Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നയന മനോഹരമല്ല ‘നയൻസ്’
cancel

ഇന്ത്യൻ സൂപ്പർലീഗിെൻറ (ഐ.എസ്.എൽ) ഉദയത്തിനും അണ്ടർ 17 ലോകകപ്പി നുംശേഷം ഫുട്ബാൾ കളിക്കാനായി ക്യൂനിൽക്കുന്ന കുട്ടികളാണ് എല്ലായിടത് തുമെന്നത് അതിശയോക്തിയല്ല. വിവിധ അക്കാദമികളിലും മറ്റു പരിശീല നകേന്ദ്രങ്ങളിലും തിരക്ക് വർധിച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിട ികൂടി’ താരങ്ങളാക്കുന്ന യൂറോപ്യൻ, ലാറ്റിനമേരിക്കൽ രാജ്യങ്ങളുടെ ഗ്രാസ്റൂട്ട് ഫുട്ബാളിന് നമ്മുെട നാട്ടിലും പ്രസക്തി ഏറെയാണ്. മുമ്പ് 50 പേർ എ ത്തിയിരുന്ന ഒരു സെലക്ഷൻ ക്യാമ്പിൽ ഇപ്പോൾ പത്തിരട്ടിയിലേറെ കുട്ടി കളെത്തുന്നുണ്ട്. ഗോകുലം കേരള എഫ്.സി നടത്തിയ സെലക്ഷനിൽ 5000ത്തലിലേറെ വിദ്യാർഥികളാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയത്. ഒടുവിൽ സെലക്ഷൻ നിർത്തിവെക്കേണ്ടിവന്നു.


ഫുട്ബാളിൽ അവസരങ്ങൾ തേടുന്ന കുട്ടികളെ കെണിയിൽവീഴ്ത്താനും ചിലരുണ്ട്. ഒമ്പതുപേരുടെ ടീം കളിക്കുന്ന ‘നയൻസ്’ മത്സരങ്ങൾക്കായി ‘ദേശീയ ചാമ്പ്യൻഷിപ്പുകൾ’ നടത്തി കാശുണ്ടാക്കുന്ന സംഘവും സംസ്ഥാനത്ത് വ്യാപകമാണ്. ജമ്മു-കശ്മീർ മുതൽ കന്യാകുമാരിവരെ നയൻസ് ചാമ്പ്യൻഷിപ്പുകൾ ഇടക്കിടെ നടത്തും. ദൂരം കൂടുന്നതിനനുസരിച്ച് സംസ്ഥാന ടീമിൽ കയറിപ്പറ്റാനുള്ള രൂപയും കൂടും.ഗോവയിലാണെങ്കിൽ 7000 രൂപയാണ് വാങ്ങുന്നതെന്ന് പലവട്ടം ‘ദേശീയ ചാമ്പ്യൻഷിപ്പിന്’പോയ ഒരു വിദ്യാർഥി പറഞ്ഞു. കശ്മീരിലും ഉത്തരാഖണ്ഡിലും നടന്ന മത്സരങ്ങൾക്ക് 10,000 രൂപ വീതം ‘പോയിക്കിട്ടി’ എന്നാണ് പങ്കെടുത്തവർ സാക്ഷ്യംപറയുന്നത്. ഒരിടത്ത് പോയാൽ പിന്നെ പെട്ടുപോയ അവസ്ഥയാണ്. പുറത്ത് ആരും അറിയില്ല. നാണക്കേടായതിനാൽ ആരും പരാതിപ്പെടാറുമില്ല. കേരളത്തിൽനിന്ന് മാത്രമല്ല കർണാടക, തമിഴ്നാട് ടീമുകൾക്കുവേണ്ടിയും ‘ഇന്ത്യൻ ടീമി’ലേക്ക് സെലക്ട് ചെയ്യും എന്നുപറഞ്ഞാണ് െകാണ്ടുപോകുന്നത്. ഏതെങ്കിലും കാട്ടുമൂലയിലാകും കളിയുണ്ടാകുക. കാണികളൊന്നുമില്ല. കളി കഴിഞ്ഞാൽ ഇന്ത്യൻ ടീമിലേക്ക് സെലക്ഷനൊന്നുമില്ല’- കർണാടക ടീമിനായി കളിച്ച പയ്യൻ പറയുന്നു.

അടുത്തിടെ ഗോവയിലെ മഡ്ഗാവിലായിരുന്നു നയൻസ് ഫുട്ബാളിൽ ഒരു ദേശീയ ചാമ്പ്യൻഷിപ്. മഡ്ഗാവിൽനിന്ന് രണ്ടു മണിക്കൂർ വീണ്ടും യാത്രയുണ്ടായിരുന്നു. വിജനമായ പ്രദേശത്തെ മൈതാനത്തായിരുന്നു കളി. തൊട്ടടുത്ത് ഒരു കട പോലുമില്ല. 6750രൂപ വീതമാണ് ഒരോ വിദ്യാർഥികളിൽനിന്നും വാങ്ങിയത്. ഒരു സ്വകാര്യ സ്കൂളിലെ ക്ലാസ്മുറിയിലായിരുന്നു താമസം. പഴകിയ നാറിയ പുതപ്പുകളും വൃത്തിയില്ലാത്ത ബാത്ത്റൂമുകളും കാരണം മനംമടുത്ത അവസ്ഥയിലായിരുന്നു.

ആവശ്യത്തിന് പണം പിരിക്കാറുണ്ടെങ്കിലും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്ക് നല്ല ഭക്ഷണം നൽകാൻ ടീമധികൃതർക്കും സംഘാടകർക്കും മടിയാണ്. ദേശീയ ചാമ്പ്യൻഷിപ് എന്നാണ് പേരെങ്കിലും ‘അലമ്പ് കളി’യാണെന്നും പങ്കെടുത്തവർ പറയുന്നു. പലപ്പോഴും ആതിഥേയ ടീമിനെ ജയിപ്പിക്കാനായി റഫറിയും സംഘാടകരും ആഞ്ഞ് ശ്രമിക്കും. വഴിയേ പോകുന്നയാളെവരെ പിടിച്ച് റഫറിയാക്കും .ഗോവയിൽ പാൻറ്സും ടീഷർട്ടും തൊപ്പിയും ധരിച്ച റഫറിയായിരുന്നു കളി നിയന്ത്രിച്ചത്. ഫുട്ബാളിലെ റഫറിയാണോ അതോ ക്രിക്കറ്റിലെ അമ്പയറോ? ലൈൻ റഫറിമാർക്കും കളിയെക്കുറിച്ച് പിടിയില്ലായിരുന്നുവെന്ന് കളിക്കാർക്ക് േബാധ്യമായി. 6750 രൂപയുണ്ടായിരുന്നെങ്കിൽ നാലുദിവസം ഗോവ മൊത്തം കറങ്ങാമായിരുന്നുവെന്നാണ് ഒരു ടീമംഗം പറഞ്ഞത്.

അസോസിയേഷനുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും കേസ് കഴിഞ്ഞാൽ സർട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുമെന്നുമാണ് ടീമിെന കൊണ്ടുപോകുന്നവരുടെ വാഗ്ദാനം. നേവിയുടെയും ആർമിയുടെയും വിവിധ ക്ലബുകളുടെയും സെലക്ടർമാർ മത്സരം കാണാനെത്തുമെന്നും വാഗ്ദാനം െചയ്യും. മക്കൾ നേവിയുടെയും ആർമിയുടെയം ടീമുകളിൽ കളിക്കുന്നത് സ്വപ്നം കണ്ടാണ് രക്ഷിതാക്കൾ പണം സംഘടിപ്പിച്ചുകൊടുക്കുന്നത്്. ചാമ്പ്യൻഷിപ്പിന് ഗ്രൗണ്ടിലെത്തുേമ്പാഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്.

പരിക്കിന് സ്വന്തം ഉത്തരവാദിത്തം
മത്സരങ്ങൾക്കിടെ പരിക്ക് സാധാരണമാണ്. കായികതാരങ്ങൾക്ക് പരിക്കേറ്റാൽ സംഘാടകർ എന്തുചെയ്യും? ആവശ്യമായ ചികിത്സ നൽകുന്നതാണ് പതിവ്. ഏതൊരു സംഘാടകരുടെയും ഉത്തരവാദിത്തമാണത്. എന്നാൽ, പണം വാങ്ങി കുട്ടികളെ മത്സരങ്ങളിൽ പെങ്കടുപ്പിക്കുന്ന ‘തട്ടിപ്പ് അസോസിയേഷനു’കളിൽ ഒരെണ്ണത്തിനുപോലും കായികതാരങ്ങളുെട പരിക്കിനെക്കുറിച്ച് കാര്യമായ ആശങ്കയില്ല. താരങ്ങൾക്ക് പരിക്കേറ്റാൽ അസോസിയേഷന് ഉത്തരവാദിത്തമില്ലെന്ന് ഒരു അസോസിയേഷെൻറ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക ചികിത്സ മാത്രമാണ് നൽകുക. കൂടുതൽ സഹായങ്ങൾ കിട്ടണമെങ്കിൽ ചില നടപടിക്രമങ്ങളുണ്ടത്രെ. രക്ഷിതാക്കളിൽ നിന്ന് കൃത്യമായ സമ്മതപത്രവും ഒപ്പിട്ട് വാങ്ങുന്നുണ്ട്. മത്സരത്തിനിടയിൽ പരിക്കേറ്റാൽ സംഘാടകർക്കും സ്പോൺസർമാർക്കും എതിർതാരങ്ങൾക്കും റഫറിമാർക്കുമെതിരെ പരാതി നൽകില്ലെന്നും രക്ഷിതാവ് ഒപ്പിട്ടുനൽകണം. 10 വയസ്സായ കുട്ടി ഈ അസോസിയേഷെൻറ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്താൽ നാലുവർഷം കഴിയുേമ്പാൾ രാജ്യത്തിന് അഭിമാനമാകുെമന്നാണ് ഭാരവാഹികൾ പറയുന്നത്. ഇതെല്ലാം വെറും ‘തള്ള്’ മാത്രമാണെന്നതാണ് അനുഭവസാക്ഷ്യം.

തുടരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlenines footballsports article series
News Summary - nines football-malayalam sports article series
Next Story