Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതോറ്റുപോയ ലോക്ഡൗൺ...

തോറ്റുപോയ ലോക്ഡൗൺ വിജയമായി നരേന്ദ്ര മോദി വിറ്റഴിക്കുമ്പോൾ...

text_fields
bookmark_border
തോറ്റുപോയ ലോക്ഡൗൺ വിജയമായി നരേന്ദ്ര മോദി വിറ്റഴിക്കുമ്പോൾ...
cancel

വൈറസ് ബാധയുടെ കുതിപ്പ് താഴോെട്ടത്തിക്കാൻ ലക്ഷ്യമിട്ടാണ് സമ്പൂർണ ലോക്ഡൗൺ എന്ന ആശയം വരുന്നത്. ജനം പരസ്പരം ഇടപഴകുന്നത് തടഞ്ഞും സാമൂഹിക അകലം നിലനിർത്തിയും കോവിഡ്-19 രോഗികളുടെ എണ്ണം കുറച്ചുവരാനാവുമെന്നത് സത്യം. ലോക്ഡൗൺ വഴി ഇത് നേടിയെടുത്ത രാജ്യങ്ങേളറെ. ഡെൻമാർക്, െസ്ലാവാക്യ, ഗ്രീസ്, ഒാസ്ട്രിയ, ആസ്ട്രേലിയ തുടങ്ങി പട്ടിക നീളും. ഒന്നുകൂടി പ്രായോഗികമായി നടപ്പാക്കി സമ്പൂർണ കോവിഡ് മുക്തമായ രാജ്യങ്ങളുണ്ട്^ ന്യൂസിലൻഡ് പോലെ. ഇനി വേറെ ചിലത് വൈറസിനെ പടികടത്തിയത് തീരെ ലോക്ഡൗൺ നടപ്പാക്കാതെ^ െഎസ്ലൻഡ് അതിലൊന്നുമാത്രം. 
മാർച്ചോടെ കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന യൂറോപ്യൻ രാജ്യങ്ങൾ ലോക്ഡൗൺ വഴി വൈറസ് ബാധയുടെ കുതിപ്പ് താേഴാെട്ടത്തിക്കുന്നതിൽ വിജയിച്ചു. യു.കെ, ഇറ്റലി, സ്പെയിൻ എന്നിവ ആ പട്ടികയിലെ മുമ്പൻമാർ. കഠിനമായി നടപ്പാക്കിയ ലോക്ഡൗണിലൂടെ പ്രഭവ രാജ്യമായ ചൈനയും വൈറസിെൻറ കുതിപ്പ് പിടിച്ചുകെട്ടി. അവർ അടുത്തിടെ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. 


‘സൂപർ പവറി’നെ കുറിച്ച് മിണ്ടരുത്

ഇവയെ  മാതൃകയായി നാം അവതരിപ്പിച്ചാൽ ഉടൻ കേൾക്കാം നെടുനീളൻ ന്യായങ്ങൾ^ ആ രാജ്യങ്ങൾ സമ്പന്നമാണെന്നും ജനസാന്ദ്രത തീരെ കുറവാണെന്നും. അതുവരെയും ലോകത്തെ സൂപർ ശക്തിയെന്ന്  (‘വിശ്വ ഗുരു’വെന്ന് ബി.ജെ.പി ഭാഷ്യം) വീമ്പിളക്കിയവർ പെെട്ടന്ന് എല്ലാം മറന്ന് നാം ദരിദ്രരാണെന്നും മൂന്നാം ലോക രാജ്യമാണെന്നും സ്വയം തരംതാഴും. മാനുഷിക വികസന രംഗത്ത് ഇനിയുമേറെ പോകാനുണ്ടെന്നും നെടുവീർപ്പിടും. ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥ, ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ, അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥ തുടങ്ങി വലിയ വായിലെ വർത്തമാനങ്ങൾ കണ്ടംവഴി ഒാടും. 

ഏതെങ്കിലും മേഖലയിൽ പ്രകടന മികവു കണ്ടാൽ ഇൗ സമ്പന്ന രാജ്യങ്ങളുമായി തന്നെയാകും വീണ്ടും സമീകരണം. 

ഉത്തർ പ്രദേശിൽ ഇതുവരെയും കോവിഡ് മരണം 600 മാത്രമെന്നതിെൻറ മഹത്വമറിയിക്കാൻ നരേന്ദ്ര മോദി ചേർത്തുപറഞ്ഞത് സമാന ജനസംഖ്യയുള്ള നാല് യൂറോപ്യൻ രാജ്യങ്ങളിൽ 1.3 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ഉദ്ധരിച്ചായിരുന്നു. ഉത്തർ പ്രേദശും വിയറ്റ്നാമും തെൻറ സ്വന്തം സംസ്ഥാനമായ ഗുജറാത്തും കേരളവും തമ്മിലും പ്രധാനമന്ത്രി തുലനം നടത്തണമായിരുന്നു. കണക്കുകൾ എങ്ങനെ ഇഴകീറിയാലും ഗ്രാഫ് കുത്തനെ മേലോട്ടുതന്നെയാണിപ്പോൾ. 

100 ദിവസം കഴിഞ്ഞിട്ടും എന്തേ തോറ്റുപോയി?

പരസ്യമായി പ്രഖ്യാപിച്ച തെൻറ ലക്ഷ്യം മുൻനിർത്തിയാൽ േപാലും നരേന്ദ്ര മോദിയുടെ ലോക്ഡൗൺ പരാജയമാണെന്നതാണ് സത്യം. മാർച്ചിൽ ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ പ്രധാനമന്ത്രി മോദി പറഞ്ഞത് കോവിഡിനെതിരായ ഇൗ യുദ്ധം 21 നാളുകൾ കൊണ്ട് രാജ്യം ജയിക്കുമെന്നായിരുന്നു. മഹാഭാരത യുദ്ധം ജയിക്കാനെടുത്തതിനെക്കാൾ മൂന്നു ദിവസം മാത്രം കൂടുതൽ.
നെട്ടല്ല് വളഞ്ഞുവീഴാത്ത ഒറ്റ മാധ്യമം നമുക്കുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ നേരാംവണ്ണം ഒരു പാർലമെൻറ് പ്രവർത്തിച്ചിരുന്നുവെങ്കിൽ, അതുമില്ലേൽ ചങ്കുറപ്പുള്ള ഒരു പ്രതിപക്ഷം ജീവനോടെയുണ്ടായിരുന്നുവെങ്കിൽ ഇൗ കോവിഡ് മഹാഭാരതം 100 ദിവസം കഴിഞ്ഞിട്ടും എന്തേ തോറ്റുപോയി എന്ന് ചോദ്യം ഉയർത്താമായിരുന്നു. 

പ്രധാനമന്ത്രി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത് ലോക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ അനേകം ജീവൻ പൊലിഞ്ഞുപോയേനെയെന്നാണ്. അതെങ്ങനെ ശരിയാകാനാണ്. ഇതുവരെയും 17,000 ലേറെ വിലപ്പെട്ട ജീവൻ രാജ്യത്ത് നഷ്ടമായിക്കഴിഞ്ഞു. ഇതേ അക്കങ്ങൾ തുടർന്നാൽ വർഷാവസാനമാകുേമ്പാഴേക്ക് മരണനിരക്ക് ലക്ഷം കവിയും. 

മറ്റൊരു വിശദീകരണം, ആശുപത്രികൾ എളുപ്പം രോഗികളെ കൊണ്ട് നിറയാതിരിക്കാനായിരുന്നുവെന്നാണ്. അത്യപൂർവം സ്ഥലങ്ങളിലേത് മാറ്റിനിർത്തിയാൽ ഇൗ അവകാശവാദവും ഗോൾപോസ്റ്റ് മാറ്റിവെക്കൽ മാത്രം. നോട്ടുനിരോധനത്തിനു പിന്നിലെ അനന്തമജ്ഞാത രഹസ്യം പോലെ എന്തോ നിത്യ നിഗൂഢത ഇവിടെയുമുണ്ടാകാം. 

വൈറസ് ബാധ കുത്തനെ ഉയരുന്നത് ഇനിയും നിയന്ത്രണവിധേയമാകാത്തത് എന്തുകൊണ്ടെന്ന അന്വേഷണവും പശ്ചാത്തല പരിശോധനയും അനുപേക്ഷ്യമാണ്. ഉത്തരം നമുക്ക്  അറിയാമെങ്കിൽ പോലും, ഇൗ കോവിഡ് വിരുദ്ധ യുദ്ധം അവസാനം കാണാത്ത സ്ഥിതിക്ക് ആവർത്തിക്കാവുന്നതാണ്. എന്നല്ല, ഇൗ യുദ്ധം തുടങ്ങിതല്ലേയുള്ളൂ. മരണനിരക്കോ, രോഗമുക്തിയുടെ കണക്കോ മാത്രം നോക്കിയല്ല എല്ലാം തീരുമാനിക്കേണ്ടത്. കോവിഡിനെ ഇനിയും നിയന്ത്രണ വിധേയമാക്കാനായില്ലെങ്കിൽ, നമ്മുടെ വ്യവസായ ശാലകൾ, ഒാഫിസുകൾ, വിപണികൾ എന്നിവയൊന്നും പതിവുപോലെയാകില്ല. അവ സാധാരണത്വത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ നമ്മുെട സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവും തീരാകാത്തിരിപ്പ് മാത്രമാകും. 

ലോക്ഡൗൺ വഴി രോഗബാധയുടെ വളർച്ച എന്തുകൊണ്ട് കുറക്കാനായില്ല?

നമ്മുടെ പോക്കറ്റിലെ പണവും യുദ്ധവിമാനങ്ങൾ കൂടുതൽ വാങ്ങാൻ നികുതിപ്പണവും നമ്മുടെ ആധിയായി ഇനിയും തുടരുന്നുവെങ്കിൽ നാം ചോദിച്ചേ പറ്റൂ^ ലോക്ഡൗൺ വഴി രോഗബാധയുടെ വളർച്ച എന്തുകൊണ്ട് കുറക്കാനായില്ല?

1. നാം നേരത്തെ തുടങ്ങിയില്ല. കോവിഡിനെ അതിവേഗം മറികടന്നവർ ചെയ്ത പൊതുവായ ഒരു കാര്യമുണ്ട്^ അവർ നേരത്തെ തുടങ്ങി. വിയറ്റ്നാം, തായ്ലൻഡ്, ഭൂട്ടാൻ മുതൽ കേരളം വരെ ഇതുശരിവെക്കുന്നു. 

കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നടപടികൾ ജനുവരി 20ന് തുടങ്ങിയിരുന്നു. പരിശോധിച്ച്, തിരിച്ചറിഞ്ഞ്, മാറ്റിനിർത്തി, അവർക്ക് പിന്തുണ നൽകിയുള്ള ചികിത്സക്രമം യൂറോപ് പോലും തുടങ്ങും മുമ്പ് അവർ നാന്ദികുറിച്ചു. മറുവശത്ത്, ഇറ്റലിയുടെയും സ്പെയിനിെൻറയും പേടിപ്പെടുത്തുന്ന കഥകൾ പുറത്തുവന്നപ്പോൾ മാത്രമായിരുന്നു നരേന്ദ്ര മോദിയും സംസ്ഥാന സർക്കാറുകളും കോവിഡിനെ കാര്യമായി കണ്ടത്. ഫെബ്രുവരിയിൽ ചൈനയിൽനിന്ന് വരുന്നവരുടെ ‘തെർമൽ സ്ക്രീനിങ്’ മാത്രമായിരുന്നു രാജ്യത്ത് നടന്നത്. 

2. ജനങ്ങൾക്ക് നേരത്തെ അറിയിപ്പ് നൽകിയില്ല. നാലു മണിക്കൂർ മാത്രം സമയം നൽകി ദേശവ്യാപകമായി ലോക്ഡൗൺ നടപ്പിൽ വരുത്തുേമ്പാൾ ജനം ഒട്ടും ഒരുങ്ങിയിരുന്നില്ല. ലോകത്തെ ഏറ്റവും വിശാലമായ ലോക്ഡൗൺ വരുംമുമ്പ് അവശ്യ വസ്തുക്കൾ സ്വരുക്കൂട്ടാനോ ഒരുക്കങ്ങൾ നടത്താനോ അതിലേറെ, പുതിയ ജീവിതക്രമത്തിന് തയാറെടുക്കാനോ അവർക്ക് അവസരമുണ്ടായില്ല. അനിശ്ചിതത്വവും ഉത്കണ്ഠയും തലക്കുപിടിച്ച് ജനം പതിവുപോലെ ജീവിച്ചുതുടങ്ങി, നിയമങ്ങൾ ലംഘിക്കാനും. 
ഇപ്പോൾ നാം ‘അൺലോക്’ ഘട്ടത്തിലാണ്^ രോഗ വ്യാപനം അതിവേഗത്തിലും. ഇത്ര വലിപ്പവും വൈവിധ്യവും പേറുന്ന ഇന്ത്യ പോലൊരു രാജ്യം നടപ്പാക്കേണ്ടിയിരുന്നത് പതിയെ ഘട്ടങ്ങളായുള്ള ലോക്ഡൗണായിരുന്നു. 

3. പ്രോത്സാഹനമല്ല, പൊലീസാണ് നടപ്പാക്കാനിറങ്ങിയത്. ദരിദ്രരും ഹതഭാഗ്യരുമായ പൗരന്മാരെ ലോക്ഡൗണിലാക്കാൻ വ്യാപകമായ പൊലീസ് ബലപ്രയോഗമാണ് നാം കണ്ടത്. ചിലയിടങ്ങളിലെങ്കിലും ജനം പൊലീസിനെതിരെ തിരിഞ്ഞു. ജനത്തിന് ബോധ്യപ്പെടുന്ന, പ്രോത്സാഹനം നൽകിയുള്ള ലോക്ഡൗണായിരുന്നു നമുക്ക് വേണ്ടിയിരുന്നത്. അതുവഴി ജനത്തിന് സ്വമേധയാ ലോക്ഡൗണിൽ പങ്കാളികളാകാമായിരുന്നു. 

4. ജനസംഖ്യയുടെ വലിയ പങ്കും ലോക്ഡൗണിലായില്ല. ഗല്ലികളിലും ഘെറ്റോകളിലും കഴിയുന്ന, ഒറ്റപ്പെട്ട ഗ്രാമങ്ങളിലുള്ള ജനങ്ങൾ, അവശ്യ വസ്തുക്കളും സേവനവും ഉറപ്പാക്കാനിറങ്ങിയവർ^ ഇവർ മറ്റുള്ളവരുമായി ഇടപഴകാൻ അവസരമുണ്ടായത് രോഗവ്യാപനത്തിന് സഹായകമായി. 

കടലാസിൽ ലോകത്തെ ഏറ്റവും കഠിനമായ ലോക്ഡൗണായപ്പോൾ പ്രയോഗത്തിൽ ദരിദ്രമായി. ഉദാഹരണത്തിന്, ലോക്ഡൗൺ കാലത്ത് ക്രിക്കറ്റ് മത്സരങ്ങളും കല്യാണങ്ങളും വൻ ആഘോഷത്തോടെ നടന്ന ആന്ധ്രയിലെ ഒരു ഗ്രാമം ഇപ്പോൾ കനത്ത വിലയൊടുക്കുകയാണ്. 

സ്വന്തം നാടുകളിലേക്ക് മടങ്ങാൻ നാം നേരത്തെ അനുവദിക്കേണ്ടിയിരുന്ന കുടിയേറ്റ തൊഴിലാളികളാണ് മറ്റൊരു വിഭാഗം. അവരെ നാട്ടിലേക്ക് വിടാതെ പിടിച്ചുനിർത്തിയത് രോഗം പടരാനേ സഹായിച്ചുള്ളൂ. അവരിൽനിന്ന് സ്വന്തം നാട്ടുകാർക്ക് ഇപ്പോഴും കോവിഡ് പകർന്നുകൊണ്ടേയിരിക്കുന്നു. 

5. വളരെ കുറഞ്ഞേ നാം പരിശോധന നടത്തിയുള്ളൂ, അതും ബോധപൂർവം. നാം വരുത്തിയ ഏറ്റവും വലിയ വിന. ഒന്നാം നാൾ മുതൽ നാം കോവിഡ് പരിശോധന കുറഞ്ഞ അളവിലേ നടത്തിവരുന്നുള്ളൂ. രോഗബാധിതരുടെ എണ്ണം കൃത്രിമമായി കുറച്ചുനിർത്താൻ ഇത് സഹായകമായി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇതിൽ ബോധപൂർവം കൂറുകാരായി. രാഷ്ട്രീയ തിരിച്ചടി മാത്രമായിരുന്നു അവരുടെ ആശങ്ക. കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതിൽ സർക്കാർ പരാജയമെന്ന് ജനം പറയുമോയെന്ന് അവർ ഭയന്നു. വിരോധഭാസമാകാം, പരിശോധന നടത്താതിരുന്നാൽ രോഗവ്യാപന തോത് കൂട്ടുകയേ ഉള്ളൂ. കാരണം, ആരെ മാറ്റിനിർത്തണമെന്നു പോലും നമുക്ക് തിരിച്ചറിയാനാകുന്നില്ല. 

ഒാരോ സംസ്ഥാനവും ഇപ്പോൾ ഇതിെൻറ പ്രത്യാഘാതം അനുഭവിക്കുകയാണ്. യു.പിയും ബിഹാറും ഇപ്പോഴും ഇതേ പിഴ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. വൈകി അവരും ഇത് അറിയും. വ്യാപകമായി പരിശോധന നടത്തിയാൽ രോഗികളെ എളുപ്പം തിരിച്ചറിയാമായിരുന്നു. എല്ലാവരെയും പരിശോധിക്കാനാവില്ലെന്നായിരുന്നു നമ്മെ പറഞ്ഞുപഠിപ്പിച്ചത്. ഏറ്റവും ദുഃഖകരമായ തമാശ, സമൂഹ വ്യാപനം ഉണ്ടായെന്ന് ഇപ്പോഴും അധികാരികൾ സമ്മതിക്കുന്നില്ല. 

6. സമ്പർക്കപ്പട്ടിക ഉണ്ടാക്കിയില്ല. ഒരാൾ കോവിഡ് ബാധിതനായി സ്ഥിരീകരിച്ചാൽ, ആദ്യം ചെയ്യേണ്ടത് കഴിഞ്ഞ ദിവസങ്ങളിൽ അയാൾ എത്തിയ സ്ഥലങ്ങൾ അറിയിക്കലാണ്. അവിടങ്ങളിലുള്ളവരെ കൂട്ടമായി പരിശോധനക്ക് വിധേയമാക്കിയാൽ രോഗവ്യാപനം സംഭവിച്ചോ എന്ന് ഉറപ്പിക്കാം. ഇങ്ങനെയൊക്കെ വേണമെന്ന് പുതിയ സങ്കൽപം പോലെ രാജ്യത്തെ പഠിപ്പിക്കണമെന്നതാണ് സ്ഥിതി. ഇക്കാര്യത്തിൽ, കേരളം നിർവഹിച്ചത് വലിയ ദൗത്യമാണ്. ഇപ്പോഴും 75 ശതമാനം ജനങ്ങൾക്ക് സ്മാർട്ഫോൺ ഇല്ലാത്ത രാജ്യത്ത് സമ്പർക്കം കണ്ടെത്താൻ മാന്ത്രിക വടി കണക്കെ പ്രയോഗിക്കുന്ന സ്മാർട്ഫോൺ ആപ് മാത്രമാണ് സർക്കാറിെൻറ ഏക പോംവഴി.

പ്രചാരവേലകളുടെ ശക്തി

കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ പരാജയമായെന്ന് തുറന്നുസമ്മതിക്കുന്നതിലെ സത്യസന്ധതയില്ലായ്മയാണ് രാജ്യത്തിെൻറ വലിയ പ്രശ്നം. ഒന്നും ആരെയും അലട്ടുന്നില്ല. എല്ലാം ശരിയാണെന്ന് അക്കം നിരത്തുന്ന കണക്കുകളും മോദിക്ക് ഇനിയും തെരഞ്ഞെടുപ്പ് ജയിക്കാവുന്ന സാഹചര്യവും ഉള്ളിടത്തോളം അത് അങ്ങനെതന്നെ തുടരുകയും ചെയ്യും.

നോട്ടുനിരോധനത്തിെൻറ പരാജയമോ ജി.എസ്.ടി സൃഷ്ടിച്ച കൊടും നഷ്ടങ്ങളോ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ പരിക്കേൽപിക്കാത്ത പോലെ കോവിഡ് പിടിച്ചുകെട്ടുന്നതിലെ പരാജയവും മോദിയെ അലട്ടില്ല. പ്രതിപക്ഷം, വിശിഷ്യാ രാഹുൽ ഗാന്ധി ഇൗ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും ജനത്തിെൻറ അടുത്തേക്ക് എത്തില്ല. പ്രതിപക്ഷത്തിന് അണികളില്ലെന്നു മാത്രമല്ല, ദശലക്ഷക്കണക്കിന് വാട്സാപ് ഗ്രൂപുകളോ സർക്കാറിനെ ചോദ്യം ചെയ്യുന്ന മാധ്യമമോയില്ല. 

ജനാധിപത്യത്തിലെ ഇത്തരം തിരുത്തൽ സംവിധാനങ്ങളുടെ അഭാവത്തിൽ തോറ്റുപോയ ഇൗ ലോക്ഡൗണും വിജയമായി നരേന്ദ്ര മോദിക്ക് വിറ്റഴിക്കാം. എല്ലാം അവസാനിക്കുേമ്പാൾ കുറെയേറെ ഇന്ത്യക്കാർ പരാജയത്തെ വിജയമായി ഒാർത്തുവെക്കും. അത്രക്ക് ശക്തമാണ് പ്രചാരണങ്ങൾ.


കടപ്പാട്: theprint.in
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiindia newscovid 19lockdowncovid lockdown
News Summary - narendra modi is selling a failed covid lockdown as a success
Next Story