പ്രവാസികൾക്കും വേണം മാന്യമായ അന്ത്യയാത്ര
text_fieldsപ്രവാസികൾ വർഷാവർഷം നാട്ടിലേക്കയക്കുന്ന പണത്തിെൻറ കൂറ്റൻ കണക്ക് ഇടക്കിടെ വാർത്തയാകാറുണ്ട്. ഇതുമാത്രമ ല്ല, പ്രവാസലോകത്ത് മരിക്കുന്നവരുടെ എണ്ണവും കേന്ദ്രസർക്കാർ പാർലമെൻറിൽ വെക്കാറുണ്ട്. പേക്ഷ, വലിയ വാർത്തയ ോ ചർച്ചാവിഷയമോ ആകാറില്ലെന്നുമാത്രം. രണ്ടാഴ്ച മുമ്പ് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അവതരിപ്പിച്ച കണക്ക നുസരിച്ച് ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ നാലു വർഷം (2014-18) മരിച്ചവരുടെ എണ്ണം 28,523 ആണ്. വർഷം ശരാശരി 7,130 മരണം (താ ഴെ പട്ടിക കാണുക). പ്രവാസികളുടെ മരണനിരക്ക് ദിനംപ്രതി വർധിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. സ്വാഭാവികമായും ഇതിൽ ഭൂരിഭാഗവും മലയാളികൾതന്നെ. പ്രായഭേദമന്യേ പല കാരണങ്ങളാലും കാരണമില്ലാതെയും മരിക്കുന്ന ഞെട്ടിക്കുന്ന വാർത ്തകളാണ് ദിവസവും ഗൾഫിൽ നിന്ന് വരുന്നത്.
പ്രവാസ മണ്ണിൽ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന നിർഭാഗ്യവാന്മാരു ടെ നാട്ടിലേക്കുള്ള അന്ത്യയാത്രയെക്കുറിച്ച് ഒരു വർഷം മുമ്പ് ‘മാധ്യമം’ ഒരു അന്വേഷണാത്മക വാർത്താപരമ്പര പ്രസ ിദ്ധീകരിച്ചിരുന്നു - ‘മൃതദേഹങ്ങൾ സാക്ഷി’ എന്ന പേരിൽ. ഒരു വർഷം പിന്നിടുേമ്പാൾ മൃതദേഹപ്പെട്ടി ഇറക്കാൻ കണ്ണ ൂരിൽ പുതിയൊരു വിമാനത്താവളം കൂടി വന്നുവെന്നതല്ലാതെ മറ്റു മാറ്റങ്ങളൊന്നുമില്ല. പ്രവാസികളോടുള്ള വിമാനക്കമ ്പനികളുടെ ചൂഷണവും മൃതദേഹങ്ങളോടുള്ള അനാദരവും പിടിച്ചുപറിയുമെല്ലാം അതേപോലെയോ അതിൽ കൂടിയോ തുടരുന്നു.
ത ിരക്കേറിയ സീസണിൽ അമിത ടിക്കറ്റ് നിരക്ക് ഇൗടാക്കി പ്രവാസികളെ കാലങ്ങളായി ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുട െ ക്രൂരത യഥാർഥത്തിൽ മൃതദേഹങ്ങളോടാണ്. ജീവനുള്ള മനുഷ്യന് സീറ്റിനാണ് ടിക്കറ്റ് എടുക്കേണ്ടതെങ്കിൽ മരിച്ചു കഴിഞ്ഞാൽ അവൻ/അവൾ വെറും ചരക്കിന് തുല്യമാണ്. തൂക്കിനോക്കിയാണ് യാത്രാനിരക്ക് നിശ്ചയിക്കുക. കിലോവിന് 300 രൂ പക്ക് മുകളിൽ എന്ന തോതിൽ നൽകണം. മറ്റു ചരക്ക് ഇനങ്ങൾക്ക് പോലും ഇത്ര ഉയർന്ന നിരക്കില്ല. അടക്കിയ പെട്ടിയുടെ കൂടി ഭാരം വരുേമ്പാൾ മൃതദേഹത്തിെൻറ ശരാശരി തൂക്കം 100 കിലോ കടക്കും. രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വിലയേറിയ വിദേശനാണ്യം നേടിത്തരുന്നവരെന്ന് നേതാക്കളും സർക്കാറും വീരസ്യം പറയുന്നത് ഒരുപാട് തവണ കേട്ടുമടുത്ത പ്രവാസികൾ ശരിക്കും ഇളിഭ്യരാകുന്നത് ഉറ്റവരുടെ മൃതദേഹം തൂക്കിയശേഷം വിമാനടിക്കറ്റിന് പണം എണ്ണിക്കൊടുക്കുേമ്പാഴാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നത് ഒരുപാട് പണവും സമയവും മനുഷ്യാധ്വാനവും ആവശ്യമായ ജോലിയാണ്. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, മൃതശരീരം കയറ്റി അയക്കുന്നതിനായി ബന്ധപ്പെട്ട രാജ്യത്തെ ആരോഗ്യ വകുപ്പിലെ പ്രതിരോധ മെഡിസിൻ വകുപ്പില്‍നിന്നുള്ള സർട്ടിഫിക്കറ്റ്, സ്പോൺസറുടെ കത്ത്, മരിച്ചയാളുടെ പാസ്പോർട്ടും വിസയും റദ്ദാക്കിയത്, മൃതശരീരം കൊണ്ടുപോകുന്ന വ്യക്തിയുടെ പാസ്പോർട്ട്, അദ്ദേഹത്തെ ചുമതലപ്പെടുത്തി നാട്ടിൽ നിന്ന് ബന്ധുക്കളയക്കുന്ന എഴുത്ത്, മരിച്ച വ്യക്തിക്ക് നൽകാൻ ബാക്കിയുള്ള തുകയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്പോണ്‍സർ നൽകുന്ന കത്ത്, വിമാനത്തിൽ സ്ഥലം ബുക്ക് ചെയ്തതിന് തെളിവായി വിമാനക്കമ്പനി നൽകുന്ന രേഖ -ഇത്രയും ഉണ്ടെങ്കിലേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ.
ഇതിനെല്ലാമായി ഏതാണ്ട് ഒന്നരലക്ഷത്തിേലറെ രൂപ ചെലവു വരും. ഇതിൽ വലിയൊരു ഭാഗവും കൊണ്ടുപോകുന്നത് വിമാനക്കമ്പനികളാണ്. മൃതദേഹത്തിനുള്ള കാർഗോ നിരക്കും കൂടെപ്പോകുന്നയാളുടെ ടിക്കറ്റിനുമായി ആകെ ചെലവിെൻറ പകുതിയിലേറെ ആകാശയാത്രക്കുതന്നെ വേണം. എംബാമിങ്, പെട്ടി, ആംബുലൻസ്, സർട്ടിഫിക്കറ്റിനുള്ള ഫീസുകൾ എന്നിവയാണ് മറ്റു ചെലവുകൾ.
മിക്ക വിമാനക്കമ്പനികളും മൃതദേഹം കൊണ്ടുപോകുമെങ്കിലും എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും കേരളത്തിലേക്ക് കൂടുതൽ സർവിസുള്ളതിനാൽ അവരാണ് പ്രധാന ആശ്രയം. എയർ ഇന്ത്യതന്നെ പല രാജ്യങ്ങളിൽ പലരീതിയിലാണ് മൃതദേഹത്തിന് നിരക്ക് ഇൗടാക്കുന്നത്. യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുേമ്പാൾ കുവൈത്ത്, ബഹ്റൈൻ, സൗദി എന്നിവിടങ്ങളിൽ നിശ്ചിത നിരക്കാണ്. പേക്ഷ, ഇത് സാധാരണ യാത്രാനിരക്കിനെക്കാൾ എത്രയോ അധികമാണ്. സൗദിയ എയർലൈൻസും ഷാർജയുടെ എയർ അറേബ്യയും എയർ ഇന്ത്യയെക്കാൾ കുറഞ്ഞ നിരക്കിൽ മൃതദേഹം ഇന്ത്യയിലെത്തിക്കും.
ഒരാൾ മൃതദേഹത്തെ അനുഗമിക്കണം എന്നത് ചെലവ് കൂട്ടുന്ന നിബന്ധനയാണ്. തിരക്കേറിയ സീസണിൽ അവസാന നിമിഷം ടിക്കറ്റെടുക്കുേമ്പാൾ തോന്നിയ നിരക്കാണ് ഇൗടാക്കുക. മൃതദേഹത്തിനൊപ്പം പോകേണ്ട ആളെന്ന പരിഗണനയൊന്നും ലഭിക്കില്ല. നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങാൻ ആളെ ചുമതലെപ്പടുത്തുന്ന സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി എത്തിച്ചാൽ ചില രാജ്യങ്ങളിൽ ഇൗ നിബന്ധനയിൽ എയർ ഇന്ത്യ ഇളവ് അനുവദിക്കാറുണ്ട്. പേക്ഷ, നാട്ടിൽനിന്ന് ഇൗ രേഖ സമയത്തിന് കിട്ടാൻ ബുദ്ധിമുട്ടാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ഇൗ ഇളവും കിട്ടില്ല. എന്നാൽ, എയർ അറേബ്യ േപാലുള്ള ചില വിദേശ കമ്പനികൾ ഇൗ നൂലാമാലകളൊന്നുമില്ലാതെതന്നെ മൃതദേഹം ആളില്ലാതെ അയക്കും. ഇതുതന്നെ തങ്ങളുടെ കാരുണ്യമാണെന്ന നിലപാടിലാണ് എയർ ഇന്ത്യ. അത് പറയുക മാത്രമല്ല, ഇൗയിടെ നിരക്ക് ഒറ്റയടിക്ക് ഇരട്ടിയാക്കാനുള്ള ധൈര്യവും കാട്ടി നമ്മുടെ ദേശീയ വിമാനക്കമ്പനി. പ്രവാസ ലോകത്തുനിന്നുള്ള വലിയ പ്രതിഷേധത്തെ തുടർന്ന് പെെട്ടന്ന് അത് പിൻവലിക്കുകയായിരുന്നു.
പ്രവാസിയുടെ മൃതദേഹം നാട്ടിലയക്കാനുള്ള ഉത്തരവാദിത്തം സ്പോൺസർ എന്ന തൊഴിലുടമക്കാണ്. ഇവർ സ്വദേശികളായിരിക്കണമെന്നത് എല്ലാ രാജ്യങ്ങളിലെയും നിയമമാണ്. എന്നാൽ, മിക്ക ചെറുകിട സ്ഥാപനങ്ങളിലും സ്പോൺസർ കടലാസിൽ മാത്രമാണ്. കടയും സ്ഥാപനങ്ങളും നടത്തുന്നത് പ്രവാസികളായിരിക്കും. കഫ്തീരിയ, ഗ്രോസറി, ബാർബർഷോപ് തുടങ്ങിയവ നടത്തുന്നവർക്ക്, സാധാരണ തൊഴിലാളിയുടെ ശമ്പളത്തിെൻറ അഞ്ചു ആറും മടങ്ങ് വരുന്ന ചെലവ് പെെട്ടന്ന് ഉണ്ടാക്കാനാവില്ല. ചികിത്സക്കോ അവശ്യഘട്ടങ്ങളിൽ നാട്ടിൽ പോകാനോ വരെ പണമില്ലാതെ പ്രയാസപ്പെടുന്ന എത്രയോ സാധാരണക്കാരെ പ്രവാസലോകത്ത് കാണാനാകും. പലപ്പോഴും സാമൂഹിക പ്രവർത്തകരും സ്ഥാപനങ്ങളും സന്മനസ്സുള്ളവരുമാണ് ഇവരുടെ സഹായത്തിനെത്തുന്നത്. മരിച്ചാലും ഇതുതന്നെയാണ് സ്ഥിതി. നാട്ടിലെത്തിക്കാനുള്ള ചെലവ് താങ്ങാനാവാത്തതിനാൽ പ്രവാസരാജ്യത്തുതന്നെ സംസ്കാരം നടത്തേണ്ടിവരുന്നതും ആഴ്ചകളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവരുന്നതും അപൂർവമല്ല.
നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാേദശും വരെ തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ പൂർണമായും സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത് എന്നറിയുേമ്പാഴാണ് ഇന്ത്യക്കാരെൻറ തല താഴുക. പാകിസ്താൻ അധികൃതർ മൃതദേഹത്തിെൻറ മാത്രമല്ല, കൂടെപ്പോകുന്നയാൾക്കും ടിക്കറ്റെടുത്ത് നൽകും.
വിദേശത്ത് മരിക്കുന്ന ബംഗ്ലാദേശികളുടെ മൃതദേഹം സൗജന്യമായാണ് ദേശീയ വിമാനക്കമ്പനിയായ ‘ബിമാൻ’ നാട്ടിലെത്തിക്കുന്നത്. വിദേശത്ത് കഴിയുന്ന ഒരു കോടി ബംഗ്ലാദേശികൾ അയക്കുന്ന പണം രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വലിയ താങ്ങാെണന്ന് പറഞ്ഞാണ് 2002ൽ ബംഗ്ലാദേശ് സർക്കാർ ഇൗ സൗജന്യം തുടങ്ങിയത്. എന്നിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് ഇതിന് സാധിക്കുന്നില്ലെന്നതാണ് ചോദ്യം. ഇൗ ആവശ്യം എല്ലാ പ്രവാസി ഭാരതീയ സമ്മേളനങ്ങളിലും മുഴങ്ങാറുണ്ട്. ചുരുങ്ങിയത് പ്രവാസിയുടെ അന്ത്യയാത്രയെ ചരക്കുകളുടെ നിരക്ക് പട്ടികയിൽനിന്ന് മാറ്റണമെന്ന ആവശ്യമെങ്കിലും പരിഗണിക്കണമെന്ന ദയനീയ അപേക്ഷയാണ് മുഴങ്ങുന്നത്. ഇൗ സാഹചര്യത്തിലാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡവലപ്മെൻറ് ഫോറം (എം.ഡി.എഫ്) പ്രത്യക്ഷ പ്രക്ഷോഭവുമായി രംഗത്തുവരുന്നത്. ഇന്നും നാളെയുമായി പാർലമെൻറിനു മുന്നിൽ 24 മണിക്കൂർ നിരാഹാരം കിടന്നാണ് പ്രക്ഷോഭത്തിന് തുടക്കമിടുന്നത്. എം.ഡി.എഫ് പ്രസിഡൻറ് കെ.എം. ബഷീറും ഡൽഹി ചാപ്റ്റർ പ്രസിഡൻറ് അബ്ദുല്ല കാവുങ്ങലുമാണ് നിരാഹാരം കിടക്കുന്നത്.
വിദേശത്തുനിന്ന് ഇന്ത്യക്കാരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്ന ആവശ്യം ഭരണാധികാരികളെയും പാർലമെൻറ് അംഗങ്ങളെയും നിവേദനത്തിലൂടെ ബോധ്യപ്പെടുത്തുമെന്ന് എം.ഡി.എഫ് പറയുന്നു. സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നവീകരണത്തിെൻറ പേരിൽ അനിശ്ചിതമായി അകറ്റിനിർത്തിയ വലിയ വിമാനങ്ങളെ തിരികെ കൊണ്ടുവരുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി വിജയം വരിച്ച എം.ഡി.എഫ് പ്രവാസികളുടെ ഏറ്റവും പ്രസക്തമായ ആവശ്യം ഏറ്റെടുക്കുന്നത് അനുകൂല തീരുമാനം പ്രതീക്ഷിച്ചുതന്നെയാണ്.
കേരള സർക്കാറുംസംസ്ഥാനത്തെ പാർലമെൻറംഗങ്ങളുംകൂടി ഇവർക്കൊപ്പം ഒറ്റക്കെട്ടായി നിന്നാൽ ഫലമുണ്ടാകുമെന്നുറപ്പാണ്. ഗൾഫ് രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ജീവനോടെ നാട്ടിലെത്താൻ വിധിയില്ലാത്ത ഹതഭാഗ്യർക്ക് മാന്യമായ അന്ത്യയാത്രയെങ്കിലും അനുവദിച്ചുകൊടുക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്.
ക്ഷേമഫണ്ടിൽ കോടികൾ
വിദേശങ്ങളിെല ഇന്ത്യക്കാരുടെ അടിയന്തര ക്ഷേമ സഹായ പ്രവർത്തനങ്ങൾക്കായി 2009ൽ കേന്ദ്ര സർക്കാർ തുടങ്ങിയ ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടിൽ കോടിക്കണക്കിനുരൂപ വെറുതെ കിടക്കുേമ്പാഴാണ് മൃതദേഹങ്ങളോട് ഇൗ ക്രൂരത. ഇന്ത്യക്കാരുടെ സാന്നിധ്യം കാര്യമായുള്ള 43 രാജ്യങ്ങളിൽ ഇൗ ഫണ്ട് നിലവിലുണ്ട്. ആറു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ ഫണ്ടിൽ മാത്രം നൂറുകണക്കിന് കോടി രൂപയുണ്ട്. പ്രവാസികളിൽനിന്നുതന്നെ പിരിച്ച കാശാണിത്. എംബസികളിലും കോൺസുലേറ്റിലും പാസ്പോർട്ട്^വിസ പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റു കോൺസുലർ സേവനങ്ങൾ എന്നിവക്കായി എത്തുന്ന ഒാരോ പ്രവാസിയിൽ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഫണ്ടിലേക്ക് മാറ്റുന്നത്. ഇതിന് പുറമെ പ്രവാസി സമൂഹത്തിൽനിന്ന് സംഭാവനയും സ്വീകരിക്കുന്നു. ഇൗ തുകയെടുത്തെങ്കിലും എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്നാണ് പ്രവാസലോകം ആവശ്യപ്പെടുന്നത്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ 2014 മുതൽ 2018 വരെ മരിച്ച ഇന്ത്യക്കാർ
- സൗദി അറേബ്യ-12,828
- യു.എ.ഇ-7,877
- കുവൈത്ത്-2,932
- ഒമാൻ-2,564
- ഖത്തർ-1,301
- ബഹ്റൈൻ-1,021
ആകെ-28,523
അവലംബം: പാർലമെൻറ് രേഖ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.