Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ കൗൺസിൽ: ഒരു വെള്ളാനയുടെ പരാജയ ചരിത്രം

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ കൗൺസിൽ:   ഒരു വെള്ളാനയുടെ പരാജയ ചരിത്രം
cancel

വലിയ നയപരമായ പ്രതീക്ഷകളോടെയും അവകാശവാദങ്ങളോടെയുമാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) രൂപവത്കരിച്ചതെങ്കിലും, കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനാനുഭവം പരിശോധിച്ചാൽ ഇതൊരു അനാവശ്യ ബ്യൂറോക്രസി മാത്രമായി മാറിയതായി കാണാം. യഥാർഥത്തിൽ സർവകലാശാലകൾക്ക് നേരിട്ട് സ്വതന്ത്രമായി ചെയ്യാവുന്ന അക്കാദമിക കാര്യങ്ങൾക്കു പോലും കൗൺസിലിന്റെ അനുമതിക്കായി ഫയലുകൾ കാത്തുകിടക്കേണ്ടി വരുന്നത് ചുവപ്പുനാടകളുടെ നീളം കൂട്ടാനും സ്വയംഭരണാവകാശത്തെ തകർക്കാനും മാത്രമേ ഉപകരിച്ചിട്ടുള്ളൂ. ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൃത്യമായ അന്താരാഷ്ട്ര ദിശാബോധം നൽകുന്നതിലോ വിദേശ സർവകലാശാലകളുടെ വിപ്ലവകരമായ മാതൃകകൾ വിജയകരമായി നടപ്പിലാക്കുന്നതിലോ ഈ കൗൺസിൽ പൂർണമായി പരാജയപ്പെട്ടു.

ഹാർവഡും ഓക്സ്ഫഡും പുതിയ ആശയങ്ങളുമായി നാളെയിലേക്ക് കുതിക്കുമ്പോൾ, കേരളത്തിലെ സർവകലാശാലകൾ ഇന്നലെകളിൽ കെട്ടിപ്പടുത്ത ചുവപ്പുനാടകളിൽ കുരുങ്ങി ശ്വാസംമുട്ടുകയാണ്; കെ.എസ്.എച്ച്.ഇ.സി പോലുള്ള സമിതികൾ ഉന്നത വിദ്യാഭ്യാസത്തിന് ചിറകുകൾ നൽകുന്നതിനുപകരം, അതിന്റെ കാലുകളിൽ ബ്യൂറോക്രസിയുടെ കനത്ത ഇരുമ്പുചങ്ങലകൾ അണിയിക്കുകയാണ് ചെയ്തത്. അക്കാദമിക വികേന്ദ്രീകരണത്തിന് പകരം അനാവശ്യമായ കേന്ദ്രീകരണവും നിയന്ത്രണങ്ങളും അടിച്ചേൽപിക്കുന്ന ഒരു വെള്ളാനയായി കൗൺസിൽ മാറി. കോടികൾ ചെലവഴിച്ച് ഉണ്ടാക്കിയ ഈ സംവിധാനം സർവകലാശാലകളെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നതിന് പകരം വെറുമൊരു കൺവെൻഷനൽ ഓഡിറ്റിങ് സ്ഥാപനമായി ചുരുങ്ങിപ്പോയി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിൽ ഇതൊരു അർഥശൂന്യവും പരാജയപ്പെട്ടതുമായ പരീക്ഷണമായിരുന്നു എന്ന് തുറന്നുപറയാൻ നമ്മൾ മടിക്കരുത്; ഈ കൗൺസിൽ ഒന്നുകിൽ പൂർണമായി പിരിച്ചുവിടുകയോ, അല്ലെങ്കിൽ വെറുമൊരു നോൺ-ഇന്റർഫിയറിങ് ഉപദേശക സമിതി മാത്രമായി ചുരുക്കുകയോ ചെയ്യേണ്ടത് സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിന് അത്യന്താപേക്ഷിതമാണ്.

തലമുറകൾക്കൊപ്പം

വളരുന്ന അധ്യാപനം

സിസ്റ്റത്തെയും വിദ്യാർഥികളെയും മാത്രം കുറ്റം പറഞ്ഞതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗം നന്നാകില്ല, കാരണം പുതിയ തലമുറയുടെ ആധുനികവും യുക്തിസഹവുമായ ചോദ്യങ്ങളെ നേരിടാൻ നമ്മുടെ അധ്യാപക സമൂഹവും പൂർണ സജ്ജരാകേണ്ടതുണ്ട്. പല കോളജ് അധ്യാപകരും തങ്ങൾ മുപ്പതോ ഇരുപതോ വർഷം മുമ്പ് വിദ്യാർഥിയായിരുന്നപ്പോൾ പഠിച്ച പഴയ മഞ്ഞച്ച നോട്ടുകൾ തന്നെയാണ് ഇപ്പോഴും ക്ലാസുകളിൽ യാന്ത്രികമായി വായിച്ചുകേൾപ്പിക്കുന്നത് എന്ന പരിതാപകരമായ അവസ്ഥ മാറണം. അധ്യാപകർക്കായി നിരന്തരമായ നൈപുണ്യ വികസന പരിപാടികളും ആഗോളതലത്തിലുള്ള റീ-ബൂട്ടിങ് പരിശീലനങ്ങളും ഓരോ രണ്ടു വർഷത്തിലും നിർബന്ധമാക്കണം.

പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ ടൂളുകൾ, ആധുനിക ഗവേഷണ രീതികൾ എന്നിവയെക്കുറിച്ച് അധ്യാപകർക്ക് കൃത്യമായ അവബോധവും അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള യോഗ്യതയും ഉണ്ടാകണം. കുട്ടികളെ വെറുതെ പഠിപ്പിക്കാൻ മാത്രമല്ല, അവരുടെ കരിയർ വെല്ലുവിളികളും മാനസികാവസ്ഥയും മനസ്സിലാക്കി കൃത്യമായ ദിശയിലേക്ക് നയിക്കാനുള്ള ഒരു ‘ലൈഫ് മെന്റർ’ ആകാനുള്ള ശേഷിയും ഇന്നത്തെ അധ്യാപകർക്ക് അത്യന്താപേക്ഷിതമാണ്.

കേരളം ഇന്ന് നേരിടുന്നത് തികച്ചും സങ്കീർണവും ഭയപ്പെടുത്തുന്നതുമായ ഒരു ഡെമോഗ്രാഫിക് പ്രതിസന്ധിയാണ്, കാരണം നമ്മുടെ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും എണ്ണം അതിവേഗം കുറയുകയും ചെയ്യുന്നു. അവശേഷിക്കുന്ന ഈ കുറഞ്ഞ ഊർജസ്വലരായ യുവാക്കളെക്കൂടി നമ്മൾ ഇവിടത്തെ തകർന്നതും കാലഹരണപ്പെട്ടതുമായ അക്കാദമിക സിസ്റ്റം കാരണം വിദേശത്തേക്ക് നിർബന്ധപൂർവം തള്ളിവിടുകയാണെങ്കിൽ, അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കേരളം യുവാക്കളില്ലാത്ത, വയോധികർ മാത്രം താമസിക്കുന്ന ഒരു വലിയ ആഗോള വൃദ്ധസദനമായി മാറും എന്നതിൽ സംശയമില്ല.

ഇത് കേവലം മിടുക്കരായ കുട്ടികളുടെ ‘ബ്രെയിൻ ഡ്രെയിൻ’ (മസ്തിഷ്ക ചോർച്ച) അല്ല; മറിച്ച്, നമ്മുടെ കാലഹരണപ്പെട്ട വ്യവസ്ഥിതി സ്വന്തം മക്കളെ നിർബന്ധപൂർവം ഇവിടന്ന് തള്ളിപ്പറയുന്ന ‘ബ്രെയിൻ റിജക്ഷൻ’ (മസ്തിഷ്ക പുറന്തള്ളൽ) ആണ്; സ്വന്തം മണ്ണിൽ ശ്വാസംമുട്ടുന്ന പ്രതിഭകൾക്ക് വിദേശത്തെ അന്യമണ്ണാണ് കൂടുതൽ സുരക്ഷിതമായി തോന്നുന്നത്. നമ്മുടെ വിദ്യാർഥികൾ ലോകത്തെവിടെപ്പോയാലും ഏത് വലിയ പ്രതിസന്ധിയിലും തിളങ്ങാൻ കെൽപുള്ള മിടുക്കരാണ്, എന്നാൽ അവർക്ക് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അതേ സമാധാനപരമായ അന്തരീക്ഷവും മികച്ച അവസരങ്ങളും എന്തുകൊണ്ട് സ്വന്തം നാട്ടിൽ നമുക്ക് ഒരുക്കിക്കൂടാ?

അത് സാധിക്കണമെങ്കിൽ നമ്മുടെ കോളജുകളും സർവകലാശാലകളും കേവലം ബിരുദ സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്ന യന്ത്രങ്ങളാകുന്നത് അടിയന്തരമായി നിർത്തണം. അവ പുതിയ ലോകോത്തര ചിന്തകളുടെയും, സ്വതന്ത്ര പരീക്ഷണങ്ങളുടെയും ആഗോള സ്റ്റാർട്ടപ്പുകളുടെയും സർഗാത്മകമായ ഈറ്റില്ലങ്ങളായി മാറണം; മാറ്റം നാളെയല്ല ഇന്നുതന്നെ വേണം, കാരണം നമ്മുടെ വരുംതലമുറകൾ ഇതിനകം തന്നെ കൈയിൽ പാസ്‌പോർട്ടുമായി വിമാനത്താവളങ്ങളിലേക്ക് വണ്ടി കയറിക്കഴിഞ്ഞു.

(കുസാറ്റിലെ സെന്റർ ഫോർ ബജറ്റ്സ്റ്റ ഡീസ് ഡയറക്ടറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityHigher EducationAcademy
News Summary - Higher Education Council: The History of a White Elephant's Failure
Next Story