ആചാരലംഘനം: കേരളവും കർണാടകയും
text_fieldsനോക്കിയാൽ കാണുന്ന ദൂരം, കൂവിയാൽ കേൾക്കുന്ന ദൂരം എന്ന അലിഖിത വ്യവസ്ഥയിലാണ് ബ്രാഹ് മണന് നിശ്ചയിച്ച ഭൂമിയുടെ പരിധി പരന്നുകിടന്നത്. ഇപ്പോഴും ജാതീയതയും തൊട്ടുകൂടായ ്മയും നിലനിൽക്കുന്ന കർണാടകയിൽ അളവറ്റ ഭൂമിയുടെ മേൽ കെട്ടിയുയർത്തിയ ജാതീയ മഠങ് ങൾതന്നെയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത്. ഇൗ മഠങ്ങൾതന്നെയാണ് കർണാടകയിലെ ഭൂരി പക്ഷ സമുദായത്തെയും അതിെൻറ രാഷ്ട്രീയത്തെയും ഒരു പരിധിവരെ നിയന്ത്രിക്കുന്നത്. മഠ ങ്ങൾക്കതീതമായി കർണാടകയിൽ ഒരു രാഷ്ട്രീയത്തിനെയും സ്വാധീനിക്കാനാവില്ല. ആചാരം അത് എത്ര കെട്ടതാണെങ്കിലും അതിൽ മാറ്റംവരുത്തണമെങ്കിൽ മഠാധിപതികൾതന്നെ വിളംബരം ചെയ്യണം. മഠാധിപതികളുടെ ഉത്തരവിന് കോടതി ഉത്തരവുകളേക്കാൾ ചെവികൊടുക്കുന്നുവെ ന്നാണ് കഴിഞ്ഞ ദിവസം ഉഡുപ്പി പര്യായ പളിമാറു മഠത്തിൽനിന്നുണ്ടായ വിളംബരത്തിൽനിന്ന ു വ്യക്തമാകുന്നത്.
2012 മുതൽ സുപ്രീംകോടതി, നിരോധിക്കാൻ നിയമ നടപടി സ്വീകരിച്ചുകെ ാണ്ടിരിക്കുന്ന ‘മഡെ മഡെ സ്നാന’യും അതിെൻറ പരിഷ്കൃത രൂപമായ ‘എഡെ എഡെ സ്നാന’യുമാണ് ഒറ് റ പ്രസ്താവനകൊണ്ട് പുരോഹിത വർഗം ഇല്ലാതാക്കിയത്. ഇൗ ആചാരം നിലനിർത്താൻ ആയിരങ്ങൾ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് സ്വാമിയുടെ വിളംബരം. മഡെ സ്നാന അരങ്ങേറുന്ന ഷഷ്ഠി ഉത്സവ സമയം അതിനായി സ്വാമി തെരഞ്ഞെടുത്തു. ഏറെ പ്രക്ഷോഭം നേരിട്ട ഉഡുപ്പി മഡെ സ്നാനയുടെ മണ്ഡപത്തിൽനിന്നാണത് ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയം.
മാറുമറയ്ക്കാൻ അർഹത നിേഷധിക്കപ്പെട്ടവർതന്നെ മാറുമറയ്ക്കാനുള്ള അവകാശത്തെ എതിർത്ത ചരിത്രം കേരളം പിന്നിട്ട് നൂറ്റാണ്ടു കഴിഞ്ഞു. അതേ കേരളത്തിൽ ‘തങ്ങൾ അശുദ്ധരാണ്, ശബരിമലയിൽ പ്രവേശനം വേണ്ട’യെന്ന് പ്രഖ്യാപിക്കുന്ന സ്ത്രീകൾ നാമജപവുമായി രംഗത്തിറങ്ങിയിരിക്കുന്നു. അവർക്കൊപ്പം സവർണ സമുദായങ്ങളുമുണ്ട്. ഇൗ പശ്ചാത്തലത്തിൽ വേണം കർണാടകയിലെ മഡെ സ്നാന വിഷയത്തെ കാണാൻ. 2017ൽ പൂർണമായി നിരോധിച്ച എച്ചിൽക്കുളി ഇപ്പോഴും ചില ക്ഷേത്രങ്ങളിൽ രഹസ്യമായും പരസ്യമായും എച്ചിൽ ഇല മാറ്റി പ്രസാദ ഇലകുളി(എഡെ സ്നാന)യിൽ തുടരുന്നതിനിടെയാണ് ഉഡുപ്പി പര്യായ പളിമാറുമഠം വിദ്യാധീശ തീർഥ സ്വാമി രണ്ടും നിരോധിച്ചുകൊണ്ട് ‘ഉത്തരവിറക്കിയത്’. ബ്രാഹ്മണെൻറ എച്ചിലിലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന, 500 വർഷം പഴക്കമുള്ള മഡെ മഡെ സ്നാനയും അത് നിരോധിച്ചതിനെ തുടർന്ന് ആചാര സംരക്ഷകർ ആവശ്യപ്പെട്ടതു പ്രകാരം കർണാടക ഹൈകോടതി പരിഷ്കരിച്ച് അനുവദിച്ചതും ക്ഷേത്രത്തിലെ പ്രസാദ ഇലയിൽ ഉരുളുന്നതുമായ എഡെ എഡെ സ്നാനയും ഇനി വേണ്ടയെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് സർക്കാറിൽനിന്നോ കോടതിയിൽനിന്നോ പുരോഗമനവാദികളിൽനിന്നോ അല്ല, ആചാര സംരക്ഷകരിൽനിന്നാണ്. അഥവാ കർണാടകയിലെ ബ്രാഹ്മണ പൗരോഹിത്യത്തിൽനിന്നാണ് എന്ന് കേരളത്തിലെ ആചാര സംരക്ഷകർ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു അനാചാരത്തെ ആചാര സംരക്ഷകരായ പൗരോഹിത്യം തള്ളിക്കളയുന്നുവെന്ന ചരിത്രപരമായ പ്രത്യേകത ഇതിലുണ്ട്. അല്ലെങ്കിൽ നവീകരണത്തിന് സ്വയം തയാറാകുന്നുവെന്നത്. പ്രത്യേകിച്ച് സങ്കീർണമായ ആചാരങ്ങൾകൊണ്ട് നിബിഡമായതും സംഘ്പരിവാറിന് ഏറെ സ്വാധീനമുള്ളതുമായ ദക്ഷിണകാനറയിൽനിന്ന് സംഘ്പരിവാർ ആഭിമുഖ്യമുള്ള മഠാധിപതിയിൽ നിന്നുണ്ടാകുേമ്പാൾ. കേരളത്തിൽ ശബരിമല വിഷയത്തോട് േചർത്തുെവച്ചുകൊണ്ട് ഇതിനെ കാണാൻ കഴിയണം.
എച്ചിൽക്കുളിയുടെ െഎതിഹ്യം
500 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ആചാരമാണ് മഡെ മഡെ സ്നാന. കർണാടക ഹൈകോടതി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇങ്ങനെ പരാമർശിച്ചത്. മഡെ, മഡെ എന്ന് രണ്ടുതവണ ഉപയോഗിക്കുന്നത് ഒരു എച്ചിലിൽനിന്നും അടുത്ത എച്ചിലിലേക്ക് എന്ന അർഥത്തിലാണ്. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം വഴിയാണ് ഇതിന് പ്രചുരപ്രചാരം നേടിയത്. എച്ചിലിലയിൽ ഉരുളുന്നത് തങ്ങളുടെ അവകാശം എന്ന് പറയുന്ന ആദിവാസി വിഭാഗമുണ്ടിവിടെ.
കുമാരപർവതത്തിൽനിന്ന് ഒഴുകിവരുന്ന കുമാരധാര നദിയുടെ തീരത്താണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൈലാസത്തിന് സമാനമെന്ന് ബ്രാഹ്മണർ പ്രചരിപ്പിച്ച കുമാരധാര, ഗംഗാനദിക്കും തുല്യമെത്ര. താരകാസുരനെ വധിച്ച സുബ്രഹ്മണ്യൻ ആയുധം കഴുകാനാണ് ഈ നദിയെ സൃഷ്ടിച്ചത് എന്ന് പുരാവൃത്തം. കുമാരപർവതത്തിൽ സന്ന്യാസിമാരുടെ ഹോമം നടക്കുേമ്പാൾ ഈ ഹോമത്തിൽനിന്നുള്ള ദ്രവ്യങ്ങൾ ഒഴുകി പുണ്യനദിയായിത്തീർന്നതാണ് കുമാരധാര. ഔഷധഗുണമുള്ള ഈ നദിയിൽ കുളിച്ചാൽ രോഗങ്ങൾക്ക് ശമനമുണ്ടാകും എന്നതാണ് മഡെ മഡെ സ്നാനത്തിന് ബീജാവാപം ചെയ്ത മിത്ത്. ഈ നദിയിൽ കുളിച്ച് ക്ഷേത്രത്തിലേക്ക് ശയനയാത്രയും ചെയ്യണം.
ഈ കഥക്ക് ശക്തിപകരുന്നത് മറ്റൊരു പുരാവൃത്തമാണ്. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണെൻറ മകൻ സാംബൻ ഒരു കാട്ടുസ്ത്രീയെ ആക്രമിച്ചത് മഹർഷിമാരുടെ ശാപത്തിന് ഇടയാക്കി. സാംബെൻറ സുന്ദരമായ രൂപം വികൃതമാകാൻ കുഷ്ഠരോഗിയാക്കി. ഇത് നാരദമഹർഷിക്ക് താങ്ങാനായില്ല. നാരദൻ നിർദേശിച്ച വഴിയാണ് കുമാരധാരയിൽ പോയി കുളിക്കാൻ. തുടർന്ന് തീരത്തെ മണ്ണ് ദേഹത്ത് പുരട്ടാനും ശേഷം ബ്രാഹ്മണെൻറ എച്ചിലിലയിൽ കിടന്ന് ഉരുളാനും. ഇതോടെ സാംബന് സൗന്ദര്യം തിരിച്ചുകിട്ടി. രോഗമുക്തനുമായി.
തൊഴിൽ കാർഷിക ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലക്കുടിയൻ ഗോത്രജീവിതവും അടിതെറ്റി അടിമത്തത്തിലേക്ക് നിപതിച്ചു. ചൊറിച്ചിൽ വന്ന മലക്കുടിയൻ മരുന്നിനുവേണ്ടി ജന്മിയായ ബ്രാഹ്മണെൻറ അടുത്തുവന്നപ്പോൾ ‘‘എെൻറ എച്ചിൽ ഇലയിൽ ഉരുണ്ടോളൂ, അതാണ് വൈദ്യം’’ എന്ന് പറഞ്ഞിടത്തുനിന്നാണ് എച്ചിൽക്കുളിയുടെ ആധുനിക േബ്രക്കിങ്. ഇന്ന് ഇത് പ്രാർഥനയായി. മാറാരോഗങ്ങൾക്ക് നേർച്ചയായി. ആറ്റുകാൽ പൊങ്കാലക്ക് സ്ത്രീകൾ എത്തുന്നതുപോലെയാണ് ദ്വിജെൻറ ഉച്ഛിഷ്ടത്തിൽ കിടന്നുരുളാൻ കെട്ടുകഥകളുടെ പിൻബലത്തിൽ ഭക്തജനങ്ങൾ എത്തുന്നത് എന്ന് സാരം. ക്ഷേത്രത്തിെൻറ പ്രദക്ഷിണ സ്ഥലത്തും ക്ഷേത്രത്തിെൻറ മുന്നിൽ നീണ്ടുകിടക്കുന്ന നടപ്പാതയിലും ബ്രാഹ്മണർ സദ്യക്കിരിക്കും. അതിനു പിറകിൽ കോഫിഹൗസിലെ ക്യൂപോലെ നേർച്ചനേർന്നവർ ഉരുളാൻ കാത്തുകെട്ടി നിൽക്കും; ഇലകളിൽ കണ്ണുംനട്ട്. മത്സ്യം മുറിക്കുന്ന സ്ഥലത്ത് ശിഷ്ടത്തിനുവേണ്ടി പട്ടിയും പൂച്ചയും നിൽക്കുന്നതുപോലെ.
സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ ഷഷ്ഠി ഉത്സവ കാലത്ത് നടക്കുന്ന മഡെ സ്നാനക്കെതിരെ 10 വർഷം മുമ്പാണ് ചെറിയ എതിർപ്പുകൾ ഉയർന്നത്. 2012ഒാടെ ശക്തിപ്രാപിക്കാൻ തുടങ്ങി. അന്ന് സിദ്ധരാമയ്യയായിരുന്നു മുഖ്യമന്ത്രി. കർണാടക ബാക്ക്വേഡ് ക്ലാസസ് അവേർനസ് ഫോറം മംഗളൂരു ഉൾെപ്പടെയുള്ള സ്ഥലങ്ങളിൽ പുരോഗമന മഠാധിപതികളോടൊപ്പം ധർണയാരംഭിച്ചു. കർണാടക അന്ധവിശ്വാസവിരുദ്ധ ബിൽ നടപ്പാക്കണമെന്നവർ ആവശ്യപ്പെട്ടു. മൈസൂരുവിലും മംഗലാപുരത്തും മാനവതാ വേദികെ പോലുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇതിനിടയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെ മഡെ സ്നാനയും വിവാദമായി.
സി.പി.എം ഉൾെപ്പടെയുള്ള സംഘടനകൾ ഉഡുപ്പിയിലേക്ക് മാർച്ച് നടത്തി. എച്ചിൽക്കുളിയെന്ന ആചാരം സംബന്ധിച്ച് കർണാടക രാഷ്ട്രീയം രണ്ടു തട്ടിലായി. നിരോധനം പിൻവലിച്ചില്ലെങ്കിൽ ക്ഷേത്രം രഥോത്സവത്തിൽ രഥം വലിക്കിെല്ലന്ന് മലക്കുടിയ വിഭാഗക്കാർതന്നെ മുന്നറിയിപ്പ് നൽകി. കോൺഗ്രസ്, ബി.ജെ.പി, ജനതാദൾ പാർട്ടികളുടെ ബെൽങ്ങാടി, പുത്തൂർ ഘടകങ്ങൾ എച്ചിൽക്കുളി പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞു. വിശ്വാസ സംരക്ഷണം എന്നാണ് അവരുടെ വാദം. ആർ.എസ്.എസ് സഹയാത്രികനായ ഉഡുപ്പി പേജാവർ മഠത്തിലെ സ്വാമി വിശ്വേശ്വര തീർഥ എച്ചിൽക്കുളി ബ്രാഹ്മണർ വിഭാവനം ചെയ്യുന്നതല്ലെന്ന് പറഞ്ഞ് ആചാര സംരക്ഷണത്തോടൊപ്പം നിന്നു. ഇന്നത്തെ കേരളത്തിലെ ശബരിമല വിഷയത്തോട് ചേർന്നുനിൽക്കുന്നതാണെല്ലാം.
കോടതി ഉത്തരവും പ്രതികരണവും
വിവാദം കത്തിനിൽക്കെ 2012ൽ കർണാടക ദേവസ്വം വകുപ്പ് മഡെ മഡെ സ്നാന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഉത്തരവിനെതിരെ ഉരുളൽ ചടങ്ങിൽ പെങ്കടുക്കുന്നവർ ഹൈകോടതിയെ സമീപിച്ചു. ആദിവാസി വിഭാഗത്തിൽപെട്ട സംഘടനകളാണ് എച്ചിൽ ക്കുളി വേണമെന്ന് ആവശ്യപ്പെട്ടത്. ഏറെയും മലകുടിയ വിഭാഗക്കാരാണ് ഇവർ. പ്രസാദ ഇലയിൽ ചടങ്ങ് നിർവഹിക്കാൻ നിർദേശിച്ചുകൊണ്ട് സർക്കാർ മഡെ സ്നാനയെ എഡെ സ്നാനയായി പരിഷ്കരിച്ചു. ഇതിലും തൃപ്തിവരാതെ ചിലർ സുപ്രീംകോടതിയെ സമീപിച്ചു. 2014ൽ സുപ്രീംകോടതി മഡെ സ്നാന സ്റ്റേ ചെയ്തു. 2017ലാണ് പൂർണ നിരോധനം വന്നത്. ബ്രാഹ്മണെൻറ എച്ചിൽ ഇലക്ക് പകരം ദേവേനാ പശുവിേനാ നൽകിയ പ്രസാദത്തിെൻറ ഇലയിൽ ഉരുളാം എന്ന നിർദേശം കർണാടക കോടതിയിൽനിന്നുണ്ടായി. സർക്കാറും ക്ഷേത്രവും മുന്നോട്ടുെവച്ച നിർദേശമായിരുന്നു ഇത്. ഇത് വേണ്ടത്ര ഗതിപിടിച്ചില്ല എന്നതാണ് യാഥാർഥ്യം.
കോടതി വാദങ്ങൾക്കിടെ, 500 വർഷം പഴക്കമുള്ള ആചാരമാണെന്ന കർണാടക സർക്കാറിെൻറ സത്യവാങ്മൂലം ഫയലിൽ സ്വീകരിച്ച കോടതി പറഞ്ഞത് ‘‘ഇതിനേക്കാൾ പഴക്കമുള്ള തൊട്ടുകൂടായ്മ ഇവിടെ നിലവിലുണ്ടായിരുന്നു’’വെന്നാണ്. ഒരാളുടെ എച്ചിൽ ഇലയിൽ ഉരുളുന്നത് പ്രാകൃതമാണെന്ന് നിരീക്ഷിച്ച കോടതി വിശ്വാസത്തിെൻറ ഭാഗമായി പരിഷ്കരിക്കാം എന്ന് നിർദേശിച്ചു. ഇതാണ് എഡെ എഡെ സ്നാനയായി മാറിയത്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നവരാണ് മഡെ മഡെ സ്നാന ഉപേക്ഷിച്ച മഠാധിപതിയുടെ നിലപാട് മനസ്സിലാക്കേണ്ടത്. വിദ്യാധീശ തീർഥ മോദി ആരാധകനാണ്. മഡെ സ്നാനയും എഡെ സ്നാനയും ആവശ്യമില്ല എന്നു പറഞ്ഞ അദ്ദേഹം അവ ഉപേക്ഷിക്കേണ്ട ആചാരമാണ് എന്നും ഹിന്ദുമതത്തിന് ഒരു കുഴപ്പവും അതുകൊണ്ട് ഉണ്ടാകുന്നില്ല എന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം അഞ്ചു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തോൽവി ഒരു സന്ദേശമാണ് എന്ന് പറഞ്ഞ സ്വാമി സാമ്പത്തിക നില മെച്ചപ്പെടുത്തണമെന്നും എങ്കിലേ ഹിന്ദുക്കൾ കൂടെയുണ്ടാകൂവെന്നും പറഞ്ഞു.
നല്ല പ്രധാനമന്ത്രി മോദിയാണെന്ന് പറഞ്ഞ അദ്ദേഹം മോദികൂറും നിലനിർത്തി. കേരളത്തിൽ ശബരിമല പൗരോഹിത്യം തന്ത്രിയും പന്തളം രാജകൊട്ടാരവും എൻ.എസ്.എസുമൊെക്കയാണ്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് ശബരിമലയെയും ഹിന്ദുമതത്തെയും തകർക്കാനാണെന്ന് ആക്ഷേപിക്കുന്നവർ മഡെ സ്നാനയും ശബരിമല-ശനീശ്വര ക്ഷേത്രങ്ങളിെല സ്ത്രീപ്രവേശനവും എല്ലാം സുപ്രീംകോടതിയുടെ വിധിയാണെന്ന് തിരിച്ചറിയാതെ പോകുന്നു.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.