Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജലബോംബ് തലയിൽ...

ജലബോംബ് തലയിൽ ചുമക്കുന്നവർ

text_fields
bookmark_border
ജലബോംബ് തലയിൽ ചുമക്കുന്നവർ
cancel

കിഴക്കൻ മലനിരകൾക്കും പടിഞ്ഞാറൻ കടലോരത്തിനുമിടെ കഷ്ടിച്ച് 35 മുതൽ 124 കി.മീറ്റർ വരെ മാത്രം വീതിയുള്ള കൊച്ചുകേരളം. ഇൗ കുടുസ്സുദേശത്തിെൻറ 14 ജില്ലകളിൽ പത്തിലും അണക്കെട്ടുകളുടെ ആറാട്ടാണ്. ഇടുക്കിക്കു മീതെ 19, പാലക്കാടിന് മീതെ 11, പത്തനംതിട്ടക്ക് എട്ട്, തൃശൂരിന് ഏഴ്, വയനാടിനും കോഴിക്കോടിനും നാലുവീതം, തിരുവനന്തപുരത്തിന് മൂന്ന്, കൊല്ലത്തിന് ഒന്ന്. ഒട്ടാകെ 57. ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട് എന്നീ ജില്ലകൾക്ക് മാത്രമാണ് സ്വന്തമായി ജലബോംബില്ലാത്തത്. എന്നാൽ, ഇടുക്കിയുടെ സമൃദ്ധമായ അണഭീഷണി തൊട്ടുചുവടെ കിടക്കുന്ന കോട്ടയത്തിനെ റവന്യൂ ഭൂപടം മാനിച്ച് വെറുതെ വിടുകയൊന്നുമില്ല. ആലപ്പുഴക്കുള്ള ഭീഷണിവരുന്നത് മറ്റൊരു വഴിക്കാണ്. കടൽ നിരപ്പിെനക്കാൾ താഴ്ന്ന വിശാലമായ കുട്ടനാട് പ്രദേശം. അത് പല ജലവാഹിനിയുടെയും അസ്തമന ഭൂമിയാണ്. പമ്പയും അച്ചൻകോവിലും മണിമലയും നേരിെട്ടത്തുേമ്പാൾ മീനച്ചിലാറും മൂവാറ്റുപുഴയും കുട്ടനാടിെൻറ സ്വന്തം ജലരാശിയായ വേമ്പനാട്ടുകായലിൽ പതിക്കുന്നു. ഇതാണ് പുഴ സാന്ദ്രതയേറിയ ചെറുസംസ്ഥാനത്തിെൻറ ജലവിധിയെങ്കിൽ സാക്ഷാൽ അണക്കെട്ടുകൾ കൈയാളുന്ന ജലവിസ്തൃതി നോക്കുക.

ഇടുക്കി ആർച്ച് ഡാമിെൻറ ദൃശ്യം

ജലവിസ്തൃതിയുടെ കണക്കുകൾ
61.6 ചതുരശ്ര കിലോമീറ്ററിൽ വിസ്തരിച്ചുകിടപ്പാണ് ഇടുക്കി ഡാം. (അണയില്ലെങ്കിലും തൊട്ടരികെയുണ്ട്, 28.9 ച. കിലോമീറ്ററുള്ള പെരിയാർതടാകം). പറമ്പിക്കുളം 20.92 ച. കിലോ മീറ്ററിൽ വ്യാപരിക്കുേമ്പാൾ കുറ്റ്യാടിപ്പുഴക്കു മീതെ രണ്ടിടത്താണ് ഇമ്മാതിരി ജലശേഖരണ വിന്യാസം-കുറ്റ്യാടി ഡാം (10.52), കക്കയം (7.15). കല്ലടയാറിന് മീതെ തെന്മല ഡാം കൈയാളുന്നത് 25.9 ച. കിലോ മീറ്ററെങ്കിൽ ഭാരതപ്പുഴക്ക് മേലെ മലമ്പുഴ പിടിക്കുന്നത് 23.13 ച.കി. മീ. പെരിങ്ങൽകുത്ത് (28.9), കക്കി (18), പീച്ചി (12.63), തൊട്ട് കൃശഗാത്രനായ കാഞ്ഞിരപ്പുഴ ഡാം പോലും പരന്നുകിടക്കുന്നു, 5.12 ചതുരശ്ര കിലോ മീറ്ററിൽ. അണക്കെട്ടുകളുടെ ഉയരത്തെപ്പറ്റി പറയുേമ്പാൾ ഇൗ വിസ്താരം പൊതുവെയാരും ഒാർക്കാറില്ല. ഉദാഹരണത്തിന് ഇടുക്കി ഡാമിെൻറ ജലനിരപ്പ് 2400 അടിയായി എന്നൊക്കെ പറയുേമ്പാൾ അത്രയും ഗംഭീരമായ പൊക്കത്തിൽ അറുപത് ചതുരശ്ര കിലോ മീറ്ററിലുള്ള വെള്ളം എത്ര ഭീകരമായ ഉരുപ്പടിയാണെന്നോർക്കണം. ഡാം ഭിത്തിയുടെ ഉയരം സംബന്ധിച്ച അടിക്കണക്കിൽപെട്ട് ഇൗ പടുകൂറ്റൻ ജലശേഖരണത്തിെൻറ വ്യാപ്തിക്കും അത് താഴേക്കും വശങ്ങളിലേക്കും ചെലുത്തുന്ന ഭീമമർദത്തിനും പൊതുഗൗനം കിട്ടാറില്ല. പ്രളയകാലത്ത് ഡാമിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് പുറത്തേക്ക് വെള്ളമൊഴുക്കിവിടുന്നതെന്നത് ഒരു വശം. വാസ്തവത്തിൽ ഇൗ ജലമാമലയുമായി താരതമ്യം പോലുമില്ലാത്തത്ര തുച്ഛമാണ് ഇങ്ങനെ ഒഴുക്കിവിടുന്നത് എന്നതാണ് ഭയാനകമായ മറുവശം.

ഇടുക്കി അണക്കെട്ടിെൻറ കാച്ച്മെൻറ് ഏരിയ


അപ്രസക്തമാകുന്ന അണകൾ
അണക്കെട്ടുകളുടെ രക്ഷക്ക് പൗരാവലിയുടെ രക്ഷെയക്കാൾ പ്രാധാന്യംകൊടുക്കുന്ന പമ്പരവിഡ്ഢികളുടെ സമൂഹമാണ് നമ്മുടേതെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഇക്കഴിഞ്ഞ പ്രളയനേരത്തുപോലും ഡാം സുരക്ഷാ അതോറിറ്റി തൊട്ട് ഇലക്ട്രിസിറ്റി ബോർഡും മന്ത്രിമാരുംവരെ നടത്തിയ പ്രസ്താവനകൾ അതിെൻറ തെളിവായുണ്ട്. എന്തിനേറേ, അതിരപ്പള്ളിയിൽ ഡാമില്ലാത്തതുകൊണ്ടാണ് ചാലക്കുടി മുങ്ങിയതെന്ന വങ്കത്തം തീരെ ഉളുപ്പില്ലാതെ െവച്ചു കാച്ചിയത് കറൻറ് മന്ത്രി മാത്രമല്ല, ടിയാെൻറ ചീഫ് എൻജിനീയർ കൂടിയാണ്. പ്രളയ ദുരിതത്തിൽ കുളിച്ചുനിൽക്കുന്ന ഒരു ജനതയുടെ തലക്കുമീതെ ഇൗ ചളിയഭിഷേകം കൂടി നടത്തുന്നത് സ്ഥാപകോദ്ദേശ്യങ്ങൾ തന്നെ കാലഹരണപ്പെട്ട ഒരുപറ്റം പ്രതിലോമ നിർമിതികൾക്കു വേണ്ടിയാണെന്നോർക്കണം.

മൂന്നുവിധത്തിലാണ് ഒരു ഡാം അപ്രസക്തി വരിക്കുക. ഒന്ന്- മണ്ണിടിഞ്ഞോ ബലക്ഷയം വന്നോ പ്രായമേറിയോ കൊള്ളാതാവുേമ്പാൾ. രണ്ട്- പ്രഖ്യാപിത കറൻറുൽപാദനം ആദായകരമല്ലാതാവുേമ്പാൾ. മൂന്ന്- ജനരക്ഷക്ക് ഭീഷണിയാകുേമ്പാൾ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇൗ മൂന്നു ഘടകങ്ങളും കേരളത്തിലെ ഏതു ഡാമിനും ഇന്ന് ബാധകമാണ്. സ്വന്തം കൈപ്പിടിയിലുള്ള അണക്കെട്ടുകളിലെ മണ്ണിടിച്ചിലും ബലക്ഷയവും ജലസേവന വകുപ്പോ ഇലക്ട്രിസിറ്റി ബോർഡോ വെളിപ്പെടുത്താറില്ല. പൗരാവലിയിൽ നിന്ന് ഒെട്ടാരു വാശിയോടെ മൂടിപ്പൊതിഞ്ഞ് കാക്കുന്ന രഹസ്യങ്ങളാണവ. ഉദാഹരണമായി ഇത്തവണത്തെ കുത്തൊഴുക്കിൽപെട്ടും കാട്ടുമരങ്ങളും പാറമടശിഷ്ടങ്ങളും വന്നിടിച്ചും പല ഡാമുകളുടെയും ഭിത്തികൾക്കുണ്ടായിരിക്കുന്ന ക്ഷതം. ബാണാസുര സാഗറിലും കക്കയിലുമുണ്ടായ മൺചോർച്ച. ഇടുക്കിയിലെ അപ്സ്ട്രീം മൂവ്മെൻറിലുണ്ടായ ഗൗരവതരമായ അപചയം. (വെള്ളക്കെട്ടുയരുേമ്പാൾ ഡാമിന് 20-40 മീറ്റർവരെ ചലനമുണ്ടാവും. വെള്ളം താഴുേമ്പാൾ അത് പൂർവസ്ഥിതിയിലാകേണ്ടതാണ്. ഇക്കുറി പക്ഷേ, ഭാഗികമായി മാത്രമാണ് പൂർവസ്ഥിതിയിലേക്കുള്ള മടക്കം. ഇത് ഡാമിെൻറ ഡിസൈൻ തത്ത്വത്തിനുതന്നെ വിരുദ്ധമായ ഭവിഷ്യത്താണ്). ഇതൊന്നും നാട്ടാരെ അറിയിക്കില്ല.

ഇടമലയാർ അണക്കെട്ട്

കറൻറുൽപാദനത്തിെൻറ ദയനീയമായ കണക്കുകഥ നേരത്തെ വിസ്തരിച്ചതാണ്. നിർമാണകാലത്ത് കൽപിച്ച ഉൽപാദന ലക്ഷ്യം ഒെരാറ്റ ഡാമിെൻറ കാര്യത്തിലും സഫലമായ ചരിത്രമില്ല. ഉൽപാദനക്ഷയം പരിഹരിക്കാൻ ഉപകരണ നവീകരണംതന്നെ ഭാരിച്ച ചെലവിൽ നടത്തുകയാണ് മറ്റൊരു സ്ഥിരം കലാപരിപാടി. അതിെൻറ കുപ്രസിദ്ധമായ മാതൃകയാണല്ലോ ലാവലിൻ കേസ്. പഴയ ഉൽപാദന ലക്ഷ്യം സാധിച്ച ചരിത്രവുമില്ല. ചുരുക്കിയാൽ, നാടിനാവശ്യമായ വൈദ്യുതിയുടെ കാൽഭാഗം പോലും ഉണ്ടാക്കാൻ പാങ്ങില്ലാത്ത ദീപസ്തംഭങ്ങളാണ് നമ്മുെട ജലവൈദ്യുതി പദ്ധതികൾ, അതിെൻറ പേരിൽ കെട്ടിപ്പൊക്കി പരിപാലിക്കുന്ന അണക്കെട്ടുകൾ.

പീച്ചി അണക്കെട്ട്

ജനജീവിതത്തിനുള്ള ഭീഷണിയാണ് അടുത്ത ഘടകം. അക്കാര്യത്തിൽ നമ്മുടെ ജലശേഖരന്മാർക്ക് യോജിച്ചുള്ള ഒരുഘടകം വീണുകിട്ടിയിട്ടുണ്ട് -മുല്ലപ്പെരിയാർ. ഇൗ സംഭരണിയുടെ ഗുണമനുഭവിക്കുന്നത് തമിഴനായതുകൊണ്ട് ഡാംഭീഷണിയുടെ മന്ത്രം െഎകകണ്ഠ്യേന ജപിക്കാൻ മലയാളിക്ക് മടിയില്ല. പ്രശ്നവും അവിടെത്തന്നെയാണ്. ഇൗ െഎക്യമോ ആശങ്കാപ്രചരണമോ ബലക്ഷയത്തിന്മേലുള്ള ഗവേഷണമോ ഒന്നും സ്വന്തം കൈവശമുള്ള ഒരൊറ്റ ഡാമിെൻറ പേരിലും കേരളത്തിനില്ല. വല്ലവനും മുതലെടുക്കുന്ന മുല്ലപ്പെരിയാറിെൻറ പ്രായാധിക്യം വസൂലാക്കി മുറവിളികൂട്ടുന്നതിെൻറ ഇംഗിതം തിരിച്ചറിയുേമ്പാഴാണ് ഇപ്പറഞ്ഞ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുക. നാട്ടാർക്കിടയിൽ ഭീതിപരത്തി ഡാം ഡീ കമീഷൻ ചെയ്യിക്കുന്ന കാര്യത്തിലൊരു െഎക്യമുണ്ടാക്കുക. എന്നിട്ട്, പകരം പുതിയൊരെണ്ണം കെട്ടിപ്പൊക്കുക, 10 കൊല്ലം നീളുന്ന നിർമാണപ്രക്രിയ കൊണ്ടുള്ള ഗുണം പല ലോബികൾക്ക് അതാണ് ഒളിയജണ്ട.

ഡാം ഒാപ്പറേറ്റിങ് മാന്വൽ എവിടെ...?
കാലഹരണപ്പെട്ട ഡാം സങ്കൽപം പുനഃപരിശോധിക്കുന്നതിനു പകരം ഭീഷണവും നഷ്ടക്കച്ചോടവുമായ ഇൗ പഴഞ്ചരക്കിനെ വികസനോപാധിയായി കാണുന്നവരുടെ ശാസ്ത്രീയതയാണ് ബഹുകേമം. ഇത്രകണ്ട് ഡാം സാന്ദ്രതയേറിയ കേരളത്തിന് ഇപ്പോഴുമില്ല, ഇൗ ഡാം ഒാപറേറ്റിങ് മാന്വൽ. എന്നുവെച്ചാൽ, കൈകാര്യക്രിയ തീർത്തും ആത്മനിഷ്ടം. ജലസേചനവകുപ്പ്/ ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർമാരുടെ തോന്ന്യാസപ്പടി. ഇൗ എൻജിനീയറിങ് മസ്തിഷ്കങ്ങളുടെ ഷട്ടർപരിമിതി അറിയുേമ്പാഴാണ് സംഗതി കൂടുതൽ ജോറാവുക.

ഒന്നാമത്, കേരളത്തിെനാരു ഫ്ലഡ്മാപ്പ് ഇപ്പോഴുമില്ല. മഴ പെയ്താൽ വെള്ളം എങ്ങോെട്ടാക്കെയാവും ഒലിച്ചുപോവുക എന്നത് മഴക്കു മാത്രമറിയാവുന്ന പരുവം. അതുകൊണ്ടുതന്നെ ഡാമുകളിലെ വെള്ളം തുറന്നുവിട്ടാൽ പുഴകളിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നതിന് വ്യക്തമായ രൂപമൊന്നും ഡാമുകളുടെ കൈകാര്യക്കാർക്കില്ല. പിന്നെയല്ലേ, പഴയകാല ജലനിരപ്പ് ഉയരുേമ്പാൾ അധികജലം എങ്ങോെട്ടാക്കെ കയറിപ്പോകുമെന്ന നിശ്ചയം? ഇനി വെളളം തുറന്നുവിടുന്നില്ലെന്നു വെക്കുക. ഡാമിെൻറ അടിത്തട്ടിലും വശങ്ങളിലുള്ള മർദവ്യതിയാനങ്ങൾ, അവയുണ്ടാക്കുന്ന ലീനമായ ഭൂചലനങ്ങൾ, ഇതിെൻറയെല്ലാം ഭവിഷ്യത്തായി വരാവുന്ന വലിയ ചലനങ്ങൾ ഇത്യാദിയിലൊന്നും വൈദഗ്ധ്യം തൊട്ടുതെറിക്കാത്തവരാണ് മേപ്പടി എൻജിനീയർതലകൾ. ഡാമുകളിലെ ജലസംഭരണം മൂലം ഭൂമിക്കുണ്ടാവുന്ന ചലനങ്ങൾ നിരീക്ഷിച്ച് സീസ്മിക്ഗ്രാഫുണ്ടാക്കുന്ന ഒരുപറ്റം കേന്ദ്രങ്ങൾ ഇലക്ട്രിസിറ്റി ബോർഡിനുണ്ടെന്നാണ് െവപ്പ്. ഡാം പരിസരത്തും പുഴയൊഴുക്കിെൻറ വഴികളിലുമായി ഇന്നർ, ഒൗട്ടർ കേന്ദ്രങ്ങൾ. അവയിൽനിന്നുള്ള വിവരക്രോഡീകരണം തിരുവനന്തപുരത്തെ ആസ്ഥാനകേന്ദ്രമായ വൈദ്യുതി ഭവനിൽ. ഇങ്ങനൊരു പരിപാടി യഥാവിധി നടക്കുന്നപക്ഷം മലമ്പ്രദേശങ്ങളിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മറ്റും മുൻകൂട്ടി നിർണയിക്കാനാവും. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പേട്ട തുള്ളിയ ഇൗ പ്രളയകാലത്ത് ഇങ്ങനെയൊരു സംവിധാനമുള്ളതായി പോലും ആരും മിണ്ടിയില്ല. ഒന്നുകിൽ അവ നിർജീവം. അല്ലെങ്കിൽ അവഗണിക്കപ്പെട്ടു. രണ്ടായാലും നമ്മുടെ ഡാം മുതലാളിമാർ കൂളായി കൈകഴുകും. കാരണം, ഇതൊക്കെ കണക്കിലെടുക്കാൻ വേണ്ട പ്രവർത്തന മാന്വലേയില്ലല്ലോ.

ചെറുതോണി അണക്കെട്ടിെൻറ അഞ്ച് ഷട്ടറും ഉയർത്തിയാൽ വെള്ളത്തിലാവുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തിയ മാർക്കിങ്. ഇതിനും താഴെയാണ് നിരവധി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയിരിക്കുന്നത്

ഒാർക്കണം, 25 കൊല്ലം മുമ്പ് വലിയൊരു വെള്ളപ്പൊക്കം വന്ന് ഇടുക്കി ഡാമടക്കം തുറന്നുവിട്ടതാണ്. 2013ൽ മഴ കനത്തപ്പോൾ മറ്റൊരു വെള്ളപ്പൊക്കവുമുണ്ടായി. ഇതൊക്കെയായിട്ടും ഒരു ഒാപറേറ്റിങ് മാന്വൽ ഉണ്ടാക്കണമെന്ന തോന്നൽ കൈകാര്യക്കാർക്കോ സർക്കാറിനോ ഉണ്ടായില്ലെന്നതിൽ അത്ഭുതം വേണ്ട. ആത്മനിഷ്ഠമായ തോന്ന്യാസപ്പടികൊണ്ട് വിപുലമായ പ്രയോജനങ്ങളുണ്ട്. ഉദാഹരണമായി ജലസേചനവകുപ്പിെൻറ പിടിയിലുള്ള സംഭരണികളിലെ വെള്ളം എങ്ങനെ വിനിയോഗിച്ചു എന്നതിന്മേൽ നാട്ടുകാർക്ക് ഒരു പിടിയും കിട്ടില്ല. ഇലക്ട്രിസിറ്റി ബോർഡിെൻറ ഉൽപാദനവും വിനിയോഗവും സംബന്ധിച്ച് അവർ പറയുന്നതേ പുറത്തറിയൂ. ഡാമുകളുടെ സുരക്ഷ നിലയുടെ വിവരവും തഥൈഥവ. എന്തിനധികം, കൊട്ടിഘോഷിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിതെന്ന മേൽപറഞ്ഞ കൈകാര്യക്കാർ കൊടുക്കുന്ന വിവരങ്ങൾക്കുമേൽ അടയിരിക്കാൻ മാത്രം വിധിക്കപ്പെട്ട സ്ഥാപനമാണ്. വ്യക്തമായ വ്യവസ്ഥകളും നടപടിച്ചട്ടങ്ങളുമുള്ള ഒരു പ്രവർത്തന മാന്വൽ വരുന്നപക്ഷം ഇമ്മാതിരി ഗോപ്യതകൾ പറ്റാതെയാകും. ഉത്തരവാദിത്തവും ബാധ്യതയും ഗൗരവതരമാകും. ഡാമുകളുടെ പൊള്ളത്തരം പൗരാവലിയറിയും. ഇെതല്ലാം മൂടിവെക്കാനുള്ള ഒറ്റമൂലിയാണ് ഒാപറ്റേറിങ് മാന്വലിെൻറ അസാന്നിധ്യം.

ഭരണകൂടത്തിെൻറ സ്വകാര്യ മൂലധനം
ഇൗ ജനവിരുദ്ധതയിൽ ഒരു ഭരണഘടനാലംഘനം കൂടിയുണ്ട്. ജലവകുപ്പായാലും ഇലക്ട്രിസിറ്റി ബോർഡായാലും അണക്കെട്ടുകളുടെ നിയന്ത്രണാധികരികൾ മാത്രമല്ല, ഗുണഭോക്താക്കൾ കൂടിയാണ്. അധികാരിയും ഗുണഭോക്താവും ഒരേ കക്ഷിതന്നെയാവുക എന്നത് രാജ്യത്തെ കേവല നിയമങ്ങൾക്കെതിരാണ്. കാരണം, ഗുണഭോക്താവ് ഏതായാലും സ്വന്തം ലാഭചേതങ്ങളല്ലാതെ മറ്റൊന്നിനും മുൻതൂക്കം കൊടുക്കില്ല. അതുകൊണ്ടാണ്, വെള്ളം തുറന്നുവിട്ടാൽ മണിക്കൂറിൽ 10 ലക്ഷം രൂപ ബോർഡിന് നഷ്ടമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി െചയർമാൻ പിള്ള ശഠിച്ചുനിന്നത്. നഷ്ടം 40 ലക്ഷമാണെന്ന് ഗോളമത്ര തിരിയാത്ത മന്ത്രി മണി തട്ടിവിട്ടത്. ഉടമയും റഗുലേറ്ററും ഒേര കക്ഷിയാവുേമ്പാൾ യഥാർഥ ചേതമുള്ള പൗരാവലി ഗോപി വരക്കുന്നു. ഇൗ സർവാധികാര്യക്കാരുടെ ദയാദാക്ഷിണ്യങ്ങളിൽ മാത്രമല്ല, പൗരെൻറ ജീവരക്ഷ, അവരുടെ അജ്ഞതയിലും പിടിപ്പുകേടിലും കൂടിയാവുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട്

ഇവിടെവെച്ചാണ് സാമൂഹിക മൂലധനം എന്ന റോളിൽനിന്ന് അണക്കെട്ടുകൾ മാറ്റപ്പെടുന്നത്. അവ ഭരണകൂട ഏജൻസികളുടെ സ്വകാര്യ മൂലധനമായിരിക്കുന്നു. അതിെൻറ ചേതമാണ് നാട്ടുകാർക്കുള്ള ശാശ്വത ഭീഷണി. ഏതൊരു സ്വകാര്യ മൂലധനവും പോലെ ഇതും അതുയർത്തുന്ന ശരിയായ ഭീഷണി മൂടിവെക്കുന്നു. പൊതുജനം നിജാവസ്ഥ അറിയുന്നത് അതിന് പ്രതിലോമകരമാണ്. ഡാമുകളുടെ നിജാവസ്ഥ സരളമാണ്. അവ പല പ്രകാരേണ പ്രകൃതിക്കും മനുഷ്യാവലിക്കും ഭീഷണിയാണ്. പോംവഴി ഒന്നേയുള്ളൂ; ഇൗ ജലബോംബുകൾ ഉൗരിവിടുക. ശാസ്ത്രീയ വിവേകമാർജിച്ച പല പടിഞ്ഞാറൻ സമൂഹങ്ങളും അതാണ് കഴിഞ്ഞ 100 കൊല്ലമായി ചെയ്തുവരുന്നത്. ഗാഡ്ഗിൽ കമ്മിറ്റി ശിപാർശ െചയ്തതും മറ്റൊന്നല്ല -50 വയസ്സു തികഞ്ഞ കേരളത്തിലെ ഡാമുകൾ ഡീ കമിഷൻ ചെയ്യുക.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flooddam managementkaseb
News Summary - mis management of dams in kerala by viju v nair Part 2
Next Story