മരട് ഫ്ലാറ്റുപോലെ പൊളിച്ചടുക്കാനുള്ളതാണോ ടെലികോം വ്യവസായം ?
text_fieldsമരടിലെ ഫ്ലാറ്റു സമുച്ചയങ്ങൾ പൊളിച്ചേ തീരൂവെന്ന് വ്യക്തമാക്കി പൊളിക്കൽ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾക്കെ തിരെ സുപ്രീംകോടതി പൊട്ടിത്തെറിച്ചത് കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനായിരുന്നു. അന്നുമുതൽ നിയന്ത്രിത സ്ഫോടനത്തി ലൂടെ ഫ്ലാറ്റു സമുച്ചയങ്ങൾ നിലംപൊത്തുന്നതുവരെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പായിരുന്നു, ഉയർന്നുപൊങ്ങുന്ന ആ പൊടിപടലങ്ങൾക്കായി. കാണാവുന്നിടത്തെല്ലാം കയറിപ്പറ്റി ആ മനോഹര ദൃശ്യം കണ്ടും മൊബൈലിൽ പകർത്തിയും മറ്റുള്ളവർ ക്കു പകർന്നു നൽകിയും കഴിഞ്ഞപ്പോഴാണ് ആകെക്കൂടി ഒരാശ്വാസമായത്. വീണ്ടും ബോറടിച്ചു തുടങ്ങിയപ്പോഴാണ് സുപ് രീംകോടതി അവസരോചിത ഇടപെടൽ നടത്തിയത്. ഇത്തവണ പൊളിക്കാനുള്ളത് കുറെ ടെലികോം മുതലാളിമാരെയാണ്, അതും സർക്കാ റിന് പണം നൽകാത്തവരെ. പോരേ ആഹ്ളാദത്തിന്. ഇനി അതിനായുള്ള കാത്തിരിപ്പാണ്. പക്ഷേ, അതുകൂടി കഴിയുേമ്പാഴേക്ക് മൊബൈലിൽ ഇത്തരം സന്തോഷവാർത്തകൾ പങ്കുവെക്കാൻ തുടർന്നും അവസരം ഉണ്ടാകുമോ എന്നതാണ് ഇപ്പോഴുയരുന്ന സംശയം.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുത്തരവിട്ടത് വേദനയോടെയാണെന്നും നിയമ ലംഘകർക്ക് മരട് ഒരു പാഠമാകെട ്ടയെന്നും ഉത്തരവിട്ട ന്യായാധിപൻ തന്നെ പിന്നീട് വ്യക്താക്കിയിരുന്നു. എന്തായാലും മരട് പാഠമായി, നിയമ ലംഘകർക ്ക് മാത്രമല്ല, പരസ്യങ്ങളും വാഗ്ദാനങ്ങളും വിശ്വസിച്ച് നിക്ഷേപമിറക്കുന്ന സകലർക്കും. എന്നിട്ടും പഠിക്കാത്തവർക്കായാണ് കഴിഞ്ഞ ആഴ്ച ടെലികോം കമ്പനികളുടെ കുടിശിക പിരിച്ചെടുക്കാത്ത വിഷയത്തിൽ സുപ്രീംകോടതി വീണ്ടും വടിയെടുത്തത്. കോടതി വിധി നടപ്പാക്കാതിരിക്കാൻ ഒരു ഡെസ്ക് ഒാഫീസർക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ചപ്പോഴേ ഡെസ്ക് ഒാഫിസർ നന്നായി, രാത്രി 12 മണിക്കു മുമ്പ് പണമടച്ചോളാൻ ഉത്തരവ് നൽകിയാണ് ടെലികോം യൂപി സർക്കിൾ കൈകഴുകിയത്. അന്നു മുതൽ ടെലികോം മേഖലയിൽനിന്നുയരുന്ന പൊടിപടലങ്ങൾ അടങ്ങുേമ്പാൾ എന്താണ് അവശേഷിക്കുക എന്നാണ് ഇനിയറിയാനുള്ളത്. അതിനിനി മാർച്ച് 17 വരെ മാത്രം കാത്തിരുന്നാൽ മതി.
ജനുവരി 24നകം എ.ജി.ആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശികയായ 1.47 ലക്ഷം കോടി രൂപ അടക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയ കോടതി പണം അടക്കാൻ സാവകാശം തേടിയുള്ള ഹരജികൾ തള്ളിയാണ് മാർച്ച് 17നകം മുഴുവൻ തുകയും അടച്ചു തീർക്കാൻ കമ്പനികളോട് നിർദ്ദേശിച്ചിരിക്കുന്നത്.
എ.ജി.ആർ കുരുക്ക്
ടെലികോം മേഖലയുടെ രക്ഷക്കായി സർക്കാർ കൊണ്ടുവന്ന ഒരു വ്യവസ്ഥയാണ് കുരുക്കായി മാറിയിരിക്കുന്നത്. 1994 ൽ ടെലികോം വ്യവസായത്തിൽ സ്വകാര്യ മേഖലക്ക് പ്രവേശനം അനുവദിച്ചപ്പോൾ ഉയർന്ന ലൈസൻസ് ഫീസാണ് ഏർപ്പെടുത്തിയിരുന്നത്. ഇതു സ്വകാര്യ മേഖലയുടെ വളർച്ചക്കും നിേക്ഷപത്തിനും തടസ്സമാണെന്ന് കണ്ട് സർക്കാർ തന്നെ അവതരിപ്പിച്ച വരുമാനം പങ്കിടൽ പദ്ധതിയാണ് എ.ജി.ആർ എന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (ക്രമീകരിച്ച മൊത്ത വരുമാനം). ഇതനുസരിച്ച് ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ചാർജും കമ്പനികളുടെ ക്രമീകരിച്ച മൊത്ത വരുമാനത്തിെൻറ നിശ്ചിത ശതമാനമായി തീരുമാനിച്ച് കമ്പനികൾ സർക്കാറിന് നൽകണം. ടെലികോം കമ്പനികളും ടെലികമ്യൂണിക്കേഷഷൻ ഡിപാർട്ടുമെൻറും തമ്മിൽ 1999ൽ ഉണ്ടാക്കിയ കരാർ അനുസരിച്ചാണ് ഇത് തീരുമാനിച്ചത്. ഇതനുസരിച്ച് എ.ജി.ആറിെൻറ എട്ടു ശതമാനമാണ് കമ്പനികൾ നൽകേണ്ടത്. എന്നാൽ, പിന്നീട് എ.ജി.ആർ എന്നതിെൻറ നിർവചനത്തെ ചൊല്ലി കമ്പനികളും സർക്കാറും തമ്മിൽ തർക്കമായി. ടെലികോം സേവനങ്ങളിൽനിന്നുള്ള വരുമാനം മാത്രം കണക്കാക്കിയാൽപോരെന്നും കമ്പനികളുടെ ലാഭവിഹിതം, മറ്റു നിക്ഷേപങ്ങളിൽനിന്നുള്ള പലിശ, പരസ്യം, ആസ്തികേളാ നിക്ഷേപങ്ങളോ വിൽക്കുേമ്പാഴുള്ള ലാഭം എന്നിവയെല്ലാം കൂടി ചേർത്തുവേണം വരുമാനം കണക്കാക്കാനെന്നും സർക്കാർ നിലപാട് സ്വീകരിച്ചതോടെയായിരുന്നു ഇത്. ഇതനുസരിച്ച് അന്നത്തെ 17കമ്പനികൾക്ക് നോട്ടീസും നൽകി. കമ്പനികൾ ടെലികോം ഡിസ്പ്യൂട്ട് സെറ്റിൽമെൻറ് ആൻഡ് അപലേറ്റ് ട്രൈബ്യൂണലിനെ (ടിഡി.സാറ്റ്) സമീപിച്ചു. 2007ൽ ടി.ഡി സാറ്റ് സർക്കാർ വാദം സ്വീകരിച്ചു. കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഉത്തരവ് റദ്ദാക്കുകയും പുനപരിശോധിക്കാൻ ടി.ഡി സാറ്റിന് നിർദ്ദേശം നൽകുകയും ചെയ്തു. 2015ൽ ടി.ഡി സാറ്റ് കമ്പനികളുടെ വാദം അംഗീകരിച്ച് ഉത്തരവിറക്കി. ഇതിനെതിരായ സർക്കാർ അപ്പീലിൽ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് 2019 ഒക്ടോബർ 24ന് സർക്കാർ വാദം അംഗീകരിച്ച് കമ്പനികൾ കുടിശിക അടക്കാൻ ഉത്തരവിടുകയായിരുന്നു. ഇതനസരിച്ച് പണമടക്കുന്നതിൽ സാവകാശം വേണെംന്ന അപേക്ഷയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
വഴിയൊരുക്കുന്നത് ഇരട്ടക്കുത്തകക്ക്
പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്ന പോലായി ഇതോടെ രാജ്യത്തെ ടെലികോം വ്യവസായത്തിെൻറ അവസ്ഥ. 117.58 കോടി മൊബൈൽ കണക്ക്ഷനുകളുള്ള രാജ്യത്ത് നിലവിൽ മുകേഷ് അംബാനിയുടെ ജിയോ, വൊഡാഫോൺ െഎഡിയ, എയർടെൽ, ബി.എസ്.എൻ.എൽ എന്നീ നാലു പ്രധാന സേവന ദാതാക്കൾ മാത്രമാണുള്ളത്. കഴിഞ്ഞ 20വർഷത്തിനിടെ 16 കമ്പനികളാണ് കളം വിട്ടത്. ഹച്ച്, എത്തിസലാത്ത്, ടെലനോർ തുടങ്ങി തുടങ്ങി ബഹുരാഷ്ട്ര കമ്പനികൾ വരെയുണ്ട് അവയിൽ. എങ്ങുമെത്താതെ പോയ സ്പെക്ട്രം അഴിമതി ആരോപണത്തെ തുടർന്ന് സുപ്രീംകോടതി തന്നെ സ്പെക്ട്രം ലൈസൻസുകൾ റദ്ദാക്കിയതോടെ നിക്ഷേപം ഉപേക്ഷിച്ച് തടി കഴിച്ചിലാക്കിയാണ് ചില കമ്പനികൾ പോയതെങ്കിൽ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പ്രമുഖ കമ്പനികളിൽ ലയിക്കുകയോ പാപ്പാരയി പ്രഖ്യാപിച്ച് പ്രവർത്തനം അവസാനിപ്പിക്കുകയോ ആണ് മറ്റു കമ്പനികൾ ചെയ്തത്. ഏറ്റവും ഒടുവിൽ മുകേഷ് അംബാനിയുടെ ജിയോ ഉയർത്തിയ കുറഞ്ഞ നിരക്ക് വെല്ലുവിളി അതിജീവിക്കാനാവാതെ വന്നതോടെ അതുവരെ പരസ്പരം മത്സരിച്ചിരുന്ന വമ്പൻകമ്പനികളായ വൊഡാഫോണിനും െഎഡിയക്കും വരെ പരസ്പരം ലയിക്കേണ്ടി വന്നു. കഴിഞ്ഞ ഒക്ടോബർ - ഡിസംബർ സാമ്പത്തിക പാദത്തിൽ മാത്രം വൊഡാഫോൺ െഎഡിയയുടെ നഷ്ടം 6439 കോടിയായിരുന്നു. വൊഡാഫോൺ െഎഡിയ മാത്രം സർക്കാറിന് കുടിശിക നൽകാനുള്ളത് 53038 കോടി രൂപയാണ്. ഭാരതി എയർടെൽ 35586 കോടി രൂപയും ടാറ്റ ടെലി സർവീസസ് 13800 കോടി രൂപയും ബി.എസ്.എൻ.എൽ 4989 കോടിയും എം.ടി.എൻ.എൽ 3122കോടി രൂപയുമാണ് അടക്കാനുള്ളത്. ഏറ്റവും അവസാനം ആരംഭിച്ചതായതുകൊണ്ടുതന്നെ ജിയോക്ക് കുടിശിക 195 കോടിയേ ഉണ്ടായിരുന്നുള്ളൂ. അവരത് അടച്ചു തീർത്തു. എയർടെൽ 10000 കോടി നൽകി. ബാക്കി മാർച്ച് 17ന് മുമ്പ് അടക്കാമെന്നും അറിയിച്ചു. പണം അടക്കാൻ നിലവിൽ മാർഗം ഉള്ളതും അവർക്കു മാത്രമാണ്. വൊഡാഫോൺ 2500 കോടിയാണ് അടച്ചത്. കുടിശിക ഒന്നിച്ച് അടക്കേണ്ടി വന്നാൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് അവരുടെ അഭിഭാഷൻ പറഞ്ഞത്. വൊഡാഫോൺ െഎഡിയയയും ബി.എസ്.എൻ.എല്ലും കൂടി പ്രതിസന്ധിയിലേക്ക് നീങ്ങിയാൽ പിന്നെ മത്സരം ഇല്ല, അവശേഷിക്കുക ജിയോയും സുനിൽ മിത്തലിെൻറ ഭാരതി എയർടെല്ലും മാത്രമാവും.
നിർണായക സന്ധി
രാജ്യം ഒരു നിർണായ കാലഘട്ടത്തിൽകൂടിയാണ് കടന്നു പോകുന്നത്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. വിത്തെടുത്ത് കുത്തിയും പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുമാണ് കേന്ദ്രം നിത്യനിദാനത്തിന് വഴികാണുന്നത്. അതിനിടെ വീണുകിട്ടിയ ഒരവസരമായി സുപ്രീംകോടതിയുടെ വിധി. പുറമേ സന്തോഷം കാട്ടുന്നില്ലെങ്കിലും ഒരു വർഷത്തെ പ്രതിരോധ ബജറ്റിെൻറ പകുതിയോളം വരുന്ന ഭീമമായ തുക വീണു കിട്ടുന്നത് വേണ്ടെന്നു വെക്കാനുള്ള സന്മനസൊന്നും വിറ്റൂണികളായ കേന്ദ്ര സർക്കാറിൽനിന്ന് പ്രതീക്ഷിക്കാനില്ല. ശമ്പളം പോലും നേരാംവണ്ണം കൊടുക്കാൻ സാധിക്കാത്ത ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും കുടിശിക അടക്കണമെങ്കിൽ സർക്കാർ കൈയയച്ചു സഹായിക്കാതെ വഴിയുമില്ല. രാജ്യമാണെങ്കിൽ 5ജി സാേങ്കതിക വിദ്യയുടെ പടിവാതിൽക്കൽ എത്തി നിൽക്കുകയുമാണ്. അതിവേഗ ഇൻറർനെറ്റിെൻറ പുതുസാധ്യതകൾ പൗരന്മാർ അറിയണമെങ്കിൽ ടെലികോം കമ്പനികൾ വമ്പൻ നിക്ഷേപം നടത്തേണ്ട കാലമാണ് വരുന്നത്. അതിനിടയിലാണ് കൂനിൻമേൽകുരുവായി കുടിശിക വന്നത്. സർക്കാർ അനുകൂല നിലപാട് എടുക്കുന്നില്ലെങ്കിൽ ഇനി പണം മുടക്കാനില്ലെന്നാണ് വൊഡാേഫാൺ െഎഡിയ തലവനും ബിർള ഗ്രൂപ് തലവനുമായ കുമാർമംഗലം ബിർള നേരത്തെ വിധിവന്നപ്പോഴേ പറഞ്ഞു.
നഷ്ടക്കച്ചവടത്തിന് പണം മുടക്കാനില്ലെന്ന് വൊഡാഫോൺ തലവൻ നിക്ക് റീഡും പറഞ്ഞു കഴിഞ്ഞു. 5ജി വരുന്നത് അത്ര സുഗമം ആവില്ലെന്ന് ചുരുക്കം. ഒക്ടോബറിൽ വിധി വന്ന പിന്നാലെ കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ 5ജി സേവനത്തിനായി സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിക്കാമെന്നും കുടിശിക അതിലേക്ക് കമ്പനികളുടെ വിഹിതമായിപരിഗണിക്കാമെന്നും സൂചന നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതി വടിയെടുത്ത സാഹചര്യത്തിൽ സർക്കാറിനും ഇനി വേറെ വഴികളൊന്നുമില്ല.
കടപ്രതിസന്ധിയും തൊഴിൽ നഷ്ടവും
രാജ്യത്തെ ബാങ്കുകളാണ് നിലവിൽ തികച്ചും അസ്വസ്ഥരായിരിക്കുന്നത്. നിഷ്ക്രിയ ആസ്തികൾ വർധിച്ചതിെൻറ പേരുദോഷം അവർക്കിപ്പോഴും മാറിയിട്ടില്ല. അതിനിടയിലാണ് നിലവിൽ ഉള്ളതും ഇല്ലാത്തതുമായ കുറെ കമ്പനികൾ കൂടി പ്രതിസന്ധിയിലാവുന്നത്. പലതും വൻ തുക വായ്പക്കാരാണ്. വോഡഫോൺ െഎഡിയക്കു മാത്രം പലരിൽനിന്നായി 1.15 ലക്ഷം കോടി രൂപയാണ് കടം. ഇൗ കമ്പനികൾ പാപ്പർ സൂട്ട് ഫയൽചെയ്താൽ കുടുങ്ങുക ബാങ്കുകളാവുമെന്ന് എസ്.ബി.െഎ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു കഴിഞ്ഞു. 29000 കോടി രൂപയാണ് എസ്.ബി.െഎ മാത്രം വായ്പ നൽകിയിരിക്കുന്നത്. ഇതിനുപുറമേയാണ് അടച്ചു പൂട്ടൽ ഉണ്ടായാൽ പതിനായിരങ്ങളുടെ തൊഴിൽ നഷ്ട ഭീഷണി.
ഭാരം സാധാരണക്കാർക്ക്
ജിയോയുടെ വരവും നിരക്കുകുറച്ചുള്ള മത്സരവും ഇന്ത്യൻ ടെലികോം ഉപഭോക്താക്കളുടെ സുവർണ കാലമായിരുന്നു. ഒരു ജി.ബിക്ക് 250 രൂപ കൊടുത്തിരുന്നിടത്തുനിന്ന് അൺലിമിറ്റഡ് ഡേറ്റ ഉപഭോഗത്തിലേക്കുള്ള പ്രയാണം. ഇതോടെ ഏതു പട്ടിണിക്കാരനും സ്മാർട്ട്ഫോൺ ഉടമയുമായി. കൂലിപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾ വരെ വീട്ടിലേക്ക് വീഡിയോ കോൾ നടത്തിയിരുന്ന കാലം. ഇതിലേക്കുകൂടിയാണ് കരിനിഴൽ പടരുന്നത്. ഡിസംബർ^ജനുവരി മാസങ്ങളിലായി നിരക്ക് ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. ടിക്ടോക് മുതൽ ട്വിറ്റർ വരെ എല്ലാത്തിനും ഉപഭോക്താവിനെ അടിമകളാക്കാൻ നിരക്കിളവിനായിക്കഴിഞ്ഞു. വായനയും കാഴ്ചയും കേൾവിയുമെല്ലാം എല്ലാം ഇൻറർനെറ്റിലേക്കാണ് ചാഞ്ഞിരിക്കുന്നത്. ഇനിയാണ് ചൂഷണത്തിനുള്ള കാലം. മത്സരം ഇല്ലാത്ത കാലം കൂടിയാണ് വരാനിരിക്കുന്നതെങ്കിൽ പ്രത്യേകിച്ചും. ശരാശരി ഉപഭോക്താവ് നൽകുന്നത് 200 രൂപയാണെന്നും ഇത് മുന്നൂറെങ്കിലും ആയേ മതിയാകൂ എന്നുമാണ് ഭാരതി എയർടെൽ അധികൃതർ നേരത്തെ പറഞ്ഞുവെച്ചിരിക്കുന്നതും. ഇനി സുപ്രീംകോടതി വിധി നടപ്പാക്കാൻ കാത്തിരിക്കാം. പൊടിപടലങ്ങൾ അടങ്ങുേമ്പാൾ അറിയാം, ആരൊക്കെ കാണുമെന്നും നാം എത്ര വീതം കൊടുക്കേണ്ടി വരുമെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.