Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകർണാടകം വിളിച്ചു...

കർണാടകം വിളിച്ചു പറയുന്നത്  

text_fields
bookmark_border
കർണാടകം വിളിച്ചു പറയുന്നത്   
cancel

കർണാടക തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗതി വിളിച്ചു പറയുന്നുണ്ട്. ഭരണത്തിലെ പിഴവും ജനത്തിെൻറ കെടുതിയും നവമാധ്യമങ്ങളിലെ വൈറൽ പരിഹാസവും നിലനിൽക്കുന്നുവെങ്കിലും മോദി തന്നെയാണ് താരം. പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമുള്ള വിശ്വാസ്യതയാണ് ഇടിഞ്ഞത്. പ്രാദേശിക കക്ഷികൾ അവരുടെ വഴിക്കും കോൺഗ്രസ് മറുവഴിക്കും ബി.ജെ.പിയോട് ഏറ്റുമുട്ടുന്ന ത്രിമാന മുഖമുള്ള ലോക്സഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ജനതാദളും കോൺഗ്രസും ബി.ജെ.പിയോട് ഏറ്റുമുട്ടിയ കർണാടകത്തിലെ ത്രിമാന പോരാട്ടത്തിെൻറ ഫലം ആവർത്തിക്കപ്പെടുമോ എന്നേ കണ്ടറിയേണ്ടൂ. കോൺഗ്രസ് ഒരു വശത്തും അതാത് പ്രാദേശിക പാർട്ടികൾ മറുവശത്തുമായി നിന്ന് മോദിവിരുദ്ധ പ്രതിപക്ഷവോട്ട് പങ്കിടുന്ന സാഹചര്യം തന്നെയാണ് ബി.ജെ.പിക്ക് മുതൽക്കൂട്ട്.

 കർണാടകത്തിൽ കോൺഗ്രസിനെതിരെ ഭരണവിരുദ്ധ വികാരം ഒന്നുമുണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വം ശക്തമായിരുന്നുവെന്ന് മാത്രമല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവം മുതൽക്കൂട്ടായിരുന്നു. 38 പ്രചാരണ യോഗങ്ങളിൽ പെങ്കടുത്ത രാഹുൽ ഗാന്ധിയുടെയും ദേശീയ നേതൃത്വത്തിെൻറയും സഹായം അതുവേറെ. എന്നിട്ടും ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയതിൽ മോദി^അമിത്ഷാമാരുടെയും യെദിയൂരപ്പയുടെയും മിടുക്കുണ്ട്. ആ മിടുക്ക് ഭരണമികവിേൻറതല്ല, മറിച്ച് തന്ത്രങ്ങളുടെയും മറുതന്ത്രങ്ങളുടേതുമാണ്. കിങ്മേക്കറാകാൻ കച്ചകെട്ടിയ ദേവഗൗഡയും കുമാരസ്വാമിയും നയിക്കുന്ന ജനതാദൾ ^എസ് ബി.ജെ.പി വിരുദ്ധരുടെ വോട്ടിൽ നല്ലൊരു ഭാഗം പങ്കിെട്ടടുത്താൽ കോൺഗ്രസിന് തോൽക്കാതെ വയ്യ. കർണാടകത്തിൽ കരുത്തരായ അഴിമതി റെഡ്ഢിമാർ ബി.ജെപിക്കു നൽകിയ കൈത്താങ്ങും കൂടി എടുത്ത് പറയണം. 

Karnataka election

 21ാമത് സംസ്ഥാനവും ബി.ജെ.പി കൈപിടിയിൽ ഒതുക്കുേമ്പാൾ കോൺഗ്രസിെൻറ ഭരണം പഞ്ചാബിലും കൈവെള്ളയുടെ വിസ്തൃതിയുള്ള പുതുച്ചേരി, മിസോറാം എന്നിവിടങ്ങളിലും മാത്രമായി. ബി.ജെ.പി വിരുദ്ധ ചേരിയെ നയിക്കാൻ േദശീയ പാർട്ടിയായ കോൺഗ്രസിന് ഇനിയങ്ങോട്ട് എത്രത്തോളം അവസരമുണ്ടെന്ന യാഥാർഥ്യം അത് വിളിച്ചു പറയുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ കണ്ണുമായി നിൽക്കുന്ന ബി.ജെ.പി വിരുദ്ധ മുഖമുള്ള പ്രാദേശിക പാർട്ടികൾ കോൺഗ്രസിെൻറ നേതൃത്വം അംഗീകരിക്കാനല്ല, സ്വന്തം നേതൃത്വം സ്ഥാപിച്ചെടുക്കാനാണ് ഇനിയേങ്ങാട്ട് ശ്രമിക്കുക. പ്രധാനമന്ത്രി സ്ഥാനാർഥികളുടെ റോളിൽ മമത ബാനർജിയും മായാവതിയുമൊക്കെ ശക്തമായി രംഗത്തു വരും. അവർ ഒന്നിച്ചു നിന്ന് പൊതുസ്ഥാനാർഥിയെ നിർദേശിക്കാനും സാധ്യതയേറെ. അത്തരമൊരു ചുറ്റുപാടിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്നിറക്കാൻ അവരെ പിന്തുണക്കുക എന്ന നിർബന്ധിതാവസ്ഥയിലേക്ക് കോൺഗ്രസ് എത്തിച്ചേരാൻ സാധ്യതയേറെയാണ്.

അതല്ലെങ്കിൽ 150 സീറ്റെങ്കിലും പിടിക്കാൻ കോൺഗ്രസിനു സാധിക്കണം. ഗുജറാത്ത്, കർണാടകം, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, കേരളം എന്നിങ്ങനെ കോൺഗ്രസിനു കരുത്തുള്ള സംസ്ഥാനങ്ങളിലെ സീറ്റെണ്ണം കൂട്ടിയെടുത്താൽ അത്രയും എത്തിക്കാൻ കഴിയുമെങ്കിൽ, കർണാടകത്തിൽ പ്രസ്താവിച്ച പ്രകാരം രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയാകാം.

Karnataka-election

കോൺഗ്രസിനെന്ന പോലെ ബി.ജെ.പിക്കും കർണാടകത്തിൽ ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. നാലു വർഷത്തെ ഭരണം യഥാർഥത്തിൽ പരാജയവും ജനവിരുദ്ധവുമാണെങ്കിലും, ബി.ജെ.പിക്ക് മോദിക്കു കീഴിൽ ഇനിയും ഭാവിയുണ്ടെന്ന് സ്വന്തം വോട്ടർമാരെയും പാർട്ടിക്കാരെയും സഖ്യകക്ഷികളെയും കയ്യാലപ്പുറത്തിരിക്കുന്നവരെയും ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ഇപ്പോൾ നേടിയ ആത്മവിശ്വാസം ഇനിയങ്ങോട്ടുള്ള മാസങ്ങളിൽ ഭരണചേരിക്ക് ഉണർവു നൽകും.

മോദിയും സംഘവും ആ ജയം നേടിയത് വാചക കസർത്തും സംഘാടന മികവും ജാതിസമവാക്യങ്ങളും അവിശുദ്ധ സഖ്യങ്ങളുമൊക്കെ ചേർത്തുവെച്ചാണ്. എന്നാൽ മറ്റൊന്നു കൂടിയുണ്ട്, മോദിയെ തോൽപിച്ചേ തീരൂ എന്ന വാശി പ്രതിപക്ഷ നിരയിൽ വർധിക്കുകയാണ്. അസംഭവ്യമെന്നു കരുതിയ മായാവതി^അഖിലേഷ് ബന്ധം പോലെ പുതിയ സമവാക്യങ്ങളും വിട്ടുവീഴ്ചകളും പ്രതിപക്ഷ നിരയിൽ രൂപപ്പെടുന്നതിന് ഇത് വഴിയൊരുക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsKarnataka election
News Summary - Karnataka Election Analysis-Opinion
Next Story