ബി.ജെ.പി മുന്നിലെത്താം പേക്ഷ, സീറ്റ് എണ്ണം?
text_fieldsഞായറാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോ ദിയുടെ തിരിച്ചുവരവാണ് മേയ് 23ന് രാജ്യം പ്രതീക്ഷിക്കുന്ന വാർത്ത. അതങ്ങനെ സംഭവിച്ച ാലും ഇല്ലെങ്കിലും എക്സിറ്റ് പോൾ ഫലങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങുേമ്പാൾ പലതും ബാക് കികിടക്കുന്നുണ്ട്. 23ന് ഇതിെൻറ ഉത്തരം ലഭിക്കുെമങ്കിലും ഇപ്പോഴത്തെ ഫലങ്ങളെ വോട് ടുവിഹിതം, സംസ്ഥാനതല ചിത്രം എന്നിവയുടെ അടിസ്ഥാനത്തിൽ കീറിമുറിച്ചു പരിശോധിക് കുന്നത് കൗതുകകരമായിരിക്കും.
വോട്ടുവിഹിതം പറയുന്ന കഥ
ഏതൊരു വോട്ടെ ടുപ്പിെൻറയും ഏറ്റവും പ്രധാന ഘടകം ഓരോ പാർട്ടിയും നേടുന്ന വോട്ടുശതമാനമാെണങ്കി ലും ഇത്തവണ എക്സിറ്റ് പോൾ ഫലം പ്രവചിച്ച പല ഏജൻസികളും ഓരോ പാർട്ടിയുടെയും വോട്ടു വിഹിതം പ്രവചിച്ചില്ല. വോട്ടുശതമാന പ്രവചനം സീറ്റുകളിലേക്കു മാറ്റുേമ്പാൾ പിഴവ ിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. വോട്ടുശതമാനം പ്രവചിച്ച നാലു ഏജ ൻസികൾ എൻ.ഡി.എക്കും യു.പി.എക്കും നൽകിയ വിഹിതം ശ്രദ്ധിക്കാം. ടൈംസ് നൗ/വി.എം.ആർ സർവേയിൽ എൻ.ഡി.എയുടെ വോട്ടുശതമാനം 41.1 ആകുേമ്പാൾ ന്യൂസ് 18 ഇപ്സോസിെൻറ കണക്കിൽ ഇത് 48.5 ആണ്. 42.3 ശതമാനമാണ് സിവോട്ടറുടെ പ്രവചനം. 2014ൽ എൻ.ഡി.എയുടെ വോട്ടുവിഹിതം 38.5 ആയിരുന്നു.
യു.പി.എയുടെ കാര്യത്തിൽ, ആക്സിസ് പ്രവചിച്ച 25 ശതമാനം മുതൽ, വി.എം.ആർ പറയുന്ന 31.7 ശതമാനം വരെ ഉണ്ട്. സിവോട്ടർ യു.പി.എക്ക് 29.6 ശതമാനവും പ്രവചിക്കുന്നു. 2014ൽ യു.പി.എ നേടിയ 6-9 ശതമാനം വോട്ടുവിഹിതം കണക്കിലെടുക്കുേമ്പാൾ ഇത്തവണത്തെ ചില പ്രവചനങ്ങൾ പ്രകാരം വൻ വർധനയാണ് കാണിക്കുന്നത്. രസകരമായ കാര്യം, നാലിൽ രണ്ടു സർവേകളുടെയും പ്രവചനപ്രകാരം യു.പി.എ വോട്ടിലുണ്ടായ വർധന എൻ.ഡി.എയുടെ വോട്ടിലുണ്ടായ വർധനയേക്കാൾ കൂടുതലാണ് എന്നതാണ്.
സർവേകൾ ഇരു മുന്നണികൾക്കും നൽകിയ സീറ്റിെൻറ എണ്ണംകൂടി ഇതിെനാപ്പം പരിശോധിക്കുേമ്പാഴാണ് കാര്യങ്ങൾ കൂടുതൽ കൗതുകകരമാകുന്നത്. എൻ.ഡി.എക്കും യു.പി.എക്കും ലഭിച്ച വോട്ടുവിഹിതത്തിലെ വ്യത്യാസം 10 ശതമാനത്തിൽ താെഴ മാത്രം പ്രവചിക്കുേമ്പാഴാണ് സീറ്റ് എണ്ണത്തിൽ വൻ വ്യത്യാസം പറയുന്നത്. ടൈംസ് നൗ-വി.എം.ആർ സർവേയിൽ 174 സീറ്റിെൻറ വ്യത്യാസമാണ് ഇരു മുന്നണികൾക്കും ഇടയിലുള്ളത്. 306 സീറ്റുവരെ എൻ.ഡി.എക്ക് പ്രവചിക്കുേമ്പാൾ യു.പി.എക്ക് 132 മാത്രമേ നൽകുന്നുള്ളൂ. അതേസമയം, 13 ശതമാനത്തിെൻറ വോട്ടുവ്യത്യാസം പ്രവചിക്കുന്ന സിവോട്ടർ പേക്ഷ, 159 സീറ്റിെൻറ മാത്രം വ്യത്യാസമേ പറയുന്നുള്ളൂ. അതായത്, എൻ.ഡി.എക്ക് 287ഉം യു.പി.എക്ക് 128ഉം സീറ്റുകൾ. മൊത്തം പ്രവചനങ്ങൾ എടുക്കുേമ്പാൾ, നീൽസണിെൻറ 267 മുതൽ ആക്സിസിെൻറ 339-365 വരെ എൻ.ഡി.എക്കും യു.പി.എക്ക് 82 (ഇപ്സോസ്) മുതൽ 132 (വി.എം.ആർ) വരെയും വരുന്നുണ്ട്.
സംസ്ഥാനങ്ങളിലെ വൈരുധ്യം
വോട്ടുശതമാനത്തിനപ്പുറം സംസ്ഥാനതലത്തിലുള്ള സീറ്റ് വിഹിതം പരിശോധിച്ചാലും വലിയ ഏറ്റക്കുറച്ചിലുകൾ കാണുന്നുമുണ്ട്. അതെങ്ങനെയെന്ന് നോക്കാം.
ഉത്തർപ്രദേശ്
യു.പിയിൽ എൻ.ഡി.എക്ക് 65 മുതൽ (ടുഡെയ്സ് ചാണക്യ, ഇന്ത്യാ ടുഡേ, ആക്സിസ്) 33 വരെ (എ.ബി.പി-നീൽസൺ) ആണ് പ്രവചനങ്ങളിലെ ഏറ്റക്കുറച്ചിൽ. സിവോട്ടർ എൻ.ഡി.എക്ക് 38 സീറ്റും പ്രവചിക്കുന്നു. എസ്.പി-ബി.എസ്.പി മഹാസഖ്യത്തിനാണെങ്കിൽ 13 മുതൽ (ചാണക്യ) 45 വരെ (നീൽസൺ) യും പറയുന്നു. ഇതിനിടെ സർവേകളെല്ലാം കോൺഗ്രസിന് രണ്ടു സീറ്റു മാത്രമാണ് നൽകുന്നത്.
പശ്ചിമ ബംഗാൾ
ബംഗാളിലും ഇതുപോലെ ഒാരോ സർവേയും വ്യത്യസ്ത കണക്കാണ് പറയുന്നത്. ന്യൂസ് 18 ഇപ്സോസ് 3-5 സീറ്റ് ബി.ജെ.പിക്കും 36-38 സീറ്റ് തൃണമൂലിനും പറയുേമ്പാൾ ആക്സിസിെൻറ കണക്കിൽ ഇരു പാർട്ടികൾക്കും 19-22 വരെയാണ്. ടുഡെയ്സ് ചാണക്യ 23 തൃണമൂലിനും 18 ബി.ജെ.പിക്കും നൽകുന്നു. നീൽസൺ കണക്കിൽ തൃണമൂൽ 24, ബി.ജെ.പി 16 ആണ്.
ആന്ധ്രപ്രദേശ്
ഏെറ അന്തരമുള്ള പ്രവചനം വന്ന മറ്റൊരു സംസ്ഥാനം ആന്ധ്രയാണ്. രണ്ടു സർവേകൾ ടി.ഡി.പിക്ക് മുൻ തൂക്കം നൽകുേമ്പാൾ ബാക്കിയുള്ളവ വൈ.എസ്.ആർ.സി.പിക്ക് ഒപ്പമാണ്. ചാണക്യയുടെ കണക്കിൽ: ടി.ഡി.പി 17, വൈ.എസ്.ആർ.സി.പി: 8, സിവോട്ടർ ടി.ഡി.പിക്ക് 14, വൈ.എസ്.ആർ.സി.പിക്ക് 11ഉം പറയുന്നു. അതേസമയം, ഇന്ത്യാ ടുഡേയുടെ പ്രവചനം വൈ.എസ്.ആർ.സി.പി: 18-20, ടി.ഡി.പി 4-6 എന്നുമാണ്.
ഒഡിഷ, കർണാടക
ഒട്ടുമിക്ക സർവേകളും ഒഡിഷയിൽ ബി.ജെ.പിയുടെ മുന്നേറ്റം പ്രവചിക്കുന്നുണ്ടെങ്കിലും സീറ്റ് എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ട്. ഇതുപോലെതന്നെയാണ് കർണാടകയിലും.
(ന്യൂസ് ഡെസ്ക്, മാധ്യമം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.