ഫാഷിസത്തിലേക്ക് ‘ജംഗിൾ രാജ്’ വഴി
text_fieldsപശ്ചിമ യു.പിയിലേക്കുള്ള യാത്രയിൽ പ്രാദേശിക മാധ്യമപ്രവർത്തകനാ യ ആസ് മുഹമ്മദ് കൈഫ് ആണ് സാകിർ അലി ത്യാഗിയുടെ പൊള്ളുന്ന കഥ പറഞ്ഞ ത്. ഫേസ്ബുക്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവനക്ക് കമൻറിട്ടതിന് 40 നാൾ ജയിലിൽ കഴിയേണ്ടിവന്ന 18കാരെൻറ കഥ. മുസഫർ ന ഗറിലെത്തിയപ്പോൾ സാകിറിനെ വിളിച്ചു. നഗരമധ്യത്തിലെ മധുബൻ പാർ ക്കിലുള്ള കോഫി ഷോപ്പിലിരുന്ന് ഒറ്റവീർപ്പിൽ അവൻ ആ കഥ പറഞ്ഞുതീർ ത്തു. യു.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥ് ആദ ്യമായി സ്വന്തം തട്ടകമായി ഗോരഖ്പുരിലെത്തിയതായിരുന്നു. അവിടെ സ്വീ കരണസമ്മേളനത്തിൽ ആദിത്യനാഥ് ശക്തമായ ഒരു പ്രഖ്യാപനം നടത്ത ി, ക്രിമിനലുകളും ഗുണ്ടകളും യു.പി വിട്ടുപോകണമെന്ന്. ഉത്തർപ്രദേശി ൽ വമ്പിച്ച മാർജിനിൽ ജയം നേടിയ ബി.ജെ.പി തെരഞ്ഞെടുപ്പിൽ മത്സരിക്കാ ത്ത എം.പിയായ യോഗിയെ മുഖ്യമന്ത്രിയായി കെട്ടിയിറക്കുകയായിരുന്നല് ലോ.
യോഗിയുടെ പേരിൽ നിലനിൽക്കുന്ന ക്രിമിനൽ കേസുകളെക്കുറിച്ചും മറ്റും മാധ്യമങ്ങൾ സജീവമായി ചർച്ചചെയ്യുന്ന സമയമായിരുന്നു അത്. അതിനിടെ വന്ന പ്രസ്താവന വെച്ച് സാകിർ സ്വന്തം ഫേസ്ബുക്ക് പേജിൽ സ്റ്റാറ്റസ് ഇട്ടു: ‘‘ക്രിമിനലുകളോടും ഗുണ്ടകളോടും യോഗി നാടുവിടണമെന്ന് പറയുന്നു. അപ്പോൾ യോഗിയുടെ പേരിൽ 28 ക്രിമിനൽ കേസുകളുണ്ടല്ലോ, അതിൽ 22 എണ്ണം അൽപം ഗൗരവമുള്ളതുമാണല്ലോ എന്നതാണ് എെൻറ ഒരിത്’’. രണ്ടു നാൾ കഴിഞ്ഞൊരു രാത്രി ഒരു ഉർദു കവിയരങ്ങും കഴിഞ്ഞ് വീട്ടിലെത്തിയതാണ് സാകിർ. തൊട്ടുപിറകിൽ രണ്ടു മൂന്നു പൊലീസുകാർ കയറിവന്നു. പൊതുരംഗത്ത് സജീവമായതിനാൽ എന്തെങ്കിലും കാര്യമൊക്കെ അന്വേഷിച്ചറിയാനാകും എന്നു കരുതി. ഉപചാരത്തിന് എല്ലാവർക്കും വെള്ളമെടുത്തു കൊടുത്തു.
അതു കുടിച്ച് അവർ സാകിറിനെ അടുത്ത മുറിയിലേക്ക് വിളിച്ചു. ഒരാൾ തെൻറ മൊബൈൽ എടുത്ത് ഏതാനും സ്ക്രീൻഷോട്ടുകൾ കാണിച്ച് അത് സാകിർ പോസ്റ്റ് ചെയ്തതാണോ എന്ന് അന്വേഷിച്ചു. അതേ എന്നുത്തരം പറഞ്ഞതും സ്റ്റേഷനിലേക്ക് നടക്കാനായി കൽപന. എന്താണ് കാര്യമെന്ന തെൻറയും വീട്ടുകാരുടെയും അന്വേഷണത്തിന് മേലാവിൽനിന്നുള്ള ഉത്തരവാണെന്നായിരുന്നു മറുപടി. പാർക്കിനു തൊട്ടപ്പുറത്തുള്ള കോട്വാലി നഗർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു ലോക്കപ്പിലിട്ടു. അപ്പോഴും സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിങ് പറഞ്ഞു: ‘‘എഴുതിയ കാര്യങ്ങളൊക്കെ ശരിതന്നെ. പക്ഷേ, ഡി.ജി.പി മുതൽ മുകളിൽനിന്ന് സമ്മർദമുള്ളതിനാൽ ഞങ്ങൾ നിസ്സഹായരാണ്.’’
പാതിര കഴിഞ്ഞു രണ്ടര മണിയോടെ രണ്ടാളുകൾ സ്റ്റേഷനകത്തു കയറി ലോക്കപ്പ് തുറന്നു നേരെ അകത്തെത്തി. മുഖ്യമന്ത്രിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ എന്നു ചോദിച്ചതും അടിയായിരുന്നു. പിന്നെ സാധാരണ വേഷത്തിലുള്ള രണ്ടുപേരും അവർക്കാവും വിധം മർദിച്ചു. അപ്പുറത്ത് പൊലീസ് കാഴ്ചക്കാരായി. യോഗിയെ അധിക്ഷേപിച്ച തീവ്രവാദിയായ തെൻറ വീടിനു ജനം കല്ലേറു തുടങ്ങിയെന്നും അത് ചുെട്ടരിക്കുമെന്നുമൊക്കെ ഭീഷണിയും അസഭ്യവർഷവുമായി. അവരുടെ ശകാരത്തിൽനിന്ന് ബി.ജെ.പിയുടെ ലോക്കൽ നേതാക്കളാകും എന്ന് സാകിർ ഉറപ്പിച്ചു.
പിറ്റേന്നാൾ പയ്യനെ മുസഫർനഗർ ജയിലിലേക്കു മാറ്റി. െഎ.ടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ച് അധിക്ഷേപാർഹമായ കമൻറിട്ടതിനാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ ചിന്ത, ആവിഷ്കാരസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ഇൗ നിയമം ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി 2015ൽ വിധി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വകുപ്പിലെ ‘എ’ നീക്കം ചെയ്തു. നേരത്തേ ദാദ്രിയിൽ ക്രിമിനലുകളെ പിന്തുടരുന്നതിനിടെ കൊല്ലപ്പെട്ട ഒരു െപാലീസ് ഉദ്യോഗസ്ഥെൻറ ഫോേട്ടാ സാകിർ പ്രൊഫൈൽ പടമായി ഉപയോഗിച്ചിരുന്നു. ഇതിന് 420ാം വകുപ്പനുസരിച്ചുള്ള വഞ്ചനാകുറ്റവും പൊലീസ് എഴുതിച്ചേർത്തു. ജയിലിലിടാൻ ആദ്യ വകുപ്പ് മതിയാവില്ലെന്നതിനാലാണ് പുതിയ വകുപ്പ് ചുമത്തിയതെന്ന് സാകിർ. ജയിലിൽ ക്രിമിനൽക്കൂട്ടിലാണ് താമസിപ്പിച്ചത്. അവരുടെ റാഗിങ്ങും പീഡനവും വേറെയും. 35 നാൾ ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ചു. എന്നിട്ടും നടപടിക്രമങ്ങൾ തീർത്ത് ജയിലിനു പുറത്തെത്താൻ ഒരാഴ്ച പിന്നെയുമെടുത്തു.
ഒരു ഫേസ്ബുക്ക് കമൻറ് മതി
എഫ്.ബിയിൽ ഒരു കമൻറിട്ടാൽ, പ്രൊഫൈൽ പടം മാറ്റിയാൽ, ട്രോളിയാൽ ഇങ്ങനെയൊക്കെ ശിക്ഷയോ എന്നു ചോദിച്ചാൽ യോഗി വാഴുന്ന യു.പിയിൽ അതേ എന്നുതന്നെ മറുപടി. അന്നു ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ സാകിറിനെ ‘ദ വയർ’ ഹിന്ദി പതിപ്പിനുവേണ്ടി അഭിമുഖം ചെയ്യാനെത്തിയത് പ്രശാന്ത് കനൗജിയയാണ്. അന്ന് അഭിമുഖത്തിനിടെ പ്രശാന്തിെൻറ ചോദ്യം, എത്രയോ പേർ എഫ്.ബിയിൽ പോസ്റ്റുകളും ട്രോളുകളും ആക്ഷേപഹാസ്യ കമൻറുകളും ഒക്കെ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിൽ ഭരണകൂടത്തിന് ഇത്ര കുണ്ഠിതപ്പെടാനെന്തിരിക്കുന്നു എന്നായിരുന്നു. രണ്ടു കൊല്ലം കഴിയുേമ്പാൾ ഇൗ ചോദ്യം തെൻറ നേരെ അറംപറ്റി തിരിച്ചടിക്കുമെന്ന് പ്രശാന്ത് ഒാർത്തിരിക്കില്ല. എന്നല്ല, തനിക്കെതിരെ രൂക്ഷപരിഹാസവുമായി കാർട്ടൂൺ വരക്കുന്ന ശങ്കറിനെ ഇടക്ക് പ്രാതലിന് വിളിച്ച് ‘എന്നെ വിട്ടുകളയരുതേ’ എന്ന് അഭ്യർഥിച്ചിരുന്ന ജവഹർലാൽ നെഹ്റുവിെൻറ കഥകളൊക്കെ മാധ്യമപ്രവർത്തനത്തിലെ ബാലപാഠമായി പഠിച്ചു വരുന്നയാരും അങ്ങനെ സംശയിക്കുകയേയുള്ളൂ.
എന്നാൽ, മാധ്യമങ്ങൾ അധികാരസേവയിൽ കമിഴ്ന്നടിച്ചു വീഴുകയും അഭിനേതാക്കൾ മാധ്യമജോലിയേറ്റെടുത്തു പ്രധാനമന്ത്രിയദ്ദേഹത്തിെൻറ മാങ്ങാപ്പൂതി തിരക്കുകയും ചെയ്യുന്ന കാലത്ത് ഉള്ളത് വിളിച്ചുപറഞ്ഞാൽ കഞ്ഞി ജയിലിൽ എന്നായി മാറിയത് പ്രശാന്തും ഒാർത്തിരിക്കില്ല. അതുെകാണ്ടാണ് മുഖ്യമന്ത്രിയോട് വിവാഹക്കാര്യം സംസാരിച്ചിരുന്നുവെന്നു വാർത്തസമ്മേളനത്തിൽ ഒരു സ്ത്രീ വിളിച്ചുപറഞ്ഞതിന് തമാശയായി കമൻറിട്ടത്. അതിനാണ് യു.പി പൊലീസ് സംസ്ഥാനവും കടന്ന് മഫ്തി വേഷത്തിൽ ഡൽഹിയിൽ പ്രശാന്തിെൻറ താമസസ്ഥലത്തു നിന്നു പിടികൂടി കൊണ്ടുപോകുന്നത്. വാർത്ത സംപ്രേഷണം ചെയ്ത സ്വകാര്യചാനൽ ‘നാഷൻ ലൈവി’െൻറ സാരഥികളായ അനുജ് ശുക്ലയെയും ഇഷിക സിങ്ങിനെയും കസ്റ്റഡിയിലെടുത്തു. െഎ.ടി വകുപ്പ് 67ഉം പിന്നെ െഎ.പി.സി 500, 505 വകുപ്പുകളുമായിരുന്നു കനോജിയക്കെതിരെ. രണ്ടും ജാമ്യം അനുവദിക്കാവുന്നവ. ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. ഉടനടി വിട്ടയക്കാൻ ഉത്തരവിട്ട പരമോന്നത കോടതി കൊലക്കുറ്റം വല്ലതും ചെയ്തോ ഇങ്ങനെ ക്രിമിനലിനെ പോലെ പെരുമാറാൻ എന്ന് യോഗിയുടെ മുഖത്തടിച്ച പോലെ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിനോട് യോജിപ്പില്ലെന്ന കോടതിയുടെ പരാമർശത്തിൽ പിടിച്ച് ജാമ്യത്തിൽ വിട്ടാൽ അത് അധിക്ഷേപാർഹമായ അഭിപ്രായത്തിനുള്ള അംഗീകാരമാകുമെന്ന് യു.പി ഗവൺമെൻറിനു വേണ്ടി ഹാജരായ അഡീ.സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി വാദിച്ചപ്പോൾ കക്ഷിയുടെ വ്യക്തിഗതസ്വാതന്ത്ര്യം അംഗീകരിക്കുകയാണെന്നായിരുന്നു കോടതിയുടെ മറുവാക്ക്. കനോജിയയുടെ അറസ്റ്റ് രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എഡിറ്റേഴ്സ് ഗിൽഡ്, പ്രസ് ക്ലബ് ഒാഫ് ഇന്ത്യ, നെറ്റ്വർക്ക് ഒാഫ് വിമൻ ഇൻ മീഡിയ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്., സൗത്ത് ഏഷ്യൻ വിമൻ ഇൻ ദ മീഡിയ തുടങ്ങി വിവിധ മാധ്യമപ്രവർത്തക കൂട്ടായ്മകൾ യു.പി ഗവൺമെൻറിെൻറ ആവിഷ്കാരധ്വംസനത്തിനെതിരെ രംഗത്തുവന്നതിനിടെയായിരുന്നു കോടതിവിധി. എന്നാൽ, ഇതൊന്നും നിയമത്തിനതീതമെന്നു സ്വയം ഭാവിക്കുന്ന യോഗി ഭരണകൂടത്തിന് ബാധകമാകണമെന്നില്ല.
ഇതേ സംഭവത്തിൽതന്നെ യോഗിയെ ട്രോളി ആരോ പടച്ച വിവാഹ ക്ഷണക്കത്ത് പോസ്റ്റിയതിന് ആക്രിക്കച്ചവടക്കാരനായ ഗോരഖ്പുരിലെ പീർ മുഹമ്മദിനെയും ഒരു നഴ്സിങ് ഹോം മാനേജറായ റാം പ്രസാദിനെയും അറസ്റ്റ് ചെയ്തു. ഇതേ കുറ്റത്തിന് ഒമാനിലുള്ള ഗോരഖ്പുർക്കാരൻ ധരംവീർ ഭാരതിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. ജനകീയ പ്രതിഷേധമോ കോടതിവിധിയോ ഒന്നും യോഗിയുടെ കണ്ണിൽ കണ്ട നീക്കങ്ങൾക്കു തടസ്സമാകില്ലെന്നു ചുരുക്കം. എതിർശബ്ദങ്ങളെ എങ്ങനെയും അടിച്ചൊതുക്കുകയെന്നതാണ് യോഗിയുടെ നയം. ഗുണ്ടകളെ ഭീഷണിപ്പെടുത്തുക മാത്രമല്ല, അപ്പേരിൽ നിരവധി പേരെ സംശയാസ്പദമായ ‘ഏറ്റുമുട്ടൽ’ കൊലകളിലൂടെ വകവരുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തിെൻറ ഭരണം. തെൻറ അറസ്റ്റോടെ മുസ്ലിം ചെറുപ്പക്കാരുടെ സൈബർ ഇടപെടലുകൾ പണ്ടേപോലെ സജീവമല്ലെന്ന് സാകിർ പറയുന്നു. മുസ്ലിം, ദലിത് അവകാശങ്ങൾക്കു വേണ്ടി സൈബറിടത്തിൽ പൊരുതുന്ന മുസ്ലിംകൾ ടാർഗറ്റ് ചെയ്യെപ്പടുന്നതായിത്തന്നെ സാകിർ ഉറച്ചുവിശ്വസിക്കുന്നു. ഡിഗ്രി പൂർത്തിയാക്കി ജേണലിസ്റ്റാകാൻ കൊതിച്ച തെൻറ ഭാവി ഇരുളടഞ്ഞതായി സാകിർ സങ്കടപ്പെട്ടു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ദലിത്, പിന്നാക്കവിഭാഗങ്ങളുടെ പീഡനവാർത്തകൾ പുറത്തുകൊണ്ടുവന്ന പ്രശാന്ത് കനോജിയയുടെ റിപ്പോർട്ടുകൾ യോഗി ഗവൺമെൻറിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ എസ്.സി/എസ്.ടി സംവരണവുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധിക്കെതിരെ ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിെൻറ പേരുപറഞ്ഞ് കീഴ്ജാതിക്കാരായ മൂന്നു പ്രായപൂർത്തിയെത്താത്ത കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത് ‘ദ വയറി’ലൂടെ കനോജിയ പുറംലോകത്തെത്തിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കി. അങ്ങനെ നേരത്തേ ഉന്നമിട്ട ഭരണകൂടത്തിന് അടിക്കാൻ കൊടുത്ത വടിയായി മാറി എഫ്.ബി പോസ്റ്റ് എന്നു മാത്രം. കിട്ടിയ തക്കത്തിന് ആളെ പൊക്കുേമ്പാൾ നിയമവ്യവസ്ഥ പോലും പാലിച്ചിട്ടില്ല. യു.പി പൊലീസ് ‘സ്വമേധയാ’ എടുത്ത അപകീർത്തിക്കേസ് നിലനിൽക്കത്തക്കതല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കനോജിയക്കും മറ്റുള്ളവർക്കുമെതിരെ ചുമത്തിയ െഎ.ടി നിയമത്തിെല 66ാം വകുപ്പ് കമ്പ്യൂട്ടർ സംവിധാനം തകർക്കുന്ന കുറ്റമാണ് പറയുന്നത്. അറസ്റ്റിനെതിരെ പ്രതിഷേധമുയർന്നതോടെ എഫ്.െഎ.ആറിൽ പറയാത്ത രണ്ടു വകുപ്പുകൾ കൂടി കനോജിയക്കെതിരെ ചുമത്തി പൊലീസ് പ്രസ്താവനയിറക്കി. ഇങ്ങനെ എന്തുവന്നാലും തങ്ങൾ ഉന്നംെവച്ചവനെ കൈകാര്യം ചെയ്തേ അടങ്ങൂ എന്നാണ് യോഗി ഭരണകൂടത്തിെൻറ മട്ട്. നിയമവും കോടതിയുടെ ഉത്തരവും മറ്റു ചിട്ടവട്ടങ്ങളൊന്നുമില്ലാത്ത തോന്നിയഭരണത്തിന് ജനം ‘ജംഗിൾ രാജ്’ എന്നു വിളിക്കുന്നത് വെറുതെയല്ല.
യോഗി ഒറ്റക്കല്ല
യോഗി മാത്രമല്ല, തെൻറ പാർട്ടിയായ ബി.ജെ.പിതന്നെ അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള പ്രവണതയാണ് ആദ്യ മോദി ഭരണകാലം തൊേട്ട ശ്രമിച്ചുവരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ഒരു വിഭാഗം മുട്ടിലിഴയുന്നവരെ ചൊൽപ്പടിക്കു നിർത്തിയപ്പോഴും മാധ്യമങ്ങൾക്കെതിരെ ഒരു വെടി എപ്പോഴും ഉതിർക്കാൻ പ്രധാനമന്ത്രി മോദിയടക്കം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വന്തം അപകീർത്തിയെപ്പറ്റി ജാഗരൂകരാകുന്ന ബി.ജെ.പി നേതൃത്വത്തിൽനിന്നുതന്നെയാണ് മുൻ കേന്ദ്രമന്ത്രി വി.കെ. സിങ് മാധ്യമപ്രവർത്തനത്തെ വേശ്യാവൃത്തിയോടുപമിച്ച് ‘പ്രസ്റ്റിറ്റ്യൂട്ട്’ എന്നൊരു ചെല്ലപ്പേര് സംഭാവന ചെയ്തത്. ബി.ജെ.പിയുടെ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും നേർക്കുള്ള സമീപനമെന്തെന്ന് കൃത്യപ്പെടുത്തുന്നതാണ് ഇൗ അധിക്ഷേപം. വഴങ്ങാത്തവരെ സെൻസർഷിപ്പിെൻറ കണ്ണുരുട്ടിയും നികുതിപരിശോധനയുടെ വടിയെടുത്തും അധിക്ഷേപങ്ങൾ ചൊരിഞ്ഞും മെരുക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
അതിനു മാരണനിയമങ്ങളും വിദ്യകളും തുടർച്ചയായി പ്രയോഗിച്ച് ഇന്ത്യ ലോകത്തിനു മുന്നിൽ നാണംകെടുന്നുമുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിെൻറ സൂചികയിൽ ആഗോളതലത്തിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം ആറു മാധ്യമപ്രവർത്തകരെങ്കിലും തൊഴിലിനിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബി.ജെ.പിയെയും ഹിന്ദുത്വ അജണ്ടയെയും എതിർക്കുന്നവർക്കു നേരെ പലപ്പോഴും ആക്രമണങ്ങളും കൈയേറ്റങ്ങളുമുണ്ടായി. അങ്ങനെ ഫാഷിസ്റ്റ് രാജിലേക്കുള്ള തുഴച്ചിലിൽ ഒരുമുഴം നീട്ടിയെറിയുകയാണ് യോഗി. വിയോജിപ്പുകൾ ജനാധിപത്യത്തിെൻറ സേഫ്റ്റി വാൽവ് ആണെന്നു മുെമ്പാരിക്കൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിെൻറ വായടച്ചുകളയുന്നത് ഭയാനകമായ വിസ്ഫോടനത്തിനായിരിക്കും വഴിയൊരുക്കുകയെന്ന് മോദി, യോഗിമാരെ ആരു ധരിപ്പിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.