Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസെൻസർഷിപ് മുദ്രവെച്ച...

സെൻസർഷിപ് മുദ്രവെച്ച കവറിൽ

text_fields
bookmark_border
സെൻസർഷിപ് മുദ്രവെച്ച കവറിൽ
cancel

'മീഡിയവൺ' വാർത്തചാനലിന് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത് ചോദ്യംചെയ്ത ഹരജി കേരള ഹൈകോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി വിധിപറയാനായി മാറ്റിവെച്ചപ്പോൾ എക്സിക്യൂട്ടിവിെൻറ നടപടിയെ കർശനമായ ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കുന്ന യുക്തിസഹമായ ഉത്തരവായിരുന്നു നാം കാത്തിരുന്നത്.

ഒരു ടി.വി ചാനലിനെ നിരോധിക്കുക എന്നത് അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള പ്രഹരമായതിനാൽ അവയുടെ 'സ്വയം പ്രഖ്യാപിത കാവലാൾ' എക്‌സിക്യൂട്ടിവിെൻറ നടപടിയെ കൃത്യമായ മാനദണ്ഡങ്ങളിൽ പരിശോധിക്കുമെന്നുതന്നെ പ്രതീക്ഷിച്ചു.

നിരോധന ഉത്തരവ് ഉയർത്തിപ്പിടിക്കാൻ കോടതി താൽപര്യപ്പെട്ട സാഹചര്യത്തിൽ, സമ്പൂർണ നിരോധനം സർക്കാറിനു മുന്നിലുള്ള 'ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടി'യാവുന്നതും ആ ഭീഷണിയുടെ വ്യാപ്തി സർക്കാറിെൻറ കർശന നടപടി (സമ്പൂർണ നിരോധം)യോളം വരുന്നതും എങ്ങനെയെന്ന് അത് കാണിച്ചുതരുമെന്നുമായിരുന്നു െപാതുധാരണ.

നിരോധനം ശരിവെച്ചു ജസ്റ്റിസ് എൻ. നഗരേഷ് എഴുതിയ 'വിധിന്യായ'ത്തിൽ പക്ഷേ, ഇതൊന്നും ഇല്ല. 'വിധിന്യായം' എന്നത് ഞാൻ ഉദ്ധരണി ചിഹ്നത്തിൽ ഇടാൻ കാരണം ഒരു ഭരണഘടന കോടതി 'വിധിന്യായം' പുറപ്പെടുവിക്കുേമ്പാൾ അതിൽ, നിയമപരമായ യുക്തി, ഉദ്ദിഷ്ടഫലം, നിയമപരമായ യുക്തിയെയും അനന്തരഫലത്തെയും ബന്ധിപ്പിക്കുന്ന ചിലത് എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുക. നിയമപരമായ യുക്തി കോടതി എഴുതുന്ന കുറിപ്പിൽ ഇല്ലെന്നുവന്നാൽ വസ്തുനിഷ്ഠമായി നോക്കുേമ്പാൾ കോടതി ചെയ്തതിനെ 'വിധിന്യായം' എന്ന് എങ്ങനെ വിളിക്കാനാവും?

നിയമപരമായ യുക്തിക്കായി നോക്കുേമ്പാൾ കോടതിയുടെ 'വിധിന്യായ'ത്തിൽ കണ്ട കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

'ദേശസുരക്ഷ' യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വാഭാവികനീതിയുടെ തത്ത്വങ്ങൾക്കും കോടതികളുടെ ഇടപെടലിനും 'വളരെ പരിമിതമായ പങ്കേ'യുള്ളൂ (ഖണ്ഡിക 32). വേദകാലത്തെ അത്രിസംഹിത 'ദേശസുരക്ഷ'ക്ക് വലിയ പ്രാധാന്യമാണ് കൽപിച്ചിരിക്കുന്നത് (ഖണ്ഡിക 33). മുദ്രവെച്ച കവറിൽ ചില കാര്യങ്ങൾ േകാടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പരിശോധിച്ച ശേഷം 'ശിപാർശകൾ' പൂർണമായി 'ന്യായീകരിക്കത്തക്ക വണ്ണമുള്ളവ'യാണെന്ന് കോടതി കണ്ടെത്തി (ഖണ്ഡിക 37).

15ാം നൂറ്റാണ്ടിെൻറ അവസാനം മുതൽ 17ാം നൂറ്റാണ്ടിെൻറ മധ്യകാലം വരെ വെസ്്റ്റ്മിനിസ്റ്ററിലെ രാജകൊട്ടാരത്തിൽ നിലനിന്നിരുന്ന കോടതിയാണ് സ്റ്റാർ ചേംബർ. ന്യായമായ നിയമനിർവഹണം ഉറപ്പാക്കാൻ സ്ഥാപിതമായ ആ കോടതി ക്രമേണ അധികാര ദുർവിനിയോഗവും പക്ഷപാതവും വഴി രാഷ്ട്രീയ-സാമുഹിക അടിച്ചമർത്തലുകളുടെ കൂടാരമായി മാറി.

ഒരു സർക്കാർ വക്കീൽ എഴുന്നേറ്റുനിന്ന് 'ദേശസുരക്ഷ' എന്നു പറയുമ്പോഴെല്ലാം കോടതികൾ സമ്പൂർണമായി സ്റ്റാർ േചംബർ രീതിയിലേക്കു പോയാൽ ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ എന്തൊരു ലക്ഷ്യത്തിനാണോ അവർ നിലനിൽക്കുന്നത് അതിനെ സ്വയമേവ അടച്ചുകളയലാവും. ഈ പറഞ്ഞത് കേരള ഹൈകോടതിക്കും സുപ്രീംകോടതിക്കും ബാധകമാണ്.

2019ലെ ഡിജി കേബിൾ നെറ്റ്വർക് കേസിൽ സുപ്രീംകോടതി നടത്തിയ വിധിയാണ് ഏറിയും കുറഞ്ഞുമുള്ള രീതിയിൽ ഈ കേസിൽ കേരള ഹൈകോടതി ഉദ്ധരിച്ചിരിക്കുന്നത്. (മുംബൈ കേന്ദ്രീകരിച്ച് 14 സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കേബിൾ വിതരണ കമ്പനിയാണ് ഡിജി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ ക്ലിയറൻസ് നൽകാത്തതിനാൽ കേന്ദ്ര വിവരവിതരണ മന്ത്രാലയം അവർക്കു ലൈസൻസ് നിഷേധിച്ചു. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹരജി ദേശസുരക്ഷ കാരണം പറഞ്ഞ് 2019 ജനുവരിയിൽ സുപ്രീംകോടതി തള്ളി).

മുദ്ര വെച്ച കവറിൽ സർക്കാർ സമർപ്പിച്ച എന്തോ ചില സംഗതികൾ കണ്ട് തൃപ്തിപ്പെട്ട് അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെ ന്യായീകരിക്കുേമ്പാൾ ഒരു സ്വതന്ത്ര സ്ഥാപനം എന്ന നിലയിൽ കോടതിയുടെ അസ്തിത്വം അപ്രധാനമായി മാറുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള സമ്പൂർണനിരോധനം ശരിവെക്കും മുമ്പ് ആ നിരോധനം ഏതു വിധത്തിൽ ന്യായയുക്തമാണെന്നും നാലുവട്ട ആനുപാതിക പരിശോധന എത്രമാത്രം തൃപ്തികരമായിരുന്നുവെന്നും പൊതുസമൂഹത്തിന് മുമ്പാകെ വിശദമാക്കാൻ കോടതിക്കു ബാധ്യതയുണ്ട്.

ദേശസുരക്ഷ സംബന്ധിക്കുന്ന വിഷയം കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നു പറയുന്ന കേരള ഹൈകോടതിയും സുപ്രീംകോടതിയും അവലംബിക്കുന്നത് 1985ലെ ഒരു യു.കെ ഹൗസ് ഓഫ് ലോഡ്സ് വിധിയാണ്. തുടക്കത്തിലേ പറയട്ടെ, ഗവ. കമ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ് (ജി.സി.എച്ച്.ക്യൂ-യു.കെയിലെ സർക്കാറിനും സായുധ സേനക്കും രഹസ്യാന്വേഷണ വിവരങ്ങളും സന്ദേശങ്ങളും കൈമാറാൻ ചുമതലപ്പെട്ട രഹസ്യാന്വേഷണ സുരക്ഷ വിഭാഗം) വിധിന്യായം എന്നു പരക്കെ അറിയപ്പെടുന്ന വിധി അടിസ്ഥാനപരമായി ബ്രിട്ടനിലെ പ്രത്യേക അധികാരവുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ത്യൻ ഭരണഘടന നിയമത്തിൽ അതിന് തത്തുല്യമായ ഒന്നല്ല.

ഭരണകൂട നടപടി മൗലികാവകാശങ്ങളെ ഉല്ലംഘിക്കുേമ്പാൾ അത് നിർണയിക്കാൻ കോടതികൾക്ക് വ്യക്തമായ മാനദണ്ഡം വികസിപ്പിച്ചിട്ടുണ്ട് നമ്മുടെ ഭരണഘടന. എക്സിക്യൂട്ടിവിെൻറ നടപടികൾക്കുമേൽ മൗലികാവകാശങ്ങളുടെ ഉരകല്ലിൽ വ്യക്തമായ ജുഡീഷ്യൽ അവലോകനത്തിന് ഭരണഘടന ഇടനൽകുന്നു. ആ ഭരണഘടനയെ വ്യാഖ്യാനിക്കുേമ്പാൾ പാർലമെന്ററി പരമാധികാരം പിന്തുടരുന്ന അധികാരപരിധിയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിക്കുന്ന ബ്രിട്ടീഷ് കോടതി വിധികൾ എങ്ങനെയാണ് പ്രസക്തമാവുന്നത്? ചില അന്വേഷണങ്ങളിൽ ജി.സി.എച്ച്.ക്യൂ കേസിെൻറ ഉപയോഗം 2015ലെ സുപ്രീംകോടതി വിധിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

'ദേശസുരക്ഷ' എന്ന് വിളിച്ചുപറയുന്ന ഓരോ തവണയും എക്സിക്യൂട്ടിവിന് കഴിയുന്നത്ര ഇളവുനൽകാൻ ഉതകുന്ന ഒരു കേസ് യൂറോപ്യൻ ദ്വീപുസമൂഹങ്ങളിൽ നിന്ന് കണ്ടെത്തിയെടുത്തത് വിധിന്യായത്തിലുണ്ട്. 2015ലെ കേസിനുശേഷമുള്ള വിധിന്യായങ്ങളും അതേ നിരീക്ഷണങ്ങളും അതേ ഉദ്ധരണികളും പ്രഫസർ വില്യം വേഡിനെക്കുറിച്ചുള്ള അതേ പരാമർശവും തനിപ്പകർപ്പായുണ്ട്. അങ്ങനെയാണ് ഈ കേസിലെ നിയമശാസ്ത്രം വികാസം പ്രാപിച്ചത്.

എന്തൊക്കെപ്പറഞ്ഞാലും കേരള ഹൈകോടതിയുടെ 'വിധിന്യായം' മുദ്രവെച്ച കവറിൽ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ നിയമശാസ്ത്രത്തിന് കാര്യമായ ഒരു സംഭാവന അർപ്പിച്ചിരിക്കുന്നു. പൗരരുടെ അവകാശം എന്തിെൻറ പേരിലാണ് ഹനിച്ചതെന്ന് ഹരജിക്കാർക്കോ പൊതുസമൂഹത്തിനോ അറിയാൻ കഴിയാത്ത വിധം സർക്കാറും ജഡ്ജിയും തമ്മിൽ കൈമാറുന്ന രഹസ്യ സാമഗ്രികളുടെ ബലിപീഠത്തിൽ മൗലികാവകാശങ്ങൾ ബലികഴിക്കപ്പെടുകയാണ്. അതുവഴി സ്റ്റാർ േചംബർ തീർച്ചയായും അനുയോജ്യനായ ഒരു നേരവകാശിയെ കണ്ടെത്തിയിരിക്കുന്നു.

(സുപ്രീംകോടതി അഭിഭാഷകനും നിരീക്ഷകനുമാണ് ലേഖകൻ)

കടപ്പാട്: Indian Constitutional law and Philosophy blog www.livelaw.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOnecensorship
News Summary - Censorship By Sealed Cover
Next Story