രാജാവും തന്ത്രിയും
text_fieldsപന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് ശശികുമാര വർമ സെക്രേട്ടറിയറ്റിൽനിന്ന് ജോയൻറ് സെക്രട്ടറിയായി പെൻഷൻപറ്റിയയാളാണ്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രമാടം കൃഷിഭവനിൽനിന്ന് ഹെഡ് ക്ലർക്കായിട്ടാണ് പെൻഷൻപറ്റിയത്. സർവിസിലിരിക്കെ, ഇവർ വാങ്ങിയത് സർക്കാർ അനുവദിച്ച ശമ്പളമാണ്. അവർ ഇപ്പോൾ വാങ്ങുന്നത് സർക്കാർ ഖജനാവിൽനിന്ന് നൽകുന്ന പെൻഷനുമാണ്. ഇവരിരുവരും അവരുടെ വീടിനും സ്ഥലത്തിനും വില്ലേജ് ഒാഫിസിലും പിന്നെ, പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ കരം ഒടുക്കുകയും വേണം.
സർക്കാറിെൻറ സർവിസ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി ജോലിചെയ്ത ഇവർക്ക് ഒരു നിയമത്തിൽനിന്നും ഇളവുമില്ല. ഏതെങ്കിലും കേസുണ്ടായാൽ സുപ്രീംകോടതി വേണ്ട, മജിസ്ട്രേറ്റ് കോടതി ഉത്തരവായാലും അനുസരിക്കുകയും വേണം. എന്തിന്, കേന്ദ്രത്തിെൻറ ആധാർ എടുത്തിട്ടില്ലെങ്കിൽ ആദായ നികുതി റിേട്ടൺ നൽകാനുമാവില്ല. ഇപ്പോൾ സർവിസിലുണ്ടായിരുെന്നങ്കിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ ഉത്തരവുകളനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരുമായിരുന്നു ഇവർ.
അതായത്, ഭരണഘടന അംഗീകരിക്കപ്പെട്ടശേഷം, ഇവരുൾപ്പെടെ, ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും രാജ്യത്തെ എല്ലാ നിയമങ്ങളും ഭരണഘടനയും കോടതി ഉത്തരവുകളും അംഗീകരിച്ച് മുന്നോട്ടുപോകാൻ ബാധ്യസ്ഥരാണ്. പിന്നെ, ആകെയുണ്ടെന്നു പറയാവുന്നത് ഇപ്പോഴും ഇവർക്ക് ചിലർ നൽകുന്ന ‘തമ്പുരാനെ’ന്നും ‘തിരുമേനി’യെന്നുമൊക്കെയുള്ള വിശേഷണങ്ങൾ മാത്രമാണ്.
എന്നാൽ, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്, കേരളത്തിൽ ‘രാജാവും’ ‘തന്ത്രി’യെന്ന ‘രാജഗുരു’വുമൊക്കെ തിരിച്ചുവന്നിരിക്കുകയാണ്. സുപ്രീംകേടതി ഉത്തരവനുസരിച്ച് യുവതികളെ ശബരിമല സന്നിധാനത്ത് കയറ്റിയാൽ ക്ഷേത്രനട അടച്ചിടുമെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവരുടെ പ്രഖ്യാപനം. ആചാരവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ നട അടച്ച് മലയിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല നട അടക്കാൻ പറയാനുള്ള അവകാശം പന്തളം ‘രാജ’കൊട്ടാരത്തിനുണ്ടെന്നായിരുന്നു കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് ശശികുമാര വർമയുടെ പ്രഖ്യാപനം.
ആചാരപാലനത്തിന് ഇത്രയും കടുത്ത നിലപാട് തന്ത്രി എടുത്തത് വലിയതന്ത്രിയുടെ അനുമതി വാങ്ങിയിട്ടുമായിരുന്നു. ഇൗ വലിയ തന്ത്രിയെക്കുറിച്ച് സംഘ്പരിവാർ ‘സൈദ്ധാന്തികൻ’ ടി.ജി. മോഹൻദാസ് ശബരിമല സമരം കടുക്കുംമുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. അതിതായിരുന്നു: ‘‘ഇതൊക്കെയാണെങ്കിലും ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠരര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത്- എെൻറ ധർമശാസ്താവേ!’’
തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ, സ്വാതന്ത്ര്യത്തിനുശേഷം രാജാവില്ലെന്നും, അതുകൊണ്ട് രാജാവ് എന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് രാജകുടുംബത്തിനോ രാജകുടുംബം എന്നവകാശപ്പെടുന്നവര്‍ക്കോ അവകാശമില്ലെന്നുമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് പന്തളം കൊട്ടാരത്തിെൻറ അവകാശവാദങ്ങൾ. സുപ്രീംകോടതി വിധി വന്നതു മുതൽ, സംസ്ഥാനമാകെ നിറഞ്ഞുനിൽക്കുന്ന തന്ത്രിക്കും രാജാവിനും അവരുടെ അവകാശവാദങ്ങൾക്കും, കേരളത്തിൽ പിണറായി വിജയനോ അതല്ലെങ്കിൽ വി.എസ്. അച്യുതാനന്ദനോ മാത്രം കഴിയുന്ന ശൈലിയിൽ പിണറായി കഴിഞ്ഞ ദിവസം മറുപടി നൽകി. എന്നിട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് കൊട്ടാരം. ഇപ്പോൾ അമ്പലം ഭക്തരുടേതാണെന്ന പുതിയ നയമാണ് ഉയർത്തിയിരിക്കുന്നത്. യോഗിക്ക് മുഖ്യമന്ത്രിസ്ഥാനവും സന്യാസിമാർക്ക് മന്ത്രിപദവിയും നൽകുന്ന ബി.ജെ.പിയും സംഘ്പരിവാറുമൊക്കെ, രാജാവിെൻറയും തന്ത്രിയെന്ന രാജഗുരുവിെൻറയുമൊക്കെ ആജ്ഞകൾ ശിരസ്സാവഹിക്കുന്നത് മനസ്സിലാക്കാം. ഭരണഘടനതന്നെ മാറ്റണമെന്നാണ് അവരുടെ നിലപാടും.
എന്നാൽ, ശബരിമലയിലെ, ആചാരസംരക്ഷണമെന്ന പേരിൽ നടക്കുന്ന എല്ലാത്തിനെയും, ആൾക്കൂട്ട ആക്രമണെത്തവരെ, വിശ്വാസികളുടെ കൂടെയെന്ന് പ്രഖ്യാപിച്ച് ന്യായീകരിക്കുന്ന കോൺഗ്രസാണ് അത്ഭുതമാവുന്നത്. സുപ്രീംകോടതി വിധിക്കെതിരെ ഉയരുന്ന പ്രഖ്യാപനങ്ങളിൽ അവരിലെ മുൻ മുഖ്യമന്ത്രിമാരോമുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നയാളോ യാതൊരു തെറ്റും കാണുന്നുമില്ല. തന്ത്രിക്കും കൊട്ടാരത്തിനുമെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ അവരേക്കാൾ വേദന ഇവർക്കൊക്കെയാണുതാനും. ഇങ്ങനെ മുൻപിൻ നോക്കാതെ വിശ്വാസത്തിെൻറ കൂടെക്കൂടിയതിെൻറ ഫലമായിട്ടാണ് ഉത്തരേന്ത്യയിൽ തൊട്ടുനോക്കാൻ പൊടിപോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസ് എത്തിയതും.
ഇപ്പോഴുള്ള ഒരു നേതാവിെൻറയും ജീവിതകാലത്ത് കേരളത്തിൽ ഭരണത്തിൽ കയറാൻ കഴിയില്ലെന്ന് ഉറപ്പുള്ള ബി.ജെ.പിക്ക്, അവർ തെരഞ്ഞെടുപ്പുകാലത്ത് നൽകിയ പൊള്ളവാഗ്ദാനം ‘ചുനാവി ജുംല’പോലെ എന്തും പറയാം. രാജ്യമില്ലാത്ത രാജാവിെൻറ ഉത്തരവുകളാണ് അന്തിമമെന്നു പറയാൻ അവർക്ക് ഒന്ന് ആലോചിക്കുകപോലും വേണ്ട. എന്നാൽ, രണ്ടരകൊല്ലം കഴിഞ്ഞ് ഭരണം കിട്ടാൻ കാത്തിരിക്കുന്നവർ കേരളം ഒരു ജനാധിപത്യ രാജ്യത്തിെൻറ ഭാഗമാണെന്നു തന്നെ മറന്നുപോകുകയാണ്.
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നു പറഞ്ഞതുപോലെ, ചെങ്ങന്നൂരിൽ കിട്ടിയ അടിയുടെ നൊമ്പരം ഇപ്പോഴും വേട്ടയാടുന്ന കോൺഗ്രസിന് ഒരു സ്ഥലജലവിഭ്രമം സ്വാഭാവികമാണ്. എന്നാൽ, കോൺഗ്രസ് ഏത്, ബി.ജെ.പി ഏത് എന്ന് തിരിച്ചറിയാൻപോലും കഴിയാത്തവിധമുള്ള ‘വിശ്വാസി’കളുടെ ഇൗ ഇഴുകിച്ചേരൽ ആരുടെ നിലത്താണ് വിത്തിട്ടത്. ബി.ജെ.പി നേതാവിെൻറ സമരം കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്യുന്നതിൽവരെയെത്തി ഇൗ കൊടിപിടിക്കാത്ത സമരം.
സത്യത്തിൽ, ഒരു വർഷം മുമ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ ചരിത്രത്തില്‍ ആദ്യമായി ആറ്ദലിതര് അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ തുടങ്ങേണ്ടിയിരുന്നതാണ് ഇൗ ആചാരസംരക്ഷണ സമരം. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ, കീഴ്ശാന്തിയായി അബ്രാഹ്മണനെ നിയമിച്ചപ്പോൾ, ‘‘അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ദേവീകോപം നേരിടേണ്ടിവരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് ഉത്തരം പറയേണ്ടി വരുമെന്നും’’ അന്ന് തന്ത്രിയിൽനിന്ന് അഭിപ്രായം വന്നു.നിയമനവുമായി മുന്നോട്ടുപോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന മുന്നറിയിപ്പും ഉയർന്നു. ശബരിമലയിലും ഉയരുന്നത് ഇത്തരം ദേവകോപ, ആചാരലംഘന, കലാപഭൂമി മുന്നറിയിപ്പുകൾതന്നെയെന്നത് യാദൃച്ഛികമാവാനിടയില്ല. കീഴ്ശാന്തിയായാൽ മേൽശാന്തിയുമാവാം. സുപ്രീംകോടതിയുടെ തുല്യത കേറിക്കേറി, തന്ത്രിസ്ഥാനത്തേക്കും നാളെയെത്തുകയും ചെയ്യാം.
അന്ന്, അബ്രാഹ്മണ നിയമനം എല്ലാവരും മഹാസംഭവമായി വാഴ്ത്തിയപ്പോൾ ആർക്കും പരസ്യമായി ഒന്നും പറയാനാവില്ലായിരുന്നു. അത്തരത്തിൽ ശാന്തി നിയമന‘തുല്യത’ക്കെതിരായ സമരത്തിനാഗ്രഹിച്ചിരുന്നവർക്ക് കിട്ടിയ അസുലഭാവസരം കൂടിയായി ശബരിമലയിലെ സ്ത്രീപ്രവേശനം. അന്ന് ജാതീയമായി എതിർപ്പുയരുമായിരുന്നുവെങ്കിൽ ഇവിടെ വിശ്വാസികളെ കൂടെക്കൂട്ടാൻ വളരെ എളുപ്പവുമായി.
കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തരുള്ള ഭഗവാന്മാരാണ് ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും.അവിടത്തെ കീഴ്വഴക്കങ്ങൾ ആചാരവും അനുഷ്ഠാനവും ദൈവേച്ഛയുമായി വിശ്വസിക്കുന്നവരുമാണ് വലിയൊരു വിഭാഗം. ശബരിമലയിലെ സ്ത്രീപുരുഷ സമത്വം, തുല്യത, ഭരണഘടന െബഞ്ചിെൻറ ഭൂരിപക്ഷ വിധി, ഭരണഘടനാബാധ്യത, ആർത്തവത്തിെൻറ ജൈവിക പ്രാധാന്യം തുടങ്ങിയ വലിയ വിഷയങ്ങളിലെ അക്കാദമിക് ചർച്ചകൾ ഉൾെക്കാള്ളാൻ കുറച്ച് സമയം സ്വാഭാവികമായും അവർക്ക് ആവശ്യമാണ്. ആ സമയം കൊടുത്തില്ല എന്നതിലാണ് സംസ്ഥാന സർക്കാറിെൻറ പരാജയം.
പ്രളയാനന്തര കേരളത്തിെൻറ ഒന്നിച്ചുള്ള നിൽപിന് ബ്രൂവറിയും ഡിസ്റ്റിലറിയും വേണ്ടെന്നുവെക്കാൻ ‘സൗമനസ്യം’ കാണിച്ചയാളാണ് മുഖ്യമന്ത്രി. അതിനാൽ ശബരിമലപോലുള്ള ഒരു വിഷയത്തിൽ, വിധി നടപ്പാക്കും എന്നു പ്രഖ്യാപിക്കുംമുമ്പ് ബന്ധെപ്പട്ടവരുടെ യോഗം വിളിച്ചുചേർക്കാനുള്ള രാഷ്ട്രതന്ത്രജ്ഞത അദ്ദേഹം കാണിക്കേണ്ടതായിരുന്നു. അപ്പോഴും പ്രതിഷേധക്കാരുടെ പ്രതിഷേധം തുടരുമായിരുന്നുവെങ്കിലും സർക്കാർ നടപടികൾക്ക് കുറച്ചുകൂടി സാധൂകരണമായേനെ. പ്രളയകാലത്ത് പിണറായി വിജയൻ എന്ന സി.എം- ‘ക്രൈസിസ് മാനേജർ’ എന്നുപോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു എന്ന് അദ്ദേഹം മറന്നുപോകരുതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.