Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രധാനമന്ത്രീ,...

പ്രധാനമന്ത്രീ, വെറുപ്പ് പടർത്തുന്നവരോട് നിങ്ങൾ ദയ കാട്ടരുത്...

text_fields
bookmark_border
പ്രധാനമന്ത്രീ, വെറുപ്പ് പടർത്തുന്നവരോട് നിങ്ങൾ ദയ കാട്ടരുത്...
cancel

രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിലും വിദ്വേഷപ്രസംഗങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആ ക്രമണങ്ങളിലും ആശങ്കയും ദുഃഖവുമറിയിച്ച് മുൻ നാവികസേന മേധാവി അഡ്മിറൽ എൽ. രാംദാസ് പ്രധാനമന്ത്രി നരേന്ദ്ര േമ ാദിക്ക് എഴുതിയ തുറന്ന കത്ത്...

എന്‍റെ പ്രിയ പ്രധാനമന്ത്രി,
അംബേദ്കർ ജയന്തിയുടെ അന്ന് താങ്ക ൾ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബാധന ചെയ്തത് ഏറെ താൽപര്യത്തോടെയാണ് ഞാൻ കേട്ടത്. എന്തൊക്കെയാലും, തങ്ങളുട െ ജോലി സ്ഥലത്തുനിന്ന് മാറ്റപ്പെട്ട ദശലക്ഷക്കണക്കിന് പാവെപ്പട്ട തൊഴിലാളികളുടെ കാര്യത്തിൽ സർക്കാറി െൻറ പദ്ധതികളും ചുവടുവെപ്പുകളും സംബന്ധിച്ച് താങ്കൾ കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകുന്നത് മറ്റുള്ള ഒരുപാട് പേ രെപ്പോലെ പ്രതീക്ഷയോടെ ഞാനും കാത്തുനിന്നിരുന്നു. ആ തൊഴിലാളികൾ തങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ താമസിക ്കാൻ നിർബന്ധിതമായ അവസ്ഥയിലാണ്. അവരിൽ കുറേേപർ നൂറുകണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള വീടുകളിൽ ത ിരിച്ചെത്താൻ കുടുംബത്തോടൊപ്പം കാൽനട യാത്രക്കൊരുങ്ങുകയും ചെയ്തു. മാധ്യമ വാർത്തകളിലും ലഭ്യമായ വിവരങ്ങളി ലും തെളിയുന്നത് ഊഹിക്കാവുന്നതിനുമപ്പുറത്തുള്ള ഹൃദയഭേദകമായ അവസ്ഥയിലാണ് അവരെന്നാണ്.

രാംദാസ്

മാർച ്ച് 27ന് ഞാൻ താങ്കൾക്കെഴുതിയ അവസാനകത്ത് ഓർമയിലുണ്ടാവുമല്ലോ. ബഹുമാനപ്പെട്ട പ്രതിരോധ മന്ത്രിക്കും മുഖ്യ സുരക്ഷാ മേധാവിക്കും കര, നാവിക, വ്യോമ സേനകളുടെ മേധാവിമാർക്കും അതിെൻറ പകർപ്പുകൾ അയച്ചിരുന്നു. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നമ്മുടെ സുരക്ഷാ സേനകളുടെ സാന്നിധ്യം തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായകരമായ രീതിയിൽ ഈ പ്രതിസന്ധി കാലത്ത് ഉപയോഗിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ചാണ് അതിൽ പ്രതിപാദിച്ചിരുന്നത്. പ്രാദേശിക അധികൃതരുടെ അഭ്യർഥനക്ക് കാത്തുനിൽക്കാതെ തന്നെ അത്തരം സഹായങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചാണ് കത്തിൽ സൂചിപ്പിച്ചത്. പല വിധത്തിലും ഈ സഹായങ്ങൾ ലഭ്യമാക്കാവുന്നതാണ്. സാമൂഹിക അടുക്കളകളുടെ നടത്തിപ്പ്, ഭക്ഷണ വിതരണം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ സേനയുടെ സഹായം തേടാം.

മുെമ്പാന്നുമില്ലാത്ത രീതിയിലുള്ള ഏറ്റവും കടുത്ത സാഹചര്യങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നതെന്ന എെൻറ നിരീക്ഷണേത്താട് താങ്കളും യോജിച്ചേക്കും. പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സങ്കീർണ സാഹചര്യങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കു കൂടിയാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. ഈ അവസ്ഥയിൽ രാജ്യത്തെ ഭക്ഷ്യധാന്യ ഗോഡൗണുകളിലെ കരുതൽ ശേഖരത്തിൽ ഒരു ഭാഗം റേഷൻ കാർഡ് ഉള്ളവരും ഇല്ലാത്തവരുമായ ദുരിതബാധിതർക്ക് എത്രയുംപെട്ടെന്ന് ലഭ്യമാക്കണം.

സായുധസേനകൾ ഇപ്പോൾതന്നെ ആതുരശുശ്രൂഷ, വൈദ്യം, ക്വാറൻറീൻ കേന്ദ്രങ്ങൾ, എക്സ്ട്രാ ബെഡുകൾ തുടങ്ങിയവക്കായി ഏറെ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. മഹത്തായ സേവനത്തിെൻറ പാരമ്പര്യം പിന്തുടരുകയാണവർ. ഈ മഹാമാരിയെ ചെറുക്കാൻ പ്രതിരോധ വകുപ്പിലെ അങ്ങയുടെ ടീം കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഏതു സമയത്തും സേവന സന്നദ്ധത ഉറപ്പുവരുത്തി അവർ സജ്ജരുമാണ്. ഒട്ടേറെ സംസ്ഥാന, ജില്ല ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും പൊതു സമൂഹവും മത സംഘടനകളും നടത്തിവരുന്ന ഉജ്ജ്വല പ്രവർത്തനങ്ങളെയും ഞാൻ പ്രകീർത്തിക്കുന്നു.

നേവിയുടെ മുൻ തലവനായ ഞാൻ സ്വാതന്ത്ര്യലബ്ധിക്കുപിന്നാലെ 1949ലാണ് ഇന്ത്യൻ ആംഡ് ഫോഴ്സിൽ (നേവി) ചേർന്നത്. രാഷ്ട്രപിതാവിെൻറ കൊലപാതകത്തിെൻറ ഞെട്ടൽ ഇേപ്പാഴും എെൻറ ഓർമയിലുണ്ട്. ആ കനത്ത ആഘാതത്തിനുശേഷവും നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ ബാബാ സാഹബ് അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ സ്വീകാര്യതയിലൂന്നി ഉണർവ് വീണ്ടെടുത്തു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന തുല്യതയെന്ന കാഴ്ചപ്പാടായിരുന്നു നമ്മെ നയിച്ചത്. രാജ്യത്തെ സായുധ സേനകൾക്ക് മാർഗദർശനം നൽകിയ ദീപസ്തംഭവും അതായിരുന്നു.

എന്നാൽ, നമ്മുടെ സമൂഹത്തിൽ ഇേപ്പാൾ വളർന്നുവരുന്ന അസഹിഷ്ണുതയിൽ എനിക്ക് അഗാധമായ ദുഃഖവും ആശങ്കയുമുണ്ട്. മതത്തിെൻറ ഉപയോഗവും ദുരുപയോഗവും വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങൾെക്കതിരായ-പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ- ആക്രമണങ്ങളും ഏറെ ദുഃഖകരമാണ്. നമ്മുടെ സായുധസേനയിലെ ഒേട്ടറെപ്പേർ മുസ്ലിംകളാണെന്നത് അവർ മറന്നുപോകുന്നു. കൊറോണൈവറസ് ബാധയെന്ന മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണം. എല്ലാ മതങ്ങളിലെയും പ്രദേശങ്ങളിലെയും വിഭാഗങ്ങളിലെയും ആളുകളെയും ഒന്നിച്ചണിനിരത്തിയാവണം അതിനെ ചെറുക്കേണ്ടത്. കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പ്രതിരോധം രാജ്യാന്തര സമൂഹം സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് വ്യാജവാർത്തകൾ നിറയുന്നതും അനർഥകാരിയായ ആശയപ്രചാരണം ചില ഐ.ടി ഓപറേറ്റർമാർ അഴിച്ചുവിടുന്നതും നമ്മുടെ രാജ്യത്തിെൻറ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കും.

പ്രധാനമന്ത്രിജീ, ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം നിങ്ങൾ ആവർത്തിച്ച് ഉറപ്പിക്കാറുണ്ട്. അതിലടങ്ങിയിട്ടുള്ള നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയുടെ -ചുരുക്കത്തിൽ ‘വസുദേവ കുടുംബകം’-മൂല്യങ്ങളും നിങ്ങൾ ഉയർത്തിക്കാട്ടാറുണ്ട്. ഏതെങ്കിലും വ്യക്തിക്കെതിരെയോ, സമുദായത്തിനെതിരെയോ, പ്രദേശത്തിനെതിരെയോ മുൻവിധിയോടെ ആരെങ്കിലും അന്യായമായി പ്രവർത്തിക്കുന്ന പക്ഷം താങ്കളുടെ സർക്കാറും പാർട്ടിയും ചുറുചുറുക്കോടെയും ഉറച്ച ബോധ്യത്തോടെയും അവർക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവരുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. മതം, ജാതി, വർഗം, തൊഴിൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരോടും വെറുപ്പ് പടർത്തുന്നവരോടും നിങ്ങൾ ഒട്ടും ദയ കാണിക്കില്ലെന്നാണ് ഞാൻ കരുതുന്നത്.

തങ്ങളുടെ ഭിന്നിപ്പിെൻറ അജണ്ട പടർത്താൻ ചിലർ ഈ സാഹചര്യത്തെ അനുകൂലമായിക്കണ്ട് പല തലങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളടക്കം മുഴുവൻ മീഡിയയും പക്ഷപാതപരമല്ലാത്ത, സത്യസന്ധമായ വാർത്തകൾക്കായി യോജിച്ചുനിൽക്കേണ്ട സമയമാണിത്.

നാവിക സേനയുടെ മുൻ മേധാവിയെന്ന നിലയിൽ മേൽപറഞ്ഞ കാര്യങ്ങൾ ബോധിപ്പിക്കുകയെന്നത് എെൻറ കർത്തവ്യമായി കരുതുന്നു. ഇവ അങ്ങയുടെ സത്വര പരിഗണനക്ക് സമർപ്പിക്കുന്നതോടൊപ്പം ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. തപാൽ, സ്പീഡ് പോസ്റ്റ്, കൊറിയർ സേവനങ്ങൾ നിലവിൽ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇെതാരു തുറന്ന കത്തായി മാറ്റാനുള്ള സ്വാതന്ത്ര്യമെടുത്തതെന്നും ചൂണ്ടിക്കാട്ടട്ടെ...
സ്നേഹാദരങ്ങളോടെ,
വിശ്വസ്തൻ
എൽ. രാംദാസ്

കടപ്പാട് thewire.in


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMalayalam ArticleNavy chieframdas
News Summary - Former Navy Chief Ramdas Writes to PM-malayalam article
Next Story