Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രിയങ്ക...

പ്രിയങ്ക കളത്തിലിറങ്ങുേമ്പാൾ

text_fields
bookmark_border
പ്രിയങ്ക കളത്തിലിറങ്ങുേമ്പാൾ
cancel

പ്രിയങ്ക വാദ്ര ഇന്നലെയും കോൺഗ്രസിൽ ഉണ്ടായിരുന്നു. നിർണായക തീരുമാനങ്ങളിൽ പങ്കാ ളിയായിരുന്നു. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർ ആരാകണമെന്ന തർക്കം നടന്ന ഘട്ടത്തിൽ തീരുമാനമെടുക്കുന്നതിൽ സഹായിക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിലേക ്ക് സോണിയ ഗാന്ധി എത്തിയത് പ്രിയങ്കയേയും കൂട്ടിയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകള ിൽ യു.പിയിലെ പ്രചാരണങ്ങളിൽ പ്രിയങ്ക കളത്തിലിറങ്ങിയിരുന്നു. എന്നാൽ, അത് രാഹുലിെൻ റ അമേത്തിയിലും സോണിയയുടെ റായ്ബറേലിയിലും ഒതുക്കിയിരുന്നു. ചുരുക്കത്തിൽ നെഹ്റു കുടുംബം തീരുമാനമെടുക്കുകയോ നയിക്കുകയോ ജയിക്കുകയോ വേണ്ട ഘട്ടങ്ങളിൽ പ്രിയങ്കയ ുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. രാഹുലിനോ സോണിയക്കോ നിഴലായി നിന്നായിരുന്നു അതെന ്നു മാത്രം. നിഴലിൽനിന്ന് വെളിച്ചത്തിലേക്ക്, കോൺഗ്രസ് നേതൃവേദിയിലേക്ക് പ്രിയങ്ക കടന്നുവന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റം.

അതു പക്ഷേ, മാറ്റമുണ്ടാക്കും. പ്രിയങ്കയുടെ വരവ് എതിരാളികൾ അടക്കം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാക്കിയത് അതുകൊണ്ടു തന്നെ. സോണിയ ഗാന്ധി പിൻവാങ്ങുന്നുവെങ്കിൽ, രാഹുലിനേക്കാൾ അടുത്ത നേതാവായി പ്രിയങ്കയിൽ കണ്ണുവെച്ചാണ് കോൺഗ്രസുകാർ നിന്നത്. എന്നാൽ, അക്കാര്യത്തിൽ തീരുമാനം നെഹ്റു കുടുംബത്തിേൻറതു മാത്രമായിരുന്നു. സോണിയ അവസാന വാക്കു പറഞ്ഞു. രാഹുൽ മുൻനിരയിലേക്കു വന്നു. അപ്പോഴും പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഇന്നല്ലെങ്കിൽ നാളെ നടക്കുമെന്ന ഉറപ്പും പ്രതീക്ഷയും മറ്റു കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായിരുന്നു. അത് ഏറ്റവും ആവശ്യമായ സന്ദർഭത്തിൽ ബ്രഹ്മാസ്ത്രമായി പ്രയോഗിക്കുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഒരുവശത്ത്. സമാജ്വാദി പാർട്ടി, ബി.എസ്.പി തുടങ്ങി സംസ്ഥാനങ്ങളിൽ പ്രബലരായ പ്രാദേശിക കക്ഷികൾ മറ്റൊരു വശത്ത്. ഇതിനിടയിൽ ഞെരിഞ്ഞു പോകാതെ, ദേശീയ പാർട്ടിയെന്ന കോൺഗ്രസിെൻറ മുഖവും സ്ഥാനവും നിലനിർത്താനുള്ള തുറുപ്പു ചീട്ടാവുകയാണ് പ്രിയങ്കയുടെ രംഗപ്രവേശം. ഫലത്തിൽ, യു.പിക്കും അപ്പുറത്തെ കോൺഗ്രസിെൻറ ലക്ഷ്യങ്ങൾ അതിലുണ്ട്.

യു.പിയിൽ എന്തു മാറ്റം ഉണ്ടാക്കും?
ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിെൻറ വിശാലസഖ്യത്തിന് തീവ്രദാഹം ഉള്ളപ്പോൾ തന്നെയാണ് കോൺഗ്രസിനെ തഴഞ്ഞ് യു.പിയിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയത്. കോൺഗ്രസിനെ കൂട്ടിയതു കൊണ്ട് നേട്ടമില്ലെന്നാണ് വിശദീകരണം. ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ് നിർബന്ധിതം. കേന്ദ്രഭരണത്തിലേക്കുള്ള പ്രധാന കവാടമായ യു.പിയിലെ 80ൽ എത്ര സീറ്റു കിട്ടുമെന്ന് ഉറപ്പില്ല. ദയാദാക്ഷിണ്യം പോലെ മായാവതിയും അഖിലേഷും ചേർന്ന് സോണിയ, രാഹുൽ എന്നിവരുടെ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പുകളും പ്രാദേശിക കക്ഷികൾക്ക് വിട്ടുകൊടുത്താൽ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നേതൃസ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി തട്ടിത്തെറിച്ചു പോകാനും പ്രാദേശിക നേതാക്കൾ ആ സ്ഥാനത്തേക്ക് തള്ളിക്കയറി വരാനും സാധ്യതയുണ്ട്. അതിനൊരു വേലികെട്ടൽ കൂടിയാണ് പ്രിയങ്കയുടെ വരവ്.

അതുകൊണ്ട് ആർക്കാണ് നഷ്ടമെന്നും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുകവഴി ബി.ജെ.പി നേട്ടമുണ്ടാക്കിയേക്കാമെന്നും കാണുന്നവരുണ്ട്. അതേസമയം, യു.പിയിലെ പഴയ പ്രതാപികളായ കോൺഗ്രസിെൻറ വോട്ടുബാങ്കിൽ നല്ല പങ്ക് മുന്നോക്കക്കാരുണ്ട്. ഇപ്പോൾ ബി.ജെ.പിയിലേക്ക് ചാഞ്ഞ അവരുടെ വോട്ടുകൾ സ്വാധീനിക്കാൻ ഉണർവുള്ള കോൺഗ്രസിന് സാധിക്കും. അത് ബി.ജെ.പിക്ക് ക്ഷീണം ചെയ്യും. എന്നാൽ, അതിൽ മാത്രം തീരില്ല. കോൺഗ്രസിെൻറ ഉണർവ് പിന്നാക്ക, ഒ.ബി.സി വോട്ടുകളെയും സ്വാധീനിക്കാം. ദലിത്, യാദവ മുന്നേറ്റം കോൺഗ്രസ് പിഴവുകളിൽനിന്നുണ്ടായതാണ്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കോൺഗ്രസിന് സാധിക്കാത്തത് പാർട്ടിേവരുകൾ ഉണങ്ങിയതിനൊപ്പം നേതൃമുഖത്തിെൻറ അഭാവവുമാണ്. ഇന്ദിര ഗാന്ധിയുടെ രൂപഭാവങ്ങളും ചെറുപ്പത്തിെൻറ ചുറുചുറുക്കുമുള്ള പ്രിയങ്കക്ക് അണികളെയും വോട്ടറെയും ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിലെ കണക്കുകൂട്ടൽ.

മോദി, യോഗിമാരുടെ തട്ടകത്തിലേക്ക്
നരേന്ദ്ര മോദി സുരക്ഷിത മണ്ഡലമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറന്നിറങ്ങിയ വാരാണസിയും, അഞ്ചുവട്ടം യോഗി ആദിത്യനാഥിനെ പാർലമെൻറിലേക്ക് തെരഞ്ഞെടുത്ത ഗോരഖ്പുരും ഉൾപ്പെട്ട കിഴക്കൻ യു.പിയിലേക്കാണ് പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചത്. കടുത്ത പരീക്ഷണമാണത്. ഗോരഖ്പുർ മഠത്തിെൻറ ചുമതലക്കാരനും മുഖ്യമന്ത്രിയും പഴയ എം.പിയുമെന്ന നിലയിൽ അടിവേരുകളുള്ള കാവിദേശത്ത് യോഗിയുടെ തന്ത്രങ്ങളെ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറിച്ച ചരിത്രമുണ്ട്. സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ഒത്തുപിടിച്ചപ്പോഴായിരുന്നു അത്. ഇവിടെ പ്രിയങ്ക നയിക്കുന്ന കോൺഗ്രസിെൻറ സാന്നിധ്യം, കോൺഗ്രസ് സ്ഥാനാർഥികളെ ജയിപ്പിക്കുന്നതിനേക്കാൾ, ബി.ജെ.പിയേയും മോദി-യോഗിമാരെയും വിയർപ്പിക്കുന്നതിലായിരിക്കും. നെഹ്റുകുടുംബത്തോടും ഇന്ദിരയോടുമുള്ള ആദരവ് ഇന്നും ബാക്കിവെക്കുന്ന യു.പിക്കാർക്കിടയിൽ രാഹുലിേനക്കാൾ പ്രിയങ്ക സ്വാധീനം ചെലുത്തിയെന്നു വരും. രാജകുടുംബാംഗം കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയെ രാജകുടുംബങ്ങളുടെ യു.പിയിലേക്ക് പശ്ചിമ മേഖലാ ചുമതല നൽകി നിയോഗിച്ചതിലും, പഴയ കൂറ് വീണ്ടെടുക്കുകയെന്ന ആഗ്രഹമാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്. പുറമെ എന്തുതന്നെ പറഞ്ഞാലും, 80ൽ 73 സീറ്റു പിടിച്ച ബി.ജെ.പിയെ യു.പിയിലെ പുതിയ സമവാക്യങ്ങൾ വല്ലാതെ അലട്ടുന്നുമുണ്ട്.

കോൺഗ്രസിലെ കുടുംബവാഴ്ച
കോൺഗ്രസിൽ കുടുംബവാഴ്ചക്കു മാത്രമാണ്, ജനാധിപത്യത്തിനു സ്ഥാനമില്ലെന്ന പറച്ചിലുകൾക്ക് പ്രിയങ്കയുടെ വരവ് ആക്കം പകരുന്നുണ്ട്. ജവഹർലാൽ നെഹ്റു മുതൽ പ്രിയങ്ക വരെയുള്ളവരുടെ നേതൃപദവികൾക്കിടയിൽ, നെഹ്റുകുടുംബത്തിെൻറ കടിഞ്ഞാൺ ഇല്ലാതെ പോയ സന്ദർഭം അപൂർവം. എന്നാൽ, കോൺഗ്രസുകാരെ സംബന്ധിച്ച്, നെഹ്റുകുടുംബത്തിനു വഴങ്ങിനിൽക്കാൻ അവർ സദാ സന്നദ്ധർ. അവരുടെ നേതൃത്വം ഇല്ലാതെ പോയ സന്ദർഭത്തിൽ കലഹിക്കുന്ന കുടുംബമാണ് കോൺഗ്രസെന്ന് സീതാറാം കേസരിയുടെയും മറ്റും കാലം പറഞ്ഞു തരും. പാർട്ടിയെ െഎക്യത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനും പോരു-പാരവെപ്പുകൾക്കിടയിൽ അവസാന വാക്കായി നിൽക്കുന്നതിനും നെഹ്റുകുടുംബത്തിൽനിന്നൊരു തരി നേതൃതലത്തിൽ വേണം. അതുകൊണ്ട് പ്രിയങ്ക വരുേമ്പാൾ, കുടുംബവാഴ്ചയെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾ കോൺഗ്രസുകാരെ ഏശില്ല. യഥാർഥത്തിൽ അവർക്കു വേണ്ടത്, നെഹ്റുകുടുംബം ആജ്ഞാപിക്കാൻ ഉണ്ടാവുകയാണ്. ഇതുവരെ ഒതുങ്ങി നിയന്ത്രിച്ച പ്രിയങ്കകൂടി നേതൃസ്ഥാനത്തേക്ക് എത്തുേമ്പാൾ, നെഹ്റുകുടുംബത്തിെൻറ പൂർണ പങ്കാളിത്തം കോൺഗ്രസ് തലപ്പത്ത് ഉണ്ടായിരിക്കുന്നു.

‘ബാധ്യത’യായി വാദ്ര
നേതൃതലത്തിലേക്ക് എത്തുന്ന പ്രിയങ്ക ഗാന്ധിക്കും ഒപ്പം കോൺഗ്രസിനും ‘ബാധ്യത’യാവുന്നത് റോബർട്ട് വാദ്രയാണ്. ബിസിനസുകാരനായ വാദ്ര ഭൂമി ഇടപാടുകളിലും മറ്റും ആരോപണവിധേയനാണ്. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കേസുകളുണ്ട്. ഇത്തരം ആരോപണങ്ങൾ ശക്തിയോടെ ഉയർത്താനും അന്വേഷണ ഏജൻസികളെ ഉണർത്തി വിടാനും ബി.ജെ.പി സർക്കാർ ശ്രമിച്ചെന്നു വരും. യു.പിയിൽ മായാവതി-അഖിലേഷ് സഖ്യം പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സി.ബി.െഎ അഖിലേഷിനെ മണത്തെത്തിയത് ഉദാഹരണം. വാദ്രക്കെതിരായ കേസും അന്വേഷണവും പ്രിയങ്കയുടെയും മറ്റു നെഹ്റുകുടുംബാംഗങ്ങളുടെയും പ്രതിച്ഛയയെ ബാധിക്കും. അത്തരം പേടി മാറ്റിവെക്കുക കൂടിയാണ് കോൺഗ്രസെന്നു കാണാം. മോദിയെ നോക്കി ‘ദേശ് കി ചൗക്കീദാർ ചോർ ഹെ’ (രാജ്യത്തിെൻറ കാവൽക്കാരൻ കള്ളനാണ്) എന്ന് ഇന്ന് രാഹുൽ ഉറച്ചു പറയുകയാണ്. എന്തും നേരിടാനുള്ള ഒരുക്കമാണ് അതിൽ പ്രതിഫലിക്കുന്നത്. അന്വേഷണ ഏജൻസികൾ വാദ്രയെ നോക്കി കുരച്ചാൽ, പ്രതികാര രാഷ്ട്രീയമായി ചിത്രീകരിക്കാൻ ഇന്ന് എളുപ്പം കഴിയുകയും ചെയ്യും. അപ്പോഴും വാദ്രയുടെ ട്രാക്ക് നേരെ തന്നെയാണ് എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

സോണിയ പിൻവാങ്ങിയേക്കും
പ്രിയങ്ക ഗാന്ധി എ.െഎ.സി.സി ജനറൽ സെക്രട്ടറിയായതിനൊപ്പം മറ്റൊന്നു കൂടി സംഭവിച്ചേക്കും. മകനെ അധ്യക്ഷസ്ഥാനത്ത് എത്തിക്കുന്നതുവരെ ഉത്തരവാദിത്തം കൊണ്ടുനടക്കുകയും പതുക്കെ പദവി ഒഴിയുകയുമാണ് സോണിയ ചെയ്തത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയയുടെ റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചുവെന്നു വരും. തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമാകാൻ സോണിയ ഗാന്ധിക്ക് ആരോഗ്യ കാരണങ്ങളാൽ കഴിയില്ല. പാർട്ടിയുടെ നേതൃപദവിയിലേക്കും കുത്തക മണ്ഡലത്തിലേക്കും പ്രിയങ്കയെ കൈപിടിച്ച് രാഹുൽ ആനയിക്കുന്നത് സോണിയ ഗാന്ധിയുടെ കൂടി താൽപര്യ പ്രകാരമാണ്.

രാഹുലിെൻറ വെല്ലുവിളികൾ
പ്രിയങ്ക കടന്നുവരുേമ്പാൾ രാഹുൽ ഗാന്ധി കുടുംബപരമായും രാഷ്ട്രീയപരമായും ഒരു വെല്ലുവിളി ഏറ്റെടുക്കുക കൂടിയാണ്. രാഹുലിനും മുേമ്പ പ്രിയങ്ക ഗാന്ധിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചവരാണ് കോൺഗ്രസുകാർ. അന്തർമുഖത്വം വിട്ട് രാഹുൽ ചുറുചുറുക്കിലേക്ക് നടന്നുവെന്നത് പിന്നീടത്തെ കഥ. പ്രിയങ്കയെ കൊണ്ടുവരൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിെൻറ അലയൊലി ഇന്നും ശക്തം. കാര്യസാധ്യത്തിന് പ്രിയങ്കയെ ശരണം പ്രാപിക്കുന്ന കോൺഗ്രസുകാരുമുണ്ട്. പ്രിയങ്കയും രാഹുലും നേതാക്കൾ എന്നു വരുേമ്പാൾ, സമാന്തര ഭരണവും സംവിധാനവും രൂപപ്പെട്ടുവെന്നു വരും. രാഹുലിനെ കടത്തിവെട്ടുന്ന ചുറുചുറുക്ക് പ്രിയങ്ക കാണിച്ചാൽ ‘ജൂനിയർ ഇന്ദിര’ പ്രാമുഖ്യം നേടും. റോബർട്ട് വാദ്രയുടെ പിൻസീറ്റ് ഡ്രൈവിങ് സാധ്യത തലവേദനയുമാണ്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനം കൈവിട്ടു പോകാതിരിക്കാനുള്ള കടുത്ത പോരാട്ടത്തിൽ അത്തരം വെല്ലുവിളികളെ പിന്നീട് കണക്കിലെടുക്കാൻ വിടുകയാണ് രാഹുൽ. ദേശീയ രാഷ്ട്രീയത്തെ നയിക്കേണ്ടത് കോൺഗ്രസായിരിക്കണമെന്ന തീവ്ര ആഗ്രഹത്തിൽ, ബാക്കിവെച്ച തുറുപ്പു ചീട്ട് കളത്തിലിറക്കുകയുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarticlepriyanka gandhimalayalam newsAICC General SecretaryRahul Gandhi
News Summary - Priyanka Gandhi - Article
Next Story