ഇറാഖ് അല്ല ഇറാൻ
text_fieldsപ്രതികൂല ഘടകങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷേ, പശ്ചിമേഷ്യയിലെ തള്ളിക്കളയാനാകാത്ത സൈനിക ശക്തിയാകുന്നതിൽ നിന്ന് ഇറാനെ അതൊന്നും തടയുന്നില്ലെന്നാണ് പ്രതിരോധ രംഗത്ത വിദഗ്ധരുടെ വിലയിരുത്തൽ. ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിലെ (ഐ.ആർ.ജി.സി) ഖുദ്സ് േഫാഴ്സ് മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത് പൊതുേവ സംഘർഷഭരിതമായ പശ്ചിമേഷ്യൻ മേഖലയെ യുദ്ധസമാന അവസ്ഥയിലേക്ക് നയിച്ച സാഹചര്യത്തിൽ, ഇറാൻ എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയോടെയുള്ള കാത്തിരിപ്പിലാണ് ലോകം.
അമേരിക്കയോട് പകരം വീട്ടുമെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രഖ്യാപനം ഈ ആശങ്കയെ ബലപ്പെടുത്തുന്നു. അമേരിക്ക ഏറ്റവും മാരകമായ തിരിച്ചടി നേരിട്ടേക്കാവുന്ന പ്രതികാര നീക്കമായിരിക്കും ഇറാേൻറത് എന്ന കണക്കുകൂട്ടലിലാണ് പ്രതിരോധ വിദഗ്ധർ. ഇറാൻെറ സൈനിക സന്നാഹം ശക്തമാണെന്ന അറിവ് ഈ കണക്കുകൂട്ടലിന് പിൻബലമാകുന്നുണ്ട്. ഏത് അമേരിക്കൻ കേന്ദ്രമാകും ലക്ഷ്യമാകുക എന്നത് മാത്രമാണ് അവരുടെ മുന്നിൽ അവശേഷിക്കുന്ന ചോദ്യം.
കരസേന, നാവിക സേന, വ്യോമസേന, ഐ.ആർ.ജി.സി എന്നിവയിലായി 5,34,000 സൈനികരാണ് ഇറാനുള്ളത്. സൈനിക റാങ്കിങ് സംബന്ധിച്ച ഓൺലൈൻ വെബ്സൈറ്റായ ‘ഗ്ലോബൽ ഫയർപവർ ഇൻഡക്സ്’ പ്രകാരം ലോകത്തെ 136 രാജ്യങ്ങളിൽ 13ാമത് സൈനിക ശക്തിയാണ് ഇറാൻ. പശ്ചിമേഷ്യ മേഖലയിലെ കണക്കെടുത്താൽ ഒമ്പതാം സ്ഥാനത്ത് തുർക്കിയും 12ാം സ്ഥാനത്ത് ഈജിപ്തും 16ാം സ്ഥാനത്ത് ഇസ്രയേലും 26ാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. ആണവേതര യുദ്ധമാർഗങ്ങൾ, മാനവ വിഭവശേഷി, ഭൂമിശാസ്ത്രപരമായ കിടപ്പ്, സൈനിക ബജറ്റ് തുടങ്ങി 50ഓളം ഘടകങ്ങൾ പരിഗണിച്ചാണ് ‘ഗ്ലോബൽ ഫയർപവർ ഇൻഡക്സ്’ റാങ്കിങ് നൽകുന്നത്. 8.2 കോടി ജനങ്ങളുള്ള ഇറാൻ മാനവവിഭവ ശേഷിയിൽ ഒട്ടും പിന്നിലല്ല എന്ന വിലയിരുത്തലും വെബ്സൈറ്റ് നടത്തുന്നു.
അതേസമയം, ശത്രുപക്ഷത്തുള്ള അമേരിക്കയുടെയും ഇസ്രയേലിൻെറയും പ്രതിരോധ ബജറ്റിനേക്കാൾ വളരെ കുറവാണ് ഇറാേൻറത്. 2017ലെ കണക്കനുസരിച്ച് 16 ബില്യൺ ഡോളറാണ് ഇറാൻെറ പ്രതിരോധ ബജറ്റ്. അമേരിക്കയുടേത് 600 ബില്യൺ ഡോളറും ഇസ്രയേലിേൻറത് 18.5 ബില്യൺ ഡോളറും (അമേരിക്കയിൽ നിന്നുള്ള 3.5 ബില്യൺ സൈനിക സഹായത്തിന് പുറമേ). ശത്രുരാജ്യങ്ങൾക്ക് അമേരിക്കയുടെ ആയുധ സഹായം ലഭിക്കുന്ന ഭീഷണി മറികടക്കാനുള്ള നീക്കങ്ങൾ ഇറാൻെറ ഭാഗത്ത് നിന്ന് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. നാല് ദശകമായി ഇറാന് അമേരിക്ക ആയുധം നൽകുന്നില്ല. 2006 മുതൽ യു.എൻ ഉപരോധവും നിലനിൽക്കുന്നുണ്ട്. സ്വയം ആയുധങ്ങൾ നിർമിച്ചാണ് ഇറാൻ ഇതിനെ മറികടക്കുന്നത്. മേഖലയിലെ എതിർ രാജ്യങ്ങൾ വാങ്ങുന്ന പാശ്ചാത്യ ആയുധങ്ങേളാട് കിടപിടിക്കുന്ന ആയുധങ്ങൾ ചെലവ് കുറച്ച് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതിൽ ഇറാൻ വിജയം കണ്ടിട്ടുമുണ്ട്്. ദൗർബല്യങ്ങൾ മറികടന്നുള്ള പ്രതിരോധ മാർഗങ്ങൾ ആസൂത്രണം ചെയ്തുതന്നെയാണ് ഇറാൻെറ കാത്തിരിപ്പും.
ഖുദ്സ് ഫോഴ്സ് എന്ന തുറുപ്പുചീട്ട്
‘മുൻകൂട്ടിയുള്ള പ്രതിരോധം’ എന്ന ഇറാൻെറ തന്ത്രം തന്നെയാണ് ഈ പ്രതിരോധ മാർഗങ്ങളിൽ പ്രധാനം. ഇതിൻെറ തുറുപ്പുചീട്ട് ആയിരുന്നു ഖുദ്സ് ഫോഴ്സ്. തങ്ങളെ അനുകൂലിക്കുന്ന മേഖലയിലെ രാജ്യങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഖുദ്സ് ഫോഴ്സ് ആണ്. അതിന് നേതൃത്വം നൽകിയിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന് തിരിച്ചടിക്കേണ്ടത് അതുകൊണ്ടു തന്നെ ഇറാന് പ്രധാനമാണ് താനും. ഉസാമ ബിൻ ലാദനെയോ അബൂബക്കർ അൽ ബാഗ്ദാദിയേയോ അമേരിക്ക വിദേശ മണ്ണിൽ കൊലപ്പെടുത്തിയത് പോലെയാകില്ല ഖാസിം സുലൈമാനിയുടെ വധമെന്ന പ്രതിരോധ-നയതന്ത്രജ്ഞ വിദഗ്ധരുടെ വിലയിരുത്തലും ഈ പശ്ചാത്തലത്തിലാണ്. ലാദനെയും ബാഗ്ദാദിയെയും ഭീകരർ ആയി തന്നെയാണ് മറ്റ് ലോക ശക്തികളും കണ്ടിരുന്നത്. അതുകൊണ്ടു തന്നെ വിദേശ മണ്ണിൽ അവെര കൊല്ലപ്പെടുത്തിയ അമേരിക്കയുടെ ചെയ്തി ന്യായീകരിക്കപ്പെട്ടിരുന്നു. എന്നാൽ, ഒരു രാജ്യത്തിൻെറ ൈസനിക മേധാവി ആയിരുന്നു ഖാസിം സുലൈമാനി.
അദ്ദേഹത്തെ ഭീകരൻ എന്ന് അമേരിക്ക മുദ്ര കുത്തിയെങ്കിലും ഇറാനിലും അനുകൂല രാജ്യങ്ങളിലും അദ്ദേഹത്തിന് വീരപരിവേഷം തന്നെയാണ്. ലാദനോ ബാഗ്ദാദിയോ അല്ല ഖാസിം എന്നതുപോലെ തന്നെ ഒരു ഓർമപ്പെടുത്തൽ ഇറാൻ അമേരിക്കക്ക് നൽകുന്നുണ്ട്- ഇറാഖ് അല്ല ഇറാൻ. ഇറാഖിലെ ശിയ വിഭാഗം, സിറിയയിലെ വിമതർ, ലബനാനിലെ ഹിസ്ബുള്ള വിഭാഗം, യമനിലെ ഹൂതികൾ, ഫലസ്തീനിലെ വിമോചന പോരാളികൾ എന്നിവർക്കുള്ള സഹായങ്ങളിലൂടെ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സുലൈമാനിയുടെ വേർപാടിൻെറ ഞെട്ടലിൽ നിന്ന് വേഗം ഉയർത്തെഴുന്നേൽക്കേണ്ടത് അതുെകാണ്ടു തന്നെ ഇറാന് പ്രധാനവുമാണ്.
മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ഇസ്രയേലിനെയും അയൽ ഗൾഫ് രാജ്യങ്ങളെയും ആക്രമിക്കാൻ ശേഷിയുള്ള ഹ്രസ്വ-മധ്യ-ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻെറ മറ്റൊരു പ്രതിരോധ ശക്തി. ഇറാൻെറ ഫത്തേ 110, സുല്‍ഫിക്കര്‍ മിസൈലുകൾ അനുകൂല രാജ്യങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്ന വിവരവും അമേരിക്കയെ ചൊടിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. എണ്ണ നീക്കം തടസ്സപ്പെടുത്തി ലോക സമ്പദ് വ്യവസ്ഥക്ക് തന്നെ ഭീഷണി ഉയർത്തുക എന്നതാണ് ഇറാൻെറ മറ്റൊരു നിർണായക പ്രതിരോധ മാർഗം. ലോകത്ത് വിപണനം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്ന് നീക്കം നടക്കുന്ന ഹോർമുസ് കടലിടുക്കിലെ ചെക്പോയൻറുകൾ തടസ്സപ്പെടുത്താൻ മൈനുകളും കപ്പൽ വേധ മിസൈലുകളും ഉൾപ്പെടുത്തിയുള്ള നാവിക സൈന്യവിന്യാസം ഇറാന് സാധ്യമാകുമെന്നാണ് വിലയിരുത്തൽ. യമൻ വഴിയും ഇത്തരം നീക്കം നടത്താൻ ഇറാന് കഴിയും. ഹൂതികളുമായി സഹകരിച്ച് ബാബൽ മന്ദാബ് കടലിടുക്ക് ഉപരോധിക്കുക വഴി ചാവു കടലിലൂടെയുള്ള എണ്ണ നീക്കം തടയാൻ ഖുദ്സ് േഫാഴ്സിന് കഴിയും. ലോകത്തെ നാല് ശതമാനം എണ്ണ നീക്കം നടക്കുന്നത് ഇതുവഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.