Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതരളമല്ലാത്ത...

തരളമല്ലാത്ത ജീവിതത്തിെൻറ അതിതരളഗാനം

text_fields
bookmark_border
തരളമല്ലാത്ത ജീവിതത്തിെൻറ അതിതരളഗാനം
cancel

ഗാനമെന്നാൽ ജീവിതമാണെന്നും ജീവിതയാതനകളുെട ഘനഭാവവും കണ്ണീരിെൻറ നൈർമല്യവും ഭാവനയുടെ ഗമഗങ്ങളും ചേരുന്നതാണ് യഥാർഥ ഗസൽ  എന്നും മലയാളിക്ക് പരിചയപ്പെടുത്തിയ ഗായകനാണ് മട്ടാഞ്ചേരിക്കാരനായ ഉമ്പായി. ഗസലിനൊരു നോവുണ്ടെങ്കിൽ,  ഉമ്പായി നടന്നുനീങ്ങിയ വഴികളിൽ  കല്ലും മുള്ളും രെരിഞ്ഞമർന്നതിെൻറ നാദമുണ്ട്. വേദനകളും കാരുണ്യവും തരളമായി തലോടിയിട്ടില്ലാത്ത, പ്രാണതന്ത്രികളിൽതന്നെ  ഉണർന്നുറഞ്ഞുപോയ സംഗീതത്തിെൻറ രാഗപദാവലികളാണ് ആ സംഗീതം.

തനിക്ക് സുന്ദരമായൊരു മുഖമോ, ഒരു സ്റ്റേജ് ലുക്കോ ഇല്ലെന്ന്  ഉമ്പായി തമാശയായി പറയാറുണ്ട്. അങ്ങനെ തുറന്ന് പറയുേമ്പാൾ ആരിലുമില്ലാത്ത  ആർദ്രത നിങ്ങളുടെ പാട്ടിലില്ലേ എന്ന് ആരാധകർ തിരിച്ചുചോദിക്കും. പക്ഷേ കേരളത്തിൽ സ്റ്റേജ് പെർഫോമർ എന്ന നിലയിൽ ലക്ഷങ്ങളെ  ആകർഷിക്കാൻ കഴിയുന്ന അപൂർവം ഗായകരിലൊരാളാണ്  ഉമ്പായി. അദ്ദേഹം പാട്ടിലെ ഒരു ഏകാംഗ പ്രസ്ഥാനമാണെന്നു തന്നെ പറയാം.  അതിനുകാരണം പാട്ടിലെ തരളതയും ഭാവനാവൈഭവവും മാത്രമല്ല, ആലാപനത്തിലെ ആത്മാർഥതയുമാണ്. 

സിനിമയിൽനിന്നും വേറിട്ട ഒരു ഗാനസംസ്കാരം നമുക്കില്ല. ക്ലാസിക്കൽ സംഗീതം ആസ്വദിക്കുന്ന ഒരുവിഭാഗം കഴിഞ്ഞാൽ പിന്നെയെല്ലാം സിനിമാപാട്ടി‍െൻറ ആരാധകർ മാത്രം. അതിൽനിന്ന് വേറിട്ട ഒരു ആസ്വാദനസംസ്കാരത്തിലേക്ക് നാം നടന്നു തുടങ്ങിയിേട്ടയുള്ളൂ. അതിലേക്ക് കൈപിടിച്ച് മലയാളത്തിൽ നടത്തിയവരിൽ ഏറ്റവും പ്രമുഖനാണ് ഉമ്പായി. 

ഉത്തരേന്ത്യയിൽ സിനിമയിൽനിന്ന് വേറിട്ട ഗാനസംസ്കാരം പണ്ടേ സജീവമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സംഗീത സംസ്കാരമായി ഗസലുകൾ  അവിടെ നിലനിൽക്കുന്നു. നമ്മൾ മലയാളം ഗസലുകളെക്കുറിച്ച് കേട്ടുതുടങ്ങിയിട്ടുതന്നെ അധികകാലമായിട്ടില്ല. പണ്ട് പട്ടാളത്തിൽനിന്നും മറ്റും  പോകുന്നവരാണ് ഉത്തരേന്ത്യയിൽനിന്ന് ഹിന്ദിപ്പാട്ടുകൾക്കൊപ്പം ഗസലുകളെപ്പറ്റി സാധാരണക്കാരോട് പറയുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ ഒരു  ന്യൂനപക്ഷം കച്ചവടത്തിനായും മറ്റും മുംബൈയിൽപോയിവരുേമ്പാൾ അവിടെനിന്ന് നല്ല സംഗീത സംസ്കാരത്തെയും ഇങ്ങോട്ടു  വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. അതിെൻറ അലയൊലികൾ അങ്ങ് മട്ടാഞ്ചേരിയിലും കേട്ടു. 

Umbai

സൗഹൃദസദസുകളിൽ ഒരവധൂതനെപ്പോലെ പാടിനടന്ന മെഹ്ബൂബ് മാഷ് ഖവാലിയും സൂഫി സംഗീതവും ഗസലുമൊക്കെ പാടി പ്രചരിപ്പിച്ചു. ഒരു  ശിഷ്യനായി അല്ലെങ്കിലും അന്ന് ഒപ്പമുണ്ടായിരുന്ന  ഉമ്പായിയും അതിൽനിന്നെല്ലാം ആവേശമുൾക്കൊണ്ട് അവിടെ പാടിനടന്നു. കാര്യമായിെട്ടാന്നും  പഠിക്കാതെതന്നെ മെഹ്ബൂബിന് തബല വായിച്ചു. നീയ്യിവിടെ നിൽക്കണ്ട, അങ്ങ് ബോംബെയിൽപോയി തബല പഠിക്കൂ എന്ന് മെഹ്ബൂബ്  ഉമ്പായിയെ  ഉപദേശിച്ചു. എന്നാൽ  ഉമ്പായിയുടെ യാത്രകൾ വളരെ പരുത്ത വഴിക്കായിരുന്നു. വീട്ടിൽ ബാപ്പയുടെ കടുത്ത എതിർപ്പ്. ബാപ്പ കേൾക്കാതെ അദ്ദേഹം  ഗസലുകളും ഹിന്ദിപ്പാട്ടുകളും പാടിപഠിച്ചു, തബല വായിച്ചുപഠിച്ചു. പാട്ടുകാരനായാൽ താന്തോന്നിയും മദ്യപാനിയുമായിപ്പോകുമെന്ന് ബാപ്പ കടുപ്പിച്ച്  പറഞ്ഞിരുന്നു. 

നൈസർഗിക പാടവത്തിൽനിന്ന് താനേ പഠിച്ച സംഗീതത്തെ തടഞ്ഞുനിർത്താൻ, പക്ഷേ, ആർക്കും കഴിഞ്ഞില്ല. ലോറി ഡ്രൈവറായി മുംബൈയിൽ  ഇടക്കിടെ വരാറുള്ള വഴിക്ക് പാട്ടും ഉള്ളിൽ തഴച്ചുവളർന്നു. അത് പ്രോത്സാഹിപ്പിക്കാൻ ധാരാളം സുഹൃത്തുക്കളുണ്ടായി. ഒരുവേള ബാബുരാജിെൻറയും  മെഹ്ബൂബിെൻറയുമൊക്കെ വഴിയേ നടന്നെങ്കിലും കൊച്ചിയിൽ പണ്ഡിറ്റ് രവിശങ്കറിെൻറയും അള്ളാരഖയുടെയും കച്ചേരി നേരിട്ട് കേട്ടതുമുതൽ സംഗീതം  ദൈവീകമാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ ഹിന്ദുസ്ഥാനി സംഗീതം പഠിച്ച് യഥാർഥ ഗസൽ ഗായകനായി. മെഹ്ദി ഹസനെയും ഗുലാം അലിയെയും ജഗ്ജിത്  സിംഗിനെയുമൊക്കെ  ഉമ്പായി പാടിവെച്ചപ്പോൾ അതിലൊരു  ഉമ്പായി ശൈലിയുമുണ്ടായിരുന്നു. അത് വളരെവേഗം മലയാളത്തിനു ദഹിച്ചു. എന്നിട്ടും   ഉമ്പായിക്ക് ആദ്യമൊന്നും വ്യാപക അംഗീകാരമുണ്ടായില്ല. ഒരു ന്യൂനപക്ഷ ആസ്വാദകരുടെ മാത്രം പാട്ടുകാരനായിരുന്നു അദ്ദേഹം. ഒടുവിൽ  എറണാകുളത്തെ മുന്തിയ ഹോട്ടലിൽ  പാട്ടുകാരനായപ്പോൾ ആ പാട്ടിെൻറ ആത്മാവ് പലരും തിരിച്ചറിഞ്ഞ് ഒരു മലയാളം ഗസൽ എന്ന പുതിയ  സേങ്കതത്തിലേക്ക് വഴി തെളിച്ചു. 

Umbai-Ghazal.

എത്രയോ കാലമായി കേട്ട് നമ്മുടെ മനസിൽ പതിഞ്ഞ് കിടക്കുന്ന യേശുദാസിെൻറ ശൈലിയെ മാറ്റിമറിച്ച് അതിൽ ‘ ഉമ്പായിസ’ത്തെ പ്രതിഷ്ഠിക്കാൻ  അദ്ദേഹം ശ്രമിച്ചതും മലയാളി ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. യേശുദാസ് വേറെ,  ഉമ്പായി വേറെ എന്ന് നമ്മൾ പ്രസ്താവിക്കുകയുണ്ടായി. 

വയലാറിെൻറയും ഭാസ്കരൻ മാഷിെൻറയുമൊക്കെ ഗാനങ്ങളിൽ കവിതയുണ്ടായിരുന്നു. എന്നാൽ ഉമ്പായി യഥാർഥ കവിതകളിൽനിന്ന്  ഗസലുകളുണ്ടാക്കി. പാട്ടിെൻറ തരളതയ്ക്ക് വഴങ്ങാത്ത ജീവിതത്തിെൻറ കരകരപ്പിൽനിന്ന് കവിതയുണ്ടാക്കുന്ന സച്ചിദാനന്ദെൻറ കവിതകളിൽനിന്നും പാട്ടും കവിതയും  ഒരുപോലെ വഴങ്ങുന്ന ഭാഷാനിപുണനായ കവി യൂസഫലി കേച്ചേരിയുടെ കവിതകളിൽനിന്നും തേനൂറുന്ന പാട്ടുകളുണ്ടാക്കാൻ  ഉമ്പായിക്ക് കഴിഞ്ഞത്  പാട്ടിെൻറ ആത്മതന്തുക്കളിൽനിന്ന് സ്വരസ്ഥാനങ്ങളെ ഉദ്ദീപിപ്പിച്ച് പാട്ടുണ്ടാക്കാനുള്ള മാന്ത്രികസിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ്. 

‘‘ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊരില തെൻറ ചില്ലയോടോതി..’ എന്ന സച്ചിദാനന്ദെൻറ കവിതക്കും, ‘സുനയനേ സുമുഖീ..’ തുടങ്ങിയ  യൂസഫലിയുടെ കവിതക്കും ‘പ്രണയഗാനങ്ങളോടെന്നേ വിടചൊല്ലീ ഇവിടെ ഞാനൊറ്റയ്ക്കിരിക്കെ’ എന്ന ഒ.എൻ.വി കവിതക്കും  ഉമ്പായി ഇൗണം  പകർന്നപ്പോൾ ആസ്വാദകർ ഒരു വസന്തത്തെ തിരിച്ചുപിടിക്കുകയായിരുന്നു. പകരം വെക്കാനാളില്ലാതെയാണ് ആ ജനപ്രിയഗായകൻ നമ്മോടകലുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsumbaiGhazal
News Summary - Ghazal Singer Umbayi - Article
Next Story