ഡാംഡു പ്രബുദ്ധത
text_fieldsമണ്ണിലെ ജീവജാലങ്ങളുടെ ജീവിതങ്ങൾ മാത്രമല്ല പുഴ നെയ്തെടുക്കുന്നത്;
മനുഷ്യസംസ്കാരങ്ങളുട െ ഭൗമരൂപംകൂടിയാണ്.
ചിലിയിലെ ഗോത്രമൂപ്പൻ ജോസ് കുറിയാവോ പറഞ്ഞപോലെ,
‘‘ബയോബിയോ നദിക്കുവേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. കാരണം ബയോബിയോയാണ് ഞങ്ങൾ.’’
എന്തുകൊണ്ട് ഡാം ഡീകമീഷൻ എന്ന ചോദ്യത്തിെൻറ നേരുത്തരം കുഞ്ഞൊരു വാക്കാണ്: പുഴ. വെള്ളപ്പൊക്കം, ഡാം തകർച്ച ഇത്യാദി മനുഷ്യനുള്ള ഭീഷണികൾക്ക് കേവലം പാർശ്വസ്ഥാനമേയുള്ളൂ. ഇതേ മനുഷ്യന് പുഴയുടെ നൈസർഗിക ജീവിതം അതിലും എത്രയോ നിർണായകമാണെന്നതാണ് മർമം. കാരണങ്ങൾ ഭൂമിശാസ്ത്രം തൊട്ട് സംസ്കാരംവരെ പല മണ്ഡലങ്ങളിലായി പന്തലിച്ചുകിടക്കുന്നു.
ഒരു പുഴയും അതിെൻറ കരയും തമ്മിലുള്ള ബന്ധം വ്യക്തമായ പാരസ്പര്യത്തിേൻറതാണ്. കരയെ പുഴ രൂപപ്പെടുത്തുക മാത്രമല്ല, കരകളാൽ പുഴ ആകൃതിപ്പെടുകകൂടിയാണ്. കരമണ്ണിെൻറ വൃദ്ധിക്ഷയങ്ങളും ആ മണ്ണിലെ ജീവജാലങ്ങളുടെ ജീവിതങ്ങളും മാത്രമല്ല പുഴ നെയ്തെടുക്കുന്നത്; മനുഷ്യസംസ്കാരങ്ങളുടെ ഭൗമരൂപംകൂടിയാണ്. ചിലിയിലെ ഗോത്രമൂപ്പൻ ജോസ് കുറിയാവോ പറഞ്ഞപോലെ, ‘‘ബയോബിയോ നദിക്കുവേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. കാരണം ബയോബിയോയാണ് ഞങ്ങൾ.’’ രണ്ടു വ്യത്യസ്ത ജൈവരൂപങ്ങളുടെ ഗാഢബന്ധം. അതാണ് പാരസ്പര്യത്തിെൻറ നിർവചനം. ഇവിടെയാണ് ‘Silenced Rivers’ എഴുതിയ പാട്രിക് മക്കള്ളിയുടെ വാക്കുകൾ ഒാർത്തുവെക്കേണ്ടത്: ‘‘അണക്കെട്ടുപോലെ ഒരു പുഴയെ ഇത്രകണ്ട് സമഗ്രമായി മാറ്റിക്കളയുന്ന മറ്റൊന്നുമില്ല. കാരണം, പുഴയുടെ അടിസ്ഥാനസത്ത അതിെൻറ ഒഴുക്കാണ്. അണക്കെട്ടിേൻറതാകെട്ട നിശ്ചലതയും.’’ അതാണ് കാതൽപ്രശ്നം.
മണ്ണിടിഞ്ഞോ ബലക്ഷയം വന്നോ നിർമാണോദ്ദേശ്യം പരാജയപ്പെേട്ടാ ഒക്കെ പലവഴിക്ക് ഒരണക്കെട്ട് മരണപ്രാപ്തി നേടാം. ഒരു ഡാമും സ്വന്തംനിലക്ക് ചിരഞ്ജീവിയുമല്ല. എന്നാൽ, ഇതിനൊക്കെ അപ്പുറത്താണ് ശരിയായ പ്രശ്നങ്ങൾ. ‘സുരക്ഷിതം’ എന്ന എൻജിനീയറിങ് മസ്തിഷ്കങ്ങൾ ഗാരൻറി തരുന്ന ഡാമുകൾപോലും പലതരം ജീവിവ്യൂഹങ്ങൾക്ക് അപായകരമായാണ് ഇൗ സുരക്ഷിത നിലയിൽ പുലരുന്നത്്. അതിൽ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ് മത്സ്യങ്ങളുടെ ആവാസധ്വംസനം. ഉദാഹരണത്തിന്, ഏറ്റവുധികം ഒച്ചപ്പാടുണ്ടാക്കിയ ഡീകമീഷൻ കഥയെടുക്കാം.
വാഷിങ്ടൺ സ്റ്റേറ്റിലെ എൽവാ നദിയിൽ കെട്ടിപ്പൊക്കിയിരുന്ന ഇരട്ട ഡാം. 1920കളിൽ പണിത ഇൗ അണകളിൽനിന്ന് 19 മെഗാവാട്ട് വൈദ്യുതിയാണ് ആകെ ഉൽപാദിപ്പിച്ചുപോന്നത്. എൽവാ നദി പണ്ടേ പ്രസിദ്ധമായിരുന്നത് അതിലെ കോര, ചൂര മത്സ്യസമ്പത്തിെൻറ പേരിലാണ്. അണക്കെട്ടുകളുടെ വരവോടെ ഇൗ സമ്പത്ത് ക്രമാനുഗതമായി കുറഞ്ഞുവന്നു. 1960കളോടെ ഏറക്കുറെ വംശനാശത്തിെൻറ വക്കിലായി ഇൗ പുഴമീനുകൾ. മറ്റൊരു വൻചതിയുടെ വകുപ്പും ഇൗ നശീകരണത്തിനുണ്ടായിരുന്നു. 1885ലെ ‘ട്രീറ്റി ഒാഫ് പോയൻറ് നോ ചോയ്സ്’ എന്ന കരാർ വഴി എൽവാതീരത്തെ ക്ലല്ലാം ഗോത്രവർഗക്കാർക്ക് ശാശ്വതാവകാശം നൽകിയിരുന്നതാണ്, ഇൗ മത്സ്യസമ്പത്തിന്മേൽ. റെഡ് ഇന്ത്യക്കാരെ ഒരു വഴിക്കാക്കി അമേരിക്ക കവർന്ന പഴയ ‘പിൽഗ്രിം ഫാദേഴ്സി’െൻറ ലക്ഷണമൊത്ത പിന്തുടർച്ചക്കാരായിക്കൊണ്ട് പുതിയ അമേരിക്കക്കാർ ഇമ്മാതിരി കരാർ ലംഘനം യഥേഷ്ടം നടത്തുന്നതിൽ മടിയില്ലാത്തവരാണല്ലോ. അതിനവർ സ്ഥിരംപറയുന്ന ന്യായം പുതിയ മലയാളിക്കും സുപരിചിതമായ ഒന്നാണ്- ‘വികസനം’. ഏതായാലും 1970കളിൽ വാഷിങ്ടണിൽ പ്രക്ഷോഭപരമ്പര തന്നെ അരങ്ങേറി. വികസനം തൊട്ട് രാജ്യദ്രോഹം വരെ. ഭരണകൂടം അതിെൻറ സ്ഥിരം ആയുധങ്ങളെല്ലാം പയറ്റിയെങ്കിലും ഒടുവിൽ ജനഹിതംതന്നെ ജയിച്ചു. 1992ൽ യു.എസ് കോൺഗ്രസ് പുഴയുടെ ആവാസവ്യവസ്ഥിതി പൂർണമായി പുനഃസ്ഥാപിക്കാൻ ആഭ്യന്തര വകുപ്പിനോട് കൽപിച്ചു. ആഭ്യന്തര വകുപ്പ് പറഞ്ഞു, അതിന് ഒരു മാർഗമേയുള്ളൂ- ഇരട്ട ഡാം പൊളിച്ചുനീക്കുക.
മുഖ്യപ്രശ്നം അണക്കെട്ടിലെ വെള്ളമായിരുന്നില്ല. അവിടെ അടിഞ്ഞുകൂടിയിരുന്ന 34 ദശലക്ഷം ക്യുബിക് അടി എക്കലും ചളിയുമായിരുന്നു. ഇതെല്ലാംകൂടി തുറന്നുവിട്ടാൽ വൃഷ്ടിപ്രദേശം തൊട്ട് അഴിമുഖംവരെ പുഴയും ഇരുകരകളും നാശോന്മുഖമാകും. പരിഹാരത്തിന് വിദഗ്ധർ ഒരു പരീക്ഷണം നടത്തി. ഇരട്ടഡാമിലെ ചിന്നനായ ഗ്ലൈൻസ് കാന്യനിലെ എക്കലൊഴുക്കിെൻറ കണെക്കടുക്കുക. എന്നിട്ട് ഒരാഴ്ചകൊണ്ട് ജലസംഭരണിയുണ്ടാക്കിയ കൃത്രിമതടാകം 18 അടി താഴ്ത്തുക. അടുത്തയാഴ്ച ഇതേനിലയിൽ തടാകത്തെ നിർത്തുക. തടാകനിരപ്പ് താഴ്ത്തുേമ്പാൾ പുഴ അതിലേക്ക് ശക്തിയായി കുതിച്ചെത്തുകയും ആഴമേറിയ ഒരിടുങ്ങിയ ചാലുകീറുകയും ചെയ്യുമെന്ന് മനസ്സിലായി. തടാകത്തെ പിന്നീട് ഇതേവിധം നിലനിർത്തിയാൽ പുഴ ഇൗ പുതിയ ചാലുവഴി ഒഴുകിപ്പോകും. അധികം വൈകാതെ പുഴയുടെ താഴെത്തലങ്ങളിൽ ആവാസവ്യൂഹങ്ങൾ ഉഷാറാവുകയും പുഴ അതിെൻറ നൈസർഗിക നില വീണ്ടെടുക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തിയത്. ഇൗ വീണ്ടെടുപ്പ് വഴി പരമാവധി 20 കൊല്ലംകൊണ്ട് മത്സ്യസമ്പത്തടക്കം അണ നിർമിച്ചതിനുമുമ്പുള്ള കാലത്തെ മുഴുവൻ ആവാസവ്യവസ്ഥിതിയും പുനഃസ്ഥാപിക്കാനാവുമെന്നാണ് കണക്കാക്കിയത്.
ഇൗ പരീക്ഷണ മാതൃകയുടെ അടിസ്ഥാനത്തിൽ 2011ൽ തുടങ്ങിയ ഡാം ഡീകമീഷൻ 2014ൽ പൂർത്തിയായി. പുഴയുടെ മലമ്പ്രദേശത്തെയും അടിവാരങ്ങളിലെയും ജൈവവ്യൂഹങ്ങൾ ഇതിനകം പൂർവസ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. അഴിമുഖം വരെയുള്ള ശിഷ്ടഭാഗങ്ങളിലും സ്ഥിതി മെച്ചപ്പെട്ടുവരുന്നു. അടുത്ത 10 കൊല്ലംകൊണ്ട് എൽവാനദി പൂർണമായും പൂർവസ്ഥിതിയിലെത്തുമെന്നാണ് കരുതുന്നത്. ചുരുക്കിയാൽ, പുഴയുടെ ശുദ്ധി വീണ്ടെടുത്ത് അതുമായി ബന്ധപ്പെട്ട എല്ലാത്തരം ആവാസവ്യവസ്ഥകളെയും പുനഃസ്ഥാപിക്കുക എന്നതാണ് ഡീകമീഷെൻറ അർഥം. ഇൗ വീണ്ടെടുപ്പിെൻറ ഏറ്റവും വലിയ ഗുണഭോക്താവാണ് മനുഷ്യൻ.
കാരണം, മലയിൽനിന്ന് കടലിലേക്ക് ഒഴുകുന്ന കേവലമായ വെള്ളക്കെട്ടല്ല ഒരു പുഴയും. സദാ മാറിക്കൊണ്ടിരിക്കുന്ന അടിത്തട്ടും ഒാരങ്ങളും അവക്കിടയിലുള്ള ഭൂഗർഭ ജലവുമെല്ലാം പുഴയുടെ അവിഭാജ്യഘടകങ്ങളാണ്. താഴ്വാരങ്ങളും ചതുപ്പുനിലങ്ങളും തടാകങ്ങളും കായലുമൊക്കെ അതിെൻറ പ്രകൃതിനിർമിത സംഭരണികളാണ്. വെള്ളം മാത്രമല്ല പുഴ താഴേക്ക് ഒഴുക്കിക്കൊണ്ടുവരുന്നത്; എക്കലും ലയിച്ച ധാതുക്കളും സസ്യജന്തുജാലങ്ങളുടെ സമ്പുഷ്ടാവശിഷ്ടങ്ങളുംകൂടിയാണ്. ഇതെല്ലാമാണ് കരകൾ തൊട്ട് അഴിമുഖം വരെയുള്ള സമ്പർക്ക ബിന്ദുക്കളിൽ ൈജവോൽപാദനം പോഷിപ്പിക്കുന്നതും. പുഴയുടെ വീണ്ടെടുപ്പ് എന്നാൽ മനുഷ്യനടക്കം സകല ജീവജാലങ്ങളുടെയും വീണ്ടെടുപ്പ് എന്നു സാരം.
ഇൗ വിവേകമുദിച്ച പല സമൂഹങ്ങളും ഇന്ന് അണക്കെട്ടുകൾ പൊളിച്ചുമാറ്റുകയാണ്. ചെറുതും വലുതുമായ 74,000 അണകളുള്ള അമേരിക്കയിൽ ഡീകമീഷനുവേണ്ടി പ്രചാരണ പ്രസ്ഥാനങ്ങൾ തന്നെയുണ്ട്. തൽഫലമായി നൂറുകണക്കിന് ഡാമുകൾ നീക്കംചെയ്യപ്പെട്ടുകഴിഞ്ഞു. അമേരിക്കൻ സൊസൈറ്റി ഒാഫ് സിവിൽ എൻജിനീയേഴ്സ് അതിനൊരു സാേങ്കതിക മാർഗരേഖ തന്നെ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡാമുകൾ ഇല്ലാതാക്കേണ്ടത് അനിവാര്യതയാണെന്നും അക്കാര്യം ഗൗരവമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്നുമുള്ളതിെൻറ സൂചന. ഒാർക്കണം, നമ്മുടെ സിവിൽ എൻജിനീയർ-കറൻറ് ലോബി ഡാമില്ലാത്ത പുഴകളിൽ ഡാംകെട്ടി ‘വെള്ളപ്പൊക്കം തടയാൻ’ കൊടുമ്പിരിക്കൊള്ളുേമ്പാഴാണ് ലോകത്തെ കൊടികെട്ടിയ സിവിൽ എൻജിനീയർ സംഘടന ഡാം പൊളിക്കാനുള്ള ഡിസൈനുണ്ടാക്കുന്നത്!
അതിൽ വലിയ അത്ഭുതമില്ല. പൗരാവലിയിൽ 90 ശതമാനവും മധ്യവർഗമായിക്കഴിഞ്ഞ ഒരുപഭോഗ സമൂഹത്തിന് സ്വാഭാവികമായ ചില വിധികളുണ്ട്. മാറ്റത്തിനായി സദാ മുറവിളി കൂട്ടുകയും സ്റ്റാറ്റസ്കോയെ മുറുകെപ്പിടിക്കുകയും ചെയ്യുന്നതാണ് മധ്യവർഗ പ്രകൃതംതന്നെ. അടിസ്ഥാനപരമായ ഒരു മാറ്റത്തിനും ഇൗ വർഗം സ്വമേധയാ തയാറല്ല. എന്നുവെച്ചാൽ നിവൃത്തിയുള്ളിടത്തോളം സ്വന്തം സുഖരാശി വിട്ടുള്ള ഒരു കളിക്കും തയാറല്ല. നിവൃത്തികെട്ടാലോ? മുറവിളിയും ശാഠ്യംപിടിത്തവും അതേ സുഖവാശിയിലേക്ക് മടങ്ങിപ്പോകാനാണ്. ഇൗ നിലപാടുകളിൽനിന്ന് തർക്കിച്ചുെകാണ്ടേയിരിക്കും, ആ തറക്കുവേണ്ടിയുള്ള തർക്കം.
മറ്റൊരു വിധി വരുന്നത് കൊട്ടിഘോഷിക്കപ്പെടുന്ന സാക്ഷരതയുടെ ചേതമായാണ്. 100 ശതമാനം സാക്ഷരതയും അത്രതന്നെ പള്ളിക്കൂടം ഹാജരും ഇന്ത്യയിൽ മലയാളിക്കു മാത്രമുള്ള അഹമ്മതിയാണ്. ഇൗ ഹാജരിൽ മിനിമം പത്താംതരം വരെ ശാസ്ത്രീയത ലിറ്ററുകണക്കിന് ഗാരൻറി. അനന്തരം ശാസ്ത്രം വേണ്ടവർക്കാകാം, വേണ്ടാത്തോർക്ക് ഉപേക്ഷിക്കാം. രണ്ടായാലും പത്തുവർഷത്തെ പഠിപ്പിൽ ശാസ്ത്രം െഎച്ഛികമാക്കിയത് കാര്യകാരണങ്ങളുടെ വകതിരിവുണ്ടാക്കാനാണല്ലോ. എന്നിട്ട് വകതിരിവുണ്ടാകുന്നുണ്ടോ?
പരീക്ഷക്ക് മാർക്കുവാങ്ങാനും പണിസ്ഥലത്ത് സാേങ്കതികാവശ്യത്തിനും മാത്രമുള്ള ഉരുപ്പടി. അതിനപ്പുറമുള്ളൊരു മനോഭാവമായി ശാസ്ത്രീയതയെ സാക്ഷര മലയാളി കണക്കാക്കുന്നതേയില്ല. മധ്യവർഗ പ്രകൃതവും സാക്ഷരതയുടെ ഇൗ ലോക്കൽ പ്രകൃതവും ചേരുംപടി ചേരുേമ്പാൾ എല്ലാതരം അടിസ്ഥാനമാറ്റങ്ങളുടെയും ലക്ഷണമൊത്ത വിലങ്ങുതടിയാവുന്നു കേരളീയൻ. ആയതിനാൽ ഇടുക്കി ഡാമിലെ ജലനിരപ്പിന്മേൽ മുടിനാരിഴ കീറി തർക്കിച്ചുകൊണ്ടേയിരിക്കും -ഡാം എന്തിനെന്ന മൗലികചോദ്യത്തെ സൗകര്യപ്രദമായി ഒഴിവാക്കിക്കൊണ്ട്. ഇൗ ഡാംഡു തർക്കത്തിന് പ്രബുദ്ധത എന്ന ലേബലൊട്ടിക്കാൻ മറക്കാറുമില്ല.
(അവസാനിച്ചു..)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.