വേണം നമുക്കൊരു ഡെമോളിഷൻ കോഡ്
text_fieldsസുപ്രീംകോടതി ഉത്തരവുപ്രകാരം മരടിലെ നാല് അനധികൃത ഫ്ലാറ്റും സർക്കാർ നിയോഗിച്ച സാ ങ്കേതികസമിതി മേൽനോട്ടത്തിൽ പൊളിച്ചുനീക്കി. പൊളിക്കലിന് ഉഗ്രസ്ഫോടകശേഷിയുള്ള വ സ്തുക്കൾ നിറക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികൾക്കെല്ലാം നിർദേശം നൽകിയതും നിയ ന്ത്രിച്ചതും കേന്ദ്രസർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് ഓർഗനൈസേഷൻ (െ പസോ) ആണ്. പെസോയുടെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയത് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ ് എക്സ്പ്ലോസിവ്സ് ഡോ. ആർ. വേണുഗോപാലും. നാല് ഫ്ലാറ്റും വിജയകരമായി പൊളിച്ചശേഷം അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുന്നു.
ആശങ്കകളെല്ലാം അസ്ഥാനത്താക്കി നാല് ഫ്ലാറ്റും വിജയകരമായി പൊളിച്ചല്ലോ. എന്താണ് വിലയിരുത്തൽ?
വളരെ കൃത്യതയോടെ എല്ലാം പൂർത് തിയാക്കാനായി. വിചാരിച്ചതിലും ഭംഗിയായി എല്ലാം നടന്നു. നാട്ടുകാരുടെയും മരട് നഗരസഭ യുടെയും ആശങ്കകളും ഉത്കണ്ഠകളുമെല്ലാം പൂർണമായി മുഖവിലക്കെടുത്താണ് പ്രവർത്തിച്ച ത്. അതിനുേവണ്ടി നേരത്തെയുള്ള ആസൂത്രണങ്ങളിൽ പലമാറ്റങ്ങളും വരുത്തേണ്ടിവന്നു. ആ മാ റ്റംതന്നെയാണ് എല്ലാം കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കാൻ സഹായിച്ചത്.
എന്തൊ ക്കെയായിരുന്നു ആ മാറ്റങ്ങൾ? ഏതെല്ലാം രീതിയിലാണ് നടപ്പാക്കിയത്?
സ്ഫോടകവസ്തു ക്കളുടെ ഉപയോഗം കുറച്ചതുതന്നെയാണ് പ്രധാനം. മുമ്പ് പ്ലാൻ ചെയ്തതിൽനിന്ന് വ്യത്യസ്ത മായി ദ്വാരങ്ങളിൽ നിറക്കാനുള്ള സ്ഫോടകവസ്തു (അമോണിയം നൈട്രേറ്റ് അടങ്ങിയ എമൽഷൻ എക്സ്പ്ലോസിവ്) കുറഞ്ഞ അളവിലാണ് ഉപയോഗിച്ചത്. ജയിനിൽ മാത്രമാണ് ആദ്യ പ്ലാനിെനക്കാളും കൂടുതൽ ഉപയോഗിച്ചത്. പ്രത്യാഘാതങ്ങൾ പരമാവധി കുറക്കുകയായിരുന്നു ലക്ഷ്യം. ഇത് വിജയം കണ്ടു. ആധുനിക സാങ്കേതികവിദ്യയായ നോണൽ (നോൺ ഇലക്ട്രോണിക് ഷോക്ക് ട്യൂബ്) ആണ് ഉപയോഗിച്ചത്. ഇവ എമൽഷനുമായി ബന്ധിപ്പിക്കുംവരെ സുരക്ഷിതമായിരിക്കും. ഹോളിഫെയ്ത്തിൽ 215 കിലോ ആണ് മുമ്പ് പ്ലാൻ ചെയ്തതെങ്കിലും കുറച്ച് 212.4 കിലോ ആക്കി. 2603 നോണൽ ഡിറ്റണേറ്ററും 10,043 ഡിറ്റണേറ്റിങ് ഫ്യൂസും ഉപയോഗിച്ചു. ആൽഫ രണ്ടു ടവറിലുംകൂടി 600 കിലോ പ്ലാൻ െചയ്തെങ്കിലും കുറക്കാൻ നിർദേശം നൽകി. രണ്ടിനുംകൂടി 343 കിലോയാണ് ഉപയോഗിച്ചത്. പകരം ഫ്യൂസ് 10.500 മീറ്ററും നോണൽ 3300 മീറ്ററും ആക്കി വർധിപ്പിച്ചു. ആൽഫയുടെ അടുത്ത വീടുകൾ സംരക്ഷിക്കുന്നതിൽ ഈ അവസാന നിമിഷത്തെ മാറ്റം നിർണായക പങ്കാണ് വഹിച്ചത്.
കായലോരത്തിന് 125 കിലോ വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ, ഇവിടത്തെ അംഗൻവാടി എന്തുവിലകൊടുത്തും സംരക്ഷിക്കണമായിരുന്നു. അതുകൊണ്ടുതന്നെ ആൽഫ പ്ലാൻതന്നെ ഇവിടെയും നടപ്പാക്കി. ഇക്കാരണത്താൽ വെറും 14.8 കിലോയാണ് ഉപയോഗിച്ചത്. ഫ്ലാറ്റിെൻറ വലുപ്പവും താരതമ്യേന ചെറുതായിരുന്നു. ഫ്യൂസ് 5555 മീറ്റർ എന്നത് 15,306 മീറ്ററാക്കി.
നാലുഫ്ലാറ്റിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത് ഏതായിരുന്നു, സംതൃപ്തി തോന്നിയതും?
രണ്ടും കായലോരംതന്നെ. കാരണം ആ അംഗൻവാടിയാണ്. തൊട്ടുതാഴെയാണതുള്ളത്. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു ഉദ്ദേശ്യം. അംഗൻവാടിയുടെ ഭാഗത്തേക്ക് ചരിയരുതെന്ന നിർബന്ധം പാലിച്ചു. പിറകോട്ടും മറ്റേവശത്തേക്കുമാണ് പൊളിച്ചിട്ടത്. പിന്നെ, ഏറ്റവുമധികം പരിസരവാസികളുള്ള, കൂടുതൽ സങ്കടങ്ങളും പരാതികളും കേട്ട ആൽഫ. അവരുടെ വീടുകൾക്കൊന്നും സംഭവിക്കില്ലെന്ന ഉറപ്പ് പാലിക്കാനായതിൽ സന്തോഷം.
എങ്ങനെയാണ് ഇത്രവലിയൊരു ദൗത്യം വിജയകരമായി ഏകോപിപ്പിച്ചു നടത്തിയത്?
സ്ഫോടകവസ്തുക്കളുടെ ഉപയോഗം, സംഭരണം, ഗതാഗതം തുടങ്ങിയ കാര്യങ്ങളെല്ലാം ആദിമധ്യാന്ത്യം ചെയ്യുന്നത് പെസോ ആണ്. കമ്പനികൾക്കുള്ള നിർദേശങ്ങളും അന്തിമാനുമതിയും നൽകണം. എല്ലാത്തിനും പൊലീസും ജില്ല ഭരണകൂടവും കൂടെനിന്നു. സ്ഫോടകവസ്തു കൊണ്ടുവരുമ്പോൾ പൊലീസ് അകമ്പടിയുണ്ടായിരുന്നു. കരാറേറ്റെടുത്ത കമ്പനികളുടെ മികച്ച ആസൂത്രണവും നടപ്പാക്കലും ദൗത്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബ്ലാസ്റ്റ് പ്ലാൻ അഭിനന്ദനാർഹ രീതിയിലാണ് നടപ്പാക്കിയത്. നഗരസഭയും പിന്തുണച്ചു. അനിൽ ജോസഫ് എന്ന സ്ട്രക്ചറൽ എൻജിനീയറുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. പിന്നീട് പെസോയിലെ കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ് ഒഡിഷ സ്വദേശിയായ ഡോ. പി.കെ. റാണ, ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ് എസ്. ശരവണ എന്നിവരും മറ്റുജീവനക്കാരുമെല്ലാം പൂർണ പിന്തുണയുമായി കൂടെനിന്നു.
ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നോ?
128 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് പെസോ. ഇതിനകം എത്രയോ സ്ഫോടനങ്ങളും മറ്റ് പൊളിക്കലും നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക ജീവിതത്തിനിെട ഇത്രയും പ്രയാസം മുമ്പ് നേരിട്ടിട്ടില്ല. ഒട്ടും സന്തോഷത്തോടെയല്ല ഇതൊന്നും നമ്മൾ ചെയ്യുന്നത്. കാരണം, എല്ലാവരും പറയും തകർക്കാനെളുപ്പമാണ്, നിർമിക്കാനാണ് പ്രയാസമെന്ന്. എന്നാൽ, കെട്ടിടങ്ങളെ സംബന്ധിച്ചിടത്തോളം നേരെ തിരിച്ചാണ്. തകർക്കാനാണ് പ്രയാസം. ഞങ്ങളുടെ ജോലി ചെയ്യുെന്നന്നുമാത്രമേ തോന്നിയുള്ളൂ.
പിന്നെ, ഈ ദൗത്യം പരാജയമായാൽ എല്ലാവരും പെസോയെതന്നെയേ കുറ്റപ്പെടുത്തൂ. സ്ഫോടകവസ്തു അളവ് കുറച്ചതുകൊണ്ടാണ്, കൂട്ടിയതുകൊണ്ടാണ്, കമ്പനികളുമായി ഒത്തുകളിയാണ് എന്നിങ്ങനെ നൂറാരോപണങ്ങൾ വന്നേനെ. അതുകൊണ്ടുതന്നെ വിജയിച്ചതിെല അഭിമാനം ചെറുതല്ല. വളരെയധികം സംതൃപ്തിയും തോന്നുന്നുണ്ട്.
പൊളിക്കലുമായി ബന്ധപ്പെട്ട് പെസോ പകർന്നുതരുന്ന പാഠങ്ങൾ എന്തെല്ലാമാണ്?
പെസോയെ സംബന്ധിച്ചിടത്തോളം ഇതിെൻറ അന്തിമ വിലയിരുത്തൽ ഇന്ത്യയിൽ ഒരു ഡെമോളിഷൻ കോഡ് ഇല്ലെന്നതാണ്. എങ്ങനെ പൊളിക്കണം, എത്രകണ്ട് സ്ഫോടകവസ്തു ഉപയോഗിക്കണം എന്നുള്ള കാര്യങ്ങൾക്ക് മാനദണ്ഡമില്ല. ഇവിെട സ്ഫോടകവസ്തു കുറച്ചതുകൊണ്ടാണ് ഭംഗിയായി പ്ലാൻ നടപ്പാക്കിയത്. രാജ്യത്തിന് ഒരു െഡമോളിഷൻ കോഡ് വേണമെന്ന ശിപാർശ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിലേക്ക് (ബി.ഐ.എസ്) നൽകുന്നുണ്ട്. ഈ പൊളിയുടെ മാതൃക സ്വീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും.
നിയമലംഘനം മൂലമാണ് പൊളിച്ചുകളയേണ്ടിവന്നത്. അതേക്കുറിച്ച്?
ഇതൊരു വലിയ പാഠമാണ്, ഇനിയൊരാളും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ. നിയമം തെറ്റിക്കാൻ തോന്നുമ്പോൾ സുപ്രീംകോടതി വിധിയോർത്ത് ഭയക്കണം.
പത്തനംതിട്ട പന്തളം സ്വദേശിയായ വേണുഗോപാൽ ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിലാണ് താമസം. വെടിക്കോപ്പുകളുടെ കോട്ടയെന്ന് അറിയപ്പെടുന്ന ശിവകാശിയിലെ അപകടമരണ നിരക്ക് കുറക്കുന്നതിലും വെടിക്കെട്ട് നിരോധനം നിലനിൽക്കെ തൃശൂർ പൂരത്തിെൻറ സുരക്ഷിതമായ നടത്തിപ്പിലും പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകട കേസിലെ അന്വേഷണത്തിലും ഏറെ തിളങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.