നെട്ടല്ലില്ലാത്ത എെൻറ രാജ്യമാണ് ഗൗരിയെ അറുകൊല ചെയ്തത്
text_fieldsഅവസാന കൂടിക്കാഴ്ചയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു. തനിക്കുനേരെയുള്ള ഭീഷണികളുടെ പ്രത്യാഘാതങ്ങൾ വിവരിച്ച് വിളിക്കുകയും കത്തെഴുതുകയും ചെയ്യുന്ന ആളുകളെ ഗൗരി ലേങ്കഷ് ‘‘നിൻകോംപൂപ്’’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ‘‘നിൻകോംപൂപ്’’ എന്ന പദത്തിനർഥം വിഡ്ഢി എന്നാണ്. ഇൗ വാക്കിെൻറ ഉച്ഛാരണത്തെച്ചൊല്ലി ഞങ്ങൾ അന്ന് കുറെ ചിരിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പങ്ക് വിവരിക്കുന്ന ‘ഗുജറാത്ത് ഫയൽ’ എന്ന എെൻറ പുസ്തകം കന്നടയിലേക്ക് ലേങ്കഷ് പബ്ലിക്കേഷൻ വിവർത്തനം ചെയ്യാനിരുന്നതാണ്. 2016 ജൂണിൽ ‘ഗുജറാത്ത് ഫയൽ’ പുറത്തുവന്നപ്പോൾ എന്നെ ആദ്യം സമീപിച്ചത് ഗൗരിയായിരുന്നു. എന്നാൽ, ആ സമയത്തുതന്നെയാണ് അപകീർത്തി കേസിൽ അവർ അറസ്റ്റിലാകുന്നതും മറ്റും. അതിനുേശഷം ഹിന്ദുത്വ ഗ്രൂപ്പിൽനിന്നുള്ള അവർക്കുനേരെയുള്ള നിരന്തരമായ ഭീഷണിയും മറ്റുമൊക്കെയായി പുസ്തകത്തിെൻറ വിവർത്തനം നീണ്ടുപോയി. കൃത്യമായും നിയമക്കുരുക്കിൽ അകപ്പെട്ട ഗൗരിയോട് ഞാൻ വിവർത്തനത്തിനായി മറ്റൊരു പ്രസാധകരെ സമീപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. പേക്ഷ, ലേങ്കഷ് പബ്ലിക്കേഷൻതന്നെ ഗുജറാത്ത് ഫയൽസ് മൊഴിമാറ്റം നടത്തുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി. ‘‘ ആ ‘നിൻകോംപൂപു’കളേക്കാൾ ശക്തയാണ് ഞാൻ’’ എന്നായിരുന്നു അന്ന് അവർ എന്നോട് പറഞ്ഞത്.
അടുത്തിടെ ഞാൻ നടത്തിയ കാനഡ യാത്രയുമായി ബന്ധപ്പെട്ട് ഭരണകൂടവും ഹിന്ദുത്വവാദികളും എന്നെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെക്കുറിച്ച് ഏതാനും ദിവസം മുമ്പാണ് ഞാൻ ഫേസ്ബുക്കിൽ കുറിച്ചത്. തൊട്ടുടനെ അവർ എനിക്ക് സന്ദേശമയച്ചു: ‘‘അവരുടെ ‘സ്നേഹത്തിലും’പിടിച്ചുനിൽക്കുക’’. ഇൗ വാക്കുകൾ കുറിക്കുേമ്പാഴും അവരറിഞ്ഞിരുന്നില്ല, മരണം അവരെ ഒരു താരകമാക്കുമെന്ന്. എങ്ങനെ ആ വാർത്തയോട് പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഇവിടെ സംഘടിപ്പിക്കപ്പെട്ട മെഴുകുതിരി ജാഥകളിലൊന്നും ഞാൻ പെങ്കടുത്തിട്ടില്ല. ഒരു പ്രതിഷേധ പ്രകടനങ്ങളിലും ഞാൻ സാന്നിധ്യമറിയിച്ചിട്ടില്ല. ചാനൽ ചർച്ചകളിൽ പെങ്കടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ രാത്രി ഞാൻ തീർച്ചപ്പെടുത്തി; ഇൗ സമൂഹത്തിൽ കൂടുതൽ അഭിനയിച്ച് നിൽക്കാനാവില്ലെന്നതാണ് അത്തരമൊരു തീരുമാനത്തിനു കാരണം.
ഇതേ ചാനൽ സദസ്സുകളിൽ ഞാൻ ഒരുപാട് സംസാരിച്ച് ക്ഷീണിച്ചതാണ്. അതുകൊണ്ടൊന്നും എെൻറ രാജ്യത്തെയും ജനങ്ങളെയും എന്തെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ, ഗൗരി ലേങ്കഷിെൻറ ജീവിതത്തെക്കുറിച്ചുള്ള ന്യൂസ്റൂം ചർച്ചകൾക്ക് ഞാനില്ല. രണ്ട് ദശകങ്ങളായി അവരുെട മാധ്യമ പ്രവർത്തനം പോലെതന്നെ ഒട്ടും സംശയമില്ലാതെ പറയാം, ആ കൊലക്കു പിന്നിൽ തീവ്രപക്ഷക്കാരും ഭരണകൂടവുമാണ്.
ഇത്തരമൊരു നിലപാട് സ്വീകരിക്കുേമ്പാൾ അടിസ്ഥാനപരമായി എെൻറ നീരസവും വെറുപ്പും തീവ്രവലതുപക്ഷക്കാരോടോ മതതീവ്രവാദികളോടോ ട്രോളുകളോടൊ അല്ല. മറിച്ച്, ഇത്തരം വിഷയങ്ങളിൽ ഇന്ത്യൻ മധ്യവർഗവും ബുദ്ധിജീവികളും വെച്ചുപുലർത്തുന്ന മൗനത്തോടും ‘ബാലൻസിങ്ങി’നോടുമാണ്; മ്യാന്മറിലെ റോഹിങ്ക്യ വിഷയം ചർച്ചചെയ്യുേമ്പാൾ നിഷ്പക്ഷതക്കായി ചാനൽ ചർച്ചകളിലേക്ക് തീവ്രവലതുപക്ഷ വാദികളെ ആനയിക്കുന്ന മാധ്യമസ്ഥാപനങ്ങളോടാണ്. ഇൗ കപടമായ നിഷ്പക്ഷതയോടും ‘ബാലൻസിങ്’ നടത്തുന്ന മാധ്യമ, ബുദ്ധിജീവികളോടും എനിക്ക് അങ്ങേയറ്റത്തെ വെറുപ്പാണ്. ഇവരാണ് ഗൗരിക്കുവേണ്ടി ജന്തർ മന്തറിൽ മെഴുകുതിരി പ്രകടനം നടത്തണമെന്ന് പറയുന്നത്. പേക്ഷ, ജീവിച്ചിരുന്ന കാലത്ത് ഗൗരി എന്തിനുവേണ്ടിയാണോ പോരാടിയിരുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല.
ന്യൂസ് ചാനലുകളിലെ എെൻറ പ്രകടനങ്ങളെ ഗൗരി അത്രകണ്ട് കാര്യമാക്കിയിരുന്നില്ല; എെൻറ ആരാധികയായിരുന്നില്ല അവർ. ഒരിക്കൽ ഒരു ചാനൽ ചർച്ച കണ്ടശേഷം അവർ എന്നെ വിളിച്ച് അൽപം രോഷത്തോടെതന്നെ സംസാരിച്ചു: നിന്നെ അവർ വിളിച്ചത് വസ്തുതകൾ പറയാനല്ല. നിങ്ങൾ സംസാരിക്കുന്നത് ആരോപണ വിധേയരായവർക്കും ഇരകൾക്കും ഇടതു ലിബറലുകൾക്കും വേണ്ടിയാണ്. അതും ഒരു മുസ്ലിം. ചർച്ചകളിൽ ബാലൻസിങ്ങിനു വേണ്ടിയുള്ള ഒരു ഘടകം മാത്രമാണ് നിങ്ങൾ’’. സത്യത്തിൽ അന്ന് ഗൗരിയുടെ വാദത്തോട് എനിക്ക് പൂർണ യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഗൗരിയുടെ മരണവാർത്തയുമായി ബന്ധപ്പെട്ട് ചാനലുകളിൽ വരുന്ന അത്യന്തം പ്രകോപനപരവും വർഗീയവുമായ ഹാഷ്ടാഗുകൾ കാണുേമ്പാൾ അവർ അന്ന് പറഞ്ഞതിെൻറ അർഥം എനിക്ക് മനസ്സിലാകുന്നു. ഗൗരിക്ക് നീതി ആവശ്യപ്പെട്ടുെകാണ്ട് ബി.ജെ.പി നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ എന്നെ അദ്ഭുതപ്പെടുത്തുന്നു. കർണാടകയിൽ തീവ്രവലതുപക്ഷത്തിെൻറ എതിർനിരയുടെ മുഖമായിരുന്നു ഗൗരി. കന്നടദേശം എങ്ങനെയാണ് ഹിന്ദുത്വത്തിെൻറ പരീക്ഷണശാലയായതെന്ന് വിവരിക്കുന്ന കനപ്പെട്ട ലേഖനങ്ങൾ അവർ ലേങ്കഷ് പത്രികയിൽ എഴുതിയിട്ടുണ്ട്.
ഗൗരിയായിരുന്നു ശരി. കർണാടകയിൽ തീവ്രവലതുപക്ഷത്തിെൻറ മുഖമായ ആനന്ദ് കുമാർ ഹെഗ്ഡെയെ മോദി സർക്കാർ കാബിനറ്റിൽ തിരുകിക്കയറ്റിയത് ഇക്കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞവർഷം, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ വിശ്വാസികൾക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് കുറ്റംചുമത്തപ്പെട്ട നേതാവാണിയാൾ. ഞാനും ബർഖ ദത്തുമടക്കമുള്ള മാധ്യമപ്രവർത്തകരെ നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്ന് സർക്കാറിനോട് ട്വിറ്ററിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സർക്കാറിനോടുള്ള ഞങ്ങളുടെ നിലപാടുകളാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം.
എനിക്കൊരു കാര്യം തീർച്ചയാണ്. ഗൗരിയുടെ പേരുകൾ ഇനി പരാമർശിക്കപ്പെടുന്നുണ്ടെങ്കിൽ അത് വിശാല ഇടതുപക്ഷത്തിെൻറ പ്രസിദ്ധീകരണങ്ങളിലും മറ്റുമായിരിക്കും. ഇപ്പോൾ ഗൗരിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയവർ അവരുടെ സുഖജീവിതത്തിലേക്കുതന്നെ മടങ്ങും. ഗൗരിക്ക് നീതിയാവശ്യപ്പെടുന്ന ട്വിറ്റർ അക്കൗണ്ടുകൾ ദിവസങ്ങൾക്കകം തന്നെ സർക്കാറിെൻറ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങും. ഗൗരി ലേങ്കഷിെൻറ നീതിക്കുവേണ്ടി പ്രകടനം നടത്തുന്ന മാധ്യമപ്രവർത്തകരുടെ കാര്യവും വ്യത്യസ്തമല്ല. അവരും എഡിറ്റോറിയൽ മുറികളിലേക്ക് മടങ്ങും. ഇനിയും കൊലപാതകങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും വംശഹത്യകളും നടക്കുേമ്പാൾ പിന്നെയും അവർ ‘രണ്ട് ഭാഗത്തു’നിന്നും ചാനൽ മുറികളിലേക്ക് അതിഥികളേയും നിരീക്ഷകരെയും ക്ഷണിക്കും.
ഗൗരിയുടെ മരണവാർത്തയെത്തുേമ്പാൾതന്നെ ചില സുഹൃത്തുകൾ എന്നോട് ‘കരുതിയിരിക്കാൻ’ ഉപദേശിച്ച് സന്ദേശങ്ങൾ അയച്ചിരുന്നു. സത്യം പറയാമല്ലൊ, ആ ഫോൺ സന്ദേശങ്ങളെല്ലാം ഒാക്കാനമുണ്ടാകുന്നവയാണ്. തങ്ങൾക്കാവശ്യമില്ലാത്ത ഒരു രാജ്യത്തിനും സമൂഹത്തിനുംവേണ്ടിയാണ് ഗൗരി അവരുടെ ജീവിതം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം, ഞാൻ ഫേസ്ബുക്ക് തുറന്നുനോക്കിയപ്പോൾ, ചാറ്റ്ബോക്സിൽ 21 മണിക്കൂർ മുമ്പുവരെ അവരുണ്ടായിരുന്നു. അടുത്ത നിമിഷത്തിൽ അവരുടെ മറ്റൊരു സന്ദേശം എന്നെത്തേടിയെത്തുമെന്ന സ്വപ്നത്തിലാണിപ്പോൾ ഞാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.