Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുേമ്പ ആസൂത്രണം...

മുേമ്പ ആസൂത്രണം ചെയ്ത വർഗീയ സംഘർഷം

text_fields
bookmark_border
മുേമ്പ ആസൂത്രണം ചെയ്ത വർഗീയ സംഘർഷം
cancel

ചന്ദൻ ഗുപ്തക്കൊപ്പം വെടിയേറ്റ് അലീഗഢ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൗഷാദിെൻറ മൊഴിയും പൊലീസിെൻറ വാദങ്ങൾ തള്ളുന്നതാണ്. എഫ്.െഎ.ആറിൽ എഴുതിവെച്ചതുപോലെ കാസ്ഗഞ്ച് േഗൾസ് ഇൻറർകോളജിനടുത്തല്ല വെടിവെപ്പ് നടന്നതെന്ന് നൗഷാദ് പറയുന്നു. നൗഷാദിന് വെടിേയറ്റ വിവരം ചന്ദൻ ഗുപ്തയുടെ മരണം സംബന്ധിച്ച എഫ്.െഎ.ആറിൽ മറച്ചുവെച്ചു. സംഭവം റിപ്പോർട്ട് ചെയ്തിട്ടും കാസ്ഗഞ്ച് പൊലീസ് മൊഴിയെടുത്തിട്ടില്ല. 

ഒരാഴ്ചത്തെ ചികിത്സ കഴിഞ്ഞു ഞായറാഴ്ച നൗഷാദ് അലീഗഢിൽനിന്ന് കാസ്ഗഞ്ചിൽ തിരിച്ചെത്തി. ഇതിനുശേഷവും പൊലീസ് ഇയാളെ കണ്ടില്ല. നൗഷാദിെൻറ മൊഴിയെടുക്കുകയും സംഭവസ്ഥലത്തെ ദൃക്സാക്ഷിയെന്ന നിലയിൽ അത് എഫ്.െഎ.ആറിൽ രേഖപ്പെടുത്തുകയും ചെയ്താൽ, വെടിവെച്ചത് മുസ്ലിംകളാണെന്ന് വരുത്താൻ തയാറാക്കിയ തിരക്കഥ പൊളിയുമെന്നുറപ്പാണ്. അതിെൻറ പേരിൽ നടത്തിയ ഏകപക്ഷീയ കൊള്ളയെയും കൊള്ളിവെപ്പിനെയും ന്യായീകരിക്കാൻ സംഘ്പരിവാർ പ്രയാസപ്പെടുകയും ചെയ്യും. നേരത്തേ തയാറാക്കിയ തിരക്കഥക്കനുസൃതമായി ആസൂത്രണം ചെയ്തതാണ് കാസ്ഗഞ്ച് വർഗീയ സംഘർഷമെന്ന് തെളിയിക്കുന്നതാണ് ജനുവരി 27ന് ചന്ദൻ ഗുപ്തയുടെ മൃതദേഹവുമായി വിലാപ യാത്ര പൊലീസ് അകമ്പടിയോടെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി പോയത്. ബിൽറാം മാർക്കറ്റ് മുതൽ ശ്മശാൻ ഘട്ട് വരെ മൂന്നുകിലോമീറ്റർ പരിധിയിലെ മുസ്ലിംകളുടെ കടകൾക്ക് തീവെക്കുകയും കൊള്ളയടിക്കുകയും ചെയ്തത് പൊലീസ് സാന്നിധ്യത്തിലാണ്. 

Kasganj Violence

കാസ്ഗഞ്ചിൽ ഹിന്ദുത്വ തീവ്രവാദികൾ പൂട്ട് തകർത്ത് അകത്തുകയറി തീയിട്ട പള്ളി

 
കാസ്ഗഞ്ചിൽ വർഗീയ സംഘർഷമുണ്ടാക്കാൻ നേരത്തെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് റിപ്പബ്ലിക് ദിനത്തിൽ പ്രശ്നമുണ്ടാക്കിയത്. ചാമുണ്ഡക്ഷേത്ര പരിസരത്തിനടുത്തുള്ള വഴിയിലൂടെ മുസ്ലിംകളുടെ സഞ്ചാരം അവസാനിപ്പിക്കണമെന്ന ആവശ്യമുയർത്തി ബി.ജെ.പി എം.എൽ.എ ശാന്തനു ചൗധരി ഇതിനുമുമ്പ് രംഗത്തുവന്നിരുന്നു. മുസ്ലിംകൾ ഭൂരിപക്ഷമുള്ള ചാമുണ്ഡ കവാടത്തിനടുത്ത് മാർബിൾ കട നടത്തുകയാണ് ഇദ്ദേഹം. ഇരുവിഭാഗങ്ങൾക്കുമിടയിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ശ്രമം കാസ്ഗഞ്ചിലെ ഹിന്ദുക്കളിൽ വലിയൊരു വിഭാഗം അന്ന് പിന്തുണക്കാത്തതിനാൽ വിജയിച്ചില്ല. അന്ന് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും സങ്കൽപ് ഫൗണ്ടേഷൻ ഏകോപിപ്പിച്ച ഹിന്ദുത്വ സംഘടനകളുടെ തരംഗ യാത്രയിലുമുണ്ടായിരുന്നു. 

 

ഇത് മനസ്സിലാക്കി ചാമുണ്ഡ ക്ഷേത്രവും കവാടവും സുരക്ഷിതമാക്കാൻ റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന് ശേഷം പ്രദേശവാസികളായ മുസ്ലിംകൾ രാവും പകലും കാവൽ നിൽക്കുകയായിരുന്നു. കാസ്ഗഞ്ചിലെ കടകളിലേക്ക് പെട്രോൾ ബോംബുകളും തീപ്പന്തങ്ങളും എറിഞ്ഞതുകണ്ട് ചാമുണ്ഡ ക്ഷേത്രത്തിെൻറ പിറകിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിെൻറ പെട്രോൾ പമ്പിനും മുസ്ലിംകൾ കാവൽനിന്നു. അതിനകം രണ്ട് പള്ളികൾക്ക് അക്രമികൾ തീവെച്ചിരുന്നു. ജുമുഅ കഴിഞ്ഞ് അടച്ച പള്ളിയുടെ പൂട്ട് പട്ടാപ്പകൽ വൈകീട്ട് മൂന്നുമണിയോടെ കുത്തിത്തുറന്ന് സംഭാവനപ്പെട്ടിയിലുള്ള പണം കവർന്ന് തീയിട്ട അക്രമികൾ കൂളറടക്കമുള്ള ഉപകരണങ്ങളും ഖുർആൻ കോപ്പികളും മാത്രമല്ല, മയ്യിത്ത് കട്ടിലും കത്തിച്ചു.

സങ്കൽപ് ഫൗണ്ടേഷെൻറ പേരിൽ ഇതേയാളുകൾ സ്വാതന്ത്ര്യ ദിനത്തിൽ തിരംഗ യാത്ര നടത്തിയപ്പോൾ സംഘർഷമൊഴിവാക്കാൻ കാസ്ഗഞ്ചിലുള്ളവർ വളരെയേറെ പരിശ്രമിച്ചിരുന്നു. ഇത്തവണ പൊലീസാണ് ആരുടെയോ നിർദേശപ്രകാരമെന്നപോലെ ഏകപക്ഷീയമായി പ്രവർത്തിച്ച് സംഘർഷം ആളിക്കത്തിച്ചത്. ഒരുവിഭാഗത്തെ മാത്രം വേട്ടയാടി കലാപശേഷവും ധ്രുവീകരണത്തിന് ആക്കം കൂട്ടുകയാണ് പൊലീസ്. സംഘർഷം നിയന്ത്രിക്കുന്നതിന് പകരം തങ്ങളുടെ ഒരാളെ കൊലപ്പെടുത്തിയതിന് പകരം ചോദിക്കുമെന്ന ബി.ജെ.പി എം.പി രാജ്വീർ സിങ്ങിെൻറ പ്രഖ്യാപനവും കാസ്ഗഞ്ചിൽ തീ പടർത്തി. ബാബരി മസ്ജിദ് തകർക്കാൻ മേൽനോട്ടം വഹിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിെൻറ മകനാണ് രാജ്വീർ.

വീണ്ടും കലാപത്തിന് ശ്രമം: ആരാധനാലയ കവാടത്തിന് തീവെച്ചു
കാസ്ഗഞ്ച്: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ കലാപമുണ്ടാക്കാൻ വീണ്ടും സാമൂഹികവിരുദ്ധരുടെ ശ്രമം. ഇത്തവണ ഒരു ആരാധനാലയത്തിെൻറ കവാടം തീയിട്ടാണ് പ്രകോപനം. പൊലീസ് ഇടപെട്ട് തീ കെടുത്തി. 

സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ഗഞ്ച്ദുൻദ്വാരയിലാണ് സംഭവം. ചില സാമൂഹിക ദ്രോഹികൾ ആരാധനാലയത്തിെൻറ കവാടത്തിന് തീയിടുകയായിരുന്നെന്ന് എസ്.പി പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഉത്തർപ്രദേശ് പൊലീസും പ്രാദേശിക സായുധ സേനയും (പി.എ.സി) സ്ഥലത്തെത്തി തീ കെടുത്തുകയും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൗ സമയം സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരെയാണ് കൃത്യവിലോപം കാട്ടിയതിന് സസ്പെൻഡ് ചെയ്തത്. 
 

(തുടരും) നാളെ: കാസ്ഗഞ്ച് ഹിന്ദുത്വത്തെ നേരിടുന്ന വിധം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKasganj ViolenceUttar Pradesh
News Summary - Kasganj Violence - Article
Next Story