻ ഇനി എത്രത്തോളം കഴിയുമെന്ന വലിയ ചോദ്യമാണ് എല്ലാവർക്കും മുന്നിൽ.

അഞ്ചു വർഷത്തിനിടയിൽ തീവ്രവാദവും ഭീകരതയും കശ്മീരിൽ പലമടങ്ങ് വർധിച്ചിരിക്കുന്നു. 2013ൽ ഭീകരതയുമായി ബന്ധപ്പെട്ട് കശ്മീരിലുണ്ടായ സംഭവങ്ങൾ 170 ആയിരുന്നെങ്കിൽ 2018 ആയപ്പോൾ അത് 614 ആയി വർധിച്ചു. തീവ്രവാദത്തിലേക്ക് യുവാക്കൾ തിരിയുന്ന സംഭവങ്ങൾ 16ൽനിന്ന് 191 ആയി പെരുകി. ഇത്തരത്തിൽ തീവ്രവാദം വളർന്നത് 2016ൽ തെക്കൻ കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ യുവനേതാവ് ബുർഹാൻ വാനിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതോടെയാണ്. ചെറുപ്പക്കാർ സൈന്യത്തിെൻറ തോക്കിനു മുന്നിൽ പിടഞ്ഞുവീഴുന്നതിനെതിരായ കശ്മീരികളുടെ രോഷം അണപൊട്ടി. അതിനെ ബുള്ളറ്റും പെല്ലറ്റും അറസ്റ്റും അടിച്ചൊതുക്കലുമായി നേരിടുകയാണ് കേന്ദ്രം ചെയ്തത്. കശ്മീരിൽ ഉരുക്കുമുഷ്ടി നയം ചെലവാകില്ല, സാന്ത്വനത്തിെൻറയും സംഭാഷണത്തിെൻറയും വഴിയാണ് വേണ്ടതെന്ന ആത്മാർഥമായ ഉപദേശങ്ങൾ സർക്കാർ വകവെച്ചില്ല. സൈനികമായ പരിഹാരത്തിനാണ് അന്നും ഇന്നും സർക്കാർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. അത് വിഘടനശക്തികൾക്ക് പുതിയ അവസരങ്ങൾ നൽകി.

മാരകമാണ് സർക്കാറിെൻറ കശ്മീർ നയം. യഥാർഥത്തിൽ കശ്മീർ കാര്യത്തിൽ േമാദിസർക്കാറിന് വ്യക്തമായ നയംതന്നെയുണ്ടോ? കശ്മീർ ഒരു രാഷ്ട്രീയപ്രശ്നമായി ബി.ജെ.പി സർക്കാർ കാണുന്നില്ല. അടിച്ചൊതുക്കേണ്ട വിഷയമെന്ന മട്ടിലാണ് സമീപനം. മോദിയും അമിത് ഷായും അജിത് ഡോവലും നിയന്ത്രിക്കുന്ന ഭരണകൂടം, കശ്മീരിനെ വർഗീയ രാഷ്ട്രീയത്തിെൻറകൂടി യുദ്ധക്കളമാക്കി മാറ്റി. സമാധാനത്തിലേക്ക് നടന്നു തുടങ്ങിയ കശ്മീർ, സംഘർഷത്തിലേക്ക് അതിവേഗം തിരിഞ്ഞുനടന്നു. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ താൽപര്യപൂർവം കശ്മീരികൾ പെങ്കടുത്തതിെൻറ വോട്ടുശതമാനം ചരിത്രരേഖയാണ്. അവിടെനിന്ന് എത്തിപ്പെട്ടത് എവിടെയാണ്? ബി.ജെ.പി^പി.ഡി.പി സഖ്യപരീക്ഷണം തകർന്ന് ഗവർണർ ഭരണത്തിലായ കശ്മീരിൽ സഖ്യകക്ഷി ഭരണകാലേത്താ അതിനുശേഷമോ, അന്തരിച്ച മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഇൗദിെൻറ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ സർക്കാറിനു കഴിഞ്ഞില്ല. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങളിൽ ജമ്മു-കശ്മീരിലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ചിത്രം എന്തായിരിക്കുമെന്ന് പറയാറായിട്ടില്ല.

പുൽവാമ സംഭവത്തോടുള്ള രാജ്യത്തിെൻറ ഒറ്റക്കെട്ടായ നിലപാട് സർവകക്ഷിയോഗത്തിലും അതിനുമുമ്പും വ്യക്തമാണ്. അതിനപ്പുറം മോദിസർക്കാറിന് എന്തൊക്കെ ചെയ്യാൻ സാധിക്കും? ലോക്സഭ തെരഞ്ഞെടുപ്പ് വലിയ പ്രക്രിയയായി മുന്നിൽ നിൽക്കുന്നതിനിടയിൽ കാലാവധി പൂർത്തിയാക്കാൻ പോകുന്ന മോദിസർക്കാറിന് കശ്മീർ വിഷയത്തിൽ ആഭ്യന്തരമായോ പാകിസ്താനെതിരെ നയതന്ത്രപരമായോ ഭീകരസംഘടനകൾക്കെതിരെ സൈനികമായോ വലിയ ചുവടുവെപ്പുകൾക്ക് വലിയ പരിമിതികൾ ഉണ്ടെന്നതാണ് യാഥാർഥ്യം. എന്നാൽ, എന്തെങ്കിലും കാട്ടിക്കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയുകയുമില്ല. ഏറെ കരുതലോടെയല്ലാതെ ഇനിയങ്ങോട്ട് ഒരു ചുവടുപോലും വെക്കാൻ സർക്കാറിന് കഴിയില്ല. തെരഞ്ഞെടുപ്പുഘട്ടത്തിൽ തീവ്രദേശീയത വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നതുപോലെതന്നെ, നടപടികളിൽ പിഴച്ചാൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന പ്രശ്നം മോദിസർക്കാറിനു മുന്നിലുണ്ട്.

മറ്റു പലതിലുമെന്നപോലെ കശ്മീർ വിഷയവും കൂടുതൽ സങ്കീർണമാക്കിയാണ് മോദിസർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. വികസനവും മെച്ചപ്പെട്ട ഭരണവുമാണ് തുടക്കത്തിൽ കശ്മീർ ജനതക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെച്ച വാഗ്ദാനം. രാഷ്ട്രീയലാക്കോടെയുള്ള നീക്കങ്ങൾക്കിടയിൽ അതും നടന്നില്ല, തീവ്രവാദത്തെ തോൽപിക്കാനുമായില്ല. വിദ്യാസമ്പന്നരും നല്ല ശമ്പളം വാങ്ങുന്നവരും അടക്കം സ്വാധീനിക്കപ്പെടുന്നവിധം തീവ്രവാദം ശക്തിപ്പെടുകയാണല്ലോ ചെയ്തത്. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ജനങ്ങൾക്കു പോകെട്ട, സൈനികർക്കുപോലുമില്ലാത്ത സ്ഥിതിയാണ് പുൽവാമ സംഭവം വിളിച്ചു പറയുന്നത്. ശത്രുക്കൾക്ക് ശക്തമായ മറുപടിയെന്നൊക്കെ അഞ്ചു കൊല്ലമായി പറഞ്ഞുകേൾക്കുന്ന പല്ലവിയാണ്. മിന്നലാക്രമണത്തിെൻറ മേനി നടിച്ചതല്ലാതെ, പെല്ലറ്റുകൾകൊണ്ട് സമാധാനമുണ്ടാക്കാൻ ശ്രമിച്ചതല്ലാതെ, സർക്കാർ ഒന്നിലും വിജയിച്ചില്ല. ഒട്ടുമിക്ക പാർട്ടികളുടെയും സമ്മർദത്തെ തുടർന്ന് സമവായ ചർച്ചകൾക്ക് നിയോഗിച്ച മധ്യസ്ഥൻ കശ്മീർ തന്നെ കണ്ടിട്ട് മാസങ്ങളായി.

കശ്മീർ മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഇന്ന് സംഘർഷഭരിതമാണ്. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻറിൽ പാസാക്കാനുള്ള നീക്കങ്ങളാണ് അസമിലും മറ്റ് അയൽപക്ക സംസ്ഥാനങ്ങളിലും അസമാധാനം വിതച്ചിരിക്കുന്നത്. വിതച്ചത് കൊയ്യാതെ തരമില്ല. അതിെൻറ കെടുതി നിരപരാധികൾകൂടി അനുഭവിക്കേണ്ടിവരുന്നു എന്നതാണ് ദുരന്തം. നക്സൽസ്വാധീന മേഖലകളിലും ക്രിയാത്മകമായി മോദിസർക്കാർ എന്തെങ്കിലും ചെയ്തതിനു തെളിവില്ല. വിവിധ ജനവിഭാഗങ്ങൾക്കിടയിലെ അന്യതാബോധം മാറ്റാനും സാന്ത്വനസ്പർശം നൽകാനുമാണ് ഒരു സർക്കാർ ശ്രമിക്കേണ്ടത്. കുറഞ്ഞപക്ഷം, പ്രകോപനം സമാധാനം തരില്ല എന്നെങ്കിലും സർക്കാറിനെ നിയന്ത്രിക്കുന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiMalayalam ArticlePulwama Terror Attack
News Summary - pulwama terror attack -Malayalam Article
Next Story