Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊരുതിയത് നിയമവാഴ്ചയുടെ വിജയത്തിന്
cancel

പരമോന്നത നീതിപീഠത്തിനു മുന്നിലെ നിയമയുദ്ധത്തിൽ ബാബരി മസ്ജിദിനുവേണ്ടി വേണ്ടത്ര സാക്ഷ്യങ്ങളും തെളിവുകളുമ ായി അഭിഭാഷകർ സജീവമായി രംഗത്തുണ്ടായിരുന്നു. അതിനാൽ, കോടതിയുടെ തീർപ്പ് മസ്ജിദിന് അനുകൂലമായിരിക്കുമെന്നാണ ് പ്രതീക്ഷിച്ചത്. ദുഃഖകരമെന്നു പറയെട്ട, സംഭവിച്ചത് മറിച്ചാണ്. ഇതുമായി ബന്ധപ്പെട്ട നിയമവ്യവഹാരം തുടങ്ങു ന്ന ആദ്യനാളിൽതന്നെ സുപ്രീംകോടതിയുടെ വിധി എന്തായാലും അത് മാനിക്കുമെന്നും അംഗീകരിക്കുമെന്നും മുസ്ലിംകൾ വ് യക്തമാക്കിയിരുന്നു. അതൊരു പുതിയ കാര്യമല്ല, കേസ് തുടങ്ങുേമ്പാഴും തുടർന്ന് ഇൗ വിഷയം ഉയർന്നുവന്ന ഒാരോ ഘട്ട ത്തിലും കേന്ദ്രത്തിൽ ഭരണം മാറിവന്നപ്പോഴുമൊക്കെ അവർ ഇത് ആവർത്തിച്ചുകൊണ്ടിരുന്നു.


അതോടൊപ്പം രാജ ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്നത് പരമപ്രധാനമാണെന്നും അവർ വ്യക്തമാക്കിയതാണ്. നിയമം വാഴാത്ത നാട്ടിൽ സമാ ധാനപൂർവം നിലനിൽക്കാൻ ആർക്കും കഴിയില്ല. കുഴപ്പവും ശൈഥില്യവും ഇസ്ലാമിന് ഇഷ്ടമല്ല. അതുകൊണ്ട് സമാധാനപൂർവം ന ിയമത്തിെൻറ പരിധിയിൽനിന്ന് തെളിവുകളുടെയും പ്രമാണങ്ങളുടെയും പിൻബലത്തിൽ കോടതിയിൽ വാദങ്ങൾ സമർപ്പിക്കുമ െന്നും തുടർന്ന് കോടതിയുടെ വിധി അംഗീകരിക്കുമെന്നുമായിരുന്നു മുസ്ലിംനിലപാട്. ഇപ്പോഴും ഞങ്ങൾ അതിൽതന്നെ ഉറച്ചുനിൽക്കുന്നു.

എന്നാൽ, കോടതിവിധി അംഗീകരിക്കുമെന്ന് പറഞ്ഞതിനർഥം മുസ്ലിംകൾ അതിനോട് നൂറുശതമാനം യോജിക്കുന്നു എന്നല്ല. അതിലെ തെറ്റായ കാര്യങ്ങളോട് വിയോജിക്കും. അത് പ്രകടിപ്പിക്കും. സുപ്രീംകോടതി വിധി ലംഘിക്കാൻ പാടില്ലാത്തതാണ്. അതിന് മുസ്ലിംകൾ ഒരുെമ്പടുകയില്ല. എന്നാൽ, വിധിന്യായത്തിലെ പോരായ്മകളും ദൗർബല്യങ്ങളും ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. സുപ്രീംകോടതി സുപ്രീം (പരമോന്നതം) ആണെങ്കിലും തീർത്തും അന്യൂനമോ കുറ്റമറ്റതോ ആണെന്നു പറയാനാവില്ലെന്ന മുൻ ചീഫ് ജസ്റ്റിസ് ജെ.എസ് വർമയുടെ അഭിപ്രായം പ്രസക്തമാണ്.

ഇൗ വിധിന്യായത്തിൽ വളരെയേറെ പിഴവുകളും ദൗർബല്യങ്ങളുമുണ്ട്. അതിൽ മുസ്ലിംകളുടെ പല വാദമുഖങ്ങളും ചരിത്രവസ്തുതകളും കോടതി പിന്തുണച്ചു. ഉദാഹരണത്തിന്, വിധിന്യായത്തിൽ പറയുന്ന മർമപ്രധാനമായ വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാബരി മസ്ജിദ്, ക്ഷേത്രം തകർത്താണ് നിർമിച്ചത് എന്നതിന് തെളിവിെല്ലന്നതാണ്. ഏതോ കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കുമേലാണ് പള്ളി നിർമിച്ചതെന്നും അത് ഇസ്ലാമിക പാരമ്പര്യത്തിലുള്ള കെട്ടിടമല്ലെന്നും പറയുേമ്പാഴും അത് ഹിന്ദു കെട്ടിടമാണെന്നു പറയാനും തെളിവ് ലഭിച്ചിട്ടില്ല. അത് 12ാം നൂറ്റാണ്ടിലെ കെട്ടിടമായിരുന്നു എന്നാണ് അനുമാനം. ബാബരി മസ്ജിദ് പണിതതാകെട്ട, പതിനാറാം നൂറ്റാണ്ടിലും. എന്നാൽ, ഇൗ കാലയളവിനിടയിൽ എന്താണ് നടന്നതെന്നതിന് ഒരു തെളിവും ചരിത്രരേഖയും ലഭ്യമായിട്ടില്ല. ഇത് വളരെ സുപ്രധാനമായ നിഗമനമാണ്. ഇത് വർഗീയവാദികൾക്കും ഫാഷിസ്റ്റുകൾക്കുമുള്ള ചുട്ട മറുപടിയാണ്. ഇക്കാര്യം രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കെപ്പടേണ്ടതുണ്ട്. 1949ൽ മസ്ജിദിനകത്ത് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചത് തീർത്തും തെറ്റും ആരാധനാലയത്തെ അശുദ്ധമാക്കുന്നതുമായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. 1992ൽ മസ്ജിദ് തകർത്തതും ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. റിലീജിയസ് പ്ലേസസ് ഒാഫ് വേർഷിപ് ആക്ട് 1991ൽ പാർലമെൻറ് അംഗീകരിച്ചതാണ്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങൾക്കും 1947ലെ തൽസ്ഥിതി വകവെച്ചുനൽകുകയാണ് ചെയ്തത്. അന്ന് പള്ളിയും ക്ഷേത്രവും ചർച്ചും മറ്റുമായ ആരാധനാലയങ്ങളായി നിലകൊണ്ടത് അതേപടി നിലനിൽക്കുമെന്നും അതിനു മാറ്റമൊന്നും വരുത്താനാവില്ലെന്നുമായിരുന്നു പ്രസ്തുത നിയമം. കോടതിയിൽ കേസ് നിലവിലുള്ളതിനാൽ ബാബരി മസ്ജിദിനെ ഇതിൽ നിന്നൊഴിവാക്കിയിരുന്നു. പാർലമെൻറ് പാസാക്കിയ ഇൗ നിയമം സുപ്രീംകോടതി പല ഘട്ടങ്ങളിലും ഉയർത്തിപ്പിടിക്കുകയും അതിന് കൂടുതൽ കരുത്ത് പകരുകയും ചെയ്തു. അതിനാൽ കാശി പോലുള്ള ഇടങ്ങളിലെ ആരാധനാലയങ്ങൾക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തതാണ്. ഇക്കാര്യവും രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ മുസ്ലിംകൾ വെക്കുകയാണ്.

ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം സമുദായനേതൃത്വം ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്. മുസ്ലിം നേതൃത്വം ബാധ്യത നിറവേറ്റിയില്ലെന്ന് പലരും സാമൂഹികമാധ്യമങ്ങളിലും മറ്റും പരാതി ഉന്നയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തുടക്കത്തിലേ ഇതരവിഭാഗവുമായി ചർച്ചചെയ്ത് സന്ധിയിലെത്താമായിരുന്നു, ഒടുവിലും അതുതന്നെയല്ലേ സംഭവിച്ചത്, ഇതിന് ഇത്രയും ദീർഘമായൊരു കാലം നീട്ടിക്കൊണ്ടുപോയത് എന്തിന് എന്നൊക്കെ പറഞ്ഞ് വാട്സ്ആപ്പിലും ഫേസ്ബുക്കിലുമൊക്കെയായി പലരും ആക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഒന്ന് ഒാർത്തുനോക്കൂ, എന്തിനായിരുന്നു ഇത്രനാൾ തുടർന്നുവന്ന ഇൗ പോരാട്ടം? രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താൻ വേണ്ടിയാണ് മുസ്ലിംകൾ പൊരുതിയത്. അവർക്കുവേണ്ടി മാത്രമല്ല, രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വേണ്ടിയായിരുന്നു ആ നിയമയുദ്ധം. ഇതിന് ഇന്ത്യക്കാർ മുസ്ലിം സമുദായത്തോട് കടപ്പെട്ടിരിക്കുന്നു. നിയമയുദ്ധത്തിനിടക്കുവെച്ച് കേസിലെ മറുകക്ഷിയുമായി സന്ധിശ്രമത്തിനു മുതിർന്നാൽ അത് ആൾക്കൂട്ട ആധിപത്യത്തിെൻറ കൈയൂക്കിനു വഴങ്ങുന്നതിനു തുല്യമാവും. അങ്ങനെ വന്നാൽ ആളെക്കൂട്ടി ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ് രാജ്യത്തുണ്ടാവുക. ചെയ്തത് തെറ്റോ ശരിയോ ആവെട്ട, സുപ്രീംകോടതി നിയമാനുസൃതമായാണ് ചെയ്തത്. അതോടെ രാജ്യത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത് രാജ്യത്തെ നീതിന്യായവ്യവസ്ഥക്ക് മുസ്ലിംകൾ നൽകിയ മഹത്തായ സംഭാവനയാണ്.

മുസ്ലിംകൾ എല്ലാ കാര്യവും ദൈവത്തെ ഭരമേൽപിക്കുന്ന വിശ്വാസികളാണ്. ഇസ്ലാമികദർശനത്തിെൻറ അടിസ്ഥാനഘടകങ്ങളിലൊന്നാണത്. എന്നാൽ, ദൈവത്തിന് എല്ലാം വിേട്ടച്ചു നിഷ്ക്രിയമായിരിക്കുകയല്ല. കാര്യങ്ങൾ ദൈവത്തെ ഭരമേൽപിക്കാൻ രണ്ട് ഉപാധികളുണ്ട്. ഒന്നാമതായി, മനുഷ്യരെന്ന നിലക്ക് സാധ്യമായത് പരമാവധി ചെയ്തുതീർക്കുക. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു: ‘‘ഒട്ടകത്തെ കെട്ടിയിട്ടശേഷം ദൈവസഹായത്തിൽ ഭരമേൽപിക്കുക.’’ ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിംകൾ അവർക്കാവുന്നതിെൻറ പരമാവധി ചെയ്തു. ഹൈകോടതി മുതൽ സുപ്രീംകോടതി വരെ പോയി. രാജ്യത്തെ പ്രഗല്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സേവനം പ്രയോജനപ്പെടുത്തി. മാധ്യമങ്ങൾക്കു മുന്നിൽ, രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ എല്ലാം തങ്ങളുടെ കേസ് എത്തിച്ചു. വിവിധ ഘട്ടങ്ങളിൽ അനുരഞ്ജന ചർച്ചകൾക്ക് ശ്രമിച്ചു. അവയോരോന്നും നിഷ്ഫലമാകുേമ്പാഴും ഇച്ഛാശക്തിയോടെ ഉറച്ചുനിന്ന് അല്ലാഹുവിെൻറ ഭവനം സംരക്ഷിക്കുന്നതിനുവേണ്ടി അവസാനത്തെ അറ്റം വരെ മുന്നോട്ടുപോയി. ദൈവത്തിനു സ്തുതി. ഇക്കാര്യത്തിൽ മുസ്ലിം സമൂഹം ഇന്ത്യൻ സാധ്യതയിൽനിന്നു അവർക്ക് ആവുന്നത്രയും ചെയ്തിട്ടുണ്ട്. അങ്ങേയറ്റം പരിശ്രമിച്ചതിനൊടുവിൽ കിട്ടുന്ന ഫലമെന്താണോ അത് യാഥാർഥ്യമായി അംഗീകരിച്ച് വിധിയെ ദൈവത്തിനു വിടുകയാണ് ഭരമേൽപിക്കലിെൻറ രണ്ടാമത്തെ ഉപാധി. ദൈവം നല്ലതേ ചെയ്യൂ എന്നാണ് മുസ്ലിംകളുടെ വിശ്വാസം. അവെൻറ തീരുമാനത്തിൽ എന്തെങ്കിലും നന്മ ഉണ്ടാവാതിരിക്കില്ല. പ്രത്യക്ഷത്തിൽ ദോഷമാണെന്നു തോന്നുന്നതുപോലും പിന്നീട് നന്മയായി ഭവിച്ചേക്കാം. അതിനാൽ ദൈവത്തിൽ പ്രതീക്ഷ പുലർത്താം.

ഇനിയും വല്ല ശ്രമത്തിനും സാധ്യതയുണ്ടോ എന്ന കാര്യം അഭിഭാഷകർ പരിശോധിക്കും. പുനഃപരിശോധന ഹരജിയുടെ സാധ്യത ആരായുന്നുണ്ട്. അതിനവസരമുണ്ടെങ്കിൽ ഹരജിയുമായി മുന്നോട്ടുപോകും. അങ്ങനെ നിയമത്തിെൻറ വരുതിയിൽ നിന്നു ആവുന്നതെല്ലാം ചെയ്യും.

പ്രത്യക്ഷത്തിൽ താൽക്കാലിക ദോഷമോ നഷ്ടമോ എന്നു തോന്നിയ പല കാര്യങ്ങളും കാലാന്തരേണ ഗുണമായി ഭവിച്ച അനുഭവങ്ങൾ പൂർവകാല ചരിത്രത്തിൽ നിന്നു മുസ്ലിംകൾ പഠിച്ചെടുക്കുന്നുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ദൈവത്തിെൻറ സൃഷ്ടികളും സഹജാതരുമായി കണ്ട് സാഹോദര്യത്തിലും മാനവികതയിലും അധിഷ്ഠിതമായ ബന്ധം വളർത്തിയെടുക്കാനുള്ള ശ്രമം മുസ്ലിംകൾ തുടരും.
ഇതര സമുദായക്കാർക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കുകയും അവരുടെ മനസ്സിലെ വിദ്വേഷത്തിെൻറ വിഷബീജങ്ങളെ നീക്കിക്കളയുകയും അവരുടെ ഹൃദയങ്ങൾ ജയിച്ചടക്കുകയുമാണ് അവർക്ക് ചെയ്യാനുള്ളത്. ഇൗ ദൗത്യ നിർവഹണത്തിലൂടെ ഇതല്ല, ഇതുപോലുള്ള ഒരു നൂറ് പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും.

നീണ്ട യാത്രക്കിടയിൽ വരുന്ന ചെറിയൊരു മാർഗതടസ്സമാണിപ്പോൾ മുന്നിലുള്ളത്. അത് നീക്കംചെയ്യാനുള്ള ശ്രമം നടക്കേണ്ടതുതന്നെ. എന്നാൽ, ആ പ്രതിബന്ധങ്ങളിലുടക്കി ഉലഞ്ഞുപോകരുത്. ന്യായത്തിലും ധർമത്തിലും സത്യത്തിലുമുള്ള അണയാത്ത പ്രതീക്ഷയോടെ, സമുദായത്തിെൻറയും രാജ്യത്തിെൻറയും സർവതോമുഖമായ പുരോഗതിയിലേക്ക്, ക്ഷേമത്തിലേക്ക് ഉത്സാഹത്തോടെ മുന്നേറുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleBabari verdictsyed saadat ullah hussaini
News Summary - president of Jamaat-e-Islami Hind about babari verdict-malayalam artcile
Next Story