ഇരന്നു വാങ്ങരുത്, തരുന്നവരെ തട്ടിയകറ്റരുത്
text_fieldsകേരളം പ്രളയദുരന്തത്തിെൻറ കെടുതി അനുഭവിച്ചുകൊണ്ടിരിക്കെ, വിദേശസഹായം നാം വാങ്ങേണ്ടതുേണ്ടാ എന്നതുമായി ബന്ധപ്പെട്ടുനടക്കുന്ന വാദപ്രതിവാദം ഏറെ അസ്വസ്ഥതയുളവാക്കുന്നതാണ്. ജൂലൈ മധ്യത്തിൽ പ്രളയത്തിെൻറ തുടക്കഘട്ടത്തിൽതന്നെ 831.10 കോടി രൂപയുടെയെങ്കിലും ദുരിതസഹായം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. അന്ന് 80 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ജൂലൈ 30ന് കൂടുതൽ കേന്ദ്രസഹായത്തിന് ലോക്സഭയിൽ ഞാൻ വാദിച്ചുനോക്കി. അതിനും പരിഗണന ലഭിച്ചില്ല. ആഗസ്റ്റ് മധ്യത്തിൽ പ്രളയസ്ഥിതി വഷളായപ്പോൾ ദേശീയ ദുരന്ത നിവാരണ നിധി (നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്- എൻ.ഡി.ആർ.എഫ്)യിൽനിന്ന് അടിയന്തര ദുരിതസഹായം എന്ന നിലയിൽ 1220 കോടി രൂപ അനുവദിക്കാൻ സംസ്ഥാന ഗവൺമെൻറ് അപേക്ഷിച്ചു. ആഗസ്റ്റ് 13ന് കേന്ദ്രം ഇൗയാവശ്യാർഥം നൽകിയത് 100 കോടി രൂപ മാത്രം. അതും 3000 കോടിയുടെ അടിയന്തരാവശ്യമുണ്ടെന്നു സംസ്ഥാന ധനമന്ത്രി പരസ്യപ്രസ്താവനയിറക്കിയശേഷം. 18ന് പ്രധാനമന്ത്രി കേരളം സന്ദർശിച്ച് 500 കോടിയുെട അധികസഹായം പ്രഖ്യാപിച്ചു. ദീർഘകാല പുനർനിർമാണപ്രവർത്തന ആവശ്യങ്ങളൊന്നും കണക്കുകൂട്ടാതെ അടിയന്തരസഹായമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിെൻറ പകുതിയിലും കുറവായിരുന്നു ഇൗ സംഖ്യ.
യു.എ.ഇ 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. ട്വിറ്ററിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. എന്നാൽ, യു.എ.ഇയുടെ വാഗ്ദാനം നിരസിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിെൻറ സർക്കാർ മാധ്യമങ്ങളെ അറിയിച്ചു (കേന്ദ്ര സർക്കാർ ഒൗദ്യോഗികപ്രസ്താവനയൊന്നും ഇതുവരെ നടത്തിയിട്ടില്ലെങ്കിലും). സൂനാമി ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കരുതെന്ന യു.പി.എ ഗവൺമെൻറിെൻറ മുൻകാല നയത്തിെൻറ തുടർച്ചയാണ് മോദി സർക്കാറിെൻറ നിലപാടെന്ന് ഭരണകക്ഷി വക്താവ് വിശദീകരിച്ചു.
2005ലെ ഡിസാസ്റ്റർ മാനേജ്മെൻറ് നിയമത്തിെൻറ 11ാം വകുപ്പ് ഇന്ത്യയിലെ ദുരന്തനിവാരണത്തിന് ഒരു ദേശീയനയം രൂപവത്കരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നയത്തിെൻറ ഖണ്ഡിക 9.2ൽ വ്യക്തമായി പറയുന്നു: ‘‘പ്രകൃതിദുരന്തമുണ്ടാകുേമ്പാൾ ഒരു നയമെന്ന നിലയിൽ, ഇന്ത്യ ഗവൺമെൻറ് വിദേശസഹായത്തിന് അഭ്യർഥന പുറപ്പെടുവിക്കുകയില്ല. എന്നാൽ, മറ്റൊരു ദേശത്തെ ഗവൺമെൻറ് നമ്മുടെ നാട്ടിലെ ദുരന്തബാധിതരോടുള്ള െഎക്യദാർഢ്യപ്രകടനം എന്ന നിലയിൽ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാറിന് ആ ഒാഫർ സ്വീകരിക്കാം.’’ യു.എ.ഇ ഗവൺമെൻറിെൻറ ഒാഫർ ഇന്ത്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലല്ല, അത് അകൈതവമായ ഒരു സഹാനുഭൂതിപ്രകടനമാണ്.
അതിനാൽ സ്വന്തം പ്രഖ്യാപിതനയമെന്ന നിലക്കുതന്നെ ഇന്ത്യൻ ഭരണകൂടത്തിന് ആ തുക സ്വീകരിക്കാം. ഖത്തർ വിദേശകാര്യ മന്ത്രാലയം ആഗസ്റ്റ് 19ന് അഞ്ചു ദശലക്ഷം ഡോളറിെൻറയും മാലദ്വീപ് 35 ലക്ഷം രൂപയുടെയും സഹായം പ്രഖ്യാപിച്ചു. ഇൗ വാഗ്ദാനങ്ങൾക്കും ഇതേ വിധിയാണുണ്ടായത്. വിദേശത്തുള്ള ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളോട് സഹായവാഗ്ദാനം തിരിച്ചുനൽകാൻ നിർദേശം നൽകിയിരിക്കുന്നു. തായ്ലൻഡും സഹായം നൽകാൻ താൽപര്യം പ്രകടിപ്പിച്ചതാണ്. 22ന് തായ്ലൻഡ് അംബാസഡർ ട്വീറ്റ് ചെയ്തു: ‘‘കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസംഭാവനകൾ ഇന്ത്യ ഗവൺമെൻറ് സ്വീകരിക്കുന്നില്ലെന്ന ഖേദപൂർവമുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം ഭാരതത്തിലെ ജനതയായ നിങ്ങൾക്കൊപ്പമുണ്ട്.’’
എന്തുപറഞ്ഞാലും ഇൗ കാരണങ്ങളൊന്നും നീതീകരിക്കാനാവുന്നതല്ല. മുമ്പ് പല സംഭവങ്ങളിലും കേന്ദ്ര ഗവൺമെൻറിന് സ്വന്തം വിഭവങ്ങൾകൊണ്ടു തന്നെ ദുരിതബാധിതരുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമായിരുന്നു. കേരളം ഇപ്പോൾ സമർപ്പിച്ചതും നേരത്തേ അനുമതി കാത്തുകിടക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കാൻതന്നെ പണമില്ലാതുഴലുന്ന മോദി ഗവൺമെൻറിന് സാധിക്കാത്ത മട്ടാണ്. കേരളത്തിെൻറ താറുമാറായ അടിസ്ഥാനസൗകര്യ സംവിധാനങ്ങൾ പുനർനിർമിക്കാനാവശ്യമായ 20,000 കോടി രൂപയെന്ന വൻതുകയുടെ അടുത്തെങ്ങുമെത്താൻ അവർക്കാവില്ല.
ദുരന്തനിവാരണ സഹായവുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിലും നയനിലപാടുകളുടെ ചട്ടക്കൂട് 2004ലെയും 2013ലെയും കീഴ്വഴക്കങ്ങളല്ല, 2016 ലെ നയമാണ്. മോദി ഗവൺമെൻറിെൻറ സ്വന്തം നയമനുസരിച്ചുതന്നെ സുഹൃദ്രാഷ്ട്രങ്ങൾ സ്വമേധയാ ഒാഫർ ചെയ്യുന്ന സഹായം സ്വീകരിക്കാതിരിക്കുന്നതിന് ന്യായമൊന്നുമില്ല. 2005ലെ കത്രീന കൊടുങ്കാറ്റിനുശേഷം ദുരിതബാധിതർക്കുവേണ്ടി അമേരിക്കപോലും വിദേശസഹായം കൈപ്പറ്റിയിട്ടുണ്ട്. 10 ലക്ഷത്തോളം കുടിയിറക്കപ്പെട്ടവർ, 39 തകർന്ന പാലങ്ങൾ, 80,000 കിലോമീറ്റർ തകർന്ന റോഡുകൾ, ഒലിച്ചുപോകുകയോ കേടുവരുകയോ ചെയ്ത വീടുകൾ... കേരളത്തിെൻറ ഇക്കണ്ട ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമായ ഫണ്ട് കൈയിലുണ്ടെന്ന് കേന്ദ്രത്തിനു തോന്നുന്നെങ്കിൽപിന്നെ, ആവശ്യമായ തുകകളായി ഇൗ ഫണ്ട് എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് അവർ കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം.
2001ൽ ഗുജറാത്തിലെ ഭുജിൽ ഭൂകമ്പമുണ്ടായപ്പോൾ ഇന്ത്യൻ ഭരണകൂടം വിദേശസഹായം സ്വീകരിച്ചിരുന്നു. യു.എൻ.ഡി.പി, ലോകാരോഗ്യസംഘടന, യൂനിസെഫ്, അന്തർദേശീയ തൊഴിൽ സംഘടന തുടങ്ങിയ െഎക്യരാഷ്ട്രസഭയുടെ വിവിധ വേദികളടക്കം അന്ന് 42,67,702 യു.എസ് ഡോളറിെൻറ സഹായമാണ് തേടിയത്. ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള യു.എൻ ഒാഫിസ് ഒന്നര ലക്ഷം യു.എസ് ഡോളറാണ് ഭൂകമ്പപ്പിറ്റേന്നു മാത്രം അടിയന്തര സഹായമായി നൽകിയത്. ഭുജിലെ നല്ല മനുഷ്യർക്ക് അന്താരാഷ്ട്രസമൂഹം സഹായം നൽകുന്നതിനെ ഞാൻ എതിർക്കില്ല. ഇൗ യു.എൻ വേദികളിൽ സജീവ അംഗമായ ഇന്ത്യ അവരുടെ സഹായം സ്വീകരിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല. ‘‘ഒന്ന് എല്ലാവർക്കും, എല്ലാവരും ഒന്നിനുവേണ്ടി’’ (One for All and All for One) എന്നതാണ് വൻ ദുരന്തമുഖത്തെ അന്താരാഷ്ട്ര സഹകരണത്തിെൻറ മുദ്രാവാക്യംതന്നെ. നമ്മുടെ അയൽക്കാർ സമാനദുരന്തങ്ങളിൽപെട്ടപ്പോൾ, നേപ്പാളിലെയും പാകിസ്താനിലെയും ഇറാനിലെയും ഭൂകമ്പങ്ങളിൽ, ബംഗ്ലാദേശിലെയും മ്യാന്മറിലെയും വെള്ളപ്പൊക്കങ്ങളിൽ, സഹായവുമായി ആദ്യമെത്തിയത് ഇന്ത്യയായിരുന്നു. നമ്മൾ ആപത്തിൽപെടുേമ്പാൾ മറ്റുള്ളവർക്ക് ഇതുപോലെ എന്തുകൊണ്ട് സഹായഹസ്തം നീട്ടിക്കൂടാ?
ദീർഘകാലാടിസ്ഥാനത്തിലുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമുള്ള പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളത്തിനു വേണ്ടത് എന്ന കാര്യം പ്രത്യേകം ഒാർക്കേണ്ടതാണ്. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നുള്ള ഫണ്ടുകൾ അടിയന്തര ദുരിതാശ്വാസസഹായത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്. ഒാഖി ചുഴലിക്കാറ്റുണ്ടായപ്പോൾ പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി 7304 കോടി രൂപയാണ് കേരളം ചോദിച്ചത്. കേന്ദ്ര സർക്കാർ അത് നിരാകരിക്കുകയായിരുന്നു. 133 കോടി രൂപ മാത്രമാണ് അന്ന് കേരളത്തിന് അടിയന്തര ദുരിതാശ്വാസമായി അനുവദിച്ചത് (ഇക്കാര്യം ജൂലൈ 24ന് പാർലമെൻറിൽ ചോദ്യംചെയ്തപ്പോൾ പ്രത്യേക സാമ്പത്തിക പാക്കേജിനുള്ള കേരളത്തിെൻറ അഭ്യർഥന തള്ളിക്കളഞ്ഞതിന് ന്യായം നിരത്താൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിക്ക് കഴിഞ്ഞില്ല). ആ അപമാനത്തിെൻറ വേദന നിലനിൽക്കെയാണ് പ്രളയപ്രതിസന്ധിയിലേക്ക് കേരളം എടുത്തെറിയപ്പെട്ടത്.
അതെ, സ്വന്തം വിഭവങ്ങളെ മാത്രം ആശ്രയിച്ചുകഴിയാനാഗ്രഹമുള്ള, ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. സഹായം കൊടുക്കാനാണ്, വാങ്ങാനല്ല നമ്മുടെ ഭരണകൂടത്തിന് ഇഷ്ടം. ആവശ്യങ്ങൾ നിവർത്തിക്കാൻ സ്വന്തം വിഭവങ്ങൾ മതിയെങ്കിൽ നാം സ്വയംപര്യാപ്തരായി നിൽക്കുകതന്നെ വേണം. എന്നാൽ, ദുരന്തബാധിത സംസ്ഥാനത്തിെൻറ ആവശ്യങ്ങൾ കേന്ദ്രഗവൺമെൻറിന് അനുവദിച്ചുതരാനാവുന്നതിനും അപ്പുറമാണെങ്കിൽ അത് നൽകാൻ സന്നദ്ധരാവുന്നവരുടെ കൈ തട്ടിക്കളയുന്നത് നിരുത്തരവാദപരവും അന്തസ്സാരശൂന്യവുമായ പ്രവൃത്തിയാണ്. ദുരിതത്തിൽപെട്ട സ്വന്തം പൗരന്മാരുടെ നേർക്ക് ശിലാഹൃദയസമീപനം പുലർത്തുന്ന ഒരു നയവും ന്യായീകരണമർഹിക്കുന്നില്ല.
ഒരു സംശയവുമില്ല, പിച്ചച്ചട്ടിയെടുത്ത് വിദേശത്ത് തെണ്ടാൻ പോകേണ്ട. എന്നാൽ, വറുതിയിലിരിക്കുന്ന നിങ്ങൾക്ക് ഒരു കപ്പ് പഞ്ചസാരയുംകൊണ്ട് അയൽക്കാരൻ വന്നു വാതിലിൽ മുട്ടുേമ്പാൾ അയാളെ മടക്കിയയക്കരുത്. പ്രകൃതിയുടെ കൂട്ടനശീകരണത്തിനു മുന്നിൽ നിൽക്കെ, വിദേശസഹായത്തോടുള്ള നമ്മുടെ ഇതുവരെയുള്ള മുഴുവൻ നിലപാടുകളും പുനഃപരിശോധിക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.