Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉത്സവ കാലെത്ത...

ഉത്സവ കാലെത്ത പോക്കറ്റടി

text_fields
bookmark_border
Parambara-Cartoon
cancel

പ്രതിദിനം 200ഓളം സ്വകാര്യ ബസുകളാണ് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒാടുന്നത്. വാരാന്ത്യത്തിലും ഉത്സവകാലത്തും ഇതിെൻറ ഇരട്ടി വരും. സ്വകാര്യ എ.സി വോൾവോ, സ്കാനിയ ബസു കൾക്ക് സാധാരണ ദിവസങ്ങളിൽ 1000 രൂപയാണ് ശരാശരി നിരക്ക്. നോൺ എ.സിയാണെങ്കിൽ 700 രൂപയും. വെള്ളി, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽനിന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽനിന ്നുമുള്ള സർവിസുകൾക്ക് 1700 മുതൽ 3000 രൂപവരെ നൽകണം. ഒാണം, പെരുന്നാൾ, വിഷു, ഇൗസ്റ്റർ, ക്രിസ് മസ് തുടങ്ങിയ ആഘോഷക്കാലത്ത് സ്വകാര്യബസുകാരുടെ തീവെട്ടിക്കൊള്ളയാണ് അരങ്ങേ റുക. ട്രെയിൻ ടിക്കറ്റുകളും കെ.എസ്.ആർ.ടി.സി ടിക്കറ്റുകളും നേരത്തേ തീരുമെന്നതിനാൽ അവ സാന സമയങ്ങളിൽ പറയുന്ന വിലകൊടുത്ത് യാത്രചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ല. ഇക ്കഴിഞ്ഞ ഇൗസ്റ്റർ അവധിയും വോെട്ടടുപ്പും കഴിഞ്ഞ് മടങ്ങിയ യാത്രക്കാരിൽനിന്ന് 5000 രൂ പ വരെ ഇൗടാക്കിയ സംഭവങ്ങളുമുണ്ടായി.

അമിതവേഗത്തിൽ കുതിച്ചുപായുന്ന പല സ്വകാര്യബ സുകളും യാത്രക്കാരുടെ ജീവൻവെച്ച് മരണക്കളിയാണ് കളിക്കുന്നത്. ഏറ്റവും വേഗത്തിലോ ടുന്ന ബസിന് യാത്രക്കാർക്കിടയിൽ ഡിമാൻറ് കൂടുതലാണെന്നതും ഡ്രൈവർമാരുടെ മരണപ്പ ാച്ചിലിന് പ്രോത്സാഹനമേകുന്നു. അമിതവേഗത്തിന് പലതവണ പിഴ ലഭിച്ച കുപ്രസിദ്ധ ബസുക ൾ വരെയുണ്ട് കൂട്ടത്തിൽ. തുടർച്ചയായ ദിവസങ്ങളിൽ ഉറക്കമൊഴിച്ച് വിശ്രമമില്ലാതെ ജേ ാലിയെടുക്കുന്ന ജീവനക്കാർ ഡ്രൈവിങ്ങിനിടെ വരുത്തിവെക്കുന്ന അപകടങ്ങൾ വേറെ.

പല ബ സുകൾക്കും അറ്റകുറ്റപ്പണി യഥാസമയത്ത് നടക്കാത്തതിനാൽ അപകടവും പതിവാണ്. ഒരാഴ്ച മുമ്പ് മൈസൂരു ഹൈവേയിൽ ശ്രീരംഗപട്ടണത്തിന് സമീപം കല്ലട ബസ് ഒാടിക്കൊണ്ടിരിക്കെ കത്തി നശിച്ചിരുന്നു. അന്ന് ഭാഗ്യംകൊണ്ടാണ് യാത്രക്കാർ കൂട്ടക്കുരുതിയിൽനിന്ന് രക്ഷപ്പെട്ടത്.

ചില ബസുകളിൽ മുതലാളിമാർ പോലുമറിയാതെയാണ് ജീവനക്കാരുടെ ഭരണം. ജീവനക്കാർക്കിടയിൽ ‘ആർ.സി’ എന്നറിയെപ്പടുന്ന റോഡ് കലക്ഷനാണ് ഇവരുടെ പ്രധാന വരുമാനം. ടിക്കറ്റ് ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് കൈകാണിക്കുന്നവരുടെ കൈയിൽനിന്ന് പണംവാങ്ങി യാത്രചെയ്യാനനുവദിക്കും. ഇതുകാരണം യാത്രക്കാരുടെ ലഗേജുകളും പണവും മൊബൈൽ ഫോണുമടക്കമുള്ളവ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ട്. സ്വകാര്യ ബസുകളിൽ കഞ്ചാവും മയക്കുമരുന്നുമടക്കമുള്ളവ കടത്താൻ വൻസംഘം തന്നെ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ചില കുത്തക ബസുകാരുടെ വെട്ടിപ്പും ചൂഷണവും കാരണം, മാന്യമായി സർവിസ് നടത്തുന്നവർക്കുപോലും ദുഷ്പേര് ലഭിച്ചതായും ഇൗ മേഖലയിലുള്ളവർ പറയുന്നു. ബസുകളിൽനിന്ന് ജീവനക്കാർ തന്നെ ഇത്തരം കള്ളക്കടത്ത് കണ്ടെത്തി പൊലീസിലേൽപ്പിച്ച സംഭവങ്ങളുമുണ്ട്.

നടുറോഡിൽ ഒരു കാളരാത്രി
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും സ്ഥിരം യാത്രചെയ്യുന്ന ഒരാൾ എന്ന നിലയിൽ കല്ലട ബസിലെ സംഭവങ്ങളിൽ തനിക്ക് തെല്ലും അത്ഭുതമില്ലെന്ന് മാധ്യമ പ്രവർത്തകയായിരുന്ന കൃഷ്ണകുമാരി. ഇക്കഴിഞ്ഞ വിഷു കാലത്ത് രണ്ടു കുഞ്ഞുങ്ങളുമായി ബംഗളൂരു നഗരത്തിെൻറ തെരുവിൽ നട്ടപ്പാതിരക്ക് താൻ അനുഭവിച്ചതാണെന്ന് കൃഷ്ണകുമാരി ഫേസ്ബുക്കിൽ കുറിച്ചു. അവധിക്കാലം മുന്നിൽ കണ്ട് ഒരു മാസം മുമ്പേ, ഏപ്രിൽ 11 രാത്രി മടിവാളയിൽ നിന്ന് പുറപ്പെടുന്ന സാം ട്രാവൽസിൽ രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ബുക്കിങ് സൈറ്റായ റെഡ്ബസ് വഴി ടിക്കറ്റ് ഒന്നിന് 800 രൂപ െവച്ച് രണ്ടു സ്ലീപ്പർ ടിക്കറ്റ്. ചെറിയ രണ്ടു കുട്ടികളും നടുവേദനയും ഉള്ളതിനാൽ ബസിെൻറ മധ്യഭാഗത്തു താഴത്തെ ബെർത്തിൽ സീറ്റ് ഉറപ്പാക്കിയിരുന്നു. പുറപ്പെടേണ്ട ദിവസം വൈകുന്നേരം ആറു മണിയോടെ ബസ് നമ്പർ, ബോർഡിങ് പോയൻറ്, കോൺടാക്ട് നമ്പർ ഒക്കെ എസ്.എം.എസായി വന്നു. സമയത്തെത്തണമെന്ന നിർദേശവും. ഏഴു മണിക്ക് വീട്ടിൽനിന്നിറങ്ങി പാതി വഴിയെത്തിയപ്പോൾ മറ്റൊരു മെസേജ്...

ബസ് കാൻസൽ! ഉറങ്ങിത്തുടങ്ങിയ രണ്ടു കുഞ്ഞുങ്ങളുമായി രാത്രി നടുറോഡിൽ. തിരികെ വിളിച്ചപ്പോഴെല്ലാം നിർദാക്ഷിണ്യം ഒരേ മറുപടി. ബസ് കാൻസൽ. പണം അക്കൗണ്ടിലേക്ക് റീഫണ്ട് ആകും. തിരിച്ചു ചോദിച്ചപ്പോൾ പൂരത്തെറി. ഗത്യന്തരമില്ലാതായ ഘട്ടത്തിലൊരു ഒൗദാര്യം. കല്ലടക്ക് രണ്ട് ടിക്കറ്റ് ബാക്കിയുണ്ടെന്നും വേഗം ബുക്ക് ചെയ്തോളാനും ഉപദേശം. ഒന്നിന് 1900 രൂപ. മൊത്തം 3800 രൂപ. വേറേ വഴിയില്ലായിരുന്നു. അതും ഏറ്റവും പിന്നിൽ.

ബസുകൾ തമ്മിലെ തട്ടിപ്പാണിതെന്ന് പിന്നീട് മനസ്സിലായി. ഇതുവരെ സാം ട്രാവൽസിൽ നിന്ന് പണം തിരികെ കിട്ടിയിട്ടില്ല. മറുപടിയുമില്ല. കേസും പരാതിയുമായി പിന്നാലെയാണിപ്പോൾ.

പിന്തിരിപ്പൻ നയവുമായി കെ.എസ്.ആർ.ടി.സി
സ്വകാര്യ ബസുകൾക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിക്ക് യാത്രക്കാരിൽനിന്ന് പിന്തുണയേറുന്നുണ്ട്. എന്നാൽ, യാത്രക്കാരെ മുന്നിൽകണ്ട് അന്തർസംസ്ഥാന സർവിസുകൾ ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയണം. ഒാൺലൈൻ റിസർവേഷനിലെ അപാകതകൾ പരിഹരിക്കുകയും കൂടുതൽ ബോർഡിങ് പോയൻറുകൾ വെക്കുകയും വേണം. ബംഗളൂരുവിൽനിന്ന് മൈസൂരു വഴിയും സേലം വഴിയുമായി അമ്പതോളം സർവിസാണുള്ളത്. വെള്ളി, ശനി ദിവസങ്ങളിൽ 15 ഒാളം അധിക സർവിസും.

കോഴിക്കോട്^ബംഗളൂരു, കണ്ണൂർ^ബംഗളൂരു റൂട്ടിലാണ് കേരള ആർ.ടി.സിക്ക് മേധാവിത്വം. കോഴിക്കോട് റൂട്ടിൽ മാത്രമാണ് ഒരുമണിക്കൂർ ഇടവിട്ട് രാവിലെ മുതൽ രാത്രിവരെ സർവിസുള്ളത്. തെക്കൻ കേരളത്തിലേക്കുള്ള പല സർവിസുകളും യാത്രക്കാർക്ക് ഗുണകരമല്ല. തിരുവനന്തപുരം-ബംഗളൂരു യാത്രക്കാർ സേലം വഴിയുള്ള യാത്രക്കാണ് മുൻഗണന നൽകുക. എന്നാൽ, കേരള ആർ.ടി.സിയുടെ ഭൂരിഭാഗം സർവിസുകളും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്, ൈമസൂരു വഴി എത്തുന്ന രീതിയിലാണ്.

ഇത്തവണ ഈസ്റ്റർ, വിഷു അവധിക്കാലത്ത് സേലം വഴി കൂടുതൽ സ്പെഷൽ സർവിസുകൾ ആരംഭിച്ചിരുന്നു. ഇവ പതിവ് സർവിസുകളോ വാരാന്ത്യ സർവിസുകളോ ആക്കണം.കേരള ആർ.ടി.സിയെക്കാളും മലയാളികൾ ആശ്രയിക്കുന്നത് കർണാടക ആർ.ടി.സിയെയാണ്; താരതമ്യേന ടിക്കറ്റ് നിരക്ക് കൂടുതലായിട്ടും. കാരണം കർണാടകയുടെ കൈവശം കേരളത്തെ അേപക്ഷിച്ച് പ്രീമിയം ബസുകൾ കൂടുതലാണ്. കേരളത്തിെൻറ കൈയിലാവട്ടെ നിലവിൽ 10 വോൾവോ ബസും (ഒരെണ്ണം സ്പെയർ) ഒമ്പത് വാടക സ്കാനിയകളും 14 സ്കാനിയ ബസുമാണ് പ്രീമിയം സർവിസുകളായി ഉള്ളത്. ഇതിൽ പകുതി ബസുകൾ മാത്രമാണ് ദീർഘദൂര റൂട്ടായ ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നത്. കർണാടക ആർ.ടി.സിയും സ്വകാര്യ ബസുകളും ഇത്തരം സർവിസുകളിറക്കി യാത്രക്കാരെ വലവീശുേമ്പാഴാണ് ലാഭം ഉറപ്പായ റൂട്ടിൽ കേരള ആർ.ടി.സിയുടെ ഇൗ പിന്തിരിപ്പൻ സമീപനം.

നാടണയാൻ വലഞ്ഞ് ബംഗളൂരു മലയാളി
അന്തർസംസ്ഥാന റൂട്ടുകൾ സ്വകാര്യ ബസ് സർവിസുകാരുടെ കുത്തകയായതെങ്ങനെയെന്നും അത് പരിഹരിക്കപ്പെടാത്തതെന്തുകൊണ്ടാണെന്നുമുള്ള ചോദ്യം കേരള സർക്കാറിലേക്കും കേന്ദ്രത്തിലെ ജനപ്രതിനിധികളിലേക്കുംകൂടി നീളുന്നതാണ്. ‘കല്ലട ആഘോഷ’ത്തിനുമുമ്പ് കേരളം കാര്യമായി ചർച്ചചെയ്യാതെപോയ ഒരു സമരം ഇൗമാസം ബംഗളൂരുവിലെ മലയാളികൾ വിജയിപ്പിച്ചെടുത്തിരുന്നു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിെൻറ സ്റ്റേഷൻമാറ്റം പിൻവലിക്കാൻേവണ്ടി കർണാടക- കേരള ട്രാവലേഴ്സ് ഫോറത്തിെൻറ നേതൃത്വത്തിൽ മലയാളികൾ നടത്തിയ പോരാട്ടത്തിനു മുന്നിൽ ദക്ഷിണ, പശ്ചിമ റെയിൽേവ അധികൃതർ മുട്ടുമടക്കിയതായിരുന്നു ആ സംഭവം.

സ്വകാര്യ ബസ്ലോബിയെ സഹായിക്കാനായിരുന്നു അധികൃതർ യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് ബാനസ്വാടി റെയിൽേവ സ്റ്റേഷനിലേക്ക് മാറ്റിയത്. എന്നും നിറഞ്ഞോടുന്ന ട്രെയിനിൽനിന്ന് യാത്രക്കാരെ വെറുപ്പിച്ചകറ്റുക എന്നതായിരുന്നു ലക്ഷ്യം. എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള, അടിസ്ഥാന സൗകര്യങ്ങളോ മതിയായ ഇരിപ്പിടങ്ങളോ വിശ്രമമുറികളോ നിർത്തിയിടാൻ ആവശ്യത്തിന് ട്രാക്ക് പോലുമോ ഇല്ലാത്ത ബാനസ്വാടി സ്റ്റേഷനിലേക്ക് മാറ്റിയതുമുതൽ യാത്രക്കാരുടെ കഷ്ടകാലവും തുടങ്ങി.

രാത്രി എട്ടരക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ചു മണിക്കൂർവരെ വൈകി പുറപ്പെടൽ പതിവായി. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന യാത്രക്കാർ ദിവസവും ദുരിതയാത്രയിൽ തീ തിന്നു. തുടർന്ന് മലയാളികൾ ഒറ്റക്കെട്ടായി സമരവും സമ്മർദവുമായി നീങ്ങിയതോടെ റെയിൽേവ മന്ത്രി സംഭവത്തിലിടപെട്ടു. മനസ്സില്ലാ മനസ്സോടെ ദക്ഷിണ, പശ്ചിമ റെയിൽേവ സ്റ്റേഷൻമാറ്റ നടപടി പിൻവലിച്ചു. എന്നാൽ, എറണാകുളത്തേക്കുള്ള വീക്ക്ലി എക്സ്പ്രസും ബൈവീക്ക്ലി എക്സ്പ്രസും കഴിഞ്ഞവർഷം ജനുവരിയിൽ ബാനസ്വാടിയിലേക്ക് മാറ്റിയത് അതേപടി തുടരുകയാണ്. ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ യാത്രാപ്രശ്നങ്ങളിൽ ഇടപെടുകയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യേണ്ടത് കേരളത്തിൽനിന്നുള്ള എം.പിമാരാണ്. എന്നാൽ, ഇക്കാര്യത്തിൽ എം.പിമാരുടെ സഹകരണം തുലോം തുച്ഛമായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നൽകിയവർ പറയുന്നു.

ആവശ്യത്തിന് ട്രെയിനില്ല; ഉള്ളത് പലതും അസമയത്ത്
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ആവശ്യത്തിന് ട്രെയിൻ സർവിസുകളില്ലാത്തതാണ് സാധാരണക്കാരടക്കമുള്ള യാത്രക്കാരെ വലക്കുന്നത്. മലയാളികൾ മുറവിളികൂട്ടി അനുവദിച്ച ട്രെയിനുകൾ പലതും യാത്രക്കാർക്ക് ഉപകാരപ്രദമല്ലാത്ത സമയങ്ങളിലാണ് സർവിസ് നടത്തുന്നത്. കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ സൗകര്യമുള്ളതിനാൽ ദിവസവും കേരളത്തിലേക്കുള്ള ട്രെയിനുകൾ നിറഞ്ഞാണോടുക. പകൽ സർവിസ് നടത്തുന്ന ബംഗളൂരു^എറണാകുളം ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് അടക്കം നാല് ട്രെയിനുകൾ മാത്രമാണ് ദിനേന കേരളത്തിലേക്കുള്ളത്. രണ്ടെണ്ണം തെക്കോട്ടും ഒന്ന് വടക്കോട്ടും. ആഴ്ചയിൽ കേരളത്തിലേക്ക് ഒറ്റ സർവിസുള്ള നാല് ട്രെയിനുകളും ആഴ്ചയിൽ രണ്ടു സർവിസുള്ള രണ്ടും മൂന്നും സർവിസുള്ള ഒരു ട്രെയിനുമാണ് പിന്നെയുള്ളത്. ഒരു സർവിസ് മാത്രം വടക്കോട്ടും മറ്റുള്ളവ തെക്കൻ കേരളത്തിലേക്കുമാണ്.

2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചുവേളി ^മൈസൂരു ട്രെയിൻ സ്വകാര്യ ബസ് ലോബിക്കുവേണ്ടി അട്ടിമറിച്ചതാണ് മറ്റൊന്ന്. മൈസൂരുവിൽനിന്ന് കേരളത്തിലേക്കൊഴികെ അയൽസംസ്ഥാനങ്ങളിലേക്കെല്ലാം നിരവധി ട്രെയിൻ സർവിസുകളുണ്ട്. കാലങ്ങളായുള്ള ൈമസൂരു മലയാളികളുടെ ആവശ്യമായിരുന്നു കേരളത്തിലേക്ക് നേരിട്ട് സർവിസ് വേണമെന്നത്. കൊച്ചുവേളി^ മൈസൂരു ട്രെയിൻ പ്രഖ്യാപനം കഴിഞ്ഞ് നാലുവർഷത്തിനുശേഷം ട്രാക്കിലിറങ്ങിയപ്പോൾ കഥ മാറി. ട്രെയിൻ ൈമസൂരുവിലേക്ക് അനുവദിച്ചില്ലെന്നുമാത്രമല്ല തിരക്കിനനുസരിച്ച് കുത്തനെ വിലയുയരുന്ന ഫ്ലെക്സി സംവിധാനത്തിൽ ഹംസഫർ എക്സ്പ്രസായാണ് ബംഗളൂരുവിൽനിന്ന് ഒാടിത്തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKallada Bus Service
News Summary - Kallada Series - Article
Next Story