Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുറയുമോ ഇന്ധനവില;...

കുറയുമോ ഇന്ധനവില; കണക്കുകൾ ഇതാ

text_fields
bookmark_border
കുറയുമോ ഇന്ധനവില; കണക്കുകൾ ഇതാ
cancel

റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. പെട്രോൾ വില പല നഗരങ്ങളിലും 90ലേക്ക് എത്തി ഡീസലാ ണെങ്കിൽ 80ലേക്കുള്ള ജൈത്രയാത്രയിലും. ഇതിനൊടൊപ്പം രൂപയുടെ മുല്യം ഇടിയുന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നുന്നത്. എങ്കിലും ഇക്കാര്യത്തിലൊന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈ കഴുകുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. വരാനിരിക്കുന്ന നാളുകൾ വിലക്കയറ്റത്തിേൻറതാണെന്ന സൂചന നൽകുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

ദിവസവും വില മാറ്റുന്ന സമ്പ്രദായം നിലവിൽ വന്നതോടെയാണ് എണ്ണ കമ്പനികൾ പെട്രോളിെൻറയും ഡീസലിെൻറയും വില വൻതോതിൽ വർധിപ്പിച്ച് തുടങ്ങിയത്. വൻ ലാഭമാണ് വില വർധനയിലുടെ എണ്ണ കമ്പനികൾ കൊയ്യുന്നതെന്ന കാര്യത്തിൽ സംശയമില്ല. എണ്ണ കമ്പനികൾക്കൊപ്പം നികുതിയിലുടെ സർക്കാറുകളും ജനങ്ങളെ കൊള്ളയടിക്കുകയാണ്.

Price-Increase

സിംഹഭാഗവും നികുതി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് മേൽ 2.29 ലക്ഷം കോടിയാണ് എക്സ്സൈസ് ഡ്യൂട്ടിയായി കേന്ദ്രസർക്കാർ പിരിച്ചെടുത്തത്. സംസ്ഥാനങ്ങൾക്ക് 1.84 ലക്ഷം കോടി രൂപ വരെ ഇന്ധന നികുതിയായി ലഭിച്ചു. ഇന്ധനവില വർധിക്കുേമ്പാൾ അതിന് ആനുപാതികമായി നികുതിയിൽ നിന്നുള്ള വരുമാനവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കിട്ടുകയണ്. എന്നാൽ, ഇന്ധനവിലയിൽ നിന്ന് ലഭിക്കുന്ന അധിക നികുതി വരുമാനം ഉപക്ഷേിക്കാൻ കേന്ദ്ര,-സംസ്ഥാന സർക്കാറുകൾ ഇതുവരെ തയാറായിട്ടില്ല.

പെട്രോൾ വിലയിൽ 48.2 ശതമാനം മാത്രമാണ് യഥാർഥത്തിൽ ഇന്ധനവില. ഇതിൽ 4.6 ശതമാനം ഡീലർ കമീഷനും, 21.3 ശതമാനം സംസ്ഥാന നികുതിയും 25.6 ശതമാനം കേന്ദ്രസർക്കാറിെൻറ നികുതിയുമാണ്. ഇതെല്ലാം ചേർന്നുള്ള തുകയാണ് ഉപയോക്താകൾ ഒരു ലിറ്റർ പെട്രോളിന് നൽകുന്നത്. ഡീസൽ വിലയിൽ 58.3 ശതമാനമാണ് ഇന്ധവില. 3.7ശതമാനം ഡീലർ കമീഷനും 14.7 ശതമാനം സംസ്ഥാന നികുതിയും 23.3 ശതമാനം കേന്ദ്രസർക്കാർ നികുതിയുമാണ്. ഇൗ കണക്കുകളിൽ നിന്ന് ഇന്ധനവിലയേക്കാൾ കൂടുതലാണ് അതിൻമേൽ ചുമത്തുന്ന നികുതികളും ഡീലർ കമീഷനും ചേർന്നുള്ള തുക എന്നത് വ്യക്തമാകും.

Fuel

നികുതി കുറയില്ല
ഇന്ധനവില കുറക്കാനായി നികുതി കുറക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. നികുതി കുറക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ധനമന്ത്രാലയമാണെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ഇന്ധന നികുതി കുറക്കേണ്ടെന്ന കർശന നിലപാടിലാണ് ധനമന്ത്രാലയം. വേണമെങ്കിൽ സംസ്ഥാനങ്ങൾ നികുതി കുറച്ച് ഇന്ധനവില വർധനവ് പിടിച്ച് നിർത്തെട്ടയെന്നാണ് ധനമന്ത്രാലയത്തിെൻറ വാദം.

അതേ സമയം, കേന്ദ്രസർക്കാറിെൻറ ജി.എസ്.ടി ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ മൂലം സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തെ ഉദാഹരണമായി എടുത്താൽ ജി.എസ്.ടി നിലവിൽ വന്നപ്പോൾ സംസ്ഥാനത്തിന് പ്രതിക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല നികുതി വരുമാനം കുറയുന്ന സാഹചര്യവും ഉണ്ടായി. ഇൗ സാഹചര്യത്തിൽ ഇന്ധനികുതിയിൽ ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ച് മറ്റാരും മാറ്റം വരുത്താനുള്ള സാധ്യതയില്ല. ഇന്ധനികുതി ഒരു രൂപ കുറച്ചാൽ 500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന കേരള ധന മന്ത്രി തോമസ് െഎസക്കിെൻറ പ്രസ്താവന സംസ്ഥാനങ്ങൾ നികുതി കുറക്കില്ലെന്ന സൂചനയാണ് നൽകുന്നത്

Oil

ജനങ്ങളെ കൊള്ളയടിച്ച് കമ്പനികൾ
സർക്കാറിനൊപ്പം എണ്ണ കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മുൻപന്തിയിലുണ്ട്. കഴിഞ്ഞ വർഷം ജൂൺ മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രധാന എണ്ണക്കമ്പനികളുടെ ലാഭം 62,451.84 കോടിയാണ്. പ്രതിമാസം കമ്പനികളുടെ ശരാശരി ലാഭം 5204.32 കോടി. ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനി ഇന്ത്യൻ ഒായിൽ കോർപറേഷെൻറ (െഎ.ഒ.സി) അറ്റാദായത്തിൽ നടപ്പ് സാമ്പത്തികവർഷത്തിെൻറ ആദ്യപാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) തൊട്ട് മുൻ പാദത്തെ അപേക്ഷിച്ച് 1613.03 കോടിയുടെ വർധനയാണ് ഉണ്ടായത്. വിറ്റുവരവിലും വൻ വർധനയുണ്ട്.

കഴിഞ്ഞ ജൂലൈയിൽ പെട്രോൾ വിൽപന 7.8 ശതമാനവും ഡീസലിേൻറത് 4.9 ശതമാനവും വർധിച്ചു. ഏപ്രിൽ മുതൽ ജൂലൈ വരെ വിൽപനയിൽ 8.2 ശതമാനമാണ് വർധന. പാചകവാതക വിൽപന ജൂലൈയിൽ ഗാർഹികവിഭാഗത്തിൽ 6.6 ശതമാനവും ഗാർഹികേതര വിഭാഗത്തിൽ 12.7 ശതമാനവും വർധിച്ചു. വിലയും വിൽപനയും കൂടുന്നതിനനുസരിച്ച് സർക്കാറുകളുടെ വരുമാനവും എണ്ണക്കമ്പനികളുടെ ലാഭവും കുതിക്കുകയാണ്

GST

ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ?
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാലും ഇന്ധനവില കുറയാനുള്ള സാധ്യതകൾ വിരളമാണെന്ന സൂചനയാണ് സാമ്പത്തികവിദഗ്ധർ നൽകുന്നത്. ജി.എസ്.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തുേമ്പാൾ ഉയർന്ന നികുതിയായ 28 ശതമാനം സ്ലാബിലായിരിക്കും വരിക. ഇതിന് പുറമേ പെട്രോളിയം ഉൽപന്നങ്ങൾ നികുതി സമ്പ്രദായത്തിൽ ഉൾപ്പെടുത്തുേമ്പാഴുള്ള വരുമാന നഷ്ടം കുറക്കാനായി അധിക സെസ് ഏർപ്പെടുത്തുമെന്ന സൂചന കേന്ദ്ര ധനമന്ത്രാലയം നൽകി കഴിഞ്ഞു. ജി.എസ്.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തുേമ്പാഴുള്ള വരുമാന നഷ്ടം കേന്ദ്രം നികത്തണമെന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.

ചുരുക്കത്തിൽ സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും തമ്മിലുള്ള തർക്കം തീരാതെ ജി.എസ്.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ഉണ്ടാവില്ല. ജി.എസ്.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയാലും സെസിലുടെ സർക്കാറുകൾ ജനങ്ങളെ പിഴിയുമെന്ന് ഉറപ്പ്.

Rupee-Hike

വിലവർധനക്ക് രൂപയും കാരണം
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്ക് ഒരു കാരണം രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ മാറ്റവുമാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നത് ഇന്ധന ഇറക്കുമതിക്ക് ചെലവ് കൂട്ടുന്നുണ്ട്. അമേരിക്കൻ സമ്പദ്വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നുവെന്ന വാർത്തകൾ ഡോളറിന് കൂടുതൽ കരുത്ത് നൽകുന്നു. ഇത് കാരണം മറ്റ് ഏഷ്യൻ കറൻസികളുടെ മൂല്യത്തിൽ വൻ കുറവ് സംഭവിക്കുകയാണ്. ചൈന-,യു.എസ് വ്യാപാരയുദ്ധം ശക്തിപ്പെടുന്നതും ഏഷ്യൻ കറൻസികളുടെ മൂല്യം കുറയുന്നതിന് കാരണമാവുന്നുണ്ട്.

വരും ദിവസങ്ങളിലും രൂപയുടെ മൂല്യമിടഞ്ഞാൽ അത് ഇന്ധന ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കും. അതേ സമയം, അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ബി.ജെ.പി സർക്കാർ പ്രോൽസാഹനം നൽകുന്നുമില്ല. ഉപരോധങ്ങളിൽ വലയുന്ന ഇറാൻ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിെൻറ തുക ഡോളറിന് പകരം രൂപയിൽ തന്നെ തന്നാൽ മതിയെന്ന് നിലപാടെടുത്തിരുന്നു. രൂപയുടെ വിനിമയമൂല്യത്തിലുണ്ടാവുന്ന മാറ്റം മൂലം ഇന്ധനവില വർധിക്കുന്നതിന് ഒരു പരിധിവരെ തടയിടാൻ ഇതിന് സാധിക്കുമായിരുന്നു. എന്നാൽ, ഇക്കാര്യത്തിലും കേന്ദ്രസർക്കാറിൽ നിന്ന് ആർജവമുള്ളൊരു നിലപാട് ഉണ്ടാവുന്നില്ല.

ഇന്ധനവില വർധനവും അതിനോട് അനുബന്ധിച്ച് ഉണ്ടായ വിലകയറ്റവും പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയും ആ സ്ഥിതിയിലേക്ക് തന്നെയാണ് പോകുന്നതെന്ന ആശങ്ക പലരും പങ്കുവെക്കുന്നു. ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഒപെക് രാജ്യങ്ങൾ സെപ്തംബർ 23ന് യോഗം ചേരുന്നുണ്ട്. ഇൗ യോഗത്തിൽ എണ്ണ ഉൽപാദനം കൂട്ടണമോയെന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങൾ തീരുമാനമെടുക്കും. എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് തീരുമാനിച്ചില്ലെങ്കിൽ അത് ഇന്ത്യയിലെ നിലവിലെ പ്രതിസന്ധി കൂടതൽ സങ്കീർണമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsPetroleum Price
News Summary - Petroleum Price Hike - Article
Next Story