Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala-flood
cancel

സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയത്തിെൻറ ഒാർമകൾക്ക് ഒരുവർഷം തികയുേമ്പാഴും പുനരധിവാസ പ്രവർത്തനങ്ങൾ എങ ്ങുമെത്തിയിട്ടില്ലെന്ന് സർക്കാർ കണക്കുകൾ. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 2018 ആഗസ്റ്റിലുണ്ടായ പ്രളയക്കെടു തിയിൽ വിവിധ ജില്ലകളിലായി 15,521 വീടുകളാണ് പൂർണമായി തകർന്നത്. 6,186 എണ്ണമാണ് ഇതുവരെ പുനർനിർമിക്കാനായത്. ഇതിലധികവ ും ഉടമകൾ സ്വന്തം നിലയിൽ പൂർത്തിയാക്കിയവയാണ്. പൂർത്തിയായ വീടുകൾക്ക് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച നാലുലക ്ഷം രൂപയുടെ സഹായം മുഴുവനായി ലഭിച്ചത്.

സർക്കാർ കണക്കുപ്രകാരം 3,478 എണ്ണം പൂർണമായി തകർന്ന തൃശൂർ ജില്ലയിലാണ് കൂടുതൽ വീടുകൾ നഷ്ടമായത്. ഇവിടെ പുനർനിർമാണം പൂർത്തിയായത് 1,389 വീടുകൾ മാത്രമാണ്. 2,519 വീടുകൾ തകർന്ന എറണാകുളത്ത്  1,382 വീടുകൾ നിർമിക്കാനായി. ആലപ്പുഴയിൽ 2,516 വീടുകളിൽ 788 എണ്ണത്തിെൻറ നിർമാണമേ പൂർത്തിയായിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തകർന്ന വീടുകളുടെ എണ്ണം കുറവുള്ളത്. ഇതിൽ കാസർകോട്ട് 42 വീടുകളിൽ ഒന്നുപോലും പുനർനിർമിച്ചിട്ടില്ല.

കണ്ണൂരിൽ 206 എണ്ണത്തിൽ 39ഉം കോഴിക്കോട്ട് 236ൽ 80 എണ്ണവുമാണ് പൂർത്തിയായത്. 2,63,529 വീടുകളാണ് സംസ്ഥാനത്ത് ഭാഗികമായി തകർന്നത്. ഇതിൽ 2,51,596 വീടുകൾക്ക് നഷ്ടപരിഹാരം നൽകി. പൂർണവും ഭാഗികവുമായി തകർന്ന വീടുകൾക്കായി ഇതുവരെ ചെലവിട്ടത് 1,661 കോടി രൂപയാണ്. സഹകരണ വകുപ്പിെൻറ കെയർഹോം പദ്ധതിയുടെ കീഴിലും വീടുകൾ നിർമിച്ചുനൽകുന്നുണ്ട്. മലപ്പുറം ജില്ലയിൽ 90 വീടുകൾ ഈ രീതിയിൽ കൈമാറി.

95,100 രൂപ കേന്ദ്ര ദുരിതാശ്വാസ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ സഹകരണ വകുപ്പുമാണ് ഇതിനായി ചെലവിടുന്നത്. തകർന്ന വീടുകളുടെ പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവരുടെ കാര്യം പരിതാപകരമാണ്. ഉരുൾപൊട്ടലിൽ എല്ലാം ഒലിച്ചുപോയ ആദിവാസി, പട്ടികവിഭാഗ കോളനികളിൽ താമസിച്ചിരുന്നവർക്ക് പല ജില്ലകളിലും ഇതുവരെ വീടുകളായിട്ടില്ല. വീടിനായി സ്ഥലം പോലും കണ്ടെത്താനാവാത്ത പ്രദേശങ്ങളുമുണ്ട്.

തകർന്ന റോഡുകൾ 8745 കി.മീ

സംസ്ഥാനത്ത് 8745.74 കി.മീ റോഡുകൾ സർക്കാർ കണക്കുപ്രകാരം പുനർനിർമിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം 2259.14 കി.മീ റോഡാണ് പുനർനിർമിച്ചതായി പറയുന്നത്. പ്രളയത്തിൽ കണ്ണൂരിൽ ഇത്രയും റോഡുകൾ എന്തായാലും നശിച്ചിട്ടില്ല. ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് മറ്റ് റോഡുകളും നിർമിച്ചെന്നാണ് സംശയമുയരുന്നത്.

ഇടുക്കി 1009.05, കോഴിക്കോട് 907.36, പത്തനംതിട്ട 880.97, ആലപ്പുഴ 430.93, തൃശൂർ 892.66, മലപ്പുറം 853.86, വയനാട് 495.85, പാലക്കാട് 291.99 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ പുനർനിർമിച്ച റോഡുകൾ. ഇതിനുപുറമെ സംസ്ഥാനത്ത് 91 പാലങ്ങളും കലുങ്കുകളും ഇൗ ഫണ്ടുപയോഗിച്ച് നിർമിച്ചിട്ടുണ്ട്. ഇതിനെല്ലാംകൂടി 588.3 കോടി രൂപയാണ് ചെലവിട്ടത്.

മാറ്റിയ ട്രാൻസ്ഫോർമറുകൾ 880

വൈദ്യുതിമേഖലയിൽ 9,65,272 കണക്ഷനുകളാണ് പുനഃസ്ഥാപിച്ചത്. 880 ട്രാൻസ്ഫോർമറുകൾ പുതുതായി വെക്കേണ്ടി വന്നു. 25,906 പോസ്റ്റുകൾ മാറ്റി. 3006 കി.മീറ്റർ ദൂരത്തിൽ വൈദ്യുതികമ്പി പുതുതായി വലിച്ചു. 118.05 കോടി രൂപയാണ് മൊത്തം ചെലവഴിച്ചത്.

പുനർനിർമിച്ച സ്കൂളുകൾ 187

വിവിധ ജില്ലകളിലായി തകർന്ന 187 സ്കൂളുകളും 339 അംഗൻവാടികളും പുനർനിർമിച്ചു. എറണാകുളത്ത് 66ഉം പത്തനംതിട്ടയിൽ 59ഉം സ്കൂളുകളാണ് പുനർനിർമിച്ചത്. 2,78,598 പേർക്ക് പഠനസഹായം നൽകിയതായും കണക്കുകളിൽ പറയുന്നു.

കിട്ടിയത് 4106 കോടി, ചെലവഴിച്ചത് 2041

പ്രളയ ദുരിതാശ്വാസത്തിനായി സംഭാവനകൾ ഒഴുകിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4,106.38 കോടി രൂപയാണ്. ഇതിൽ 2,041 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്ക്. കേന്ദ്രഫണ്ടായി ലഭിച്ച 2,904.85 കോടിയിൽനിന്ന് 1,542.9 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodrenovationkerala floodmalayalam newsflood Rebuild
News Summary - Kerala Flood: Rebuild Condition - Malayalam Article
Next Story