സംസ്ഥാന ഭരണത്തിൽ ബാഹ്യനിയന്ത്രണമോ?
text_fieldsസംസ്ഥാന ഭരണത്തിൽ ബാഹ്യനിയന്ത്രണമോ? സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാളുേമ്പാൾ പിന്നിൽ ബാഹ്യനിയന്ത്രണമെന്നു കരുതുന്നവർ ഏറെ. ബാഹ്യനിയന്ത്രണം എന്നത് കേന്ദ്ര-സംസ്ഥാന ഒത്തുകളിയാണോ എന്നു സംശയിക്കുന്നവരും കൂടുകയാണ്. അതിനനുസൃതമായാണ്, സുപ്രീംേകാടതി വിധിയുടെ പേരിൽ ശബരിമലയിലെ ഭരണസംവിധാനം ചില ‘സൗകര്യങ്ങൾ’ നൽകിവരുന്നത്. ശബരിമലയിൽ മാത്രം അത് ഒതുങ്ങുന്നുമില്ല. കേരളമൊട്ടുക്ക് ഇൗ പ്രശ്നം നിലനിർത്താനും അതിൽ ചില ഛിദ്രശക്തികൾക്ക് അവസരം നൽകാനും ബോധപൂർവ സമീപനം ഭരണ സംവിധാനത്തിൽനിന്നു ലഭിക്കുന്നുവെന്നും സംശയിക്കേണ്ടിവരുന്നു. നിഷ്പക്ഷമതികളായ പലരും ഇതുസംബന്ധിച്ച സംശയങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുെവച്ചിട്ടുണ്ട്.
കേരളത്തിലെ എന്നല്ല, ലോകെത്തവിടെയും വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷയാണ്. കേരളത്തിലെ അന്തർദേശീയ വിമാനത്താവളങ്ങളിൽ പ്രത്യേക പരിരക്ഷയുള്ളവർകൂടി കനത്ത സുരക്ഷാപരിശോധനക്കു വിധേയരാകണം. അങ്ങനെയുള്ളിടത്ത് രണ്ടായിരത്തോളം പേർ സാധാരണ യാത്രക്കാർക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നവിധം സമരം ചെയ്യുന്നത് അസാധാരണമാണ്.
വിമാനത്താവള വളപ്പിൽ ഇത്രപേർ എങ്ങനെ എത്തി? കൂട്ടംകൂടൽ അനുവദിച്ചിരുന്നോ? തൃപ്തി ദേശായി എന്ന ആക്ടിവിസ്റ്റിെൻറ ശബരിമല പ്രവേശനം ചെറുക്കുക എന്നപേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാമജപസമരം ആരംഭിച്ചത്. വിധി നടപ്പാക്കണമെന്ന് കലശലായ ആഗ്രഹമുള്ളവരാണ് സർക്കാറെങ്കിൽ സമരക്കാരെ ഇത്ര സുരക്ഷയുള്ള വിമാനത്താവള വളപ്പിൽ പ്രവേശിപ്പിക്കുമായിരുേന്നാ? ഒരു പ്രതിഷേധ പ്രകടനവും അനുവദിക്കാത്തിടത്താണ് ഏറെനേരം പ്രക്ഷോഭക്കാർ നിന്നത്. തൃപ്തി ദേശായിയും സംഘവും എത്തുന്ന സമയവും വിവരവും കൃത്യമായി എങ്ങനെ സമരക്കാർ അറിഞ്ഞു? അവർ എത്തുേമ്പാൾ തന്നെ സമരക്കാർ അവിടെ എങ്ങനെ ഒത്തുചേർന്നു? ഒന്നുകിൽ സുരക്ഷ അധികൃതരിൽനിന്ന് ചോരുന്നു. അല്ലെങ്കിൽ ഭരണസംവിധാനം ഒത്തുകളി നടത്തുന്നു എന്നു കരുതണം.
കേന്ദ്ര സർക്കാറുമായി ഭരണത്തോടൊപ്പം സമരവും നടത്തുക എന്നതാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയം. പലകാര്യങ്ങളിലും കേന്ദ്രസഹായം തേടുന്ന സംസ്ഥാന സർക്കാറിന് കാര്യമായി ഒന്നും കിട്ടാറില്ല. എങ്കിലും, ഭരണ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാനങ്ങൾ പരസ്പരധാരണ പ്രകടമാക്കാറുണ്ട്. അപ്പോഴും ഭരണകക്ഷികൾ തമ്മിൽ കനത്ത അഭിപ്രായവ്യത്യാസം പുറമെ പ്രകടമാണ്. ഇങ്ങനെ പുറമെയുള്ള അഭിപ്രായഭിന്നതയും എതിർപ്പും പുറമെ മാത്രമോ എന്നു സംശയമുയരുകയാണ് ചില നടപടികൾ കാണുേമ്പാൾ. ബി.ജെ.പി എന്ന കേരളത്തിൽ വേരോട്ടമില്ലാത്ത പാർട്ടിക്ക് വെള്ളവും വളവും നൽകാനാണോ ശ്രമമെന്നു ഭരണപക്ഷത്തുള്ളവർ പോലും സംശയിച്ചുതുടങ്ങിയിട്ടുണ്ട്.
വിധി നടപ്പാക്കും എന്നുപറയുേമ്പാഴും സർക്കാർ അതിനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ആദ്യം മുതലേ സ്വീകരിച്ചത്. ആചാരലംഘനത്തിന് എത്തിയ ആക്ടിവിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നാൽ, നടപടിക്രമം എന്നപേരിൽ സന്നിധാനംവരെ എത്തിക്കുകയും എതിർപ്പു ബോധ്യെപ്പടുത്തി തിരിച്ചുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. പൊതുവെ എതിർപ്പിനോടു ചേർന്ന സമീപനം തന്ത്രപരമായി പൊലീസ് സ്വീകരിക്കുന്നതാകാം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ തടയാൻ സർക്കാർ സംവിധാനങ്ങൾക്കാകുന്നിെല്ലന്നു വരുകയും അതിനെ നേരിടാൻ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ഇറങ്ങിത്തിരിച്ചവർക്ക് അവസരം നൽകുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണ്?
ശബരിമല സന്നിധാനത്തിൽ വത്സൻ തില്ലേങ്കരി എന്ന ആർ.എസ്.എസ് നേതാവ് നിയന്ത്രണമേെറ്റടുത്തത് സംസ്ഥാന പൊലീസിനെ സംബന്ധിച്ചിടത്തോളം എത്ര അപമാനകരമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ പൊലീസ് ഉപയോഗിക്കുന്ന മൈക്ക് ഇങ്ങനെയൊരാൾക്ക് നൽകുകയും വശംവദരായി, നിസ്സഹായരായി, കൈയാളുകളായി പൊലീസ് നിൽക്കുകയും ചെയ്യുന്ന സഹതാപാർഹമായ അവസ്ഥയാണ് കണ്ടത്. വനിത െപാലീസിെൻറ െഎഡൻറിറ്റി കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയത് തങ്ങളാണെന്ന് ഇത്തരമൊരു നേതാവു പറയുേമ്പാൾ പൊലീസ് സംവിധാനം എവിടെ നിൽക്കുന്നുവെന്നു ചിന്തിക്കുന്നത് സാധാരണം. ഇതാണ് സ്ഥിതിവിശേഷമെങ്കിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ ആത്മാർഥത സംശയിക്കുന്നതിൽ തെറ്റുേണ്ടാ? നിരോധനാജ്ഞകളും 144ഉം ഇടക്കിടെ പ്രഖ്യാപിച്ചത് നടപ്പാക്കാനല്ലെങ്കിൽ എന്തിനു പ്രഖ്യാപിച്ചു? നിയമനിഷേധം അനുവദിക്കുകയായിരുന്നില്ലേ അവിടെ? നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷം തുടർച്ചയായി ലംഘിക്കപ്പെടാൻ അവസരം നൽകുന്നതാണ് ആവർത്തിക്കുന്നത്.
നടപ്പാക്കാൻ കഴിയാത്ത വിധിയാണെങ്കിൽ പുനഃപരിശോധന ഹരജി നൽകാം. അതിനു സാധ്യതയിെല്ലങ്കിൽ സാവകാശ ഹരജിയാകാം. അതുമല്ലെങ്കിൽ വിധി വന്നയുടൻ സർവകക്ഷി യോഗം ചേർന്ന് സമവായ സാധ്യത ആരാഞ്ഞ് പ്രശ്നപരിഹാരം തേടാമായിരുന്നു. സർവകക്ഷി യോഗം വിളിച്ചത് എല്ലാം വഷളാക്കിയ ശേഷമാണ്. ഇൗ വിഷയത്തിൽ മുതലെടുപ്പാഗ്രഹിക്കുന്നവർക്ക് അതിനകം വേണ്ട അവസരങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ മുതലെടുക്കുന്ന രാഷ്ട്രീയ വിഭാഗങ്ങൾ വിധി വന്ന സമയത്ത് എന്തു നിലപാടെടുക്കണമെന്നറിയാതെ ഉഴലുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അവരുടെ കേന്ദ്ര നേതൃത്വ നിലപാടും പ്രതികരണങ്ങളും അന്ന് കോടതിവിധിക്ക് അനുകൂലമായിരുന്നു.
കേരളത്തിലെ ഉദ്യോഗസ്ഥരിൽ കേന്ദ്രത്തിെൻറ ചരടുകൾ ഉണ്ടോയെന്നു സംശയിക്കേണ്ട ഒേട്ടറെ സംഭവങ്ങൾ ഇൗ സർക്കാറിെൻറ കാലത്ത് കണ്ടതാണ്. ഇപ്പോഴും വിവിധ വകുപ്പുകളിൽ, പ്രത്യേകിച്ചും പൊലീസിൽ കേന്ദ്ര ചരടുകൾ നിർണായക ഘട്ടങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കുന്നുവോയെന്ന് സംശയിക്കേണ്ടിവരുന്നു. ആവിധ നടപടികളാണ് തുടർച്ചയായി അരങ്ങേറുന്നത്. പിണറായി വിജയനെപ്പോലെ ആജ്ഞാശക്തിയും ഭരണശേഷിയുമുള്ള മുഖ്യമന്ത്രി ഭരിക്കുേമ്പാൾ ഇത്തരമൊരു വിഷയം ചർച്ചക്കുപോലും ഉണ്ടാകാൻ പാടില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.