ജസ്റ്റിസ് അരുൺ മിശ്രയും സുപ്രീംകോടതിയുടെ ശരിയും
text_fieldsരണ്ട് ബെഞ്ചുകൾ ഒരേ വിഷയത്തിൽ പുറപ്പെടുവിച്ച വിരുദ്ധ വിധിപ്രസ്താവങ്ങളിലെ ശരിതെറ ്റുകൾ തീരുമാനിക്കാൻ സുപ്രീംകോടതി ഒരു പുതിയ ഭരണഘടന ബെഞ്ചിനെ നിയമിക്കുക. ഇത്തരമ ൊരു പുനഃപരിശോധന അനിവാര്യമാക്കിയ രണ്ടാമത്തെ വിവാദവിധി പുറപ്പെടുവിച്ച ജഡ്ജിയെത ന്നെ അത് പരിേശാധിക്കാനുള്ള ഭരണഘടന െബഞ്ചിെൻറ നേതൃത്വം ഏൽപിക്കുക. അത് ശരിയല്ലെന്ന ും അദ്ദേഹം പിന്മാറണമെന്നും കേന്ദ്ര സർക്കാറിേൻറതല്ലാത്ത അഭിഭാഷകർ ഒേര സ്വരത്തിൽ ആവ ശ്യപ്പെടുേമ്പാൾ ജുഡീഷ്യറിയെ തകർക്കാനും തന്നെ വേട്ടയാടാനുമുള്ള നീക്കമാണെന്ന് ആരോ പിച്ച് താൻ പിന്മാറില്ലെന്ന് ജഡ്ജി സ്വയം പ്രഖ്യാപിക്കുക. എന്നിട്ടും ഇൗ ജഡ്ജി പിന്മാറണമെ ന്ന നിലപാടിൽതന്നെ അഭിഭാഷകർ ഉറച്ചുനിൽക്കുേമ്പാൾ, എങ്കിൽ താൻ ബെഞ്ചിലിരിക്കണോ വേണ ്ടയോ എന്ന കാര്യം തീർപ്പാക്കുന്ന ബെഞ്ചിലും താൻ വേണമെന്ന് ഇതേ ജഡ്ജി തീരുമാനിക്കുക. രാജ് യം മുഴുവൻ ബാബരി ഭൂമിക്കായുള്ള അവകാശത്തർക്കത്തിെൻറ അന്തിമവാദത്തിലേക്ക് നോക്കിയ ിരുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സുപ്രീംകോടതിയിൽനിന്ന് കേൾക്കുന്ന വർത്തമാനങ്ങ ളാണിത്.
ചീഫ് ജസ്റ്റിസ് ഇന്നും അന്നും ചെയ്തത്
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന വിധിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജസ്റ്റിസ് അരുൺ മിശ്രയാണ് താൽപര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടാകുമെന്ന് അഭിഭാഷകർ ആവർത്തിച്ചിട്ടും ബെഞ്ചിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ച വിധിയിലെ ന്യായവും നീതിയും പുനഃപരിേശാധിക്കുന്ന ബെഞ്ചിൽ ജസ്റ്റിസ് അരുൺമിശ്ര ഇരിക്കുന്നതിലെ അനൗചിത്യം ജസ്റ്റിസ് അരുൺ മിശ്രതന്നെ അധ്യക്ഷനായ ബെഞ്ച് അടുത്തയാഴ്ച തീരുമാനിക്കുന്നതിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഇത്തരം കോലാഹലങ്ങളിലേെക്കല്ലാം സുപ്രീംകോടതിയെ എത്തിച്ചതാകെട്ട, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും.
മോദി സർക്കാറിന് അഭിമതനായ ജസ്റ്റിസ് അരുൺ മിശ്രക്ക് ജഡ്ജി ലോയയുടെ ദുരൂഹ മരണ കേസ് കൊടുത്തതിനെ കഴിഞ്ഞ വർഷം ജനുവരിയിൽ ചരിത്രപ്രസിദ്ധമായ വാർത്തസമ്മേളനം വിളിച്ച് ചോദ്യം ചെയ്തത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആയിരുന്നല്ലോ. സുപ്രീംകോടതിയിലെ കേസ് വീതംവെപ്പിലെ തെറ്റായ പ്രവണതകൾ ഇന്നത്തെ ചീഫ് ജസ്റ്റിസിനൊപ്പം അന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞ ജസ്റ്റിസുമാരായ മദൻ ബി ലോകുറും കുര്യൻ ജോസഫും അടങ്ങുന്ന, മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ നയിച്ച മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുെട ബെഞ്ചിെൻറ വിധി എന്നുകൂടി ചേർത്തുവായിക്കണം.
ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ
സുപ്രീംകോടതിയുടെ ചരിത്രവിധി
ഭൂമി ഏറ്റെടുക്കലിൽ സുതാര്യതയും നീതിപൂർവകമായ നഷ്ടപരിഹാരവും പുനരധിവാസവും ഒരു പൗരെൻറ അവകാശമാക്കുന്ന 2013ലെ നിയമത്തിലെ 24ാം വകുപ്പുമായി ബന്ധപ്പെട്ടതാണ് സുപ്രീംകോടതി പുനഃപരിേശാധിക്കാൻ തീരുമാനിച്ച രണ്ട് വിധികൾ. ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള 1894ലെ ഭൂമി ഏെറ്റടുക്കൽ നിയമം ദുർബലപ്പെടുത്തി ഭൂമി നഷ്ടപ്പെടുന്നവരുടെ താൽപര്യങ്ങൾ മുൻനിർത്തി യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമമായിരുന്നു ഇത്. ഒരു ഭൂമി ഏറ്റെടുത്ത ശേഷം സർക്കാർ അതിെൻറ ഉടമസ്ഥാവകാശം ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം അഞ്ചോ അതിലധികമോ വർഷം നൽകാതിരിക്കുകയോ ചെയ്താൽ ഏറ്റെടുക്കൽ അസാധുവാകും എന്ന 24ാം വകുപ്പുതന്നെയായിരുന്നു ഇൗ നിയമത്തിൽ ഏറെ നിർണായകമായിരുന്നത്.
പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം 2014 ജനുവരി ഒന്നിന് നിലവിൽ വന്ന ശേഷം ആദ്യമായി സുപ്രീംകോടതിക്ക് തീർപ്പാക്കേണ്ടി വന്നത് മഹാരാഷ്ട്രയിലെ പുണെ മുനിസിപ്പൽ കോർപേറഷനെതിരായ കേസായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നൽകാൻ ഭൂവുടമകൾക്ക് നോട്ടീസ് അയച്ചുെവങ്കിലും നിശ്ചയിച്ച തുക അവർ വാങ്ങാൻ നിരസിച്ചതിനാൽ ആ തുകയത്രയും സർക്കാർ ഖജനാവിൽ അടച്ചുവെന്നായിരുന്നു പുണെ മുനിസിപ്പൽ കോർപറേഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. അതിനാൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24ാം വകുപ്പ് പ്രകാരം തങ്ങൾ പണം നൽകിയതായി കണക്കാക്കി ഭൂമി ഏറ്റെടുത്ത നടപടി ശരിവെക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇൗ വാദം മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനും ജസ്റ്റിസുമാരായ മദൻ ബി ലോകുറും കുര്യൻ ജോസഫും അടങ്ങുന്ന ബെഞ്ച് െഎകകണ്ഠ്യേന തള്ളി. ഭൂമി ഏറ്റെടുക്കൽ സാധുവാകാൻ നഷ്ടപരിഹാരം ഒന്നുകിൽ ഭൂവുടമകൾക്കുതന്നെ നൽകണമെന്നും അല്ലെങ്കിൽ കോടതിയിൽ കെട്ടിവെക്കണമെന്നും മുന്നംഗ ബെഞ്ച് വിധിച്ചു. തുടർന്നേങ്ങാട്ട് എല്ലാ ഹൈകോടതികളും സുപ്രീംകോടതിയും ഭൂമി ഏറ്റെടുക്കൽ കേസിൽ ഇൗ വിധിയാണ് പിന്തുടർന്നിരുന്നത്.
മൂന്നംഗ ബെഞ്ചിെൻറ വിധി
കീഴ്മേൽ മറിച്ച് ജസ്റ്റിസ് മിശ്ര
എന്നാൽ, ഇൗ കീഴ്വഴക്കം കീഴ്മേൽ മറിച്ച് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2018 ഫെബ്രുവരിയിൽ ഇൻഡോർ െഡവലപ്മെൻറ് അതോറിറ്റി കേസിൽ വിധി പുറപ്പെടുവിച്ചു. 2013ലെ നിയമത്തിന് ജസ്റ്റിസ് ലോധയുടെ ബെഞ്ച് നൽകിയ വ്യാഖ്യാനത്തിന് നേർവിപരീതമായ വ്യാഖ്യാനം നൽകിയാണ് ജസ്റ്റിസ് അരുൺ മിശ്രയുെട ബെഞ്ച് ഇത് ചെയ്തത്. ഭൂവുടമകൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചതുമൂലം നഷ്ടപരിഹാരത്തുക സർക്കാർ ഖജനാവിലേക്ക് അടച്ചാലും ഭൂമി ഏറ്റെടുക്കലിന് നിയമപ്രാബല്യമുണ്ടാകുമെന്നും അസാധുവാകില്ലെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിെൻറ വിധി. അവിടംകൊണ്ടും നിർത്തിയില്ല. മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനും ജസ്റ്റിസുമാരായ മദൻ ബി ലോകുറും കുര്യൻ ജോസഫും അടങ്ങുന്ന ബെഞ്ചിന് ശ്രദ്ധക്കുറവുകൊണ്ട് നിയമം വ്യാഖ്യാനിച്ചതിൽ തെറ്റുപറ്റിയെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് അരുൺ മിശ്ര എഴുതിവെച്ചു. ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് േമാഹൻ ശാന്തനു ഗൗഡർ ഇൻഡോർ കേസിൽ ഭൂമി ഏറ്റെടുക്കൽ സാധുവാണെന്ന ഭാഗത്ത് ജസ്റ്റിസ് മിശ്രയോട് യോജിച്ചെങ്കിലും മൂന്നംഗ ബെഞ്ചിന് ശ്രദ്ധക്കുറവ് പറ്റിയിട്ടില്ലെന്നും തെറ്റ് സംഭവിച്ചിട്ടിെല്ലന്നും
പുണെ കേസിൽ അവരുടെ വിധി ശരിയാണെന്നും വിയോജിപ്പ് എഴുതി. അതോടെ മൂന്നംഗ ബെഞ്ചിെൻറ വിധിക്കെതിരായ കേവലം രണ്ടംഗ ബെഞ്ചിെൻറ വിധിപ്രസ്താവമായി അതു മാറി.
എന്നാൽ, ഇൗ വിധി പിന്നീട് ജസ്റ്റിസുമാരായ മദൻ ബി ലോകുറും കുര്യൻ ജോസഫും അടങ്ങുന്ന മറ്റൊരു മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. വിഷയം വലിയ ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തങ്ങൾ തീർപ്പ് കൽപിക്കുന്നതു വരെ എല്ലാ ഹൈകോടതികളിലും സുപ്രീംകോടതിയിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സമാന കേസുകളിൽ വാദം നിർത്തിവെക്കണമെന്നും ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസം സുപ്രീംകോടതി കാണുന്നത് ഇൗ വിധിയും മറികടന്ന് ജസ്റ്റിസ് അരുൺ മിശ്ര തെൻറ ബെഞ്ചിൽ പുണെ കേസിലെയും ഇൻഡോർ കേസിലെയും വിധികൾ റദ്ദാക്കുന്നതാണ്. വിഷയം പരിഗണിക്കാൻ വിപുലമായ ബെഞ്ച് ഉണ്ടാക്കാൻ ജസ്റ്റിസ് മിശ്ര ചീഫ് ജസ്റ്റിസിനോട് അപേക്ഷിച്ചു. 2018 മാർച്ച് ആറിന് രണ്ട് വിധികളുടെയും പുനഃപരിശോധന വിപുലമായ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
റിലയൻസിെൻറ താൽപര്യം
പുണെ കോർപറേഷന് എതിരായ വിധി റദ്ദാക്കിയ ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി റിലയൻസ് ഇൻഡസ്ട്രീസിന് ഗുണകരമായിരുന്നു. ഗുജറാത്തിലെ ജാംനഗറിൽ പ്രത്യേക സാമ്പത്തിക സോണിനായി റിലയൻസ് ഏറ്റെടുത്ത ഭൂമി കർഷകർ നഷ്ടപരിഹാരം വാങ്ങാൻ വിസമ്മതിച്ചതുമൂലം മുടങ്ങിക്കിടക്കുകയായിരുന്നു. അംബാനിക്ക് അനുകൂലമായി 2017 നവംബറിൽ ഗുജറാത്ത് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കർഷകർ 2018 ജനുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് റിലയൻസിനെതിരായ ആ അപ്പീൽ നൽകിയത് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങുന്ന ബെഞ്ചിനായിരുന്നു. റിലയൻസിനെതിരായ കേസ് മാർച്ചിലേക്ക് മാറ്റിയ മിശ്ര റിലയൻസിന് വിലങ്ങുതടിയായ പുണെ കേസ് ഫെബ്രുവരിയിൽ റദ്ദാക്കി വിവാദ ഉത്തരവിറക്കി. എന്നാൽ, വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ജസ്റ്റിസ് മദൻ ബി ലോകുറിെൻറ ബെഞ്ച് റിലയൻസ് കേസ് വരുന്നതിനു മുമ്പ് ഇൻഡോർ കേസിലെ ജസ്റ്റിസ് മിശ്രയുടെ വിധി സ്റ്റേ ചെയ്തിരുന്നു. ഇൗ വിവാദങ്ങളെല്ലാം അറിയുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് ഇൗ വർഷം ഒക്ടോബറിൽ ജസ്റ്റിസ് ലോകുറിെൻറയും ജസ്റ്റിസ് മിശ്രയുടെയും വിധിൈവരുധ്യങ്ങൾ പരിേശാധിക്കാൻ അഞ്ചംഗ ബെഞ്ചുണ്ടാക്കിയത്. ജസ്റ്റിസ് അരുൺ മിശ്രക്കുതന്നെ സ്വന്തം വിധി തെറ്റാണോ എന്ന് പരിേശാധിക്കാനുള്ള ബെഞ്ചിെൻറ ചുമതലയും ചീഫ് ജസ്റ്റിസ് നൽകി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.