Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചീറിപ്പായുന്ന...

ചീറിപ്പായുന്ന അധോലോകം...

text_fields
bookmark_border
ചീറിപ്പായുന്ന അധോലോകം...
cancel

സംസ്ഥാനത്ത് അന്തർസംസ്ഥാന സർവിസുകൾ നടത്തുന്ന സ്വകാര്യബസുകൾ കേ ന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടായിസത്തിെൻറയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ യും കഥകൾ ഞെട്ടിക്കുന്നതാണ്. രാഷ്ട്രീയക്കാരിൽനിന്നും സർക്കാറിലെയും പൊലീസിലെയു ം ചില ഉന്നതരിൽനിന്നും കൈമെയ് മറന്നുള്ള സഹായസഹകരണങ്ങളോടെ, ചോദിക്കാനോ പറയാ നോ ആളില്ലാതെ, വർഷങ്ങളായി നിർബാധം വിലസുന്ന ഇൗ ബസ് മാഫിയയെക്കുറിച്ച് ജീവനിലെ കൊ തികാരണം ആരും പുറത്തുപറയാതിരിക്കുകയാണ്.

കല്ലട ട്രാവൽസിലെ യാ ത്രക്കാർക്ക് നേരിടേണ്ടിവന്ന ക്രൂരമർദനം സംബന്ധിച്ച് പുറത്തുവന്ന വിഡിയോ ദൃശ്യങ ്ങളേക്കാൾ ഭയാനകമാണ് യഥാർഥത്തിൽ നടക്കുന്ന കാര്യങ്ങൾ. യാത്രക്കാരിൽനിന്ന് കൊള് ളനിരക്ക് ഇൗടാക്കുന്നത് മുതൽ അവരുടെ ജീവൻവെച്ച് പന്താടുന്നതുവരെ എത്തിനിൽക്കു ന്നു ഇൗ മാഫിയയുടെ ക്രൂരതകൾ. സാദാ ജീവനക്കാർ മുതൽ മുതലാളിമാർ വരെ സംഘടിതമായി നടത ്തുന്ന കണ്ണിൽചോരയില്ലാത്ത ഗുണ്ടായിസം. ആരെങ്കിലും ഇത് ചോദ്യംചെയ്താലോ?

< span style="color:#800000;">ഭീഷണിയും അസഭ്യവർഷവും ക്രൂരമർദനം വരെയും അനുഭവിക്കാൻ തയാറായിക്കൊള ്ളണം. കേരളത്തിനും ഇതര സംസ്ഥാനങ്ങൾക്കുമിടയിലെ ചീറിപ്പായുന്ന അധോലോകമായി മാറി ക്കഴിഞ്ഞ പല അന്തർസംസ്ഥാന ബസ് സർവിസുകളുടെയും ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളിലേക്ക് ‘മാധ്യമം’ ലേഖകർ നടത്തുന്ന അന്വേഷണം

ചീറിപ്പായുന്ന അധോലോകം
സ്വകാര്യ അന്തർ സംസ്ഥാന സർവിസുകൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗുണ്ടായിസവും പുറംലോകം അറിയുന്നതിന് നിമിത്തമായത് കല്ലട ട്രാവൽസിൽ യാത്രക്കാരെ ബസ് ജീവനക്കാർ സംഘം ചേർന്ന് മർദിച്ചതിനെ തുടർന്നാണ്. യാത്രക്കാരെ ക്രൂര മർദനത്തിനിരയാക്കുന്നത് മൊബൈൽ വിഡിയോയിൽ പകർത്താനും, അത് സമൂഹ മാധ്യമങ്ങളിലെത്തിക്കാനും സഹയാത്രികൻ കാണിച്ച ധീരതയാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ, ഗുണ്ടായിസത്തിെൻറ അടിച്ചമർത്തപ്പെട്ട കഥകൾ പുറത്തുചാടാൻ വഴിയൊരുക്കിയത്.

രാഷ്ട്രീയത്തിലെയും പൊലീസിലെയും സർക്കാറിലെയും ഉന്നതരുമായുള്ള ബന്ധവും ഒത്താശചെയ്യുന്നവർക്ക് മാസംതോറും കൃത്യമായി എത്തിച്ചുകൊടുക്കുന്ന വിഹിതവുമാണ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇൗ ബസ് മാഫിയക്ക് കരുത്തുനൽകുന്നത്. അതിനാൽ പൊലീസ് മുതൽ ഡി.ജി.പിയും മുഖ്യമന്ത്രിവരെ ഉള്ളവർക്ക് പരാതി നൽകിയാലും കാര്യമായ നടപടിയുണ്ടാകാറില്ല. ബസ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് ഇരകളാകേണ്ടിവന്ന പലർക്കും പറയാനുള്ളത് ഇത്തരം നൂറുനൂറ് ദുരനുഭവങ്ങളാണ്.

സർവിസ് കോൺട്രാക്ട് കാരേജ് പെർമിറ്റിെൻറ മറവിൽ
ഒരുകൂട്ടം ആളുകളെ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ മാത്രം അനുവാദം നൽകുന്ന കോൺട്രാക്ട് കാരേജ് പെർമിറ്റിെൻറ മറവിലാണ് ഈ ബസുകൾ രാവും പകലും പായുന്നത്. ആളുകളെ നിശ്ചിത സ്റ്റോപ്പുകളിൽനിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യാൻ അനുമതി നൽകുന്ന സ്റ്റേജ് കാരേജ് പെർമിറ്റിെൻറ ആനുകൂല്യങ്ങളൊന്നും നിയമപരമായി ഇവക്കില്ല. പക്ഷേ, അധികാരവും സ്വാധീനവും ഗുണ്ടാസംഘത്തിെൻറ ബലവും ഉപയോഗിച്ച് അതെല്ലാം ഇക്കൂട്ടർ സ്വന്തമാക്കി. പ്രമുഖ ദക്ഷിണേന്ത്യൻ നഗരങ്ങളെ കേരളവുമായി ബന്ധിപ്പിച്ച് പ്രതിദിനം അഞ്ഞൂറോളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കോടികളാണ് പ്രതിദിന വരുമാനം. ഇവയുടെ പ്രവർത്തനം കുറച്ചൊന്ന് നിയന്ത്രിച്ചാൽതന്നെ പ്രതിസന്ധിയിൽ ഉഴലുന്ന കെ.എസ്.ആർ.ടി.സിക്ക് പിടിച്ചുനിൽക്കാം. പക്ഷേ, പൂച്ചക്കാര് മണികെട്ടും എന്നതാണ് ചോദ്യം. കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തെത്തിയ ചിലർ ഇത്തരം സർവിസുകൾ നിയന്ത്രിക്കാൻ നടപടി തുടങ്ങിയെങ്കിലും ബസ് മുതലാളിമാരുമായി ചേർന്ന് തൊഴിലാളി സംഘടനകൾതന്നെ ഈ നീക്കം അട്ടിമറിച്ചു. ഉദ്യോഗസ്ഥരുമായി ചേർന്ന് ഉടമകൾ നടത്തുന്ന ഒത്തുകളിയാണ് ഇത്രയേറെ സ്വകാര്യ ബസുകൾക്ക് നിയമവിരുദ്ധമായി സർവിസ് നടത്താൻ അവസരം ഒരുക്കുന്നതെന്ന് പണ്ടുമുതലേ ആക്ഷേപമുണ്ട്.

പരിശോധനക്ക് മുതിരാതെ പൊലീസ്
രഹസ്യവിവരം ലഭിച്ചാൽ പോലും ഇത്തരം ബസുകളിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ പൊലീസ് മുതിരാറില്ല. അനുമതിയില്ലാതിരുന്നിട്ടും സാധാരണ ബസ് സർവിസുകളെ പോലെ ഇടക്ക് നിർത്തി സ്റ്റോപ്പുകളിൽനിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്താണ് ഇവയും ഓടുന്നത്. എന്നാൽ, യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും നൽകുകയുമില്ല. ഇത്തരം ബസുകളുടേതായി സംസ്ഥാനത്ത് രണ്ടായിരത്തോളം ഓഫിസുകൾ പ്രവർത്തിക്കുന്നു. ബസ് കയറാൻ ഇവിടെയെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ശുചിമുറിയടക്കം ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ഈ ഓഫിസുകളിൽ പലതിനും ലൈസൻസ് ഇല്ലെന്ന് മാത്രമല്ല ഇവിടങ്ങളിൽ ഒരിക്കൽപോലും പരിശോധന നടക്കാറുമില്ല. ഇത്തരം നിരവധി ബസുകൾ അപകടത്തിൽപ്പെട്ടിട്ടും സുരക്ഷ പരിശോധനക്കോ വേഗനിയന്ത്രണത്തിനോ അധികൃതർ മുതിർന്നിട്ടില്ല.

നിയമപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇവർ യാത്രക്കാരിൽനിന്ന് നേരിട്ട് തുക വാങ്ങാതെ ഏജൻസി, ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഏജൻസിയുമായുള്ള കരാറാണ് ഇവർ തങ്ങളുടെ പ്രവർത്തനം നിയമവിധേയമാണെന്ന് വരുത്തിത്തീർക്കാൻ ഉപയോഗിക്കുന്നത്. ഓരോരോ കാരണങ്ങൾ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കുന്നതിലും ഇവർ മുന്നിലാണ്. തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുകയും കുറക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ലഗേജിെൻറ പേരിൽ ടിക്കറ്റിൽ പറയാത്ത തുക ഈടാക്കുന്നതുസംബന്ധിച്ച് പരാതി വ്യാപകമാണ്. ഇങ്ങനെയുണ്ടാക്കുന്ന വരുമാനത്തിൽനിന്ന് കൃത്യമായ വിഹിതം പൊലീസിലെയും സർക്കാറിലെയും ഉന്നതർക്ക് എത്തുന്നുമുണ്ട്.

Parambara-Cartoon

നിയമം ലംഘിച്ച് ചരക്കുകടത്ത്
ഇത്തരം ബസുകളിൽ ചരക്ക് കടത്താൻ പാടില്ലെന്നുണ്ടെങ്കിലും വൻതുക ഈടാക്കി തുണിത്തരങ്ങൾ മുതൽ ലഹരി പദാർഥങ്ങൾ വരെ ഒരുവിധ രേഖകളുമില്ലാതെ കടത്തുന്നു. ഇവ പലപ്പോഴും ഒരു മിനിലോറിയിൽ കയറ്റാവുന്നത്ര ഉണ്ടാകും. ലോറി വാടകയേക്കാൾ താഴ്ന്ന നിരക്കും പരിശോധനകൾ ഉണ്ടാകില്ലെന്നതും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്നതുമാണ് ആകർഷണം. പൊലീസ്, നികുതി, മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനകൾ ഒഴിവാക്കി ഒത്താശ ചെയ്യുന്നു. നടപടിയെടുക്കാൻ ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്കും ഇവരുടെ ഭീഷണി നേരിടേണ്ടിവരും. ലഗേജിന് പ്രത്യേക നിരക്ക് ഈടാക്കിയാണ് ഇവരുടെ മറ്റൊരു കൊള്ള. കാഞ്ഞിരപ്പള്ളിയിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള യാത്രക്ക് 4200 രൂപ അടച്ച ദമ്പതികളോട് രണ്ട് വാഴക്കുല കൊണ്ടുപോകാൻ അധികമായി ആവശ്യപ്പെട്ടത് 600 രൂപ. ഇൗ തുകക്ക് രസീത് നൽകില്ല. പരാതിപ്പെടാൻ ശ്രമിച്ചാൽ ഭീഷണിയും അസഭ്യവർഷവുമാകും മറുപടി. അത്യാധുനിക സൗകര്യങ്ങളുള്ള ബസിൽ ജീവനക്കാരെ കാണേണ്ടപോലെ കണ്ടാൽ അനാശാസ്യത്തിനുവരെ സൗകര്യം ചെയ്തുകൊടുക്കുന്നതായും പരാതിയുണ്ട്.

രജിസ്ട്രേഷൻ അരുണാചൽപ്രദേശിൽ
രജിസ്ട്രേഷെൻറയും പെർമിറ്റിെൻറയും ഇൻഷുറൻസിെൻറയും മറവിൽ ഇക്കൂട്ടർ നടത്തുന്ന വെട്ടിപ്പുകൾ സംസ്ഥാനത്തിെൻറ ഖജനാവിന് ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഇരുന്നും കിടന്നും യാത്ര ചെയ്യാവുന്ന സ്ലീപർ കം സീറ്റർ ബസുകൾക്ക് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും പെർമിറ്റ് ലഭിക്കാത്തതിനാൽ അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലാകും രജിസ്ട്രേഷൻ.

ഇങ്ങനെ നേടുന്ന ഓൾ ഇന്ത്യ പെർമിറ്റിലാണ് സർവിസ് നടത്തുന്നത്. 17 സംസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താനുള്ള പെർമിറ്റ് അരുണാചൽപ്രദേശിൽ ലഭിക്കും. ഇത് സമ്പാദിക്കുന്നതാകട്ടെ വ്യാജ മേൽവിലാസത്തിലും. ഓരോ വർഷവും ഓരോ കമ്പനിയിൽ വണ്ടിച്ചെക്ക് നൽകി കരസ്ഥമാക്കുന്ന ഇൻഷുറൻസ് രേഖകളാണ് പരിശോധനകളിൽനിന്ന് രക്ഷപ്പെടാൻ മറയാക്കുന്നത്. ഗതഗതസംവിധാനത്തിലെ പൊതു നിയമങ്ങളൊന്നും ഇവർ പാലിക്കാറില്ല. പലപ്പോഴും ബസ് മണിക്കൂറുകൾ വൈകിയാണ് എത്തുക. ഇതേക്കുറിച്ച് ചോദിച്ചാൽ ധിക്കാരപരമായ മറുപടിയാകും ജീവനക്കാരുടേത്. അർധരാത്രിപോലും യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവങ്ങളുണ്ട്.

അപകടക്കേസുകളിൽ ദൃക്സാക്ഷികളുണ്ടെങ്കിൽ പോലും മുതലാളിമാർ പണമെറിഞ്ഞ് കേസിൽനിന്ന് ഊരും. നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കിയാൽ നിലവിൽ അന്തർസംസ്ഥാന സർവിസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും പെർമിറ്റ് റദ്ദാക്കാവുന്നതാണ്. ഒളിച്ചുവെക്കാനാവാത്ത ചട്ടലംഘനങ്ങൾ കണ്ടെത്തിയാൽ തന്നെ മുതലാളിമാർ പിഴയടച്ചും അധികൃതർക്ക് പടി കൊടുത്തും വീണ്ടും അനുമതി നേടുകയാണ് പതിവ്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKallada Bus
News Summary - Inter State Bus Service - Article
Next Story