Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമരുമക്കത്തായം...

മരുമക്കത്തായം പിന്തിരിപ്പനല്ല

text_fields
bookmark_border
dr.-mahmood-kooria-201019.jpg
cancel
camera_alt??. ??????? ?????

1800ൽ ഇന്തോനേഷ്യയിലെ മിനങ്കബാവു സമുദായത്തിലെ മരുമക്കത്തായ കുടുംബങ്ങൾക്കെതിരെ രക്തരൂഷിത കലാപം നടന്നിരുന്നു. അത്തരം കുടുംബങ്ങളെ നയിച്ച സ്ത്രീകളെ പരസ്യമായി തൂക്കിലേറ്റിയാണ് കലാപത്തിന് ഇമാം ബൊഞ്ചോൽ തുടക്കംകുറിച്ചത്. 30 വ ർഷത്തോളം നീണ്ട കലാപത്തിന്, മക്കയിൽ സലഫികളുടെ നേതൃത്വത്തിൽ ഇതേ കാലത്ത് നടന്ന പരിഷ്കരണ ശ്രമങ്ങളിൽ ആകൃഷ്ട രായവരാണ് നേതൃത്വം നൽകിയത്. നിരവധി സ്ത്രീകൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾക്കൊടുവിൽ ഇമാം ബൊഞ്ചോൽ പശ്ചാത്ത പിക്കുകയും ആചാരങ്ങൾ അങ്ങനെ മാറ്റപ്പെടേണ്ടവയെല്ലന്ന് വിലയിരുത്തുകയും ചെയ്തു.

പുരുഷൻ ഭാര്യവീട്ടിൽ താമ സിക്കുന്നതും അനന്തരാവകാശ സ്വത്ത് വിഭജനത്തിലെ സവിശേഷതകളും മരുമക്കത്തായത്തിെൻറ എല്ലാവർക്കും സുപരി ചിതമായ ചില വാർപ്പുമതൃകകളാണ്. അതിനപ്പുറം പല സവിശേഷതകളും ഇതിനുണ്ട്. ഓരോ പ്രദേശത്തും ഓരോ തരത്തിലാണ് മരുമക്കത് തായ രീതികൾ. കുട്ടികളുടെ അവകാശം മാതാവിനും അവരുടെ ബന്ധുക്കൾക്കുമാണെന്നതാണ് അതിൽ പ്രധാനം. സ്ത്രീകൾക്ക് മതപര മായി കുറേക്കൂടി ശക്തമായ ഇടം മരുമക്കത്തായത്തിൽ ലഭിച്ചിരുന്നു. അവർക്ക് സ്വന്തമായി നമസ്കാര പള്ളികൾ ലക്ഷദ്വീപി ലും ഇന്തോനേഷ്യയിലും മൊസാംബിക്കിലും ഉണ്ട്. നമസ്കാര പള്ളി, നമസ്കാര ചെറ്റ എന്നിങ്ങനെയാണ് ഇവ ലക്ഷദ്വീപിൽ അറിയ പ്പെടുന്നത്. സ്ത്രീകൾ നൽകിയ സ്ഥലത്ത് നിർമിച്ച പുരുഷന്മാർക്കുള്ള പള്ളികൾ പലതും സ്ത്രീകളുടെ പേരിലാണ് അറ ിയപ്പെടുന്നത്. തലശ്ശേരിയിലെ പല പള്ളികളുടെയും ഉടമസ്ഥാവകാശം മരുമക്കത്തായ കുടുംബങ്ങളുടെ മുതവല്ലിമാരായ സ്ത് രീകൾക്കായിരുന്നു. നൂറുകണക്കിന് പള്ളികളുടെ ഖാദിമാരുടെ ഖാദി (ഖാദിൽ ഖുദാത്ത്) സ്ഥാനം വഹിച്ചിരുന്നത് ഒരുകാലത്ത് അറക്കൽ ബീവിമാരായിരുന്നല്ലോ.

photo-0012-201019.jpg
ചിത്രം: വി.കെ. ഷമീം

സ്ത്രീകളുടെ സാമൂഹിക ഇടം
ഇന്ത്യൻ മഹാസമുദ്ര തീരത്ത് 1500-1900 കാലഘട്ടത്തിൽ 300ഓളം രാജ്ഞിമാർ ഭരിച്ചിരുന്നു. ഇതിൽ 70 ശതമാനം മുസ്ലിംകളായിരുന്നു. അഥവാ അധികാരത്തിൽ സ്ത്രീപങ്കാളിത്തം മരുമക്കത്തായ സാമൂഹിക ഘടനയിൽ ഉയർന്ന തോതിലായിരുന്നെന്ന് വ്യക്തം. ആധുനി കത സ്ത്രീയോട് നീതി ചെയ്തുവെന്ന് പറയാൻ കഴിയില്ല. ആദ്യ കേരള മന്ത്രിസഭയിൽ ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും ഏറക്കുറെ അങ്ങനെത്തന്നെയാണ്. നമ്മുടേത് മാത്രമല്ല, ‘വികസിതം’ എന്നു പറയുന്ന രാജ്യങ്ങൾപോലും സ്ത്രീകളോട് പെരുമാറുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്.

മരുമക്കത്തായവും പുരുഷാധിപത്യവും
19ാം നൂറ്റാണ്ടിെൻറ അവസാനത്തിൽ കൊളോണിയൽ ശക്തികൾ നിർമിച്ചുനൽകിയതാണ് മരുമക്കത്തായ കുടുംബങ്ങളിലെ പുരുഷ കാരണവർ സ്ഥാനം. അതിന് മുമ്പ് അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. കുടുംബത്തിെൻറ നാഥയായി സ്ത്രീ വാഴുന്നത് കൊളോണിയൽ ശക്തികളുടെ വിക്ടോറിയൻ സദാചാര കാഴ്ചപ്പാടിന് അംഗീകരിക്കാനാവുമായിരുന്നില്ലെന്ന് ‘ദേർ കംസ് പപ്പ’ എന്ന പുസ്തകത്തിൽ ജി. അരുണിമ നിരീക്ഷിക്കുന്നു. അതിനാലാണ് മരുമക്കത്തായ കുടുംബങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളുടെ മാനേജറായി മുതിർന്ന പുരുഷനെ നിയമിച്ച് ബ്രിട്ടീഷ് സർക്കാർ നിയമം കൊണ്ടുവന്നത്.

മുസ്ലിം-നായർ മരുമക്കത്തായങ്ങൾ
പേരിലുള്ള സാദൃശ്യങ്ങൾക്കപ്പുറം ഇവർ രണ്ടും പ്രവർത്തിച്ചത് വ്യത്യസ്ത രീതിയിലായിരുന്നു. വിവാഹം, ദാമ്പത്യം, സ്വത്ത് സംരക്ഷണം, അനന്തരാവകാശം തുടങ്ങി വ്യത്യസ്തതകൾ നിരവധിയാണ്. മുസ്ലിം കുടുംബങ്ങളിൽ പൂർണതയിലല്ലെങ്കിലും ഇപ്പോഴും മരുമക്കത്തായം നിലനിൽക്കുന്നതും നായർ തറവാടുകളിൽനിന്ന് ഇല്ലാതായതും അതിെൻറ സ്വഭാവം കാരണമാണ്. നിയമംമൂലം നിരോധിക്കപ്പെട്ടതോടെയാണ് നായർ മരുമക്കത്തായം യഥാർഥത്തിൽ ഇല്ലാതാവുന്നത്. സ്വത്ത് കൈമാറ്റ രീതിയാണ് നിരോധിക്കപ്പെട്ടതെങ്കിലും മരുമക്കത്തായത്തിെൻറ സാംസ്കാരികവും കുടുംബപരവുമായ അംശങ്ങൾ പൂർണമായും ഇല്ലാതായി.

നവോത്ഥാനവും മരുമക്കത്തായവും
നായർ സമുദായത്തിനിടയിലെന്നല്ല കേരളത്തിൽ ആർക്കിടയിലും നവോത്ഥാനം ഉണ്ടായിട്ടില്ല. മരുമക്കത്തായത്തിൽനിന്ന് മക്കത്തായത്തിലേക്ക് മാറിയത് നവോത്ഥാനത്തിെൻറ ഭാഗമായാണെങ്കിൽ സ്ത്രീകൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയല്ലല്ലോ ചെയ്യേണ്ടത്. കൂടുതൽ സ്ത്രീവിരുദ്ധമായ മക്കത്തായ-അണുകുടുംബ വ്യവസ്ഥയിലേക്കുള്ള മാറ്റം എന്ത് നവോത്ഥാനമാണ്?

ഇപ്പോൾ മുസ്ലിംകളിൽ നിലനിൽക്കുന്ന മരുമക്കത്തായം ഒാരോയിടത്തും വ്യത്യസ്തമാണ്. കണ്ണൂരുള്ളതുപോലെയല്ല കുറ്റിച്ചിറയിലോ ലക്ഷദ്വീപിലോ ഉള്ളത്. കൊടുങ്ങല്ലൂർ, എടവ, വർക്കല തുടങ്ങി തിരുവനന്തപുരം വരെ തീരപ്രദേശങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നു.

mahmood-kooria-2-201019.jpg
മഹ്മൂദ് കൂരിയ മിനങ്കബാവുവിലെ സ്ത്രീകളുമായി സംഭാഷണത്തിൽ

മരുമക്കത്തായവും കമ്യൂണിസവും
കമ്യൂണിസവും മരുമക്കത്തായവും പൊതുവായി പങ്കുവെക്കുന്ന സാമൂഹിക നീതിയുടെ ഇടമുണ്ട്. അതിനാലാണ് മരുമക്കത്തായത്തിെൻറ ഇടങ്ങളിൽ കമ്യൂണിസത്തിന് വേരോട്ടം ലഭിക്കുന്നത്. മാർക്സും ഏംഗൽസും മരുമക്കത്തായത്തിന് അനുകൂലമായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ മരുമക്കത്തായത്തെ പിന്തിരിപ്പനായി പരിഗണിച്ചു. ഇത് കമ്യൂണിസത്തിെൻറ സഹജ വൈരുധ്യങ്ങളുടെ ഭാഗമാണ്. കണ്ണൂർ, ഇന്തോനേഷ്യയിലെ മിനങ്കബാവു, മൊസാംബിക് തുടങ്ങിയ സ്ഥലങ്ങെളാക്കെ ഇതിന് ഉദാഹരണമാണ്. കമ്യൂണിസത്തിന് മുസ്ലിംകൾക്കിടയിൽ വേരോട്ടമുണ്ടാക്കിയതിൽ മരുമക്കത്തായത്തിന് പ്രധാനപങ്കുണ്ട്.

മരുമക്കത്തായവും ഇസ്ലാമും
കേരളത്തിൽ മരുമക്കത്തായം കൊണ്ടുവന്നത് അറബികളാണെന്ന് രേഖകളുടെ പിൻബലത്തിൽ പറയാനാവില്ല. 15-16 നൂറ്റാണ്ടുകളിലൊക്കെ മരുമക്കത്തായം നിലനിന്നിരുന്നതായി രേഖകൾ കാണാം. ഉത്ഭവത്തെക്കുറിച്ച് കാര്യമായ അന്വേഷണം നടന്നിട്ടില്ല.

നബിയും ഖദീജയും തമ്മിലുള്ള ബന്ധം മരുമക്കത്തായമായിരിക്കാം എന്നൊരു നിഗമനമുണ്ട്. പക്ഷേ, പൂർണമായ തെളിവിെൻറ അടിസ്ഥാനത്തിലല്ല ഈ വാദം. ഇൗ ബന്ധം മരുമക്കത്തായമായി കണക്കാക്കിയാൽപോലും അക്കാലത്ത് അറേബ്യയിലാകെ മരുമക്കത്തായമായിരുന്നെന്ന് പറയാനാവില്ല. യമൻ ഉൾപ്പെടെ അറേബ്യയുടെ വിവിധയിടങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നതായി രേഖയുണ്ട്. ക്രിസ്ത്യൻ-ജൂത മതവിഭാഗങ്ങൾക്കിടയിലും മധ്യകാലത്ത് മരുമക്കത്തായം നിലനിന്നിരുന്നു.

മരുമക്കത്തായം ഇസ്ലാമികമല്ലെന്നും ആണെന്നുമുള്ള വാദങ്ങൾ നിലവിലുണ്ട്. ഇസ്ലാമികമാണെന്ന് വാദിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീപണ്ഡിതരുടെ വാദങ്ങളാണ്, ഞാൻ കൂടുതലും പഠിക്കുന്നത്. ഇത്തരം ചർച്ചകളിൽ മരുമക്കത്തായത്തെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്ത മക്കത്തായ പശ്ചാത്തലത്തിൽനിന്ന് വരുന്നവർ നടത്തുന്ന പ്രചാരണങ്ങളിൽ പലതിനും അടിസ്ഥാനമില്ല. പലപ്പോഴും വിമർശനങ്ങളല്ല, പാട്രിയാർക്കിയുടെ അഹന്ത നിറഞ്ഞ പരിഹാസമാണ് മരുമക്കത്തായത്തിനെതിരെ നടത്തുന്നത്.

സലഫിസവും മരുമക്കത്തായവും
ലോകത്തെ ഭൂരിഭാഗം സലഫികളും മരുമക്കത്തായത്തിനെതിരായിരുന്നു. ഇന്തോനേഷ്യയിലെ കലാപം ഇതിെൻറ ഭാഗമായിരുന്നു. എന്നാൽ, ഇന്തോനേഷ്യയിലെ ഈ സമുദായമാണ് ഇന്ന് ലോകെത്ത ഏറ്റവും വലിയ മരുമക്കത്തായ സമുദായം. അവർക്കിടയിൽ സ്ത്രീ
കളുെട സാമൂഹിക സ്ഥാനം മികച്ചതാണ്. സ്ത്രീകൾ അവർക്കായി സ്ഥാപിച്ച പാഠശാലകളും ആരാധനാലയങ്ങളും അവിടെയുണ്ട്.

minangkabau1.jpg

മരുമക്കത്തായത്തിലേക്ക് മടങ്ങണമോ?
സാമൂഹിക ശാസ്ത്ര വിശാരദന്മാരധികവും മരുമക്കത്തായമാണ് കൂടുതൽ ജൈവികമായ കുടുംബ വ്യവസ്ഥ എന്ന വാദത്തെ അനുകൂലിക്കുന്നു. മറ്റൊരു സാമൂഹിക വ്യവസ്ഥയിലേക്ക് മാറണമെന്നാവശ്യപ്പെടുന്നത് പുഴയോട് ഗതിമാറിയൊഴുകണമെന്നാവശ്യപ്പെടുന്നതുപോലെ സാഹസമാണ്. നിലനിൽക്കുന്ന വ്യവസ്ഥിതി കൂടുതൽ ശരിയായിത്തീരുകയാണ് പരിഹാരം. ഒരു വിപ്ലവം നടന്നാൽ ഒരു രാഷ്ട്രീയ വ്യവസ്ഥ മാറുമായിരിക്കും. പക്ഷേ, സാമൂഹിക വ്യവസ്ഥ അങ്ങനെ മാറില്ല.

മരുമക്കത്തായം അസ്തമിക്കുമോ?
50 വർഷം മുമ്പും 10 കൊല്ലത്തിനുള്ളിൽ മരുമക്കത്തായം ഇല്ലാതാവും എന്ന വാദം ഉണ്ടായിരുന്നു. ഇപ്പോഴും ശക്തമായി ഇത് നിലനിൽക്കുന്നു. മരുമക്കത്തായത്തിലുണ്ടാവുന്നത് കാലാനുവർത്തിയായ മാറ്റം മാത്രമാണ്. പൂർണമായി ഇല്ലാതാവുന്നതിെൻറ ലക്ഷണമല്ല. എം.ജി യൂനിവേഴ്സിറ്റിയിൽ ഡോ. ടി. ഫാത്തിമ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൽ ഇത് വ്യക്തമാണ്. മരുമക്കത്തായം പിന്തുടരുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിൽ സർവേ നടത്തിയ അവർ കണ്ടെത്തിയത് മഹാഭൂരിപക്ഷം സ്ത്രീ-പുരുഷന്മാരും ഇൗ സമ്പ്രദായം തുടരാനാഗ്രഹിക്കുന്നുവെന്നാണ്.

അറബികളുടെ കേരളത്തിലേക്കുള്ള വരവാണ് പണ്ട് മരുമക്കത്തായത്തെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നതെങ്കിൽ ഇപ്പോൾ തിരിച്ചും സംഭവിക്കുന്നുണ്ട്. കേരളത്തിൽനിന്ന് തൊഴിൽതേടി ഗൾഫിലേക്ക് കുടിയേറുന്നത് മരുമക്കത്തായത്തിന് ആക്കം പകരുന്നു. പ്രവാസം സ്ത്രീകളെ കുടുംബനാഥകളുടെ സ്ഥാനത്തേക്കിരുത്തുന്നതിനാൽ പ്രവാസം മരുക്കത്തായത്തെ ഉൗട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.

ഡോ. മഹ്മൂദ് കൂരിയ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് ചെമ്മാട് ദാറുൽ ഹുദയിലെ വിദ്യാഭ്യാസത്തിന് ശേഷം ജെ.എൻ.യു സർവകലാശാലയിനിന്ന് ‘പുരാതന ഇന്ത്യൻ ചരിത്ര’ത്തിൽ എം.എയും എം.ഫിലും പൂർത്തിയാക്കി. മഹ്മൂദ് സ്വയം പഠിച്ചാണ് ചരിത്രത്തിൽ ബിരുദം നേടിയത്. നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിൽനിന്ന് ഇന്ത്യൻ മഹാസമുദ്ര തീരത്തെ നിയമങ്ങളുടെ ചരിത്രത്തിൽ പിഎച്ച്.ഡി ഗവേഷണം പൂർത്തിയാക്കി നെതർലൻഡ്സിലെ വിവിധ സ്ഥാപനങ്ങളിൽ പഠന-ഗവേഷണങ്ങൾ നടത്തി.
ഏഷ്യൻ-ആഫ്രിക്കൻ ബന്ധത്തെക്കുറിച്ച പഠനത്തിന് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്റ്റഡി സെൻറർ, ആഫ്രിക്കൻ സ്റ്റഡി സെൻറർ എന്നിവ സംയുക്തമായി ഫെലോഷിപ് നൽകി. മലബാർ,സാൻസിബാർ എന്നീ ഇന്ത്യൻ മഹാസമുദ്ര തീരത്തെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള മത-ബൗദ്ധിക ബന്ധത്തെക്കുറിച്ചായിരുന്നു പോസ്റ്റ് ഡോക്ടറൽ റിസർച്ച്.
ഇന്ത്യൻ മഹാസമുദ്ര തീരത്തെ നിയമങ്ങളുടെ ചരിത്രത്തിലായിരുന്നു പിഎച്ച്.ഡി. ഇൻറർ ഏഷ്യൻ ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ന്യൂയോർക് ആസ്ഥാനമായ എസ്.എസ്.ആർ.സി (സോഷ്യൽ സയൻസ് റിസർച്ച് കൗൺസിൽ) പ്രാഥമിക ഗ്രാൻറ് നൽകിയിരുന്നു.
അതിനെ തുടർന്നാണ് നെതർലൻഡ്സ് സർക്കാറിന് കീഴിലുള്ള എൻ.ഡബ്ല്യു.ഒവിെൻറ (നാഷനൽ റിസർച്ച് കൗൺസിൽ) രണ്ടുകോടി രൂപയുടെ വേണി ഗ്രാൻറ് ലഭിക്കുന്നത്. മാട്രിയാർക്കൽ ഇസ്ലാം; െജൻഡറിങ് ശരീഅ ഇൻ ദ ഇന്ത്യൻ ഓഷ്യൻ വേൾഡ് എന്ന മരുമക്കത്തായത്തെക്കുറിച്ച പഠനത്തിനാണ് ഫെലോഷിപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open forumdr. Mahmood Kooriamarumakkathaayam
News Summary - madhyamam weekend cover story
Next Story